130 ഡോളർ കടന്ന് അസംസ്കൃത എണ്ണവില

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2008ന് ശേഷമുള്ള ഉയർന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളർ ഉയർന്ന് ബാരലിന് 130 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 10.83 ഡോളർ കുതിച്ച് 126.51 ലുമെത്തി.റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി അമേരിക്കയും യൂറോപ്യൻ യൂണിയനും നിരോധിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വില കുത്തനെ ഉയരാൻ കാരണം. ഇറാനിൽനിന്നുള്ള എണ്ണ വിപണിയിലെത്താൻ കാലതാമസമെടുക്കുമെന്നതും വിലകുതിക്കാൻ കാരണമായി.

യുഎസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യൻ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതു സംബന്ധിച്ച് കൂടിയാലോചന തുടരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ക്രൂഡ് വിലയിൽ കുതിപ്പുണ്ടായത്.അസംസ്കൃത എണ്ണവില കുതിച്ചോടെ ഓഹരി വിപണി തകർച്ചനേരിട്ടു. ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. 1000ലേറെ പോയന്റ് നഷ്ടത്തിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനം

ചെന്നൈ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രോപ്പോളജി,ഡെവലപ്മെന്റ് സ്റ്റഡീസ്, സോഷ്യൽവർക്ക് തുടങ്ങിയ സോഷ്യൽസയൻസസ് മേഖലയിലാണ് അവസരം. അപേക്ഷകർക്ക് ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രോപ്പോളജി,ഡെവലപ്മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള പി.ജി. ബിരുദം വേണം.

എം.ഫിൽ/നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം. പ്രായം 22.1.2022-ന് 35 കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.കുറഞ്ഞത് മൂന്നുവർഷത്തേക്ക് യു.ജി.സി.യിൽനിന്നോ മറ്റ് ഫണ്ടിങ് ഏജൻസിയിൽനിന്നോ ഉള്ള ഫെലോഷിപ്പ് ഉണ്ടായിരിക്കണം. ഫെലോഷിപ്പ് ഇല്ലാത്തവർക്ക് ഐ.സി.എസ്.എസ്.ആർ. ഫെലോഷിപ്പിന് ശ്രമിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ് നൽകുന്നതല്ല. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. അപേക്ഷ www.mids.ac.in/phd2022/ വഴി നൽകാം. തുടർന്ന് അപേക്ഷാർഥിയുടെ ഇ-മെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ് മാർച്ച് ഏഴിനകം phdadmissions2022@mids.ac.in co ലഭിക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

1,400 പോയന്റ് തകർന്ന് സെൻസെക്സ്: നിഫ്റ്റി 15,850ന് താഴെ

ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.അതേസമയം, എനർജി, മെറ്റൽ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. കോൾ ഇന്ത്യ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ 2.5ശതമാനത്തോളം നേട്ടത്തിലാണ്.

ബാങ്ക്, ഓട്ടോ, റിയാൽറ്റി സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. നാലുശതമാനം താഴ്ന്നു. ഐടി, മെറ്റൽ സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറിഞ്ഞിരിക്കണം “പാൻക്രിയാസി”നെ…

അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു. ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു.നാലുമുതൽ ആറുവരെ ഇഞ്ചുനീളവും(15 സെന്റീ മീറ്റർ)2.5 സെ.മീ. വീതിയും 85 ഗ്രാം ഭാരവുമുള്ള ഗ്രന്ഥിയാണിത്. ഗ്രന്ഥിയുടെ വലത്തേയറ്റത്തെ വലിപ്പക്കൂടുതലുള്ള ഭാഗം ശിരസ്സ് (Caput pancreatis) ആയി കണക്കാക്കപ്പെടുന്നു. തുടർന്ന് ഇടതുവശത്തേയ്ക്ക് നീണ്ടിരിക്കുന്ന ഭാഗമാണ് ബോഡി അഥവാ ശരീരം (Corpus pancreatis). ഇടത്തേയറ്റത്ത് പ്ലീഹയോട് ചേർന്ന് ഫ്രെനിക്കോലൈനൽ ഇടം വരെ വലിപ്പം കുറഞ്ഞവസാനിക്കുന്ന ഭാഗം വാലറ്റമായി (Cauda pancreatis) പരിഗണിക്കപ്പെടുന്നു. ശിരസ്സിനുമുകളിലൂടെ പൊതിഞ്ഞകണക്കെ പക്വാശയഭാഗമുണ്ട്. ഇവ ഉദരാശയത്തിൽ എപ്പിഗാസ്ട്രിയത്തിൽ കുറുകെ ചരിഞ്ഞ് പക്വാശയത്തിന്റെ ഉൾവളവിൽ നിന്ന് ആരംഭിച്ച് ഉദരാശയത്തിന്റെ ഹൈപ്പോകോൺട്രിയാക് ഭാഗം വരെ ചെന്നെത്തുന്നു.ട്രാൻസ്‌പൈലോറിക് തലത്തിന് സമാനമായാണ് ആഗ്നേയഗ്രന്ഥിയുടെ സ്ഥാനവും.ഘടനയിൽ പാൻക്രിയാസിന് ഉമിനീർ ഗ്രന്ഥികളോടാണ് സാദൃശ്യം. എന്നാൽ ഇവയെക്കാൾ മൃദുവും അയഞ്ഞതുമായ കോശനിരകളാലാണ് ആഗ്നേയഗ്രന്ഥി നിർമ്മിച്ചിരിക്കുന്നത്. ബാഹ്യതലത്തിൽ ഏരിയോലാർ കലകൾ കൊണ്ട് ഇതിനെ പൊതിഞ്ഞിരിക്കുന്നു.

ആഗ്നേയഗ്രന്ഥിയിൽ നിറയെ സഞ്ചികണക്കെ ലോബ്യൂളുകൾ കാണപ്പെടുന്നു. ഇവയോരോന്നും ഉള്ളിലുള്ള നാളികളുടെ അഗ്രഭാഗങ്ങളാണ്. നാളികൾ വന്നവസാനിക്കുന്ന വായുഅറകൾക്ക് സമാനമായ ഭാഗങ്ങളാണ് ആൽവിയോളുകൾ. ഇവ നിറയെ സ്രവണശേഷിയുള്ള കോശങ്ങളുണ്ട്. കോളങ്ങൾ കണക്കെ കാണപ്പെടുന്ന സ്രവണകോശങ്ങൾക്ക് നിയതമായ ഒരു ബാഹ്യഭാഗവും ഉള്ളിൽ ഒരു ഗ്രാന്യുലാർ ഭാഗവുമുണ്ട്. ആൽവിയോളുകൾക്ക് ഇടയിലായി കാണപ്പെടുന്ന സംയോജകകലയിൽ ഉൾക്കൊണ്ടിരിക്കുന്ന കോശങ്ങളുടെ കൂട്ടമാണ് ഇന്റർ ആൽവിയോളാർ ഐലറ്റ് കോശങ്ങൾ അഥവാ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്. 1869 ൽ ജർമ്മൻ ശാസ്ത്രകാരനായ പോൾ ലാംഗർഹാൻസ് ആണ് ഇത് കണ്ടെത്തിയത്.ഗ്രന്ഥിയിലെമ്പാടും 0.2മി. മീറ്റർ വീതം വ്യാസമുള്ള ഒരുലക്ഷത്തോളം ഐലറ്റുകളുണ്ട്. ഗ്രന്ഥിയുടെ ആകെ ഭാരത്തിന്റെ 2 ശതമാനത്തോളം എലറ്റ്സ് ഓഫ് ലാംഗർഹാൻസാണ്. ആഗ്നേയഗ്രന്ഥിയുടെ അന്തഃസ്രാവി ഭാഗമായി ഇവ പ്രവർത്തിക്കുന്നു. ബഹുഭുജാകൃതിയിലുള്ള ഈ കോശങ്ങളുടെ സമൂഹത്തിലേയ്ക്ക് നിരവധി രക്തലോമികകൾ വന്നസാനിക്കുന്നു. കേവലം രണ്ടുശതമാനം മാത്രം വരുന്ന ഐലറ്റ്സിലേയ്ക്കാണ് 10 മുതൽ 15 ശതമാനം വരെ ആഗ്നേയഗ്രന്ഥിയിലേയ്ക്കുള്ള രക്തപ്രവാഹമെത്തുന്നത്. എലികളിൽ ഈ കോശസമൂഹങ്ങളിൽ അഞ്ചുതരത്തിലുള്ള കോശങ്ങളുണ്ട്.

* ആൽഫാ കോശങ്ങൾ: മൊത്തം ഐലറ്റ് കോശങ്ങളുടെ 15 മുതൽ 20 ശതമാനം ഇവയാണ്. ഗ്ലൂക്കഗോണിനെ ഉത്പാദിപ്പിക്കുന്നു.
* ബീറ്റാ കോശങ്ങൾ: മൊത്തം ഐലറ്റ് കോശങ്ങളുടെ 65 മുതൽ 80 ശതമാനം ഇവയാണ്. ഇൻസുലിനെയും അമൈലിനേയും ഉത്പാദിപ്പിക്കുന്നു.
* ഡെൽറ്റാ കോശങ്ങൾ: 3–10%, സൊമാറ്റോസ്റ്റാറ്റിനെ ഉത്പാദിപ്പിക്കുന്നു.
* PP കോശങ്ങൾ അഥവാ F കോശങ്ങൾ: 3–5%, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡിനെ ഉത്പാദിപ്പിക്കുന്നു.
* എപ്സിലോൺ കോശങ്ങൾ: <1%, ഘ്രെലിനെ ഉത്പാദിപ്പിക്കുന്നു.

