അക്കാദമിക് പഠനത്തില്‍ തോറ്റവർ ജീവിതത്തില്‍ പരാജിതരല്ല

അക്കാദമിക് പഠനത്തില്‍ തോറ്റവരാരും ജീവിതത്തില്‍ പരാജിതരല്ലെന്ന് പ്രശസ്ത കവി പി.കെ.ഗോപി. ലോകത്തിന് മാതൃകയായ പലരും പഠനം പാതിവഴിയില്‍ മുടങ്ങിയവരായിരുന്നു എന്നാല്‍ അവരില്‍ മിക്കവരും പിന്നീട് തുടര്‍പഠനത്തിലൂടെ ജീവിത വിജയം നേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച ‘ഗുരു ദക്ഷിണ’ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കുന്ന സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നിരവധി ആളുകളുടെ ജീവിതമാണ് ഈ പദ്ധതിയിലൂടെ പ്രകാശമാനമാകുന്നതെന്നും പി.കെ.ഗോപി പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.എം.വിമല അധ്യക്ഷത വഹിച്ചു.

സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍ സെക്കൻഡറി തുല്യതാ സപ്ലിമെന്ററി ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ സൗജന്യ പരിശീലനം നല്‍കി പഠിതാക്കള്‍ക്ക് മികച്ച മാര്‍ക്ക് നേടാന്‍ സഹായിച്ച ജീന രമേശന്‍, എ.കെ.നൂര്‍ഷ, എന്‍.വി.നാരായണന്‍, ജെ ലഞ്ജിഷ്, സന്ധ്യ രവീന്ദ്രന്‍, എന്‍.റീമ, സബിന സദു, വി.എസ്.സുജിഷ എന്നിവരെ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.എച്ച്.സാബു ആദരിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. ശാസ്ത പ്രസാദ്, ശശികുമാര്‍ ചേളന്നൂര്‍, പി.പി.സാബിറ, ഷൈനി ശ്രീരാജ്, ലിഷ ഉത്തമന്‍, പ്രീത നിരഞ്ജന്‍, ഫിറോസ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വ്യാപാരസ്ഥാനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം.

സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ഏപ്രിൽ 11 മുതൽ 13 വരെ പേര് ചേർക്കാനും തിരുത്തൽ വരുത്താനും സാധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.        ഇതുസംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഈ ദിവസങ്ങളിൽ സമർപ്പിക്കാം. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു.

 ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടർപട്ടിക ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടിക ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പുതുക്കുന്ന തദ്ദേശസ്ഥാപനവും വാർഡും ജില്ല തിരിച്ച്:-
തിരുവനന്തപുരം ജില്ല – അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്
കൊല്ലം ജില്ല – വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം

പത്തനംതിട്ട ജില്ല – കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്
ആലപ്പുഴ ജില്ല – ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്
കോട്ടയം ജില്ല – ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം
ഇടുക്കി ജില്ല – ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവൻകുടി, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ചേമ്പളം
എറണാകുളം ജില്ല – കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ
തൃശ്ശൂർ ജില്ല – വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വെളയനാട്
പാലക്കാട് ജില്ല – ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ
മലപ്പുറം ജില്ല – ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട
കോഴിക്കോട് ജില്ല – കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം
കണ്ണൂർ ജില്ല – കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട്, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവ്വേലി, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ.

പൊതുജനങ്ങൾക്ക് ആശ്വാസമായി പെട്രോൾ-ഡീസൽ വിലയിൽ (petrol, diesel prices) തുടർച്ചയായ അഞ്ചാം ദിനവും വർദ്ധനവില്ല. കഴിഞ്ഞ അഞ്ച് ദിവസമായി മെട്രോ നഗരങ്ങളിൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും നിലവിലെ സ്ഥിതി തുടരുന്നു.

 രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ വില പരിശോധിക്കാം. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസൽ ലിറ്ററിന് 99.83 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വില്പനയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ അറിയിപ്പ് വ്യക്തമാക്കുന്നു.
[10:38 AM, 4/11/2022] Rosmi Shinto: ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയും ഡീസൽ വില 94.79 രൂപയുമായി. ഗാന്ധിനഗറിൽ പെട്രോൾ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.

