കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം; തലയിലും കഴുത്തിലും ബാധിക്കുന്ന അർബുദത്തിന് ചെലവ് കുറഞ്ഞ ചികിത്സയുമായി ഗവേഷകർ

തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസറിന് പുതിയ ചികിത്സാ രീതിയുമായി ഡോക്ടര്‍മാര്‍. ലോ ഡോസ് നിവോലുമാബ് (low dose nivolumab) എന്നാണ് ചികിത്സാരീതിയുടെ പേര്. 3.5 ലക്ഷം രൂപയാണ് ചികിത്സാ ചെലവ്. മഹാരാഷ്ട്രയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ വിജയ് പാട്ടീലും സംഘവുമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.

പലതരം കാന്‍സറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയായ നിവോലുമാബിന്, കീമോതെറാപ്പിയുടെ പതിവ് ഡോസിന്റെ പത്തിലൊന്ന് മാത്രമേ ചെലവ് വരുന്നുള്ളൂ. ലോ ഡോസ് ഇമ്മ്യൂണോതെറാപ്പി മരുന്നിന് പ്രതിമാസം 25,000 രൂപയാണ് ചെലവ് വരുന്നതെന്നും ഇത് പ്രതിവര്‍ഷത്തെ ചികിത്സാ ചെലവ് 62 ലക്ഷം രൂപയില്‍ നിന്ന് 3.3 ലക്ഷം രൂപയായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 2.8 ശതമാനം രോഗികള്‍ക്ക് മാത്രമേ കാന്‍സറിനുള്ള മരുന്നുകള്‍ വാങ്ങാന്‍ കഴിയാറുള്ളൂവെന്നും പാട്ടീല്‍ കൂട്ടിച്ചേർത്തു. ” കാന്‍സര്‍ ബാധിതരായ ഭൂരിപക്ഷം രോഗികളും ചികിത്സാ ചെലവ് താങ്ങാനാകെ മരണപ്പെടുന്നുണ്ട്. ഇത് സങ്കടകരമായ ഒരു അവസ്ഥയാണ്. ഇത് രോഗികള്‍ക്ക് മാത്രമല്ല, മെഡിക്കല്‍ ഓങ്കോളജിസ്റ്റുകള്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ” അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒരു പഠനം നടത്താനുള്ള പ്രധാന കാരണം ഇതാണെന്നും പാട്ടീല്‍ പറഞ്ഞു.

ഡോക്ടര്‍ പാട്ടീലും സംഘവും നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെട്രോനോമിക് കീമോതെറാപ്പിയും ലോ-ഡോസ് നിവോലുമാബ് ചികിത്സയും രോഗികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തിയെന്നും ഫുള്‍ ഡോസ് ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കുള്ള ബദല്‍ മാര്‍ഗ്ഗമാണ് ഇതെന്ന് തെളിയിക്കുന്ന ആദ്യത്തെ പഠനമാണിതെന്നും ഗവേഷണ സംഘം അവകാശപ്പെട്ടു. ഡോസ് കുറഞ്ഞ കാന്‍സര്‍ മരുന്നുകള്‍ ദീര്‍ഘകാലത്തേക്ക് നല്‍കുന്ന ഒരു ചികിത്സയാണ് മെട്രോനോമിക് കീമോതെറാപ്പി. സ്റ്റാന്‍ഡേര്‍ഡ് കീമോതെറാപ്പിയെ അപേക്ഷിച്ച് ഇതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.

തലയിലും കഴുത്തിലും കാന്‍സര്‍ ബാധിച്ച 76 രോഗികളിലാണ് സംഘം പരീക്ഷണം നടത്തിയത്. കീമോതെറാപ്പി മാത്രം ചെയ്ത സമാനമായ 75 രോഗികളുമായി അവര്‍ ഈ ഗ്രൂപ്പിനെ താരതമ്യം ചെയ്തു. ഈ ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 76 പേര്‍ക്കും അവരുടെ അതിജീവന നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ചികിത്സാരീതി ഓരോ വര്‍ഷവും 2-3 ലക്ഷത്തിലധികം രോഗികള്‍ക്കും ലോകമെമ്പാടുമുള്ള 10 ലക്ഷത്തിലധികം രോഗികള്‍ക്കും പ്രയോജനപ്പെടുത്താമെന്നും പാട്ടീല്‍ പറഞ്ഞു.