ആഗ്നേയഗ്രന്ഥിയിൽ ദഹനരസങ്ങൾ കുറഞ്ഞ തോതിൽ ശേഘരിക്കപ്പെടുന്നതിനാൽ ഇതിനേൽക്കുന്ന പരിക്കുകൾ വളരെ പെട്ടെന്നുതന്നെ വൈദ്യസഹായം വേണ്ടിവരുന്നതരത്തിൽ ഗുരുതരസ്വഭാവമുള്ളതാണ്. ദഹനരസങ്ങൾ പുറത്തുവന്നാൽ ആഗ്നേയഗ്രന്ഥിയെത്തെന്നെയും മറ്റവയവങ്ങളെയും ഭാഗികമായി ദഹിപ്പിക്കാനും സാദ്ധ്യതയുണ്ട്.ഗ്രന്ഥിയുടെ വീക്കത്തിനെ പാൻക്രിയാറ്റൈറ്റിസ് (Pancreatitis) എന്നാണ് പറയുക. ആഗ്നേയഗ്രന്ഥിയിലെ നാളികളിൽ സമ്മർദ്ദം കൂടുന്നതിനാൽ ദഹനരസം പുറത്തു വരുന്നതാണ് വീക്കത്തിന് കാരണം. മദ്യപാനവും പിത്താശയത്തിലെ കല്ലുകൾ മൂലം ആഗ്നേയരസം പ്രവഹിക്കുന്ന നാളി അടയുന്നതുമാണ് പാൻക്രിയാറ്റൈറ്റിസിന്റെ പ്രധാന കാരണങ്ങൾ. ആഗ്നേയഗ്രന്ഥിയിൽ അർബുദബാധ വന്നാൽ മരണസാദ്ധ്യത അധികമാണ്. അന്തഃസ്രാവഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗത്തിൽ അർബുദബാധ അപൂർവമായേ ഉണ്ടാകാറുള്ളൂ.പ്രമേഹത്തിലെ ഒരുതരം (Diabetes mellitus type 1) ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ആഗ്നേയഗ്രന്ഥിയിലെ അന്തഃസ്രാവഭാഗത്തിനെതിരേ പ്രവർത്തിക്കുന്നതുകൊണ്ടാണുണ്ടാകുന്നത്. ഇൻസുലിന്റെ ഉത്പാദനം കുറയുകയാണ് രോഗലക്ഷണങ്ങളുടെ കാരണം.പാൻക്രിയാസിന്റെ ഒരു അപരനാമമാണു് മധുര റൊട്ടി അഥവാ സ്വീറ്റ് ബ്രെഡ്.മാംസപാചകകലയിൽ മൃഗങ്ങളുടെ ഭക്ഷ്യയോഗ്യമായ മിക്ക ഗ്രന്ഥികളും ഹൃദയം, കഴുത്ത്, തൈമസ് തുടങ്ങിയ ചില അവയവങ്ങളും അറിയപ്പെടുന്നതു് മധുരറൊട്ടി (Sweet bread) എന്നാണു്. പക്ഷേ, തൈമസ്സിനും (neck sweetbread) പാൻക്രിയാസിനുമാണു് (heart or belly sweetbread) സ്വീറ്റ് ബ്രെഡ് എന്ന വിളിപ്പേരു് ഏറ്റവും പ്രചാരത്തിൽ വന്നതു്. പേശീമാംസത്തിന്റേതിൽ നിന്നും വിഭിന്നമായി, മധുരം ചേർന്ന പ്രത്യേക സ്വാദുള്ളതിനാലാണു് ഈ പേരു വന്നതു്. വെട്ടിറച്ചി(പേശീപ്രധാന മാംസഭാഗങ്ങൾക്കുശേഷം അവശിഷ്ടമായി വരുന്ന തൊലി, തല, നാവ്, കുടൽ, ആന്തരാവയവങ്ങൾ തുടങ്ങിയവ)(offal) ചില സമുദായങ്ങളിൽ നിന്ദ്യവും മറ്റു ചിലേടങ്ങളിൽ വിശിഷ്ടവുമാണെങ്കിലും മധുരറൊട്ടി അതിൽ പൊതുവേ സ്വീകാര്യവും പ്രിയവുമായ ഒന്നാണു്.മനുഷ്യന്റെ പാൻക്രിയാസും പിൽക്കാലത്ത് ‘സ്വീറ്റ് ബ്രെഡ്’ എന്ന അപരനാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആമസോണിന്റെ ക്ലൗഡ് ഗെയിമിങ് സേവനമായ ആമസോൺ ലൂണ ഔദ്യോഗികമായി പുറത്തിറക്കി

അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. 2020 ൽ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ലഭ്യമാക്കിയിരുന്നത്.ആമസോൺ ലൂണയിലൂടെ ഫയർ ടിവി, ഫയർ ടാബ് ലെറ്റ്, വിൻഡോസ് പിസി, ക്രോം ബുക്ക്, മാക്ക്, ഐഫോൺ, ഐപാഡ്, ആൻഡ്രോയിഡ് ഫോൺ എന്നിവയിൽ ഗെയിമുകൾ കളിക്കാൻ സാധിക്കും. മൂന്ന് പുതിയ ചാനലുകൾ ലൂണയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ലൂണയിലെ പ്രൈം ഗെയിമിങ് ചാനലിൽ ആമസോൺ പ്രൈം അംഗങ്ങൾക്കായുള്ള സൗജന്യ ഗെയിമുകളുണ്ടാവും. ഇത് കൂടാതെ ക്ലാസിക് ഗെയിമുകൾ ഉൾക്കൊള്ളുന്ന റെട്രോ ചാനൽ, ഒരു ജാക്ക്ബോക്സ് ഗെയിംസ് ചാനൽ എന്നിവയും ഉണ്ട്.ട്വിച്ചുമായി സഹകരിച്ച് ഗെയിം കളിക്കുന്നത് സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്യാനുമാവും. പ്രൈം ഗെയിമിങ് ചാനലിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് ഓരോ മാസവും മാറിക്കൊണ്ടിരിക്കുന്ന ഗെയിം സെലക്ഷനുകൾ ലഭിക്കും. മാർച്ചിൽ ഡെവിൽ മേ കൈ 5, ഒബ്സർവർ: സിസ്റ്റം റിഡക്സ്, ഫോഗ്സ്, ഫ്ലാഷ് ബാക്ക് തുടങ്ങിയ ഗെയിമുകൾ ലഭിക്കും. ഇമ്മോർട്ടൽ ഫെനിക്സ് റൈസിങ് മാർച്ച് എട്ട് മുതൽ മാർച്ച് 14 വരെ സൗജന്യമായി കളിക്കാൻ സാധിക്കും.റെട്രോ ചാനലിൽ സ്ട്രീറ്റ് ഫൈറ്റർ 2 -ഹൈപ്പർ ഫൈറ്റിങ്, മെറ്റൽ സ്ലഗ്, കാസിൽവാനിയ ആനിവേഴ്സറി കളക്ഷൻ പോലുള്ള ക്ലാസിക് ഗെയിമുകൾ ലഭിക്കും.