2022 ഏപ്രിൽ 11 തിങ്കളാഴ്ചയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

ഡൽഹി

പെട്രോൾ- ലിറ്ററിന് 105.41 രൂപ

ഡീസൽ – ലിറ്ററിന് 96.67 രൂപ

മുംബൈ

പെട്രോൾ – ലിറ്ററിന് 120.51 രൂപ

ഡീസൽ – ലിറ്ററിന് 104.77 രൂപ

കൊൽക്കത്ത

പെട്രോൾ ലിറ്ററിന് 115.12 രൂപ

ഡീസൽ – ലിറ്ററിന് 99.83 രൂപ

ചെന്നൈ

പെട്രോൾ – ലിറ്ററിന് 110.85 രൂപ

ഡീസൽ – ലിറ്ററിന് 100.94 രൂപ

ഭോപ്പാൽ

പെട്രോൾ – ലിറ്ററിന് 118.14 രൂപ

ഡീസൽ – ലിറ്ററിന് 101.16 രൂപ

ഹൈദരാബാദ്

പെട്രോൾ – ലിറ്ററിന് 119.49 രൂപ

ഡീസൽ – ലിറ്ററിന് 105.49 രൂപ

ബെംഗളൂരു

പെട്രോൾ – ലിറ്ററിന് 111.09 രൂപ

ഡീസൽ – ലിറ്ററിന് 94.79 രൂപ

ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 105.66 രൂപ

ഡീസൽ – ലിറ്ററിന് 91.40 രൂപ

ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 105.25 രൂപ

ഡീസൽ – ലിറ്ററിന് 96.83 രൂപ

ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 105.29 രൂപ

ഡീസൽ – ലിറ്ററിന് 99.64 രൂപ

തിരുവനന്തപുരം

പെട്രോൾ – ലിറ്ററിന് 117.19 രൂപ

ഡീസൽ – ലിറ്ററിന് 103.95 രൂപ

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

Qatar bans Beast movie | വിജയ് ചിത്രം ‘ബീസ്റ്റ്’ കുവൈറ്റിന് പിന്നാലെ ഖത്തറും വിലക്കി

Qatar bans Vijay starring Beast movie | ഖത്തറിലെ നിരോധനം ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കാൻ സാധ്യത

https://chat.whatsapp.com/Hn1UgCEKI8I1fRuw4hRGiD
jaico 1

ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് വിജയുടെ (Ilayathalapathy Vijay) അടുത്ത ചിത്രം ‘ബീസ്റ്റ്’ (Beast movie). ആക്ഷൻ ഡ്രാമ ചിത്രമായ ബീസ്റ്റിന് എല്ലായിടത്തും റെക്കോർഡ് സ്‌ക്രീനുകൾ ലഭിച്ചു കഴിഞ്ഞു. ഇത് വിജയ്‌യുടെ ഏറ്റവും വലിയ റിലീസായിരിക്കും. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം ‘ബീസ്റ്റ്’ ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ‘ബീസ്റ്റ്’ തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. സിനിമയുടെ ചില ഉള്ളടക്കങ്ങൾക്കെതിരെ തമിഴ്നാട് മുസ്‌ലിം അസോസിയേഷൻ അപലപിച്ചിരുന്നു.

തോഴിൽ അവസരങ്ങൾ സൗജന്യമായി ലഭിക്കാൻ https://chat.whatsapp.com/Hn1UgCEKI8I1fRuw4hRGiD

  •  
നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ അടങ്ങിയതിനാലും ‘ബീസ്റ്റ്’ റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.
‘ബീസ്റ്റ്’ എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്‌സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാൽ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.
തോഴിൽ അവസരങ്ങൾ സൗജന്യമായി ലഭിക്കാൻ https://chat.whatsapp.com/Hn1UgCEKI8I1fRuw4hRGiD

അതേസമയം, ‘ബീസ്റ്റ്’ മറ്റ് ജിസിസി മേഖലയായ യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. അതേസമയം കെഎസ്‌എ സെൻസർഷിപ്പ് തിങ്കളാഴ്ച നടക്കും.

പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്‌സ്‌ലി എന്നിവരോടൊപ്പം റോ ഏജന്റായി വിജയ് ‘ബീസ്റ്റ്’ ചിത്രത്തിൽ എത്തും. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത മൂന്ന് ഗാനങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. പാൻ-ഇന്ത്യൻ റിലീസിനുള്ള ബുക്കിംഗ് ശക്തമായി തുടരുകയാണ്.

ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നതനുസരിച്ച്, “ട്രെയ്‌ലറിന് ജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. ഗാനങ്ങൾ തരംഗമായിക്കഴിഞ്ഞു. ഈ ഘടകങ്ങൾ ബീസ്റ്റിനെ വളരെയധികം സഹായിച്ചു. കൂടാതെ ചിത്രത്തിന് വലിയ തിരക്കുണ്ട്.” ആദ്യ ദിനം തന്നെ ചിത്രം 50 കോടി കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒന്നാം ദിവസത്തെ മൊത്തത്തിലുള്ള കളക്ഷനെ കുറിച്ച് പറയുകയാണെങ്കിൽ, ആഭ്യന്തര, വിദേശ വിപണികളിൽ, എല്ലാ ഭാഷകളിൽ നിന്നുമായി ചിത്രം 60-65 കോടി രൂപ കളക്ഷൻ നേടും.”

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Join our watspp group
https://chat.whatsapp.com/Hn1UgCEKI8I1fRuw4hRGiD

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾക്ക് ഇന്ന് തുടക്കം (11.04.2022)

സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഇന്ന് (11.04.2022) തുടങ്ങുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവരുന്ന വിൽപ്പനശാല കോമ്പൗണ്ടിൽ ഇന്ന് (11.04.2022) വൈകുന്നേരം 4 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഏപ്രിൽ 11 മുതൽ മെയ് 3 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പന ശാലകൾ പ്രവർത്തിക്കും. എം.പി.ഐ, ഹോർട്ടി കോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫെയറുകളിൽ ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും മിതമായ വിലയിൽ മേളയിൽ നിന്നും വാങ്ങാവുന്നതാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം; തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു.

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു.  

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എൻജിനിയേഴ്സും (ഐ.എസ്.ഐ.ഇ ഇന്ത്യ) സംയുക്തമായാണ് ഈ കേന്ദ്രങ്ങൾ തുടങ്ങുന്നത്.  മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻ ടെക് എന്നിവയുടെ സഹകരണവുമുണ്ട്.
ഈ മികവിന്റെ കേന്ദ്രങ്ങൾ  ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയിൽ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പങ്കാളിത്തം സുഗമമാകുന്നതിനായുള്ള   രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്.  

 

 

കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ഐ.ഇ ഇന്ത്യയുമായി അസാപ് കേരള ധാരണാപത്രം ഒപ്പുവച്ചു.
സാങ്കേതിക ഡിപ്ലോമ, എൻജിനിയറിങ് വിദ്യാർഥികൾ എന്നിവർക്കാണ് പരിശീലനം ലഭിക്കുക. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലിയും ഉറപ്പ്  നൽകുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനം, നിർമാണം, ഡിസൈൻ  തുടങ്ങിയവയിൽ മികച്ച അറിവ് പ്രദാനം ചെയ്യുന്ന കോഴ്സുകളാണ് കേന്ദ്രങ്ങളിൽ പഠിപ്പിക്കുക. പട്ടികജാതി വികസന വകുപ്പാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകുന്നത്. പട്ടികജാതി വിദ്യാർഥികളുടെ പരിശീലനത്തിന് ആവശ്യമായ ധനസഹായവും വകുപ്പ് നൽകും..

ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ സർട്ടിഫൈഡ് ഡിപ്ലോമ, ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ്, സർട്ടിഫൈഡ് ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ സിമുലേഷൻ ആൻഡ് കമ്പോാണന്റ് സെലക്ഷൻ, എക്സിക്യൂട്ടീവ് പിജി ഇൻ ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിങ് തുടങ്ങിയ കോഴ്സുകൾ ആദ്യ ഘട്ടത്തിൽ നൽകും. ഐ.എസ്.ഐ.ഇ യിലെ വിദഗ്ധരാണ് പരിശീലനം നൽകുക.
എസ്.എം.ഇ.വി (സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ്), എ.എസ്.ഡി.സി (ഓട്ടോമോട്ടീവ് സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ) എന്നിവയാണ് സർട്ടിഫിക്കേഷനും മൂല്യനിർണ്ണയവും നടത്തുക.

jaico 1
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിൽ നിയമനം

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഡിഗ്രി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/ എം.ബി.എ (ഫിനാൻസ്, മാർക്കറ്റിംഗ്), ജി.എൻ.എം/ ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.

സ്ഥിരമായി തൊഴിൽ അറിയിപ്പുകൾ ലഭിക്കേണ്ടവർ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

join our watspp group

https://chat.whatsapp.com/Hn1UgCEKI8I1fRuw4hRGi

താൽപ്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഏപ്രിൽ 13ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2427494, 0484-2422452 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

https://surveyheart.com/form/62447389295ecc2da6091731

https://chat.whatsapp.com/HOZh4IGBUzM3JGyyjVXtF1

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തലമുടിയുടെ ആരോഗ്യത്തിനും അഴകിനും ആഹാരത്തിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

വേനൽക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. പേരും ചൂടുകാലത്ത് ഭൂരിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. എണ്ണകളും ലേപനങ്ങളും പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുമെങ്കിലും പോഷകസമൃദ്ധമായ ആഹാരവും അതിന് പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏതാനും ഭക്ഷ്യവസ്തുക്കൾ പരിചയപ്പെടാം.

 > തണ്ണിമത്തൻ

നിർജലീകരണം തടഞ്ഞ് തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് തണ്ണമത്തൻ സഹായിക്കുന്നു. ശരീരത്തിനൊപ്പം തലമുടിക്കും ആവശ്യമായ ജലാംശം തണ്ണിമത്തൻ പ്രദാനം ചെയ്യുന്നു.

 > മുട്ട

മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പോഷകങ്ങളിലൊന്നാണ് പ്രോട്ടീൻ, പ്രോട്ടീന്റെയും ബയോട്ടിന്റെയും കലവറയാണ് മുട്ട. മുടി കിളിർത്തുവരുന്ന ഫോളിക്കിളുകൾ ഭൂരിഭാഗവും പ്രോട്ടീൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്റെ അളവ് കുറയുന്നത് തലമുടി കൊഴിയുന്നതിന് കാരണമാകും. തലമുടിയിലെ പ്രോട്ടീനായ കെരാറ്റിന്റെ ഉത്പാദനത്തിന് അത്യാവശ്യ ഘടകമാണ് ബയോട്ടിൻ, ബയോട്ടിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലമുടിയുടെ വളർച്ച വേഗത്തിലാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.ഇവ കൂടാതെ സിങ്ക്, സെലേനിയം തുടങ്ങി തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ഘടകങ്ങളും മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

 > മാങ്ങ

നമ്മുടെ നാട്ടിൽ മാങ്ങയുടെ വിളവെടുപ്പ് കാലമാണിപ്പോൾ. തലമുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമായ പഴങ്ങളിലൊന്നാണ് മാങ്ങ. മാങ്ങയിൽ സുലഭമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തലമുടി വരണ്ടുപോകാതെ കാത്തുസൂക്ഷിക്കുന്നു. ഇത് കൂടാതെ വിറ്റാമിൻ സി, ഇ, കാൽസ്യം, ഫോളേറ്റ് എന്നിവയെല്ലാം തലമുടിയുടെ വളർച്ച വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.

 > പച്ചചീര

ഫോളേറ്റ്, അയൺ, വിറ്റാമിൻ എ, സി. എന്നിവയുടെ മികച്ച സ്രോതസ്സാണ് പച്ചച്ചീര. ഈ പോഷകങ്ങളെല്ലാം തലമുടിയുടെ വളർച്ചയെ സഹായിക്കുന്നവയാണ്. ചർമം എണ്ണമയമുള്ളതാക്കി മാറ്റുന്ന സെബം എന്ന ഘടകം ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിൻ എ സഹായിക്കുന്നുണ്ട്. തലമുടി ക്കാൻ ഇത് സഹായിക്കുന്നു.ആരോഗ്യത്തോടെ ഇരി കൂടാതെ, പച്ചച്ചീരയിൽ അയണിന്റെ അളവ് ഏറെയാണ്. ശരീരത്തിൽ അയണിന്റെ അളവ് കുറയുന്നത് മുടി കൊഴിച്ചിലുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 > മത്സ്യം

ചെമ്പല്ലി, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ കഴിക്കുന്നത് തലമുടി പൊഴിയുന്നത് കുറയ്ക്കുമെന്നും മുടിയുടെ ഉള്ള് വർധിപ്പിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, പ്രോട്ടീൻ, സെലേനിയം, വിറ്റാമിൻ ഡി2, ബി വിറ്റാമിനുകൾ എന്നിവയെല്ലാം മത്സ്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതെല്ലാം തലമുടിയുടെ വളർച്ച വേഗത്തിലാക്കുന്ന ഘടകങ്ങളാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആയുർവേദത്തിന് വ്യക്തമായ സ്ഥാനമുണ്ട്. പഞ്ചകർമ്മയ്ക്കും സുഖചികിത്സയ്ക്കുമായി കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വർഷാവർഷം ഗണ്യമായ വർധനവാണ് ഉണ്ടാകുന്നത്. ധാരാളം തൊഴിൽ സാധ്യതകളുള്ള മേഖലകൂടിയാണിത്. സ്വദേശത്തും വിദേശത്തും അനന്തമായ തൊഴിൽ സാധ്യതകളാണ് സ്പാ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത്. സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈൻ, സ്പാ മാർക്കറ്റിംഗ് മേഖലകളിൽ പ്രാവീണ്യം നേടുന്നതിന് ഈ കോഴ്സ് സഹായിക്കും.

ഇൻഡസ്ട്രിയൽ പ്രൊജക്ട് വർക്കിന് ഏറെ പ്രാധാന്യം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഈ കോഴ്സിൽ ആയുർവേദത്തിലെ ആരോഗ്യസംരക്ഷണ രീതികളും പാശ്ചാത്യ ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു. പി. ജി. ഡിപ്ലോമ ഇൻ വെൻനസ് ആൻഡ് സ്പാ മാനേജ്മെന്റ് പൂർണ്ണമായും ഒരു പ്രൊഫഷണൽ മാനേജ്മെന്റ് കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാലയക്ക് കീഴിൽ ആരോഗ്യ ടൂറിസത്തെ മുൻനിർത്തിയുളള തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നത്.

സ്പാ മാനേജ്മെന്റുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. സ്പാ മാർക്കറ്റിംഗ് ആൻഡ് ഡിസൈൻ, സ്പാ ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ്, ഇന്റഗ്രേഷൻ ഓഫ് വെൽനസ് ടൂൾസ്, വെൽനസ് ടൂറിസം, മെഡിക്കൽ ടൂറിസം എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള കോഴ്സിലെ ആദ്യ സെമസ്റ്റർ തിയറി പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.

 > യോഗ്യത

സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബി.എ.എം.എസ് ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ ബോർഡിൽ നിന്നും സ്ഥിരം രജിസ്ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി35വയസ്സ്. ബിരുദ തലത്തിൽ നേടിയ മാർക്ക്,ഗ്രൂപ്പ് ഡിസ്കഷൻ,ഫിസിക്കൽ ഫിറ്റ്നസ്,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

afjo ad

 > തൊഴിൽ സാധ്യതകൾ

സ്പാ മാനേജർ, സ്പാ കൺസൾട്ടന്റ്, സ്പാ ഡയറക്ടർ, വെൽനസ് കൺസൾട്ടന്റ്, വെൽനസ് കോച്ച്

 > അവസാന തീയതി

ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക.ഫോൺ: 0481-2536557

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights