ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ കേരള ബാങ്ക് ജാമ്യമില്ലാതെ വായ്പ നൽകും. ഇതിനു തയാറാക്കിയ കെബി സുവിധ പദ്ധതിക്കു അവലോകന യോഗത്തിൽ അംഗീകാരം നൽകി.വരും മാസങ്ങളിൽ നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ സജീവമായി നടപ്പിലാക്കാൻ സഹകരണ മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ നിർദേശിച്ചു.

ചെറുകിട കച്ചവടക്കാരെ കടകെണിയിൽ നിന്നും രക്ഷിക്കാനായി അഞ്ചു ലക്ഷം രൂപവരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തിൽ താഴെ കുടിശികിയുള്ളതുമായ വായ്പകളിൽ
മുതലിൽ ഇളവു നൽകാനുള്ള അപേക്ഷ സർക്കാരിനു നൽകാൻ യോഗം തീരുമാനിച്ചു. ബോധപ്പൂർവമല്ലാതെ തിരിച്ചടവ് മുടങ്ങിയവർ, മരണപ്പെട്ടവർ, മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്റ് ഭൂമിയും അതിൽ വീടല്ലാതെ മറ്റ് ആസ്തി കളൊന്നുമില്ലാത്തവർ, മറ്റു തരത്തിലുള്ള വരുമാനം ഇല്ലാത്തവർ തുടങ്ങിയവർക്കായിരി ക്കും വായ്പാ മുതലിൽ ഇളവ് ലഭിക്കുക. അവലോകന യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ, സിഇഒ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ജനറൽ മാനെജർമാർ, ഡപ്യൂട്ടി ജനറൽ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.