ജാക്ക്ബോക്സ് ഗെയിംസ് ചാനലിൽ അമേരിക്കൻ ഗെയിം ഡെവലപ്പറായ ജാക്ക്ബോക്സ് ഗെയിംസിൽ നിന്നുള്ള എട്ട് പാർട്ടി പാക്കുകൾ ഒറ്റ സബ്സ്ക്രിപ്ഷനിൽ ലഭിക്കും. ക്യുയ്പ്പാഷ്, യു ഡോൺട് നോ ജാക്ക്, ഡ്രോഫുൾ, ട്രിവിയ മർഡർ പാർട്ടി തുടങ്ങിയ ജനപ്രിയ ഗെയിമുകൾ ഇതിലുണ്ട്. ഒന്നിലധികം പേർക്ക് ഒരുമിച്ച് കളിക്കാൻ സാധിക്കുന്ന ലൂണ കൗച്ച് ഫീച്ചറും ഈ ഗെയിമുകളിൽ ലഭ്യമാണ്. റെട്രോ ചാനലിനും ജാക്ക്ബോക്സ് ഗെയിംസ് ചാനലിനും ചേർത്ത് 4.99 ഡോളറാണ് സബ്സ്ക്രിപ്ഷൻ ചാർജ്. ഇത് ഏകദേശം 370 രൂപയോളം വരും. വിൻഡോസ്, മാക്ക് ഓഎസ്, ഫയർ ടിവി എന്നിവയിൽ ഗെയിം കളിക്കുമ്പോൾ ട്വിച്ചിലേക്ക് സ്ട്രീം ചെയ്യുന്നതിനുള്ള പുതിയ ബ്രോഡ്കാസ്റ്റ് ബട്ടൻ ആമസോൺ അവതരിപ്പിച്ചിട്ടുണ്ട്.

afjo ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മാസ്ക് ഇല്ലാതെ യാത്ര ചെയ്യണോ? പോകാം ഈ രാജ്യങ്ങളിലേക്ക്

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പലതും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇപ്പോൾ പതിയെ എടുത്തു മാറ്റുകയാണ്. പണ്ടത്തെ അതേ സ്ഥിതിയിലേക്ക് മാറുന്നതിനു മുന്നോടിയായി പല യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മാസ്ക് ധരിക്കേണ്ട ആവശ്യകതയും എടുത്തു മാറ്റിയിരിക്കുകയാണ് ചില രാജ്യങ്ങൾ. മാസ്ക് ധരിക്കുന്നത് നിർബന്ധം അല്ലാതാക്കി മാറ്റിയ ചില രാജ്യങ്ങൾ ഇതാ.

1. ഇംഗ്ലണ്ട്

ലോകത്ത് വാക്സീൻ നൽകിയ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ട്. ഇപ്പോൾ ഇവിടെ ഉള്ളവർക്ക് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യം ഇല്ല. എന്നാൽ പുറമേ നിന്നുള്ള ആളുകൾ ധാരാളം എത്തുന്നതും തിരക്കേറിയതും അടച്ചു പൂട്ടിയതുമായ ഇടങ്ങളിൽ മാസ്ക് ഇടുന്നത് തുടരണം.ജോലിസ്ഥലങ്ങളിൽ മാസ്ക് നിയമപരമായി ധരിക്കേണ്ടതില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങാതെ, വീട്ടിൽ ഐസോലേറ്റ് ചെയ്യണം എന്നും സർക്കാർ നിർദ്ദേശിക്കുന്നു.

2. ഇറ്റലി

ഇറ്റലിയിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല. എന്നിരുന്നാലും പൊതു സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. നിർബന്ധം ഒന്നുമില്ലെങ്കിലും ഇവിടുത്തെ ജനങ്ങളിൽ പലരും ശീലം കൊണ്ടോ അണുബാധ ഭയന്നോ മാസ്ക് ധരിക്കുന്നത് തുടരുന്നു.

3. യുണൈറ്റഡ് സ്റ്റേറ്റ്സ്

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുള്ള മാസ്ക് ആവശ്യകത ഫെബ്രുവരി അവസാന വാരം മുതൽ ലഘൂകരിച്ചു. വേഗം പടരുന്ന ഒമൈക്രോൺ വേരിയന്റ് മൂലമുണ്ടാകുന്ന കൊറോണ വൈറസ് അണുബാധ തരംഗം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.ന്യൂജേഴ്സി പോലുള്ള സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ സ്കൂളുകൾക്കും മറ്റ് പൊതു സ്ഥലങ്ങൾക്കും ഇൻഡോർ മാസ്ക് നിർബന്ധമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കെയാണ് ഈ നീക്കം. എന്നാൽ വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ഇപ്പോഴും മാസ്ക് ധരിക്കേണ്ടതുണ്ട്.