ടി- സെല്ലുകളെ ആക്ടിവേറ്റ് ചെയ്യുന്ന ഒരു ഇന്‍ഹിബിറ്ററാണ് നിവോലുമാബ്. ഒരു കിലോഗ്രാമിന് 3 മില്ലിഗ്രാം എന്ന കണക്കനുസരിച്ച് രണ്ടാഴ്ചയിലൊരിക്കലാണ് ഈ ഡോസ് നല്‍കുക എന്നാണ് അന്താരാഷ്ട്ര പഠനങ്ങളില്‍ പറയുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് താങ്ങാനാകുന്ന രീതിയിലുള്ള ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് താനും സംഘവും ഗവേഷണം നടത്തിയതെന്ന് ഡോ. പാട്ടീല്‍ പറഞ്ഞു. ഇന്ത്യയില്‍ ധാരാളം ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണെങ്കിലും, അവ പാലിയേറ്റീവ് ചികിത്സയെയോ ഇമ്മ്യൂണോതെറാപ്പിയോ പോലുള്ള ചികിത്സയെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൃത്യസമയം പാലിക്കുന്നതിൽ എയര്‍ ഇന്ത്യ വർഷങ്ങൾക്കു ശേഷം മുന്നിലെത്തി; ക്രെഡിറ്റ് ടാറ്റയ്ക്ക്

രാജ്യത്ത് കൃത്യസമയം പാലിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഒന്നാം സ്ഥാനം ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയ്ക്ക്. ഡിജിസിഎയുടെ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃത്യസമയം പാലിക്കുന്ന വിമാന സര്‍വ്വീസുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ മുന്നിൽ എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഏകദേശം 90.8 ശതമാനമായി കമ്പനിയുടെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് നിലവാരം ഉയർന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നാല് ആഭ്യന്തര വിമാനത്താവളങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഓണ്‍ ടൈം പെര്‍ഫോമന്‍സ് ഡാറ്റ പുറത്തു വിട്ടിരിക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ കൃത്യസമയം പാലിച്ച് സർവ്വീസ് നടത്തിയതിലാണ് എയർ ഇന്ത്യ ഒന്നാമതെത്തിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ലേലത്തിൽ സ്വന്തമാക്കിയത്. തുടര്‍ന്ന് ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ആറ് മാസത്തിന് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാംബെല്‍ വില്‍സണ്‍ എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

എയര്‍ലൈനിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒടിപി) സൂചിക മെച്ചപ്പെടുത്തുക എന്നതായിരുന്നു അന്ന് കമ്പനിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരുന്നപ്പോള്‍ ഡിജിസിഎയുടെ ഒടിപി ലിസ്റ്റിൽ ഏറ്റവും പിന്നിലായിരുന്നു എയര്‍ ഇന്ത്യയുടെ സ്ഥാനം.

അതേസമയം ഒടിപി ലിസ്റ്റില്‍ മറ്റ് എയർലൈനുകളെ പരാജയപ്പെടുത്തുക മാത്രമല്ല എയര്‍ ഇന്ത്യ ചെയ്തത്. മറിച്ച് ഒരു മാസത്തിനുള്ളില്‍ ഏറ്റവും അധികം യാത്രക്കാര്‍ ഉപയോഗിച്ച വിമാന സര്‍വ്വീസ് എന്ന നേട്ടവും എയര്‍ ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് യാത്രയ്ക്കായി എയര്‍ ഇന്ത്യയെ ആശ്രയിച്ചത്.

