Игровые Автоматы Онлайн нежелающим И Без Регистрации, От Крупнейших Провайдеро

Игровые Автоматы Онлайн нежелающим И Без Регистрации, От Крупнейших Провайдеров Скачать Популярные Игровые Автоматы Эмуляторы Бесплатно…

വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനനത്തിന്റെ വർദ്ധനവ്

കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി.

 2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കു അനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. ഇത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയിട്ടുള്ളത് 28,93,631 സഞ്ചാരികൾ ഇവിടെയെത്തി. തിരുവനന്തപുരംഇടുക്കിതൃശൂർവയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തുകാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി മാറിസംസ്ഥാനത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസൻ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച ജിഡിപി കുതിപ്പിന് സഹായമായിട്ടുണ്ട്. ടൂറിസം രംഗത്ത് നടപ്പാക്കുന്ന നവീന പദ്ധതികളുടെ തുടർച്ചയെന്നോണം കാരവാൻ പാർക്കുകൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെടിഡിസിയുടെ സഹായത്തോടെ ബോൾഗാട്ടികുമരകം വാട്ടർസ്‌കേപ്  എന്നിവിടങ്ങളിൽ കാരവൻ പാർക്ക് നിർമ്മിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഉടൻ ഇടപെടലുണ്ടാകും.

ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ 100ൽ പരം പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാവുന്ന തരത്തിൽ ആസൂത്രണം ചെയ്തു വരുന്നുണ്ട്. 40 ശതമാനം ത്രിതലപഞ്ചായത്തുകളുടെ കൂടി ഇടപെടലോടെ ആണ് പദ്ധതി നടപ്പിലാക്കുക.ഇതിനു പുറമെ 2021ൽ ജനകീയമായി മാറിയ വാട്ടർ ഫെസ്റ്റ് ഈ ഡിസംബറിൽ വീണ്ടും നടക്കുന്നകാര്യവും മന്ത്രി അറിയിച്ചു.

റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിംഗിലൂടെ 2021 നവംബർ 1 മുതൽ 2022 നവംബർ 1 വരെ 67,000 പേർ സൗകര്യം പ്രയോജനപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്തും. വിദ്യാർഥികൾതൊഴിലാളികൾ എന്നിവർക്കു പുറമെ ഓട്ടോറിക്ഷാ തൊഴിലാളികളെ കൂടി ടൂറിസം പ്രചാരണത്തിന്റെ ഭാഗമാക്കാൻ പദ്ധതിയുണ്ട്. ഇതിനെക്കൂടാതെ വിദേശ സഞ്ചാരികളെ ആകർഷിക്കാൻ വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും.സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ടൂറിസത്തിന്റെ ഭാഗമായി ബേപ്പൂരിലേതിന് സമാനമായ കടൽപ്പാലങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനും മലയോര ടൂറിസമേഖലയ്ക്ക് പ്രാധാന്യം നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കിഗ്ട്രെക്കിഗ് സാധ്യതകൾ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കാനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ടൂറിസം ഡയറക്ടർ പി.ബി. നൂഹും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇനി IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുക. ഏറ്റവും നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന 12-സ്‌ക്രീന്‍ സൂപ്പർപ്ളക്സാണ് തലസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും. ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE   കാറ്റഗറിയിലാണ്.

ലോകനിലവാരമുള്ള സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് ഇവിടെ ആസ്വദിക്കനാകുമെന്ന് പിവിഅർ ലിമിറ്റ്ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് ബിജ്ലി പറഞ്ഞു. ലുലു ഗ്രൂപ്പുമായി സഹകരിച്ച് കേരളത്തിൽ ഒരിക്കൽ കൂടി മികച്ച സിനിമാ അനുഭവം ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ്  ഇഫക്റ്റ്  തിയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. പിവിആർ സൂപ്പർപ്ളെക്സ് തലസ്ഥാനത്തെ ലുലു മാളിനെ മികച്ച വിനോദ കേന്ദ്രമാക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനു മാനേജിംഗ് ഡയറക്ടറുമായ എം എ യുസഫലി പറഞ്ഞു.

ലോകം കാത്തിരിക്കുന്ന അവതാർ സിനിമ എല്ലാ സങ്കേതിക മികവോടെ ആസ്വദിക്കാനാണ് തലസ്ഥാനവാസികൾക്ക് അവസരമൊരുങ്ങുന്നത്.

സെലിബ്രിറ്റി ഷെഫ് സാറാ ടോഡ് ഒരുക്കുന്ന വിഭവങ്ങളാണ്  ലക്ഷ്വറി സക്രീനുകളായ LUXE യുടെ മറ്റൊരു ആകർഷണം.

വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകർക്ക്  മികച്ച സിനിമാ അനുഭവം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഫിലിം എക്സിബിഷൻ ബിസിനസിലെ ഇന്ത്യയിലെ ലീഡേഴ്സാണ് പിവിആർ. നിലവിൽ 76 നഗരങ്ങളിലായി (ഇന്ത്യയിലെയും ശ്രീലങ്കയിലെയും) 176 പ്രോപ്പർട്ടികളിലായി 876 സ്‌ക്രീനുകൾ, പ്രതിവർഷം 100 ദശലക്ഷത്തിലധികം ആസ്വാദകർക്ക് സേവനം നൽകുന്നു.

1997ൽ സ്ഥാപിതമായതു മുതൽ വീടിന് പുറത്ത് വിനോദം ആസ്വദിക്കുന്ന രീതിതന്നെ  പുനനിർവ്വചിക്കുകയാണ് പിവിആർ. ശിശു സൗഹാർദ്ദ  സിനിമാ പ്രദർശനശാലകൾ, ഏറ്റവും പുതിയ സ്‌ക്രീനിംഗ് ടെക്‌നോളജി, മികച്ച ശബ്ദ സംവിധാനങ്ങൾ, എഫ് & ബി ഓഫറുകളുടെ വിപുലമായ ശ്രേണി, പ്രാദേശിക സിനിമാ പ്രേക്ഷകർക്കായി വൈവിധ്യമാർന്ന ഉള്ളടക്കം തുടങ്ങിയവ പി വി ആറിന്റെ സവിശേഷതകളാണ്.

Dirctor’s Cut, LUXE, Sapphire, IMAX, 4DX, P[XL], Playhouse and PVR Onyx തുടങ്ങി വൈവിധ്യമാർന്ന പ്രീമിയം സ്ക്രീൻ വിഭാഗങ്ങളുടെ ഒരു നിര സിനിമ സേനങ്ങളാണ് പിവിആർ വാഗ്ദാനം ചെയ്യുന്നത്.

ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ? ഏഷ്യയിലെ ഏറ്റവും വലിയ ചേരിയുടെ സമ്പൂര്‍ണ മാറ്റത്തിന് താത്പര്യവുമായി മൂന്ന് കമ്പനികൾ

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ വികസനത്തിനായി 15 വർഷത്തിലേറെയായി ശ്രമങ്ങൾ ആരംഭിച്ചിട്ട്. എന്നാൽ ഏറ്റവുമൊടുവിലായി 20,000 കോടി രൂപ ചെലവഴിച്ച് ധാരാവിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ‘ധാരാവി റീഡെവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രൊജക്ടി’നായി അദാനി റിയൽറ്റി, ഡിഎൽഎഫ്, നമൻ ഗ്രൂപ്പ് എന്നീ മൂന്ന് ഭീമൻ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഗവൺമെന്റുകൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ പുനർവികസനത്തിനായുള്ള പ്രൊജക്ട് പ്രാവർത്തികമാക്കാൻ കുറഞ്ഞത് നാല് ശ്രമങ്ങളെങ്കിലും നടത്തിയിട്ടുണ്ട്.

300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ധാരാവി, മരുന്നുകൾ, ലെതർ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്ന നിരവധി ചെറുകിട, അസംഘടിത വ്യവസായങ്ങളുടെ കേന്ദ്രമാണ്. വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുർള കോംപ്ലക്സിന് സമീപം സെൻട്രൽ മുംബൈയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഒരു മില്ല്യൺ ജനസംഖ്യയുള്ള, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരികളിലൊന്നായ ധാരാവി മഹാമാരിയുടെ പിടിയിലും അകപ്പെട്ടിരുന്നു. 2009ൽ ധാരാവി കേന്ദ്രീകരിച്ച് നിർമ്മിച്ച ‘സ്ലംഡോഗ് മില്ല്യണയർ’ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഇവിടം ദേശീയ ശ്രദ്ധയാകർഷിച്ചത്. ഈ ചിത്രം ഓസ്കർ അവാർഡുകളും മറ്റ് അഭിമാനകരമായ നിരവധി അവാർഡുകളും നേടി.

രണ്ട് ഘട്ടങ്ങളായുള്ള ബൃഹദ് പദ്ധതി

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 ലക്ഷത്തോളം വരുന്ന ജനസംഖ്യയെ പുനരധിവസിപ്പിക്കും. ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നിർമ്മാണച്ചെലവും ലാഭവും ഡെവലപ്പർ വീണ്ടെടുക്കുന്ന വിൽപ്പന ഘടകമാണ് രണ്ടാമത്തേത്.

മുംബൈയെ ചേരിവിമുക്തമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ധാരാവിയുടെ പുനർവികസനം. ഈ ലക്ഷ്യം മുൻനിർത്തി 1990-കളുടെ മധ്യത്തിൽ മഹാരാഷ്ട്ര സർക്കാർ ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ) രൂപീകരിച്ചിരുന്നു. എന്നാൽ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ അത്ര ശ്രദ്ധേയമായിരുന്നില്ല. 2021-22ലെ മഹാരാഷ്ട്ര സാമ്പത്തിക സർവേ പ്രകാരം, 1995 മുതൽ 2021 ഓഗസ്റ്റ് വരെ 2067 പ്രോജക്ടുകൾ പൂർത്തീകരിക്കുകയും ചേരികളിൽ താമസിക്കുന്ന 2,23,471 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നേരിട്ടത് തുടർ പരാജയങ്ങൾ


2019ൽ പരാജയപ്പെട്ട ഒരു ശ്രമത്തിന് ശേഷം ധാരാവിയുടെ പുനർവികസനത്തിനും പുനരധിവാസത്തിനുമായി ഒക്ടോബർ ഒന്നിന് മഹാരാഷ്ട്ര സർക്കാർ ഒരു ആഗോള ടെൻഡർ നടത്തി. മൂന്ന് കമ്പനികളാണ് പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചത്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാങ്കേതികവും സാമ്പത്തികവുമായ യോഗ്യതകൾ വിലയിരുത്തിയ ശേഷം, ഡിസംബർ 31നകം മൂന്ന് കമ്പനികളിൽ ഒന്ന് പദ്ധതിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യും. ഒക്ടോബർ ഒന്നിനാണ് മഹാരാഷ്ട്ര സർക്കാർ ടെണ്ടർ വിളിച്ചത്.


2008 മുതൽ ധാരാവിയുടെ പുനർവികസനത്തിനായി ഒരു ഡെവലപ്പറെ നിയമിക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. 2016ൽ ടെണ്ടർ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. 2019ൽ പുതിയ ടെണ്ടർ വിളിച്ചപ്പോൾ യുഎഇയിൽ നിന്നുള്ള സെക് ലിങ്കും ഇന്ത്യയിൽ നിന്നുള്ള അദാനി ഗ്രൂപ്പും താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ലേലം നടത്താനായില്ല. നിലവിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള 8 കമ്പനികൾ ധാരാവി പുനർവികസന പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

9000-ത്തിലധികം കോവിഡ് കേസുകളും 100-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ഇവിടം മഹാമാരി സമയത്ത് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും ജനസാന്ദ്രമായ ചേരി ക്ലസ്റ്ററുകളിൽ ഒന്നാണിത്. ധാരാവിയുടെ പുനർവികസനത്തോടെ 8 ലക്ഷത്തിലധികം ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്ന് അധികൃതർ അവകാശപ്പെടുന്നു.

തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിടണം

തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട്  പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ‘നവകേരളം തദ്ദേശകം  2.0’ പരിപാടിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ജില്ലാതല അവ ലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക വികസനമാണ് നാടിന്റെ പുരോഗതിയുടെ ചാലക ശക്തി. സംസ്ഥാനം കൈവരിച്ച സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്താനും ഇതാവശ്യമാണ്. ഇതിനായി തൊഴിലും വരുമാന വളര്‍ച്ചയും ഉറപ്പാക്കണം. സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഉല്‍പാദന, സാമ്പത്തിക പ്രക്രിയയില്‍ നേരിട്ട് ഇടപെടുന്നവരായി മാറാന്‍  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും  മന്ത്രി പറഞ്ഞു.

തനത് വരുമാനം ഉയര്‍ത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. സാധ്യമായ മേഖലകളില്‍ നിന്നെല്ലാം വരുമാനം കണ്ടെത്തണം. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്  മുഖ്യപങ്ക് വഹിക്കാനുണ്ട്്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗില്‍ സംസ്ഥാനത്തിന് ഏറെ മുന്നേറാന്‍ സാധിച്ചത്  തദ്ദേശഭരണസ്ഥാപനങ്ങളുടെ പിന്തുണയോടെയാണ്. സര്‍ക്കാര്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അതൊന്നും തന്നെ തദ്ദേശ സ്ഥാപന ങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതത്തില്‍ അര ശതമാനം വര്‍ദ്ധനവ്് സര്‍ക്കാര്‍ വരുത്തിണ്ടെന്നും മന്ത്രി പറഞ്ഞു. സേവനങ്ങളും ഭരണനിര്‍വഹണ നടപടികളും സുതാര്യമായി നടപ്പാക്കുന്നതിന് ആരംഭിച്ച ഐ.എല്‍.ജി.എം.എസ്. പോര്‍ട്ടല്‍ സംവിധാനം ജനുവരിയോടെ നഗരസഭകളിലും തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി  മാറുക ലക്ഷ്യം

നാല് വര്‍ഷം കൊണ്ട് അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി  കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ബി. രാജേഷ്. പറഞ്ഞു. ഇതിനായി അടിയന്തര നടപടികള്‍ക്ക് പുറമെ ഹ്രസ്വ,ദീര്‍ഘകാല ഇടപെടലുകള്‍ നടത്തും.  സംസ്ഥാനത്ത് കൃത്യമായ സര്‍വ്വെകളിലൂടെ അതിദാരിദ്ര്യമുളള വ്യക്തികളെയും കുടുംബങ്ങളെയും  കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ 2931 കുടുംബങ്ങളും 4531 വ്യക്തികളുമാണ് അതിദാരിദ്ര്യരായിട്ടുളളത്. ഇവരുടെ പ്രശ്‌നങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. അവ പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ പിന്തുണ നല്‍കാന്‍ സാധിക്കും.  അടിയന്തര നടപടിയുടെ ഭാഗമായി ഇവര്‍ക്ക് സേവനാവകാശ രേഖകള്‍ ലഭ്യമാക്കണം. ഭക്ഷണവും മെഡിക്കല്‍ സേവനവും ഉറപ്പാക്കുന്നതിനും പദ്ധതിയുണ്ടാകണം. ഡിസംബര്‍ അവസാന ത്തോടെ മുഴുവന്‍ അതിദരിദ്രര്‍ക്കും സേവനാവകാശ രേഖകള്‍ ലഭ്യമാക്കുന്ന ആദ്യ ജില്ലയായി മാറാന്‍ വയനാടിനാകുമെന്ന് മന്ത്രി പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനം മാതൃകപരമാകണം

വാതില്‍പടി സേവനങ്ങള്‍ നല്‍കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജ മേഖലയിലും തദ്ദേശ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടണം. മാലിന്യ സംസ്‌ക്കരണ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും ശ്രദ്ദേയ മാതൃകകള്‍ വയനാട്ടില്‍ നിന്നുണ്ടായിട്ടുളളത് അഭിനന്ദനാര്‍ഹമാണ്.  ജൈവ അജൈവ മാലിന്യങ്ങളുടെ വാതില്‍പടി ശേഖരണം ജില്ലയില്‍ കാര്യക്ഷമമാക്കണം. ഖരമാലിന്യ ശേഖരണത്തിന് ഒരു വാര്‍ഡില്‍ രണ്ട് ഹരിതകര്‍മ സേനാംഗങ്ങളെ നിയോഗിക്കണം. മാലിന്യ നിര്‍മ്മാര്‍ജന പ്രവൃത്തികളില്‍ ജനപ്രതിനിധികളുടെ  ഇടപെടലുണ്ടാകണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ലൈഫ് മിഷന്‍ തുക നല്‍കാം

ലൈഫ് മിഷന്‍ പദ്ധതിയില്‍ 2017 ലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ധനസഹായം കൊടുത്തു കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2020 ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന പാലിച്ച് ഈ വര്‍ഷം പദ്ധതിയില്‍ ഇതിനായി നീക്കി വച്ച തുക നല്‍കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. നിലാവ് പദ്ധതിയില്‍ ബള്‍ബ് മാറ്റുന്ന കാര്യത്തില്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം വിനിയോഗം സംബന്ധിച്ച പുരോഗതി വിലയിരുത്തി. സാമ്പത്തിക വര്‍ഷം പകുതി പിന്നിടുമ്പോള്‍ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ 23.26% വിനിയോഗിച്ചിട്ടുണ്ട്. പദ്ധതി വിഹിതം വിനിയോഗിച്ചതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജനുവരിയില്‍ വീണ്ടും അവലോകന യോഗം ചേരുമെന്നും മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

ഫയലുകള്‍ കെട്ടിക്കിടക്കരുത്
നടപടികള്‍ വേഗത്തിലാവണം

ഐ.എല്‍.ജി.എം.എസ് പോര്‍ട്ടലില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി തുകയുടെ വിനിയോഗം കാര്യക്ഷമമായും അടിയന്തിരമായും നടക്കണം. കുറവുകള്‍ കണ്ടെത്തി പരിഹരിക്കണം. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായുളള പരിശോധനകള്‍ ജില്ലയില്‍ ഊര്‍ജ്ജിത മാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോത്ര സാരഥി പദ്ധതിയ്ക്ക് തുക  അനുവദിക്കല്‍, സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം, തദ്ദേശ വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണം, ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ദ്ധിപ്പിക്കല്‍, വന്യമൃഗ ശല്യം തുടങ്ങിയ  കാര്യങ്ങള്‍ ജനപ്രതിനിധികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  

ചടങ്ങില്‍ ജില്ലയില്‍ 2020-21 വര്‍ഷത്തിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ടി. അരുണ്‍ ജോണ്‍ (മീനങ്ങാടി), എം.ബി ലതിക (തരിയോട്),  ഐ.എല്‍.എം.ജി.എസ് പോര്‍ട്ടല്‍ മുഖേന ഫയലുകള്‍ തീര്‍പ്പാക്കി ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ എടവക, പനമരം, പൊഴുതന ഗ്രാമ പഞ്ചായത്തുകളെയും പദ്ധതി നിര്‍വ്വഹണത്തിലും നികുതി പിരിവിലും മികച്ച നേട്ടം കൈവരിച്ച ഗ്രാമ പഞ്ചായത്തുകളെയും ആദരിച്ചു. ജനകീയം ക്വിസ് മത്സരത്തില്‍ വിജയികളായ ഷംന റഹ്മാന്‍, വി.ആര്‍. അശ്വിന്‍രാജ് എന്നിവര്‍ക്കുളള സമ്മാനം മന്ത്രി വിതരണം ചെയ്തു.
 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. ബി പ്രദീപ്, ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ.കെ. റഫീക്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണ്‍, തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, ദാരിദ്ര്യ ലഘൂകരണം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍. പ്രഭാകരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷണന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിച്ചാലിസണ് ഡബിൾ; സെർബിയയെ രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ

ദോഹ: ലോകകപ്പിൽ ജയത്തോടെ തുടങ്ങി ബ്രസീൽ. സെർബിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളെ വിജയത്തിലേക്ക് പറപ്പിച്ചത്. 62, 73 മിനിട്ടുകളിലായിരുന്നു റിച്ചാലിസൺ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു. മത്സരത്തിലുടനീളം ബ്രസീൽ ആധിപത്യമാണ് കണ്ടത്.

സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് റിച്ചാലിസൺ വലയിലാക്കി.

73ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വിനീഷ്യസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് റിച്ചാലിസൺ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വലക്കുള്ളിലാക്കി. രണ്ടാംപകുതിയിൽ തുടരെ തുടരെയുള്ള ബ്രസീലിയൻ ആക്രമണത്തിൽ സെർബിയൻ പ്രതിരോധം വിറച്ചു. മത്സരത്തിന്‍റെ 60ാം മിനിറ്റിൽ അലക്സൺ സാൻഡ്രോയൂടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

ഒന്നാംപകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം നേടാനാടിയില്ല. മുന്നേറ്റങ്ങളെല്ലാം സെർബിയൻ പ്രതിരോധത്തിൽ തട്ടി വിഫലമായി. 28ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ സുവർണാവസരം നഷ്ടപ്പെടുത്തി. തിയാഗോ സിൽവ ഗോൾമുഖത്തേക്ക് പന്ത് നിട്ടി നൽകുമ്പോൾ ഗോളിക്കു മുന്നിൽ വിനീഷ്യസ് മാത്രം.

എന്നാൽ, അതിവേഗത്തിൽ മുന്നോട്ടുകയറി സെർബിയൽ ഗോളി പ്രതിരോധിച്ചു. ബ്രസീലിയൻ മുന്നേറ്റങ്ങളെയെല്ലാം തടയുന്നതിൽ സെർബിയൻ മധ്യനിരയും പ്രതിരോധവും വിജയിച്ചു. 35ാം മിനിറ്റിൽ റാഫിഞ്ഞക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പോസ്റ്റിലേക്കുള്ള താരത്തിന്‍റെ ദുർബലമായ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്ക്.

ഈ മത്സരത്തോടെ തിയാഗോ സിൽവ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിർന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വർഷവും 63 ദിവസവുമാണ് സിൽവയുടെ പ്രായം. ദജൽമാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വർഷവും 138 ദിവസവുമായിരുന്നു 1966ൽ സാന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.

 

നോട്ടറി നിയമന അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം

സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

നിയമ രംഗത്ത് ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് നോട്ടറി അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കുന്നതിനു തുടക്കമായിരിക്കുന്നത്. വൈകാതെ നോട്ടറി പുതുക്കലും ഓൺലൈനിലേക്കു മാറുമെന്നു മന്ത്രി പറഞ്ഞു.

നോട്ടറി സേവനത്തിൽ 52 വർഷം പിന്നിടുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. ജി.എം. ഇടിക്കുളയെ മന്ത്രി ആദരിച്ചു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്നിയമ സെക്രട്ടറി വി. ഹരി നായർബാർ കൗൺസിൽ ഓഫ് കേരള എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദ്അഡിഷണൽ നിയമ സെക്രട്ടറി എൻ. ജീവൻ തുടങ്ങിയവർ പങ്കെടുത്തു.