4. യുഎഇ

യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഓപ്ഷണലാക്കിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻസിഇഎംഎ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ടൂറിസം, ഇക്കോണമിക് സൈറ്റുകൾ എന്നീ മേഖലകളിൽ സാമൂഹിക അകല പ്രോട്ടോക്കോളുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാലും, അടച്ചുപൂട്ടിയ സ്ഥലങ്ങളിൽ ഇരിക്കുന്ന ആളുകൾ മാസ്ക് തുടർന്നും ധരിക്കേണ്ടതുണ്ട്.

5. ഡെൻമാർക്ക്

മാസ്ക് ധരിക്കുന്നതുൾപ്പെടെ എല്ലാകോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഡെൻമാർക്ക്.സാമൂഹ്യ അകലം പോലെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളും രാജ്യത്തെ ജനങ്ങൾ പാലിക്കേണ്ടതില്ല. കോവിഡ് പഴയതുപോലെ അപകടകാരി അല്ലെന്നും രാജ്യത്ത് ഉയർന്ന വാക്സിനേഷൻ നിരക്ക് ഉണ്ടെന്നുമാണ് അധികൃതരുടെ നിലപാട്.

6. ഫ്രാൻസ്

ഫ്രാൻസിലെ പൊതു സ്ഥലങ്ങളിൽ കോവിഡ്-19 വാക്സിൻ പാസിന് വിധേയമായി പ്രവേശിക്കുന്ന ആളുകൾ ഇനി വീടിനുള്ളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചു. പൊതുഗതാഗത സൗകര്യങ്ങളിലും വാക്സിൻ പാസിന് വിധേയമല്ലാത്ത ഇൻഡോർ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമായി തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റിമോട്ട് സെൻസിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പി.ജി. ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

ദെഹ്റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.) ജിയോസ്പേഷ്യൽ ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻസ് മേഖലയിലെ എം.ടെക്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകൾ: എം.ടെക്. ഇൻ റിമോട്ട് സെൻസിങ് (ആർ.എസ്.) ആൻഡ് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.), പി.ജി. ഡിപ്ലോമ ഇൻ ആർ.എസ്. ആൻഡ് ജി.ഐ.എസ്. രണ്ടിലും ലഭ്യമായ സവിശേഷ മേഖലകൾ -അഗ്രിക്കൾച്ചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോസിസ്റ്റം അനാലിസിസ്, ജിയോസയൻസസ്, മറൈൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസസ്, അർബൻ ആൻഡ് റീജണൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫോട്ടോഗ്രാമട്രി, നാച്വറൽ ഹസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക് മാനേമെന്റ്.

ഇവ കൂടാതെ, എം.ടെക്. ജിയോഇൻഫർമാറ്റിക്സ്, പി.ജി. ഡിപ്ലോമ ഇൻ? സ്പെഷ്യൽ ഡേറ്റാ സയൻസ്, ജിയോഇൻഫർമാറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള മാസ്റ്റർ ഓഫ് സയൻസ്/പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ, എൻ.എൻ.ആർ.എം.എസ്.-ഐ.എസ്.ആർ.ഒ. സ്പോൺസേഡ് സർട്ടിഫിക്കറ്റ് കോഴ്സസ് ഫോർ യൂണിവേഴ്സിറ്റി ഫാക്കൽട്ടി ആൻഡ് ഗവ. ഒഫീഷ്യൽസ് എന്നീ പ്രോഗ്രാമുകളുമുണ്ട്. നിശ്ചിത വിഷയത്തിൽ എം.എസ്സി./എം.എസ്സി. (ടെക്)/എം.ടെക്./ബി.ഇ./ബി.ടെക്./ ബി.എസ്സി. (നാലുവർഷം)/ബി.ആർക് ബി.പ്ലാൻ/എം.ആർക്./എം.പ്ലാൻ തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾ https://www.iirs.gov.in/co ‘അഡ്മിഷൻഡ്’ ലിങ്കിൽ. അപേക്ഷ ഇതേ ലിങ്ക് വഴി ഓൺലൈനായി നൽകാം. സ്പോൺസേഡ് സർട്ടിഫിക്കറ്റ് കോഴ്സസിന് മാർച്ച് 11 വൈകീട്ട് 5.30 വരെയും മറ്റുള്ളവയ്ക്ക് മാർച്ച് 31 വൈകീട്ട് 5.30 വരെയും അപേക്ഷിക്കാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറിയാം ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?

ലോകത്താകമാനം കേൾവി എണ്ണം വർദ്ധിച്ച് വരികയാണ്. ജനസംഖ്യയിൽ നാലിൽ ഒരാൾക്ക് കേൾവിത്തകരാറുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിൽ കേൾവി സംബന്ധമായ തകരാറുകളുള്ളവരുടെ സംബന്ധമായ തകരാറുകൾ അധികരിക്കുന്നു എന്ന് അന്വേഷിക്കുമ്പോൾ പൊതുവെ ലഭിക്കുന്ന ഉത്തരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇയർ ബഡ്സിന്റെയും ഇയർഫോണിന്റെയും ഉപയോഗം.

പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മൾ കേൾക്കുന്ന ശബ്ദം നമുക്ക് ഹാനികരമാകുന്നുണ്ടോ ഇല്ലയോ എന്ന് കണക്കാക്കുന്നത്. ഇതിൽ ഒന്നാമത്തേത് എത്ര ഉച്ചത്തിലാണ് ശബ്ദം കേൾക്കുന്നത് എന്നതാണ്. രണ്ടാമത്തേത് അകലത്ത് നിന്ന് ശബ്ദം കേൾക്കുന്നു എന്നതും, മൂന്നാമത്തേത് എത്രനേരം ശബ്ദം കേൾക്കുന്നു എന്നതുമാണ്. ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ എന്ന സൂചിക ഉപയോഗിച്ചാണ്. സാധാരണയായി നമ്മൾ സംസാരിക്കുന്ന ശബ്ദത്തിന്റെ അളവ് 30 മുതൽ 60 ഡെസിബെൽ വരെയാണ്. ഉച്ചത്തിൽ സംസാരിക്കുമ്പോൾ ഇത് 70 മുതൽ 90 ഡെസിബെൽ വരെയായി ഉയരാം. ശബ്ദം 120 ഡെസിബെലിന് മുകളിക്ക് ഉയരുന്നത് ചെവിക്ക് വേദന ഉളവാക്കുന്ന അവസ്ഥയിലെത്തിക്കും. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇയർഫോൺ മുതലായവയുടെ പൊതുവായ ശബ്ദത്തിന്റെ അളവ് 80 ഡെസിബൽ മുതൽ 110 ഡെസിബൽ വരെയാണ്.

ചെവിക്കുള്ളിലേക്ക് തിരികെ വെക്കുന്ന ഇയർഫോൺ ഉപയോഗിക്കുമ്പോൾ ഇത് ഇയർ ഡ്രമ്മുമായി വെച്ച് പുലർത്തുന്ന അകലം എന്നത് കേവലം അര ഇഞ്ച് മാത്രമാണ്. ചെവിയുടെ പുറത്ത് സ്ഥാപിക്കുന്ന ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോൾ ശബ്ദവും ഇയർ ഡ്രമ്മുമായുള്ള അകലം അൽപ്പം കൂടി വർദ്ധിക്കും. സ്പീക്കർ ഉപയോഗിച്ചാണ് ശ്രവിക്കുന്നതെങ്കിൽ സ്വാഭാവികമായും അകലം കുറച്ച് കൂടി വർദ്ധിക്കും. 85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് സ്വാഭാവികമായി തന്നെ കേൾവിശേഷിയെ ദോഷകരമായി ബാധിക്കും. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല. പ്രായം കൂടുന്നതിനനുസരിച്ച് കേൾവി നാശത്തിന്റെ തീവ്രത വർദ്ധിക്കുകയും ചെയ്യും.

യാത്ര ചെയ്യുമ്പോൾ ഹെഡ് സെറ്റ് ഉപയോഗിക്കുന്നവർ കുറച്ച് കൂടി ശ്രദ്ധ പുലർത്തണം. യാത്രചെയ്യുന്ന വാഹനത്തിന്റെ ശബ്ദം നമ്മുടെ ചെവിയിലേക്ക് എന്ത് തന്നെയായാലും എത്തിച്ചേരും, ഇതു തന്നെ എഴുപതോ എൺപതോ ഡെസിബെൽ ഉണ്ടാകും ഇതോടൊപ്പം ഇയർഫോണിന്റെ ശബ്ദം കൂടി എത്തുമ്പോൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടും എന്നുറപ്പാണ്. കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണും ടാബ്ലെറ്റു ലാപ്ടോപ്പുമെല്ലാം എത്തിക്കഴിഞ്ഞ കാലത്താണ് നമ്മൾ ജീവിക്കുന്നത്. കാർട്ടൂണുകളും വീഡിയോകളുമൊക്കെ അവർ തുടർച്ചയായി കാണുന്നത് സ്വാഭാവികമായി കുഞ്ഞുങ്ങളിലെ കേൾവി ശക്തിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

> ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 * 60-60 റൂൾ എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. അതായത് നമ്മൾ ഉപയോഗിക്കുന്ന ഡിവൈസിന്റെ 60% ശബദം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. മുഴുവൻ ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 എന്നത് സമയത്തെ സൂചിപ്പിക്കുന്നതാണ്. 60 മിനിട്ടിൽ കൂടുതൽ സമയം തുടർച്ചയായി ശബ്ദം കേൾക്കാൻ പാടില്ല.

 * ശബ്ദം കേൾക്കുന്ന ഉറവിടം അൽപ്പം അകലത്തായി സെറ്റ് ചെയ്യുക. അത് ടി വി ആയാലും ഫോൺ ആയാലും ബാക്കിയുള്ള ഏത് ഡിവൈസായാലും പരമാവധി അകലം പാലിക്കാൻ ശ്രമിക്കുക.

 * ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക.

 * ചെവിയിൽ മൂളക്കം, ചെവി അടച്ചിരിക്കുക, കേൾവിക്കുറവ് പോലെ തോന്നുക മുതലായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും ഡോക്ടറെ കാണിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ധമനികൾ.

മനുഷ്യന്റെ ഹൃദയത്തിൽനിന്ന് ശരീരകോശങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ധമനികൾ. രക്തചംക്രമണ വ്യൂഹ(Circulatory system)ത്തിൽ ശുദ്ധവായു അടങ്ങിയ രക്തം ഉൾക്കൊള്ളുന്ന രക്തക്കുഴലാണിത്. കനം കൂടിയ ഭിത്തികളോടുകൂടിയ രക്തവാഹിനികളാണ് ധമനികൾ. മഹാധമനി, പൾമൊണറി ധമനി എന്നിവയാണ് പ്രധാന ധമനികൾ. ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടിയത് മഹാധമനി(Aorta)യാണ്.ഹൃദയത്തിന്റെ കീഴറകൾ വെൻട്രിക്കിളുകളും മേലറകൾ ഓറിക്കിളു കളുമാണ്. ഇവ രണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വലതു വെൻട്രിക്കിളിൽ നിന്നുമാണ് ശ്വാസകോശ ധമനി പുറപ്പെടുന്നത്; മഹാധമനി ഇടതു വെൻട്രിക്കിളിൽനിന്നും. വെൻട്രിക്കിളിൽനിന്ന് പൾമൊണറി ധമനിയിലേക്കും മഹാധമനിയിലേക്കുമുള്ള പ്രവേശനദ്വാരങ്ങളിൽ അർധചന്ദ്രാകാര വാൽവുകളുണ്ട്.ധമനികളിൽവച്ച് ഏറ്റവും വലിപ്പം കൂടുതൽ മഹാധമനിക്കാണ്. ഹൃദയത്തിന്റെ ഇടതു വെൻട്രിക്കിളിൽനിന്ന്ഉദ്ഭവിക്കുന്ന ഇവ ഓക്സിജൻ കലർന്ന രക്തത്തെ വഹിക്കുന്നു. ഇവ ചെറിയ ശാഖകളായി പിരിഞ്ഞ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്നു.ഹൃദയപേശികൾക്കു രക്തം നൽകുന്ന മഹാധമനിയുടെ ശാഖയാണ് കൊറോണറി ധമനി. മഹാധമനിയുടെ വളവിൽ(arch of aorta)നിന്നാണ് തലയിലേക്കും കഴുത്തിലേക്കും കൈയിലേക്കുമുള്ള പ്രധാന ശാഖകൾ രൂപംകൊള്ളുന്നത്. കോമൺ കരോട്ടിഡ് ധമനി എന്നും സബ്ക്ലേവിയൻ ധമനി എന്നും ഇവ അറിയപ്പെടുന്നു. കോമൺ കരോട്ടിഡിൽനിന്നുള്ള ശാഖകളും സബ്ക്ലേവിയന്റെ ശാഖയായ വെർട്ടിബ്രൽ ധമനിയും ചേർന്നാണ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്നത്. ഇതിനുശേഷം മഹാധമനി നെഞ്ചിൽക്കൂടി താഴേക്കു പോകുന്നു. നെഞ്ചിലെ അവയവങ്ങൾക്കും പേശികൾക്കും രക്തം നൽകുന്ന മഹാധമനിയാണ് തൊറാസിക് അയോർട്ട. ഡയഫ്രത്തെ ഒരു പ്രത്യേക ഭാഗത്തുകൂടി തുളച്ചുകൊണ്ട് വയറിലേക്ക് പ്രവേശിക്കുന്ന മഹാധമനിയാണ് അബ്ഡൊമിനൽ അയോർട്ട. വൃക്കകൾക്ക് രക്തം നൽകുന്നവയാണ് റീനൽ ആർട്ടറി. ഉദരത്തിൽവച്ച് അബ്ഡൊമിനൽ അയോർട്ട രണ്ട് ശാഖകളായി പിരിയുന്നു. ഇവയാണ് കോമൺ ഇലിയക് ധമനികൾ. ഓരോ കോമൺ ഇലിയക് ധമനിയും രണ്ടായി വിഭജിക്കുന്നു. ഇന്റേണൽ (ആന്തരികം) എന്നും എക്സ്റ്റേണൽ (ബാഹ്യം) എന്നും ഇവ അറിയപ്പെടുന്നു. ഇതിൽ പുറംഭാഗത്തുള്ള ധമനി, ഉദരത്തിൽനിന്നു പുറത്തു വരികയും ഫെമറൽ ധമനിയായി മാറുകയും ചെയ്യുന്നു. കാലിലേക്കുള്ള രക്തം നൽകുകയാണ് ഫെമറൽ ധമനിയുടെ ധർമം. ഫെമറൽ ധമനിയുടെ തുടർച്ചയായുള്ള പോപ്ലിറ്റിയൽ ധമനിയാണ് കാൽമുട്ടുകളിലെ പേശികൾക്ക് രക്തം നൽകുന്നത്. പോപ്ലിറ്റിയൽ ധമനിയുടെ ശാഖയായ പോസ്റ്റീരിയർ റ്റിബിയൽ ധമനി കാൽപ്പാദത്തിലും വിരലുകളിലുമുള്ള പേശികളിൽ രക്തമെത്തിക്കുന്നു.

