സഹകരണ ബാങ്കുകളില്‍ ഒഴിവുകള്‍; നേരിട്ടുള്ള നിയമനം.

koottan villa

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. 242 ഒഴിവുണ്ട്. ഇതിൽ 222 ഒഴിവുകൾ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-1, അസിസ്റ്റന്റ് സെക്രട്ടറി-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-8, ഡേറ്റ എൻട്രി ഓപ്പറേറ്റർ-6 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

യോഗ്യത

ജൂനിയർ ക്ലാർക്ക്/കാഷ്യർ: എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജുനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും.

കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജുനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബി.കോം, ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി. (സഹകരണം & ബാങ്കിങ്) ഉള്ളവർക്കും അപേക്ഷിക്കാം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ: (i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. (ii) കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലിചെയ്ത ഒരുവർഷത്തെ പ്രവൃത്തി പരിചയം.

വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org യിൽ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. അവസാന തീയതി: മേയ് 11

tally 10 feb copy

സര്‍ക്കസ് ഓര്‍മയാകുന്നു

കാലം 1959. സര്‍ക്കസിന്റെ പ്രതാപകാലം. തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ബോംബെ സര്‍ക്കസ് അന്ന് ബിഹാറിലെ ഛപ്രയില്‍ തകര്‍ത്താടുകയാണ്. ഛപ്രയില്‍ ജനിച്ച തുളസീദാസ് എട്ടില്‍ പഠിക്കുകയാണന്ന്. ഉയരക്കുറവ് വലിയ കുറവായി നാട്ടുകാരും കൂട്ടുകാരും കരുതിയിരുന്ന കാലം. സ്‌കൂളില്‍ പോകുന്ന വഴി തുളസീദാസ് സര്‍ക്കസ് കമ്പനിയില്‍ കയറി. നേരിട്ട് മാനേജരെ കണ്ടു. മലയാളിയായ മാനേജരോട് ഹിന്ദിയില്‍ ഒരൊറ്റ ചോദ്യം- എന്നെ സര്‍ക്കസില്.


koottan villa

തുളസീദാസിന്റെ ഉയരക്കുറവല്ല, ചങ്കുറപ്പാണ് മാനേജര്‍ക്ക് ബോധിച്ചത്. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ സര്‍ക്കസിലെടുത്തു. അന്ന് സർക്കസുകാർക്ക്സിനിമാക്കാരേക്കാളേറെ ആരാധകരുള്ള കാലം. കളിക്കളങ്ങളിൽ നിറഞ്ഞാടിയിരുന്ന തുളസീദാസിനെ ഒന്നല്ല രണ്ട് തവണയാണ് ദാക്ഷിണ്യമില്ലാത്ത അർബുദം ഇത്തിരിപ്പോന്ന ശരീരത്തെ ആക്രമിച്ചത്. പതിനായിരങ്ങളെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച തുളസീദാസ് അർബുദത്തിനേയും ചിരിയോടെ നേരിട്ടു. രോഗചിന്തകൾക്ക് ഇടം കൊടുത്തില്ല ഈ സർക്കസ് കോമാളി. ആശുപത്രിയിൽ കിടന്നപ്പോഴും പഴയകാല സർക്കസ് കൂടാരങ്ങളിലെ ചിരിയോർമകൾ മനസിലെത്തിച്ചു. രണ്ട് തവണയും അസുഖം പത്തി മടക്കി സലാം പറഞ്ഞു. മൂന്നടി ഉയരക്കാരനായ തുളസീദാസ് ചൗധരി ഇപ്പോഴും ഗ്രേറ്റ് ബോംബെ സർക്കസിന്റെ കളിക്കളത്തിലുണ്ട്.



എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ.