നേരത്തെ ടാറ്റയ്ക്ക് കീഴിലുള്ള നിലവിലെ നാല് എയര്‍ലൈനുകളും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ഇന്ത്യ തിരിച്ചുപിടിച്ച ശേഷമുള്ള ടാറ്റ ഗ്രൂപ്പിന്റെ പുതിയ തീരുമാനമായിരുന്നു ഇത്. എയര്‍ലൈന്‍ രംഗത്ത് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ ശക്തമാക്കാനാണ് ടാറ്റയുടെ ശ്രമമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു

അതേസമയം, ടാറ്റയുടെ സിംഗപ്പൂര്‍ കേന്ദ്രമായുള്ള എയര്‍ലൈന്‍ സര്‍വ്വീസായ വിസ്താര ബ്രാന്‍ഡിനെ ഒഴിവാക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ അവയില്‍ ഔദ്യോഗികമായി ഒരു തീരുമാനം കമ്പനി അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. ടാറ്റയുടെയും വിസ്താരയുടെയും നിലവിലെ പ്രതിനിധികള്‍ ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

നിലവില്‍ ടാറ്റയുടെ കീഴില്‍ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായി നവീകരിക്കാനുള്ള ശ്രമത്തിലാണ്. എയര്‍ലൈന്‍ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായേക്കാവുന്ന ചില തീരുമാനങ്ങളും ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ കീഴില്‍ ഏകദേശം 300 ജോഡി ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 113 എയര്‍ക്രാഫ്റ്റുകള്‍ കൂടി കമ്പനിയിലേക്ക് എത്തുമെന്ന് എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി കാംപെല്‍ വില്‍സണ്‍ പറഞ്ഞിരുന്നു.

പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് നൂതനമായ ആശയം

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ​ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു. 

പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ​ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കേരളത്തിലെ ഇരുന്നൂറ്റി നാൽപത് പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സ്കൂളുകളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ കാലാവസ്ഥയെ കുറിച്ച് പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ചത് നേരിൽ കണ്ട് മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ഇതിലൂടെ ഓരോ കുട്ടിയെയും കാലാവസ്ഥാ നിരീക്ഷകരാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലൂടെ ഓരോ ദിവസത്തെയും അന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഡാറ്റകൾ പിന്നീടുള്ള ഗവേഷണങ്ങൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പ്രളയം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തലമുറയെ കാലാവസ്ഥാമാറ്റം അറിയാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും പരിശീലിപ്പിക്കുന്നത്. റെയ്ൻഗേജ്, തെർമോമീറ്റർ, മോണിറ്റർ, വെതർ ഡാറ്റാ ബാങ്ക് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ഉണ്ടാവുക. ജിയോഗ്രഫി ഐച്ഛിക വിഷയമായുള്ള ജില്ലയിലെ 18 സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. 

മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദ്ദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. സ്കൂൾ വെതർ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന ഡാറ്റ വിദ്യാർത്ഥികൾ തന്നെ പ്രത്യേക ചാർട്ടിൽ രേഖപ്പെടുത്തും. പ്രാഥമിക ഡാറ്റ സ്കൂൾ വിക്കിയിലും വിശദഡാറ്റ എസ്.എസ്.കെയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണ്ണയിച്ച് ജനങ്ങൾക്ക് വിവരം കൈമാറാനും ഇതിലൂടെ സാധിക്കും. പദ്ധതിയുടെ ഭാഗമായി ജ്യോഗ്രഫി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനം നൽകും.

ചടങ്ങിൽ കെ.എം സച്ചിൻ​ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ചക്കിട്ടപാറയിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി അഭികൃഷ്ണ വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. ജോ​ഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീലു ശ്രീപതിയെയും സബ്ജില്ലാ കലോത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അം​ഗം പി.കെ രജിത, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, വെെസ് പ്രസിഡന്റ് ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ നാരായണൻ, ബിൻഷ, പഞ്ചായത്തം​ഗംജയപ്രകാശ്, പേരാമ്പ്ര ബിപിസി വി.പി നിത, ബിപിസി ട്രെയിനർ കെ സത്യൻ, ഹെഡ്മാസ്റ്റർ വി.കെ പ്രമോദ്, പ്രിൻസിപ്പൽ ഇ.കെ ഷാമിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ സംസാരിച്ചു.

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിദ്യാലയങ്ങളിൽ നടന്നത് മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേന കിഫ്ബി, പ്ലാൻ ഫണ്ട് വഴി മാത്രം വിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിൽ അധികം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനമാണ് നടന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

 കിഫ്ബി വഴി മാത്രം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാലയങ്ങളിൽ നടന്നത്. അഞ്ച് കോടി മുതൽ മുടക്കി 141 സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് കോടി മുതൽ മുടക്കി 386 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി മുതൽ മുടക്കി 446 സ്‌കൂൾ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

 

വിദ്യാഭ്യാസ രംഗത്ത് കേരളം വേറിട്ട മാതൃക തീർത്ത് മുന്നേറുകയാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ ഹൈടെക് ആയതോടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. ഇക്കാലയളവിൽ പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. ഈ പ്രവർത്തനം സർക്കാർ തുടരുമെന്നും ഇതിന് ജനപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം, വിദ്യാകിരണം തുടങ്ങിയ പദ്ധതികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ലെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു. 

 

കിഫ്‌ബി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി എൻ സി കോയക്കുട്ടി ഹാജി മെമ്മോറിയൽ നൽകുന്ന സൈക്കിളുകളുടെ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സാധാരണക്കാരുടെ മക്കൾക്ക് നൂതന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ച തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

 

സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ പ്രഖ്യാപനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു. മേയർ ഡോ ബീന ഫിലിപ്പ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡോ എം.കെ മുനീർ എം എൽ എ വിശിഷ്ടാതിഥിയായിരുന്നു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, കൗൺസിലർമാരായ ഓമന മധു, കവിത അരുൺ, എം സി അനിൽകുമാർ, സുധാമണി, ഡി ഇ ഒ കെ പി ധനേഷ്, സിറ്റി ഉപജില്ല എ ഇ ഒ എം ജയകൃഷ്ണൻ, വാർഡ് കൺവീനർ വി കെ മൊയ്‌ദീൻ കോയ, മുൻ എം എൽ എ എ പ്രദീപ്‌ കുമാർ, ഹെഡ്മിസ്ട്രസ് കെ ഹേമലത, പി ടി എ പ്രസിഡന്റ് റഷീദ് അലി, എസ് എസ് ജി ചെയർമാൻ ബാബുരാജ് പതിയേരി, എസ് എം സി ചെയർമാൻ സുനിൽ പൂളേങ്കര, മദർ പി ടി എ പ്രസിഡന്റ് എ സി ബിന്ദു, സ്കൂൾ ചെയർമാൻ അലൻകിംഗ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ എൻ സി മോയിൻകുട്ടി സ്വാഗതവും ഹെഡ്മാസ്റ്റർ എ ബി അശോക് കുമാർ നന്ദിയും പറഞ്ഞു.

 

 

വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്

*ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും

*2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി

കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി.

 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കു അനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. ഇത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയിട്ടുള്ളത് 28,93,631 സഞ്ചാരികൾ ഇവിടെയെത്തി. തിരുവനന്തപുരംഇടുക്കിതൃശൂർവയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തുകാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി മാറിസംസ്ഥാനത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസൻ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച ജിഡിപി കുതിപ്പിന് സഹായമായിട്ടുണ്ട്. ടൂറിസം രംഗത്ത് നടപ്പാക്കുന്ന നവീന പദ്ധതികളുടെ തുടർച്ചയെന്നോണം കാരവാൻ പാർക്കുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെടിഡിസിയുടെ സഹായത്തോടെ ബോൾഗാട്ടികുമരകം വാട്ടർസ്‌കേപ്  എന്നിവിടങ്ങളിൽ കാരവൻ പാർക്ക് നിർമ്മിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഉടൻ ഇടപെടലുണ്ടാകും.

ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ 100ൽ പരം പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാവുന്ന തരത്തിൽ ആസൂത്രണം ചെയ്തു വരുന്നുണ്ട്. 40 ശതമാനം ത്രിതലപഞ്ചായത്തുകളുടെ കൂടി ഇടപെടലോടെ ആണ് പദ്ധതി നടപ്പിലാക്കുക.ഇതിനു പുറമെ 2021ൽ ജനകീയമായി മാറിയ വാട്ടർ ഫെസ്റ്റ് ഈ ഡിസംബറിൽ വീണ്ടും നടക്കുന്നകാര്യവും മന്ത്രി അറിയിച്ചു.

റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിംഗിലൂടെ 2021 നവംബർ 1 മുതൽ 2022 നവംബർ 1 വരെ 67,000 പേർ സൗകര്യം പ്രയോജനപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്തും. വിദ്യാർഥികൾതൊഴിലാളികൾ എന്നിവർക്കു പുറമെ ഓട്ടോറിക്ഷാ തൊഴിലാളികളെ കൂടി ടൂറിസം പ്രചാരണത്തിന്റെ ഭാഗമാക്കാൻ പദ്ധതിയുണ്ട്. ഇതിനെക്കൂടാതെ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും.സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ടൂറിസത്തിന്റെ ഭാഗമായി ബേപ്പൂരിലേതിന് സമാനമായ കടൽപ്പാലങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനും മലയോര ടൂറിസമേഖലയ്ക്ക് പ്രാധാന്യം നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കിഗ്ട്രെക്കിഗ് സാധ്യതകൾ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കാനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ടൂറിസം ഡയറക്ടർ പി.ബി. നൂഹും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

അഞ്ചാംപനി പ്രതിരോധത്തിന് ശക്തമായ നടപടി

മീസൽസ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിർദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിർദേശവും നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലും മലപ്പുറത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട്. വാക്സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നതാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും കുട്ടികൾക്ക് കൃത്യമായി വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്. ശനിഞായർ ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലുണ്ട്.

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസൽസ്റുബല്ല അഥവാ എംആർ വാക്സിൻ നൽകുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് സാധാരണ എംആർ വാക്സിൻ നൽകുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് എംആർ വാക്സിനും പതിനാറാം മാസം കഴിഞ്ഞാലുടൻ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസുവരെ വാക്സിൻ എടുക്കാവുന്നതാണ്. ജില്ലയിൽ മതിയായ എംആർ വാക്സിനും വിറ്റാമിൻ എ സിറപ്പും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്സിൻ സൗജന്യമായി ലഭ്യമാണ്.

അഞ്ചാംപനി അഥവാ മീസൽസ്

ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി. ആറു മാസം മുതൽ മൂന്നു വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. എങ്കിലും കൗമാര പ്രായത്തിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാവാറുണ്ട്.

രോഗ ലക്ഷണങ്ങൾ

പനിപനിയോടൊപ്പം ചുമകണ്ണ് ചുവക്കൽജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോൾ ദേഹമാസകലം ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കംഛർദിശക്തമായ വയറുവേദന ഇവയുണ്ടാകും.

രോഗം പകരുന്നത് എങ്ങനെ

അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം.

അഞ്ചാം പനി കാരണം ഉണ്ടാകാവുന്ന സങ്കീർണതകൾ

അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണംന്യൂമോണിയചെവിയിൽ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എയുടെ കുറവും ഇത്തരം സങ്കീർണതകൾ വർധിപ്പിക്കും.

എങ്ങനെ തടയാം

എംആർ വാക്സിൻ കൃത്യമായി എടുക്കുകയാണ് ഈ രോഗത്തെ തടഞ്ഞു നിർത്താൻ കഴിയുന്ന പ്രധാന മാർഗം.

ന്യൂസിലൻഡിലെ വോട്ടിങ് പ്രായം കുറയ്ക്കുന്ന കാര്യം പരി​ഗണനയിൽ;16 ആയി പിന്തുണയ്ക്കുന്നവർക്ക് അനുകൂല കോടതിവിധി

ന്യൂസിലൻഡിലെ വോട്ടിങ് പ്രായം കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നവർക്ക് കോടതിയിൽ വിജയം. രാജ്യത്തെ കുറഞ്ഞ വോട്ടിങ് പ്രായം 18 ൽ നിന്നും 16 ആയി കുറക്കണം എന്നാവശ്യവുമായി ഇവർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ വിജയിച്ചു. നിലവിലെ കുറഞ്ഞ വോട്ടിങ് പ്രായമായ 18 വയസ്സ് വിവേചനപരമാണെന്ന് ന്യൂസിലൻഡ് കോടതി തിങ്കളാഴ്ച വിധിച്ചു. ഇതോടെ വോട്ടിങ് പ്രായപരിധി വീണ്ടും കുറയ്ക്കേണ്ടതുണ്ടോ എന്ന കാര്യം പരിഗണിക്കാൻ ന്യൂസിലൻഡ് പാർലമെന്റ് നിർബന്ധിതരായിരിക്കുകയാണ്.

എന്നാൽ, ന്യൂസിലൻഡിലെ വോട്ടിങ് പ്രായം കുറയ്ക്കുന്നതിന് പാർലമെന്റിലെ 75 ശതമാനം അം​ഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിൽ ഇത്തരത്തിൽ ഒരു പിന്തുണ ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് വോട്ടിങ് പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നവർ പോലും സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും, ആദ്യപടിയെന്ന നിലയിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനത്തെ അനുകൂലിക്കുന്നവർ. കാരണം, ആ മാറ്റത്തിന് നിയമസഭാംഗങ്ങളിൽ നിന്നും സാധാരണ ഭൂരിപക്ഷം മാത്രമേ ആവശ്യമുള്ളൂ.

വോട്ടിങ് പ്രായത്തിൽ കുറവ് വരുത്തുന്നത് സംബന്ധിച്ച് പല രാജ്യങ്ങളും ഇപ്പോൾ ചർച്ചകൾ നടന്നു വരികയാണ്. ഓസ്ട്രിയ, മാൾട്ട, ബ്രസീൽ, ക്യൂബ, ഇക്വഡോർ പോലുളള രാജ്യങ്ങൾ 16 വയസ്സു മുതൽ വോട്ട് ചെയ്യാൻ ജനങ്ങളെ നിലവിൽ അനുവദിക്കുന്നുണ്ട്.

കോടതിയുടെ തീരുമാനത്തിൽ താൻ ആവേശഭരിതനാണെന്ന് ന്യൂസിലൻഡിലെ “മേക്ക് ഇറ്റ് 16 കാമ്പെയ്‌നിന്റെ“ സഹ ഡയറക്ടർ സനത് സിംഗ് പറഞ്ഞു. “ഇതൊരു മഹത്തായ ദിവസമാണ്. ഇത് ഞങ്ങളുടെ പ്രചാരണത്തെ സംബന്ധിച്ച് മാത്രമല്ല, രാജ്യത്തെ സംബന്ധിച്ചും ചരിത്രപ്രധാനമായ ദിനമായിരിക്കും.” സിം​ഗ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പോലുള്ള അസ്തിത്വ പ്രശ്‌നങ്ങളും പകർച്ചവ്യാധിയിൽ നിന്നും മുക്തി നേടുന്നതുപോലുള്ള പ്രശ്നങ്ങളും ജനാധിപത്യ സാഹചര്യങ്ങളും യുവാക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് 18 കാരനായ സിംഗ് അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിലെ ഭരണകക്ഷിയായ ലിബറൽ ലേബർ പാർട്ടി വോട്ടിങ് പ്രായം കുറയ്ക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം രാജ്യത്തെ രണ്ട് പ്രധാന യാഥാസ്ഥിതിക പ്രതിപക്ഷ പാർട്ടികൾക്ക് ഈ തീരുമാനത്തോട് ശക്തമായ എതിർപ്പാണ് ഉള്ളത്.