ഏറ്റവും ചെറിയ ധമനി ചെറുലോഹിനി (arterioles) എന്നറിയപ്പെടുന്നു. ഇതിന്റെ തുടർച്ചയായുള്ളവയാണ് സൂക്ഷ്മധമനികൾ (capillaries). സൂക്ഷ്മധമനികളാണ് ഓക്സിജനും മറ്റും ശരീരകോശങ്ങളിലെത്തിക്കുന്നത്. കാർബൺ ഡൈഓക്സൈഡും ശരീരത്തിൽനിന്നു പുറന്തള്ളേണ്ടുന്ന വസ്തുക്കളും സൂക്ഷ്മധമനികളിലെത്തി അവിടെനിന്ന് സിരകൾ (veins) വഴി ഹൃദയത്തിലെത്തുന്നു. ധമനികളും സൂക്ഷ്മധമനികളും സിരകളും ഹൃദയവും ഉൾപ്പെട്ടതാണ് രക്തചംക്രമണ വ്യവസ്ഥ.ഘടനാപരമായി ഇലാസ്തികവും പേശീനിർമിതവുമായ കുഴലുകളാണ് രക്തധമനികൾ. ധമനിയുടെ ഭിത്തി മൂന്ന് പാളികളാൽ നിർമിതമാണ്. ഇതിൽ ബാഹ്യപാളി റ്റ്യൂണിക അഡ്വെൻറ്റിഷ്യ എന്നറിയപ്പെടുന്നു. റ്റ്യൂണിക മീഡിയയാണ് മധ്യപാളി. അന്തർപാളി റ്റ്യൂണിക ഇന്റിമ എന്നാണ് അറിയപ്പെടുന്നത്. അന്തർപാളിക്കുള്ളിലായി ഒരു ഇലാസ്തിക സ്തരവും മൃദുപേശീകലകളും കാണപ്പെടുന്നു. ധമനിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ് എൻഡോത്തീലിയം. വിസ്തൃതമായ ഒരു പാളി എപ്പിത്തീലിയൽ കോശങ്ങളാൽ നിർമിതമാണ് എൻഡോത്തീലിയം. എൻഡോത്തീലിയത്തിനുള്ളിലൂടെയാണ് രക്തം പ്രവഹിക്കുന്നത്.ഏകദേശം ഒരു നൂലിന്റെ കനം മാത്രമുള്ള രക്തധമനികളാണ് ചെറുലോഹിനികൾ (Arterioles).ഇവയ്ക്ക് ധമനികളെപ്പോലെ പൂർണമായ ഒരു ബാഹ്യാവരണമില്ല. ഇലാസ്തിക കലകളും മൃദുപേശികളും കൊണ്ടാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഏറ്റവും ചെറിയ രക്തകുഴലുകളാണ് സൂക്ഷ്മധമനികൾ (capillaries). സൂക്ഷ്മദർശിനിയുടെ സഹായത്താൽ മാത്രമേ ഇവയെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഘടനാപരമായി ഇവയ്ക്ക് ഒരു അടിസ്ഥാന സ്തരവും അതിനുള്ളിലായി എൻഡോത്തീലിയവും മാത്രമേ ഉള്ളൂ. കാപ്പിലറികളുടെ വളരെ നേർത്ത ഭിത്തികളിലൂടെയാണ് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്.ധമനികളെ അതിറോസ്ക്ലിറോസിസ് (atherosclerosis) രോഗം ബാധിക്കാറുണ്ട്. കൊഴുപ്പുകണങ്ങൾ ധമനികളുടെ ഏറ്റവും ഉള്ളിലെ ഭിത്തികളിൽ നിരയായി അടിയുന്നതുമൂലമാണ് ഈ രോഗമുണ്ടാകുന്നത്. റെയ്നോഡ്സ് രോഗം (Raynaud’s disease), ചിൽബ്ളേയ് ൻ(Chilblain), ഫ്രോസ്റ്റ് ബൈറ്റ്[(Frost bite) എന്നീ രോഗങ്ങളും ധമനികളെ ബാധിക്കാറുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സെൻസെക്സിൽ നഷ്ടം 768 പോയന്റ്: നിഫ്റ്റി 16,300ന് താഴെ ക്ലോസ് ചെയ്തു

വ്യാപാര ആഴ്ചയിലെ അവസാനദിനവും സംഘർഷത്തിൽ കലാശിച്ചു. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 16,300ന് താഴെയെത്തി.യൂറോപ്പിലെ ഏറ്റവും വലിയ ആണവ പ്ലാന്റിനുനേരെയുണ്ടായ റഷ്യൻ ആക്രമണത്തെതുടർന്ന് ആഗോളതലത്തിൽ സൂചികകളിൽ കനത്ത വില്പന സമ്മർദമാണുണ്ടായത്. വിതരണശൃംഖലയിലെ തടസ്സവും കുതിക്കുന്ന അസംസ്കൃത എണ്ണവിലയും വിപണിയിൽ അനിശ്ചിതാവസ്ഥ പടർത്തി.

jaico 1

ആർബിഐയുടെ ക്ഷമതാപരിധി കടന്ന് പണപ്പെരുപ്പം കൂടുമെന്ന് ഉറപ്പായതും വിപണിയെ ദുർബലമാക്കി. ഐടി, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തിൽനിന്ന് കാത്തത്.സെൻസെക്സ് 768.87 പോയന്റ് നഷ്ടത്തിൽ 54,333.81ലും നിഫ്റ്റി 252.60 പോയന്റ് താഴ്ന്ന് 16,245.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടൈറ്റൻ കമ്പനി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടെക് മഹീന്ദ്ര, സൺ ഫാർമ, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ
നേട്ടമുണ്ടാക്കുകയുംചെയ്തു.ഐടി ഒഴികെയുള്ള സെക്ടറുകൾ നഷ്ടം നേരിട്ടു. ഓട്ടോ, മെറ്റൽ, പവർ, ക്യാപിറ്റൽ ഗുഡ്സ്, റിയാൽറ്റി സൂചികകൾ 2-3ശതമാനമാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ് 2.3ശതമാനവും സ്മോൾക്യാപ് 1.6ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights