как Играть В Казино Онлайн Правильно советы Для Начинающих остального Эксперто

как Играть В Казино Онлайн Правильно советы Для Начинающих остального Экспертов Лучшие Онлайн Казино России: Играйте…

കെ-ഡിസ്‌ക്; കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള കേരള ഡവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K- DISC) കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്. തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിച്ച്  യുവാക്കൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം. 2026 ഓടെ 20 ലക്ഷം തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.

സംസ്ഥാനത്തൊട്ടാകെ 11 ലക്ഷം തൊഴിലന്വേഷകരാണ് ഇതുവരെ കേരള നോളജ് ഇക്കോണമി മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊഴിൽ മേളകൾപ്രത്യേക അഭിമുഖങ്ങൾ എന്നിവ വഴി ഷോർട് ലിസ്റ്റ് ചെയ്ത 21349 പേരിൽ നിന്നാണ് 10,428 പേർക്ക് തൊഴിൽ നൽകിയതെന്ന് കെ- ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇതിന്റെ ഭാഗമായി തൊഴിൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക മേളകളും സംഘടിപ്പിച്ചു. പുതിയ തൊഴിൽ അന്വേഷകർ രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ച് യോഗ്യതയനുസരിച്ച് തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുകയും അഭിമുഖം സംഘടിപ്പിക്കുകയും ചെയ്താണ് തൊഴിൽ നൽകുന്നത്. ഇത്തരത്തിലുള്ള അഭിമുഖങ്ങൾ പതിവായി നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകും.

തൊഴിലന്വേഷകർക്ക് തൊഴിൽ നൽകുന്നതിനായി ഇതിനോടകം 2,470 തൊഴിൽ ദാതാക്കളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമാണ് തൊഴിൽ ദാദാവായി പരിഗണിക്കുന്നത്. സർക്കാർ ഓഫിസുകളിലെ താത്കാലിക ഒഴിവുകൾസ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകൾ എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്.

ഇതുവരെ കേരള നോളജ് ഇക്കോണമി മിഷൻ പോർട്ടൽ വഴി 359572 തൊഴിലവസരങ്ങൾ രജിസ്റ്റർ ചെയ്തു. വിവിധയിടങ്ങളിലായി 8033 ഒഴിവുകൾ നിലവിലുണ്ട്.

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കെ-ഡിസ്‌ക് സർവേ നടത്തി അഭ്യസ്ത വിദ്യരെ കണ്ടെത്തി രജിസ്റ്റർ ചെയ്തും അസാപുമായി  (ASAP) ചേർന്ന് കണക്ട് കരിയർ ടു ക്യാമ്പസ്‘ പദ്ധതി വഴി ക്യാമ്പസുകളിലെ വിദ്യാർഥികളിലെത്തിയും തൊഴിലന്വേഷകരെ കണ്ടെത്തുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തുന്ന തൊഴിൽ സഭകൾ വഴിയും തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നുണ്ട്. ഓൺലൈൻ വഴി തൊഴിലന്വേഷകർക്ക് ഏത് സമയത്തും പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാകും.

സർക്കാർ സേവനങ്ങൾക്കു മാനുഷിക മുഖം നൽകാൻ ജീവനക്കാർക്കു കഴിയണം

സർക്കാർ സേവനങ്ങൾക്കു മികച്ച മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനു തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമായും വേഗത്തിലും അഴിമതിരഹിതമായും ലഭ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു കേരളത്തിലെ സേവന മേഖലയെ കൂടുതൽ ജനോന്മുഖമാക്കും. ഇതു മുൻനിർത്തിയാണു വിവിധ ഇ-സേവനങ്ങൾ നടപ്പാക്കുന്നത്. ഇ-ഗവേണൻസിന്റെ ഭാഗമായുള്ള സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനു തടസമായി നിൽക്കുന്ന ഒരു ഘടകം കാലഹരണപ്പെട്ട ചട്ടങ്ങളാണ്. ഇവ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത് ജനങ്ങളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥർക്കാണ്. ചട്ടങ്ങൾ ആളുകൾക്കു വിഷമമുണ്ടാക്കുന്നതാണെന്നു തിരിച്ചറിയുന്ന ഉദ്യോഗസ്ഥർ അതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം.

സംസ്ഥാനത്ത് ഇതുവരെ 868 സേവനങ്ങൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കാനായിട്ടുണ്ട്. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഈ പോർട്ടലിലൂടെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്. മറ്റൊരു 668 സേവനങ്ങൾ ലഭ്യമാകുന്ന എം-സേവനം എന്ന മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടിലും കൂടുതൽ സേവനങ്ങൾ ഉൾച്ചേർക്കും. ജില്ലാതലത്തിലുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫിസുകൾ പേപ്പർ രഹിതമാക്കുന്നതിന് ഇ-ഓഫിസ് നടപ്പാക്കി. 14 കളക്ടറേറ്റുകളിലും 120ലധികം സർക്കാർ സ്ഥാപനങ്ങളിലും ഇ-ഓഫിസ് നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന 47 താലൂക്ക് ഓഫിസുകൾ408 വില്ലേജ് ഓഫിസുകൾ24 ആർഡിഒ ഓഫിസുകൾ എന്നിവിടങ്ങളിലും ഇതു നടപ്പാക്കി.

എല്ലാ വിഭാഗം ജനങ്ങൾക്കും ഇ-സേവനം ശരിയായി ലഭിക്കണമെങ്കിൽ സാർവത്രികമായി ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കണം. ഇതിനാണു കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനോടകം പല സർക്കാർ ഓഫിസുകൾക്കും കെ-ഫോൺ കണക്ഷൻ ലഭ്യമായിക്കഴിഞ്ഞു. കെ-ഫോൺ പദ്ധതിക്കൊപ്പംതന്നെ പബ്ലിക് വൈഫൈ സ്പോട്ടുകളും സ്ഥാപിക്കുന്നുണ്ട്. 2023 സൗജന്യ പബ്ലിക് വൈഫൈ സ്പോട്ടുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. 2000 ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനു നടപടി തുടങ്ങിക്കഴിഞ്ഞു.

സർക്കാരിന്റെ സമീപനത്തിനും അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടാകണം. സർക്കാർ സർവീസ് പൊതുജനങ്ങൾക്കു സർവീസ് നൽകാനുള്ള ഉപാധിയാണെന്ന നിലയ്ക്കുള്ള മാറ്റമുണ്ടാകണം. അതിന് സഹായകമാകുന്ന വിവിധ പരിശീലന പരിപാടികൾ നടപ്പാക്കുന്നുണ്ട്. അവയോടു മികച്ച രീതിയിൽ പ്രതികരിക്കുകയും അവയിൽനിന്ന ഊർജം ഉൾക്കൊണ്ടു മികച്ച മുന്നേറ്റം കൈവരിക്കുകയും ചെയ്യുന്ന നിരവധി ഓഫിസുകളം വകുപ്പുകളുമുണ്ട്. എല്ലാ ഓഫിസുകളും വകുപ്പുകളും ഈ തലത്തിലേക്കു വളരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ 20182019-202020-21 വർഷങ്ങളിലെ ഇ-ഗവേണൻസ് പുരസ്‌കാരങ്ങളുടെ ഭാഗമായുള്ള ഇ-സിറ്റിസൺ സർവീസ് ഡെലിവറി പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസതൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഇ-ഗവേണൻസ് പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻജൂറി അംഗം ഡോ. സെബാസ്റ്റ്യൻ പോൾഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർകൗൺസിലർ രാഖി രവികുമാർഇലക്ട്രോണിക്സ് ആൻഡ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു.

ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേള

ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 64-ാമതു സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ കായിക പരിപാടികളിലൂടെ വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി 10  മുതൽ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്ബോൾ പരിശീലനം നൽകും. ജൂഡോയ്ക്കു വേണ്ടി ജൂഡോക്കോ എന്ന പദ്ധതിയും ബോക്സിങ്ങിന് വേണ്ടി പഞ്ച് എന്ന പദ്ധതിയും സ്‌കൂൾതലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനുമായി ചേർന്ന്  5000 വിദ്യാർഥികൾക്ക് അത്‌ലറ്റിക് പരിശീലനം നൽകും. ഇതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളിൽ സ്പ്രിന്റ്  എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

കണ്ണൂർ സ്പോർട്സ് ഡിവിഷൻ മാതൃകയിൽ കുന്നംകുളത്ത് സ്പോർട്സ് ഡിവിഷൻ സ്ഥാപിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്പോർട്സ് സ്‌കൂളായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചു വരികയാണ്. കായിക ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ മൂന്നു ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കുന്നതിൽ രണ്ടെണ്ണം പെൺകുട്ടികൾക്ക് മാത്രമായുള്ളതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷം കായിക മേള സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കോവിഡിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവുമധികം നേരിട്ട വിഭാഗം കുട്ടികളായിരുന്നു. ഒത്തുചേരുവാനും വിനോദങ്ങളിലേർപ്പെടുവാനും കഴിയാത്ത സാഹചര്യമുണ്ടായി. ഭീതി പൂർണമായും ഒഴിവായിട്ടില്ലെങ്കിലും കായിക മേളയുമായി ഒത്തുചേരാൻ കഴിഞ്ഞത് സന്തോഷകരമാണ്. ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച പ്രകടനം നടത്താൻ എല്ലാ കായിക താരങ്ങൾക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

സേ നോ ടു ഡ്രഗ്‘ എന്ന മുദ്രാവാക്യമുയർത്തിയാണു കായിക താരങ്ങൾ മാർച്ച് പാസ്റ്റിൽ അണിനിരന്നത്. ജില്ല അടിസ്ഥാനത്തിലുള്ള മാർച്ച് പാസ്റ്റിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ മുഖ്യതിഥിയായി. മേയർ ആര്യാ രാജേന്ദ്രൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർപൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം.

ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് പോകുന്ന ഏതൊരു യാത്രയും നിങ്ങളുടെ ഭാവിയിൽ വിലപ്പെട്ടതായി മാറും. കൂടാതെ ഈ വേളയിൽ നിങ്ങൾക്ക് ചില പുതിയ നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ ജോലി ചെയ്യുന്നവർ അവരുടെ ജോലിയിൽ ഒരു തരത്തിലുള്ള അശ്രദ്ധയും വരുത്താതിരിക്കുക. ദോഷ പരിഹാരം – ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുക.

ടോറസ് (Taurus – ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായി ഈ ദിവസം നിങ്ങൾക്ക് മികച്ചതായിരിക്കും. ഇന്ന് ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ടെങ്കിലും നിങ്ങൾക്ക് തന്നെ ആ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ സാധിക്കും. ജോലി ചെയ്യുന്നവർ അവരുടെ ഓഫീസ് ജോലികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കാരണം ഭാവിയിൽ ഇതിലൂടെ നിങ്ങൾക്ക് പുരോഗതി കൈവരും. ദോഷ പരിഹാരം – മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.

ജെമിനി (Gemini – മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പബ്ലിക് റിലേഷൻസ് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യും. മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും സുപ്രധാന കരാറുകൾക്ക് അവസരം ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ ജോലിയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുക. ദോഷ പരിഹാരം : ഗണപതിയെ ആരാധിക്കുക.

കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ഒരു സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. നികുതി, വായ്പ തുടങ്ങിയ കാര്യങ്ങളിൽ സങ്കീർണതകൾ നേരിടും. അതിനാൽ ഇന്ന് ഈ കാര്യങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ഓഫീസിലെ മേലധികാരികളോടും ഉദ്യോഗസ്ഥരോടും സൗഹാർദ്ദപരമായി ഇടപഴകാൻ സാധിക്കും. ദോഷ പരിഹാരം- സൂര്യദേവന് ജലം സമർപ്പിക്കുക.

ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ്സ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം നിങ്ങൾക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. ഓഫീസിൽ നിങ്ങളുടെ മികച്ച പ്രവർത്തങ്ങളാൽ സ്വന്തം പ്രതിച്ഛായയും പ്രശസ്തിയും വർദ്ധിപ്പിക്കാൻ സാധിക്കും. നിങ്ങൾക്ക് ചില പ്രധാന അധികാരങ്ങൾ വന്നുചേരും. ദോഷ പരിഹാരം – സൂര്യദേവന് ജലം സമർപ്പിക്കുക.

വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സിൽ വളരെയധികം ഉത്തരവാദിത്തങ്ങളും ജോലിഭാരവും ഏറ്റെടുക്കേണ്ടതായി വരും. അതിനാൽ തന്നെ നിങ്ങളുടെ കുടുംബത്തിലെ സങ്കീർണതകളിൽ നിന്ന് ശ്രദ്ധ തിരിച്ച് നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴിൽ മേഖലയിലുള്ള ആളുകൾക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് സ്ഥലം മാറ്റം ലഭിക്കും. അതിനാൽ നിങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുക. ദോഷ പരിഹാരം – ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക

ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നിലവിൽ ചെയ്യുന്ന ബിസിനസ് പ്രവർത്തനങ്ങളിൽ ഒരു മാറ്റത്തിന് സാധ്യതയില്ല. എന്നാൽ പങ്കാളിത്തത്തോടു കൂടി ചെയ്യുന്ന ബിസിനസ്സിൽ വിജയം നേടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ പണം ഒരു പദ്ധതിക്കായും ചെലവഴിക്കരുത്. ചെലവ് ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയിൽ മേലധികാരികാളുമായും സഹപ്രവർത്തകരുമായും മികച്ച രീതിയിലുള്ള ബന്ധം നിലനിർത്താനാകും. ദോഷ പരിഹാരം – മഹാവിഷ്ണുവിനെ ആരാധിക്കുക.

 

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് തിരക്ക് അനുഭവപ്പെടും. അപകടകരമായ പ്രവർത്തനങ്ങളിൽ സമയവും പണവും പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഈ ദിവസം നഷ്ടത്തിനും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർ തങ്ങളുടെ ജോലിയിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്. ദോഷ പരിഹാരം – ഉറുമ്പുകൾക്ക് ഭക്ഷണം നൽകുക.

കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: സമീപത്തെ കച്ചവടക്കാരിൽ നിന്നുള്ള മത്സരം മൂലം കച്ചവടം ചെയ്യുന്നവർക്ക് അല്പം മന്ദഗതി അനുഭവപ്പെടും. എങ്കിലും നിങ്ങൾക്ക് വിജയ സാധ്യത കൂടുതലാണ് .അതിനാൽ തന്നെ ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും കൂടുതൽ കഠിനാധ്വാനത്തിലൂടെ ജോലിയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യും. ലാഭത്തിനുള്ള മികച്ച സാധ്യതയും ഉണ്ട്. ദോഷ പരിഹാരം – മഞ്ഞനിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.

 
koottan villa

ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി

ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിർമാണം ആരംഭിച്ച എയർസ്ട്രിപ്പിലെ 650 മീറ്റർ റൺവേയിൽ വിമാനമിറങ്ങി. വൺ കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റൻ എ.ജി. ശ്രീനിവാസനാണു ഡിസംബർ ഒന്നിനു രാവിലെ 10.30നു ലൈറ്റ് ട്രെയിനർ എയർക്രാഫ്റ്റ് ഇനത്തിൽപ്പെട്ട വൈറസ് എസ്ഡബ്‌ളൂ – 80 എന്ന വിമാനത്തിൽ പറന്നിറങ്ങിയത്. 1993 ജൂൺ 13ന് ഇന്ത്യൻ എയർഫോഴ്‌സിൽ കമ്മീഷൻ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ പറപ്പിച്ചിട്ടുണ്ട്. ദുർഘടമായ സ്ഥലങ്ങളിൽ ഇന്ത്യൻ എയർഫോഴ്‌സിനോടൊപ്പം പോരാടിയ എയർഫോഴ്‌സ് ഓഫീസറായ ഇദ്ദേഹം രണ്ടാമത്തെ തവണയാണ് 1 കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ചുമതല വഹിക്കുന്നത്.

എൻസിസി കൊച്ചി 3 കേരള എയർ സ്‌ക്വാഡൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവിയാണ് കോ പൈലറ്റായി വിമാനത്തിലുണ്ടായിരുന്നത്. 1993 -ൽ  ഇന്ത്യൻ എയർഫോഴ്‌സിൽ കമ്മീഷൻ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ പറപ്പിച്ചിട്ടുണ്ട്. കൂടാതെ പല പ്രധാനപ്പെട്ട ദുർഘടമായ സ്ഥലങ്ങളിൽ ഇന്ത്യൻ എയർഫോഴ്‌സിനോടൊപ്പം പോരാടിയിട്ടുണ്ട്.  ബാംഗ്ലൂർ സ്വദേശിയാണ്. അവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി കേരള ലക്ഷദ്വീപിന്റെ മേധാവി മേജർ ജനറൽ അലോക് ബേരിഡെപ്യുട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ. സുനിൽ കുമാർഗ്രൂപ്പ് കമാണ്ടർ കമഡോർ ഹരികൃഷ്ണൻഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ പങ്കജ് മെഹ്‌റഡയറക്ടർ കേണൽ ആസാദ് മറ്റു ഓഫീസേഴ്‌സും  ഉണ്ടായിരുന്നു.

ട്രയൽ ലാൻഡിങ് നടത്തിയ എയർഫോഴ്‌സ് ഓഫീസർമാരെ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു അഭിനന്ദിച്ചു. എയർ സ്ട്രിപ്പ് നിർമിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയും രൂപ കൽപ്പന ചെയ്ത ആർക്കിടെക്ട് വിഭാഗത്തെയും ആശംസിച്ചു. ദുരന്ത നിവാരണത്തിനും കൂടി ഉപയോഗിത്തക്കരീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും ഇനി ജോലിക്ക് അപേക്ഷിക്കാം

കാനഡയിൽ ജോലി ചെയ്യുന്ന വിദേശ ജോലിക്കാർക്ക് സന്തോഷവാർത്ത. കാനഡയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ബന്ധുക്കൾക്കും ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാം. ഓപ്പൺ വർക്ക് പെർമിറ്റുള്ള (OWP)വിദേശികളുടെ ബന്ധുക്കൾക്ക് വർക്ക് പെർമിറ്റ് യോഗ്യത നൽകുമെന്ന് കാനഡ പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അനുമതി നിലവിൽ വരും. തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് പുതിയ പ്രഖ്യാപനം.

 

OWPയുള്ള വിദേശ പൗരന്മാർക്ക് കാനഡയിൽ ഏത് തൊഴിലുടമയുടെ കീഴിലും ഏത് ജോലിയും ചെയ്യാനുള്ള അനുമതിയുണ്ട്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് കാനഡയിലെ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. ഇതനുസരിച്ച് ഓപ്പൺ വിസയുള്ളവരുടെ പങ്കാളികൾ, മക്കൾ എന്നിവർക്കും ജോലി ലഭിക്കും. നേരത്തേ, അപേക്ഷകർ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ പങ്കാളികൾക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ.

സുപ്രധാന മാറ്റത്തിലൂടെ, രണ്ട് ലക്ഷത്തിലേറെ പേരുടെ കുടുംബാംഗങ്ങൾക്കാണ് കാനഡയിൽ തൊഴിലവസരം ലഭിക്കുക. രണ്ട് വർഷത്തേക്കാണ് താത്കാലികമായി അനുമതി ലഭിക്കുക.

ഇന്ത്യ G20 അദ്ധ്യക്ഷ പദവിയിൽ; നൂറ് സംരക്ഷിത സ്മാരകങ്ങളിൽ G20 ലോ​ഗോ പ്രദർശിപ്പിക്കും

ജി 20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. സാമ്പത്തിക മാന്ദ്യം, രാജ്യങ്ങളുടെ കടബാധ്യത, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക എന്ന കാര്യത്തിലാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.

യുനെസ്‌കോ അം​ഗീകരിച്ച ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സംരക്ഷിത സ്മാരകങ്ങളിൽ ഡിസംബർ 1 മുതൽ ജി20 ലോഗോ പ്രദർശിപ്പിക്കും. ഹുമയൂണിന്റെ ശവകുടീരം, ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ബീഹാറിലെ ഷേർഷാ സൂരിയുടെ ശവകുടീരം, കൊൽക്കത്തയിലെ മെറ്റ്കാൾഫ് ഹാൾ, കറൻസി ബിൽഡിംഗ്, ​ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയും, ലേഡി ഓഫ് റോസറി ചർച്ചും, ടിപ്പു സുൽത്താൻ കൊട്ടാരം, കർണാടകയിലെ ഗോൾഗുംബസ്, സാഞ്ചി ബുദ്ധ സ്മാരകങ്ങൾ. മധ്യപ്രദേശിലെ ഗാവ്ലിയോർ കോട്ട എന്നിവയെല്ലാം ഈ നൂറ് സ്മാകരങ്ങളിൽ പെടുന്നു. ഇതിൽ ഭൂരിഭാ​ഗം പൈതൃക സ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലാണ്.

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ പദത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അമേരിക്ക അറിയിച്ചു. ”ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരുന്നതിനൊപ്പം നിലവിലെ ഭക്ഷ്യ-ഊർജ സുരക്ഷാ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെ ഞങ്ങൾ പിന്തുണക്കുന്നു ”, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു വർഷത്തേക്കാണ് ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ത്യയിലെ 55 സ്ഥലങ്ങളിലായി 200-ലധികം മീറ്റിംഗുകൾ നടക്കും. ഡിസംബർ ആദ്യത്തെ ആഴ്ച ഉദയ്പൂരിൽ ആയിരിക്കും ആദ്യ യോഗം.

”ഡിസംബർ 1 മുതൽ ഒരു വർഷത്തേക്ക് ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ വഹിക്കും. ഉന്നത ഉദ്യോ​ഗസ്ഥരും വിശിഷ്ട വ്യക്തികളും സർക്കാർ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംരക്ഷിത സ്മാരകങ്ങൾ സന്ദർശിക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളിലും സൈറ്റുകളിലും ജി20 ലോ​ഗോ പ്രദർശിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്” എന്ന് ജി20 പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പറയുന്നു.

ബാലിയിൽ നടന്ന ഇത്തവണത്തെ ജി20 ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയി ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഈ പദവിയിലൂടെ ജി-20യെ ആഗോള തലത്തിലുള്ള മാറ്റങ്ങൾക്കായി ഉപയോ​ഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Букмекерские Конторы Сравнение И Рейтинг Лучших Онлайн Б

Букмекерские Конторы Сравнение И Рейтинг Лучших Онлайн Бк Лучшие Букмекерские Конторы В россии 2024 Рейтинг Букмекеров…

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരണം

മുടങ്ങാതെ തുടര്‍ന്നാല്‍ മാത്രമേ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫലപ്രാപ്തി ലഭിക്കൂവെന്ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്നോത്തരിയുടെ മധ്യമേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ കായിക മേഖലകളില്‍ മികവ് തെളിയിക്കാന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കണമെന്നു പറയുന്നത്   മണ്ടത്തരമാണ്. ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നത് സാമൂഹ്യ ഘടനയെ ബാധിക്കും. ലഹരി ഉപയോഗം  ശ്രദ്ധയില്‍ പെട്ടാല്‍ മാറി നില്‍ക്കാതെ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ ഭാസ്‌കര്‍, സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹി ജി. രാജ്മോഹന്‍,  പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ്,  അസിസ്റ്റന്റ് സെക്രട്ടറി പി.കെ. വേലായുധന്‍, ക്വിസ് മാസ്റ്റര്‍ ജി.എസ് പ്രദീപ്  തുടങ്ങിയവര്‍ സംസാരിച്ചു. 

    അറിവാണ് ലഹരി എന്ന പ്രമേയത്തില്‍ ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരി മത്സരത്തിനാണ് സെന്റ് പീറ്റേഴ്സ് കോളേജില്‍ തുടക്കമായത്. മൂന്ന് മേഖലകളിലായി നടത്തുന്ന മത്സരത്തിന്റെ മധ്യമേഖല തലത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള 50 ടീമുകളാണു പങ്കെടുക്കുന്നത്. ആദ്യ സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകളാണ് സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടുക.

ക്വിസ് പ്രസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ഫോട്ടോ പ്രദര്‍ശനവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ലഹരി  വിമുക്ത കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് മൂത്തേടന്‍, മനോരോഗ വിദഗ്ധന്‍ ഡോ. വി.ജെ സിറിയക് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ മീഡിയ ക്ലബ് കോളേജ്  കോ-ഓഡിനേറ്റര്‍ എല്‍സ സണ്ണി, ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രിയ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

    മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി. മുസ്തഫ, കേരളകൗമുദി ഫോട്ടോഗ്രാഫര്‍ സുധര്‍മദാസ് എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങളും പോസ്റ്ററുകളും ഉള്‍പ്പെടെ  ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ കുറിച്ച്  അവബോധം നല്‍കുന്ന 58 ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.

Verified by MonsterInsights