കേരള നോളജ് എക്കണോമി മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെയും സർവ്വേയുടെയും മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കേരള നോളജ് എക്കണോമി മിഷൻ മുഖേന തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ എൻട്രോൾ ചെയ്യുന്നതിന് വേണ്ടിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന പ്രചാരണ പരിപാടി നടത്തുന്നത്. പുതിയ സാഹചര്യത്തിൽ ലോകത്തെല്ലായിടത്തും വിവിധ മേഖലകളിൽ തൊഴിലുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

2026 ഓടെ കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായി 20ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്. 18 വയസു മുതൽ 59 വരെയുള്ള വ്യക്തികളുടെ വിവരങ്ങളാണ് സർവ്വേയുടെ ഭാഗമായി ശേഖരിക്കുക. നോളജ് എക്കണോമി മിഷനെക്കുറിച്ച് അറിവ് നൽകുന്നതോടൊപ്പം പത്തു ലക്ഷം പേരെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യിക്കാനും ഈ സർവേയിലൂടെ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി അംബാസഡർമാരെ നിയമിക്കും. ഒരു സിഡിഎസിന് കീഴിൽ ഒരു അംബാസിഡർ എന്ന നിലയിലായിരിക്കും ഇവരെ നിയോഗിക്കുക. ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖ പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 1661/2022

402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം

സംസ്ഥാനത്തെ 402 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 176 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും  മന്ത്രി പറഞ്ഞു. 150 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സേവനം ഉടൻ ലഭ്യമാക്കും. 70,000 കൺസൾട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ-ഹെൽത്തിലൂടെ നടത്തുന്നത്. ഇലക്ട്രോണിക്സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റിൽ ഇ-ഹെൽത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മേഖലയെ സമ്പൂർണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് സഹായകരമാണ് ഇ-ഹെൽത്ത് സംവിധാനം. അടുത്തവർഷം 200 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് നടപ്പിലാക്കും. ഇതിലൂടെ പ്രതിദിനം ഒരു ലക്ഷം പേർക്ക് ഇ-ഹെൽത്ത് സേവനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിദിനം 50,000 ഓൺലൈൻ അപ്പോയ്മെന്റ്, 10,000 ലാബ് റിപ്പോർട്ട് എന്നിവയും ലക്ഷ്യമിടുന്നുണ്ട്. 50 ലക്ഷം ജനങ്ങളുടെ ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിർണത്തിനായി ശൈലി ആപ്പ് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരാൾ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പർ രഹിത സംവിധാനമാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ഓൺലൈൻ വഴി ചെയ്യാൻ കഴിയുന്നു. ഈ പദ്ധതിയിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റെടുക്കാനും സാധിക്കും. ഇതിലൂടെ അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 1659/2022

ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് അറിയാം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ (petrol, diesel price) വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 96.67 രൂപ. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.

റദ്ദായ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ പുതുക്കാം

2000 ജനുവരി ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെ   പുതുക്കാത്തതിനെത്തുടര്‍ന്ന് എംപ്ലോയ്മെന്‍റ്
രജിസ്ട്രേഷൻ റദ്ദായവർക്കും റദ്ദായി റീ രജിസ്ട്രേഷൻ ചെയ്തവർക്കും  ഏപ്രിൽ 30 വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാം.

ഈ കാലയളവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽ നിന്നും പിരിഞ്ഞ് 
വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്ട്രേഷൻ ചെയ്തവർക്കും പുതുക്കലിന് അവസരമുണ്ട്. 

www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് പുതുക്കേണ്ടത്.  ഓഫീസുകളിൽ നേരിട്ടെത്തിയും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് എംപ്ലോയെന്‍റ് ഓഫീസർ അറിയിച്ചു.

വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ആധുനികവത്ക്കരിക്കും

സംസ്ഥാനത്ത് വാഹനപരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്ക്കരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പകരം സ്വകാര്യ പങ്കാളിത്തത്തോടു കൂടി 75 കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളും  ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കുകളും നിര്‍മിക്കും. അതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഏറ്റവും അധികം വാഹനങ്ങള്‍ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഏറ്റവും ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍് കേട്ട് സമയബന്ധിതമായി പരിഹരിക്കുകയാണ് വാഹനീയം അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിനെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. മാത്രമല്ല, മോട്ടോര്‍ വാഹന ഓഫീസുകളെ പേപ്പര്‍ലെസ് ഓഫീസ് എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്ന് വരികയാണ്. കൂടാതെ, ഏജന്റുകളുടെ സഹായമില്ലാതെ ജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകാതെ ഓണ്‍ലൈനായി വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

കേരളത്തിലുടനീളം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 726 കാമറകള്‍ സ്ഥാപിച്ചു. ഒരു മാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ അവസാനിപ്പിച്ച് അവ പ്രവര്‍ത്തനസജ്ജമാകും. ഇതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും വാഹനങ്ങള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ കണ്ടെത്താനും വിവേചനരഹിതമായി വാഹനനിയമങ്ങള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടാനും സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