“ഇത് ഞങ്ങൾ പിന്തുണയ്ക്കുന്ന കാര്യമല്ല, നിലവിലെ പ്രായപരിധിയായ 18 വയസ്സിൽ ഞങ്ങൾ തൃപ്തരാണ് ” പ്രതിപക്ഷ നേതാവ് ക്രിസ്റ്റഫർ ലക്‌സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം മാറ്റത്തെ പിന്തുണയ്ക്കുന്നതായി ലിബറൽ ഗ്രീൻ പാർട്ടി പറഞ്ഞു. “ഇപ്പോഴും ഭാവിയിലും തങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളിൽ അഭിപ്രായം പറയാൻ യുവാക്കൾക്ക് അർഹതയുണ്ട്. വോട്ടിങ് പ്രായം മാറ്റുന്നതിനായി നിയമ ഭേദ​ഗതി കൊണ്ടുവരാനുള്ള പദ്ധതി പര​​ഗണിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു, ”പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരിഷ്കരണ വക്താവ് ഗോൾറിസ് ഗഹ്‌റാമാൻ പറഞ്ഞു.

സുപ്രീം കോടതിയിൽ, വോട്ടിങ് പ്രായപരിധി കുറയ്ക്കമെന്ന് ആവശ്യപ്പെടുന്ന വിഭാ​ഗത്തിന്റെ അപ്പീലിൽ നാല് ജഡ്ജിമാർ അനുകൂലമായി നിലപാട് സ്വീകരിച്ചു, അതേസമയം അഞ്ചാമത്തെ ജഡ്ജി തീരുമാനത്തിന്റെ ചില വശങ്ങളോട് വിയോജിച്ചു. വോട്ട് ചെയ്യാനുള്ള പ്രായ പരിധിയായി 16 വയസ്സിന് പകരം 18 വയസ്സ് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതിൽ അറ്റോർണി ജനറൽ പരാജയപ്പെട്ടുവെന്ന് ജഡ്ജിമാർ വിധിച്ചു.
കോടതി വിധിയുടെ സ്വഭാവം ന്യൂസിലൻഡിലെ നിയമനിർമ്മാതാക്കളെ ഈ വിഷയം ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നതാണെങ്കിലും ഒരു മാറ്റം വരുത്താൻ ഇത് അവരെ നിർബന്ധിക്കുന്നില്ല. തങ്ങളുടെ ആവശ്യത്തിന് പാർലമെന്റിൽ ആവശ്യമായ 75 ശതമാനം പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അത് നേടാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സിംഗ് പറഞ്ഞു.
ന്യൂസിലൻഡിലെ വോട്ടിങ് പ്രായം മുമ്പ് 21 വയസ്സായിരുന്നു, 1969 ൽ ആണ് ഇത് 20 ആയി കുറച്ചത്. പിന്നീട് 1974 ൽ വോട്ടിങ് പ്രായപരിധി 18 ആയി നിശ്ചയിച്ചു.

 

മാസം 5 ലക്ഷം രൂപ ശമ്പളം ലക്ഷ്യമിടുന്നോ? ഒരു വർഷത്തെ കോഴ്സിന് കൊച്ചിൻ ഷിപ്പ് യാർഡ് വിളിക്കുന്നു

മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള വാണിജ്യക്കപ്പലുകളിൽ ചീഫ് എൻജിനീയറാകാൻ വരെ അവസരമൊരുക്കുന്ന  ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി ഷിപ്‌യാഡ് നടത്തുന്ന 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം പഠിച്ചിറങ്ങിയാൽ  പടിപടിയായി ചീഫ് എൻജിനീയർ വരെയാകാം. വിദേശ വാണിജ്യ കപ്പലുകളിൽ അഞ്ചു ലക്ഷത്തിനു മുകളിലാണ്ചീ ഫ് എൻജിനീയറുടെ മാസ ശമ്പളം.
 
