ലോകത്തില്‍ വെച്ചേറ്റവും വലിയ സസ്യത്തെ കണ്ടെത്തി.

ലോകത്തില്‍ വെച്ചേറ്റവും വലിയ സസ്യത്തെ കണ്ടെത്തി. കടല്‍പുല്ല് വിഭാഗത്തില്‍പെടുന്ന റിബണ്‍ വീഡാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍പ്രദേശങ്ങളില്‍ കണ്ടെത്തിയത്. 200 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കടല്‍പുല്ല് ശേഖരം കടലിന്റെ അടിത്തട്ടിലാണ് കണ്ടെത്തിയത് മാന്‍ഹട്ടന്‍ നഗരത്തിന്റെ മൂന്നിരട്ടിയോളം വലിപ്പം വരുമിത്. ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍ ലോകപൈത്യക പട്ടികയിലിടം നേടിയ ഷാര്‍ക്ക് ബേ പ്രദേശത്ത് ആകസ്മികമായിട്ടായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ജനതിക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ വിഭാഗത്തില്‍പ്പെടുന്ന ചെടികളാണെന്ന് തിരിച്ചറിഞ്ഞത്. താപനില വ്യതിയാനങ്ങളും, ലവണാംശം കൂടിയതുമായ പ്രദേശമാണ് ഷാര്‍ക്ക് ബേ. പ്രതികൂല സാഹചര്യങ്ങളിലും വളരാനുള്ള കടല്‍പുല്ലിന്റെ കഴിവായിരിക്കാം ഇത്ര വലിയ ശേഖരം രൂപപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഫൈനലിസിമ’യില്‍ കിരീടം അര്‍ജന്റീനയ്ക്ക്.

വെംബ്ലി: യൂറോ കപ്പ് – കോപ്പ അമേരിക്ക ചാമ്പ്യന്‍മാരുടെ പോരാട്ടമായ ‘ഫൈനലിസിമ’യില്‍ ജയം അര്‍ജന്റീനയ്ക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീന കിരീടമുയര്‍ത്തി. ഇതോടെ തുടര്‍ച്ചയായി 32 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കാന്‍ അര്‍ജന്റീനയ്ക്കായി. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കള്‍ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.

ഇ ഇ ജി ടെക്‌നിഷ്യൻ ഒഴിവ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്‌നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
അപേക്ഷകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ/ഇ മെയിൽ വഴിയോ നേരിട്ടോ ജൂൺ 7 നു വൈകിട്ട് മൂന്നു മണിക്ക് മുൻപ് ലഭിക്കണം. തസ്തികയുടെ പേര്, അപേക്ഷിക്കുന്നയാളുടെ വിലാസം, ഇ – മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. യോഗ്യരായ അപേക്ഷകരിൽ നിന്ന് അഭിമുഖം വഴിയാണ് നിയമനം നടത്തുക. പ്രതിമാസ ശമ്പളം 35,000 രൂപ.

മാലിന്യസംസ്‌കരണത്തിന് പുതിയ വഴി.

തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തിന് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി നഗരസഭകളിലെ മാലിന്യത്തോത് കണ്ടെത്താന്‍ പഠനം തുടങ്ങി. സംസ്ഥാനത്തെ 87 നഗരസഭകളിലെയും ആറ് കോര്‍പ്പറേഷനുകളിലെയും മാലിന്യത്തോത് നാലുമാസത്തിനുള്ളില്‍ കണ്ടെത്തും. നഗരങ്ങളിലെ വീടുകള്‍, ഓഫീസുകള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍വേ നടത്തും. കെല്‍ട്രോണിനാണ് പഠനച്ചുമതല. ഓരോ നഗരസഭയിലും ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവിനും സ്വഭാവത്തിനും സ്ഥലപരിമിതിക്കും അനുയോജ്യമായ തരത്തില്‍ ഖരമാലിന്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. നിലവിലെ പ്ലാന്റുകള്‍ ശക്തിപ്പെടുത്താനും തുക അനുവദിക്കും. കേന്ദ്രീകൃത പുനഃചംക്രമണ പാര്‍ക്കുകള്‍ക്കും സ്വകാര്യപങ്കാളിത്തം പരിഗണനയിലുണ്ട്. സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് പദ്ധതി നിര്‍വഹണച്ചുമതല. പദ്ധതിപുരോഗതിയും നടത്തിപ്പും വിലയിരുത്താന്‍ ത്രിതലസംവിധാനം ഉണ്ടാകും. 93 നഗരസഭകളിലും പദ്ധതി നിര്‍വഹണ യൂണിറ്റുകള്‍ ഉണ്ടാകും. ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതിനടപ്പാക്കുക.

http://www.globalbrightacademy.com/about.php

അധ്യാപക നിയമനം; അപേക്ഷ ക്ഷണിച്ചു.