 

അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാര്‍,  നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍. അജിത് കുമാര്‍, പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലു, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഹരികൃഷ്ണന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവമ്പ്രം, ജനപ്രതിനിധികള്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സാന്ത്വന പരിപാലന രംഗത്ത് മാതൃകയായി കേരളം

koottan villa

സാന്ത്വന പരിപാലന രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് തുടര്‍ ചികിത്സാ പദ്ധതിയുടെയും സ്നേഹ സ്പന്ദനം പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ആലുവ ജില്ലാ ആശുപത്രിയില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
      രോഗം ബാധിച്ചു കഷ്ടത അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി ഇത്തരം പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. സാന്ത്വന പരിചരണം ഏറ്റവും മനുഷ്യത്വപരമായ പ്രവര്‍ത്തനമാണ്. ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു  സേവനം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിന് സര്‍വ്വേ നടപടികള്‍ ആരംഭിക്കും. എല്ലാ ആശുപത്രികളിലും പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കണം. ജീവിതശൈലി രോഗങ്ങളെ നേരിടാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ എല്ലാം നിയോജകമണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലും തുടങ്ങി, മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. ഇതോടൊപ്പം ഭക്ഷ്യസുരക്ഷാ നടപടികളും ഊര്‍ജിതമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമായി നടക്കുന്നുണ്ട്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

     ആലുവ ജില്ലാ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികയിലേക്കു നിയമനം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  ആശുപത്രിക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നതു പരിഗണിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നവകേരളം സൃഷ്ടിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

    അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പി മാരായ ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ആലുവ നഗരസഭ അധ്യക്ഷന്‍ എം.ഒ ജോണ്‍, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം തിരുമേനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.വി. ജയശ്രീ  തുടങ്ങിയവര്‍ പങ്കെടുത്തു.

     ഡയാലിസ് രോഗികള്‍ക്ക് കൈത്താങ്ങായി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം തുടര്‍ ചികിത്സാ പദ്ധതി വഴി ഡയാലിസിന് ആവശ്യമായ തുക നല്‍കുന്നു.  ആശുപത്രികള്‍ക്കു നേരിട്ടാണു തുക നല്‍കുന്നത്. സാന്ത്വന പരിപാലനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സ്‌നേഹ സ്പന്ദനം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്ന് ദേശീയ പഞ്ചായത്ത് ദിനം. ഗ്രാമസഭ താത്കാലിക സംവിധാനമാകരുത്; സ്ഥിരവും ഒപ്പം ചലനാത്മകവുമാകണം .

ഇന്ന് ദേശീയ പഞ്ചായത്ത് ദിനം. 73-ാം ഭരണഘടനാ ഭേദഗതി നിലവില്‍വന്ന ദിവസം. ഈ ദിവസം ഇന്ത്യയിലെ രണ്ടരലക്ഷത്തോളംവരുന്ന പഞ്ചായത്തുകളില്‍ ഗ്രാമസഭായോഗം ചേര്‍ന്ന് പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ജമ്മുകശ്മീരിലെ സാംബ ജില്ലയിലെ പള്ളി ഗ്രാമപ്പഞ്ചായത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച എത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ഗ്രാമസഭാ പ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഓരോ പൗരനും ലഭിച്ചിട്ടുള്ള അധികാരത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഓര്‍മിക്കേണ്ട ദിനംകൂടി ആകുമിത്. പ്രാദേശിക വികസനപ്രശ്‌നങ്ങളില്‍ ഓരോ വ്യക്തിക്കും ഇടപെടാനുള്ള വലിയൊരവസരമാണ് ഗ്രാമസഭകള്‍ പ്രദാനംചെയ്യുന്നത്. അതില്‍ ക്രിയാത്മകമായി പങ്കെടുത്ത് രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ ഭാഗഭാക്കാവുക എന്നതാണ് പ്രധാനം.

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിൽ സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്ക്, സമാന തസ്തികകളിലുള്ളവരിൽ നിന്ന് വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0487 2383053, 0487 2383088.
പി.എൻ.എക്‌സ്. 1651/2022

 
sap 24 dec copy
Verified by MonsterInsights