ആകെ 114 സീറ്റുകളാണ്,ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് കൊച്ചിൻ ഷിപ്പിയാർഡിലുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം.ജനുവരി ഒന്നിനു ക്ലാസുകൾ തുടങ്ങും.തെരഞ്ഞെടുക്കപെടുന്നവർ, ക്യാമ്പസിൽ താമസിച്ചു പഠിക്കണം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ നൽകണം. ഇതിൽ പകുതി സംഖ്യ (2,42,500/-) , തുടക്കത്തിലും ബാക്കി സംഖ്യ, 3മാസത്തിനകവും ഒടുക്കേണ്ടതുണ്ട്.പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതി.
പൂർത്തീകരിക്കുന്നവർക്കുള്ള തുടർ സാധ്യതകൾ
 
ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.)കോഴ്സ് പൂർത്തീകരിച്ച്, 6 മാസത്തെ കടൽപരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റൻസി പരീക്ഷ കൂടി പാസ്സായാൽ, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫിസറായി സേവനം ആരംഭിക്കാം. തുടർന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എൻജിനീയർ വരെയാകാനാകാനുള്ള അവസരവുമുണ്ട്.
 
അപേക്ഷാ ക്രമം
 
വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, ഹാർഡ് കോപ്പി സ്പീഡ് പോസ്റ്റിൽ ഡിസംബർ 15 നുള്ളിൽ മറൈൻ എഞ്ചിനീയറിംഗ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തണം. എത്തിക്കണം.
 
ആർക്കൊക്കെ അപേക്ഷിക്കാം
 
അപേക്ഷകർ , 50% മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജിനീയറിങ് ബിരുദം നേടിയവരും പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലിഷിന് 50% മാർക്ക് നേടിയവരുമായിരിക്കണം. അപേക്ഷകർക്ക്, 2023 ജനുവരി ഒന്നിന് 28 വയസ്സു കവിയരുത്. ചുരുങ്ങിയത് 157 സെ.മീ. ഉയരവും ഉയരത്തിനൊത്ത തൂക്കവും നെഞ്ചളവും നിർബന്ധമായും വേണം. കണ്ണുകൾക്ക് ,വർണാന്ധത പാടില്ല. ഇത് തെളിയിക്കാൻ , ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകർക്ക്, പാസ്പോർട്ട് നിർബന്ധമായും വേണം. ഇതു കൂടാതെ കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുമുണ്ട്.
 
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും
 
 
അപേക്ഷ അയക്കേണ്ട വിലാസം
The Head of Department,
Marine Engineering Training Institute,
Cochin Shipyard, Kochi – 682 020,
Kerala
 
ഫോൺ
0484-2501223
8129823739
 
ഇമെയിൽ

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; പ്ലസ് ടു മാർച്ച് മുതൽ 30 വരെ

എസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി. പരീക്ഷ (SSLC examination) 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.

നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതും. എസ്.എസ്.എൽ.സി മൂല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്.എസ്.എൽ.സിയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണയത്തിനായി എത്തും.

ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.

രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.

രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.

ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ എട്ട് മൂല്യനിർണയ ക്യാമ്പുകൾ ഉണ്ടാവും. മൂവായിരത്തി അഞ്ഞൂറ് അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കും.

Игровые Автоматы Онлайн нежелающим И Без Регистрации, От Крупнейших Провайдеро

Игровые Автоматы Онлайн нежелающим И Без Регистрации, От Крупнейших Провайдеров Скачать Популярные Игровые Автоматы Эмуляторы Бесплатно…

Verified by MonsterInsights