നോട്ടറി നിയമത്തിനുള്ള അപേക്ഷകൾ കടലാസിൽ സ്വീകരിച്ചു ഫയലുകളാക്കി നടപടി സ്വീകരിച്ചുവരുന്നതായിരുന്നു ഇതുവരെയുള്ള രീതി. കേന്ദ്ര ചട്ടങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കലും തുടർ നടപടികളും പൂർണമായി ഓൺലൈനിലേക്കു മാറുന്നത്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള പോർട്ടൽ വികസിപ്പിച്ചെടുത്തത്. നിയവ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ പോർട്ടലിന്റെ ലിങ്ക് ലഭിക്കും.

ഒരു വർഷത്തെ വർധന 159.70 രൂപ; ദിവസവേതനക്കാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം കേരളത്തിൽ

ദിവസവേതനക്കാർക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിൽ. ഏറ്റവും കുറവ് മധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും. കൃഷി, കൃഷി ഇതര, നിർമാണ മേഖലകളിൽ കേരളം തന്നെയാണ് ബഹുദൂരം മുന്നിൽ. കേന്ദ്രസർക്കാരിന്റെ ഇന്ത്യൻ തൊഴിൽ ജേണലിനെ അധികരിച്ച് റിസർവ് ബാങ്ക് തയാറാക്കിയ റിപ്പോർട്ടിലേതാണ് കണക്കുകൾ. ബാങ്ക് പുറത്തിറക്കിയ വാർഷിക ഹാൻഡ് ബുക്കിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും കേരളമായിരുന്നു മുന്നിൽ.

കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിൽ ശരാശരി ദിവസ കൂലി 677. 60 രൂപയായിരുന്നു. ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് ദിവസവേതനം 159.70 രൂപ വർധിച്ചു. ഇത് സർവകലാ റെക്കോഡാണ്. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിൻ്റെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ വേതനം.

കൃഷിമേഖല
കേരളത്തിലെ ശരാശരി ദിവസവേതന നിരക്ക് 726.8 രൂപ. ജമ്മു കശ്മീർ (524.6 രൂപ), ഹിമാചൽ പ്രദേശ് (457.6 രൂപ) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഏറ്റവും കുറവ് മധ്യപ്രദേശ് (217.8 രൂപ), ഗുജറാത്ത് (220.3 രൂപ), യുപി (288 രൂപ) സംസ്ഥാനങ്ങളിൽ.
8 വർഷത്തിനിടെ കേരളത്തിലെ വേതന വർധന 26.37%.

കൃഷി ഇതര മേഖല
കേരളത്തിലെ ശരാശരി നിരക്ക് 681.8 രൂപ. ജമ്മു കശ്മീർ (500.8 രൂപ), തമിഴ്നാട് (462.3 രൂപ) രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഏറ്റവും കുറവ് മധ്യപ്രദേശ് (230.3 രൂപ), ത്രിപുര, (250 രൂപ), ഗുജറാത്ത് (252 രൂപ) സംസ്ഥാനങ്ങളിൽ.

8 വർഷത്തിനിടെ കേരളത്തിൽ വർധന 11.82%.

നിർമാണ മേഖല
കേരളത്തിലെ ശരാശരി നിരക്ക് 837.7 രൂപ. ജമ്മു കശ്മീർ (519.8 രൂപ), തമിഴ്നാട് (478.6 രൂപ) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഏറ്റവും കുറവ് ത്രിപുര (250 രൂപ), മധ്യപ്രദേശ് (266.7 രൂപ), ഗുജറാത്ത് (295.9 രൂപ) സംസ്ഥാനങ്ങളിൽ.

8 വർഷത്തിനിടെ കേരളത്തിലെ വർധന 6.32%

Ставки и Спорт В европы На Sports Ru: Список Лучших Букмекеров России, Последние весть, Актуальные Прогнозы на Спортивные Матч

Ставки и Спорт В европы На Sports Ru: Список Лучших Букмекеров России, Последние весть, Актуальные Прогнозы…

Ставки и Спорт В европы На Sports Ru: Список Лучших Букмекеров России, Последние весть, Актуальные Прогнозы на Спортивные Матч

Ставки и Спорт В европы На Sports Ru: Список Лучших Букмекеров России, Последние весть, Актуальные Прогнозы…

Verified by MonsterInsights