പട്ടിക വര്‍ഗവികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം ഒഴിവുള്ള എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്സ്, തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.  സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും.

റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്. അപേക്ഷകര്‍  യോഗ്യത. പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ്ഓഫീസര്‍, ട്രൈബല്‍ഡവലപ്മെന്റ്ഓഫീസ്, തോട്ടമണ്‍, റാന്നിപി.ഒ. പിന്‍ 689672 എന്നവിലാസത്തിലോ rannitdo@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാം. അപേക്ഷയില്‍ ഫോണ്‍നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍  രണ്ട്.  ഫോണ്‍: 04735 227703.

നൂറിലധികം അസാപ് കോഴ്‌സുകൾ ; 3000 ത്തിലധികം സ്കോളർഷിപ്പുകൾ.

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  അസാപ് കോഴ്സുകളെ പറ്റി അറിയുന്നതിനും കോഴ്സ് കഴിഞ്ഞിട്ടും  സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തവർക്ക്  സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും  എൻ്റെ  കേരളം  പ്രദർശന വിപണന മേളയിൽ     സൗകര്യമൊരുക്കി അസാപ്. 

 കുട്ടികളുടെ  നൈപുണ്യ വികസനത്തിലുള്ള  നൂറിലധികം വരുന്ന കോഴ്സുകൾ  മൂവായിരത്തോളം ഇനത്തിലുള്ള  സ്കോളർഷിപ്പോടെ  പഠനം നടത്തുന്നതിനും  കോഴ്സ് കഴിഞ്ഞവർക്ക് പ്ലേസ്മെന്റ്  സെല്ലിലേക്ക് രജിസ്റ്റർ ചെയ്യാനുമുള്ള മാർഗ്ഗ നിർദേശങ്ങൾ സ്റ്റാളിൽ എത്തുന്നവർക്ക് ലഭിക്കും . 
കുട്ടികകൾ മാത്രമല്ല  കോഴ്സുകളെക്കുറിച്ചറിയാൻ  സ്റ്റാളിലെത്തുന്ന രക്ഷിതാക്കളും നിരവധിയാണ്. 
  ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് 
കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനവും സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്. 

ഫാർമസിസ്റ്റ് നിയമനം.

കോട്ടയം:  ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ  ഈവനിംഗ് ഒ.പിയിൽ   ഫാർമസിസ്റ്റിനെ താൽക്കാലികമായി  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
 യോഗ്യത – സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി 50  .
 യോഗ്യരായ ഉദ്യോഗാർഥികൾ  സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന്   രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ  എത്തണം.

സന്തോഷ് ട്രോഫി; ഫൈനല്‍ ഇന്ന്.

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് (02052022) കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിന്റെ സ്വന്തം മൈതാനത്ത് വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.  തോല്‍വി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം.

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ശ്രുതി ശർമയ്ക്ക് ഒന്നാം റാങ്ക്.

ന്യൂഡല്‍ഹി: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ആകെ 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വർമയ്ക്കാണ്. ആദ്യ നൂറിൽ ഒൻപതു മലയാളികളുമുണ്ട്. 

വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു.

ന്യൂഡല്‍ഹി: 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു. കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഇന്നത്തെ വാണിജ്യ പാചകവാതക വില 2219 രൂപയാണ്. 2355.50 രൂപയായിരുന്നു ഇതുവരെ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ആയിരം രൂപക്ക് മുകളിലാണ് നിലവില്‍ ഗാര്‍ഹിക പാചകവാതക വില. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 200 രൂപ സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് അടുത്തിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് സബ്‌സിഡിയൊന്നും ലഭിക്കില്ല. 2020 ജൂണ്‍ മുതലാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് സബ്‌സിഡി ഒഴിവാക്കിയത്.

Verified by MonsterInsights