ട്രെയിനിനുനേരെ കല്ലെറിഞ്ഞാൽ 5 വർഷം തടവ്; വിവരങ്ങൾ പൊതുജനങ്ങൾക്കും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം

സ്‌കൂളുകളും കോളേജുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആർപിഎഫ് ബോധവൽക്കരണവും പ്രചാരണവും നടത്തും.

പാലക്കാട് : ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും കല്ലെറിഞ്ഞാൽ പ്രതിക്ക് അഞ്ചുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി. വിവരങ്ങൾ പൊതുജനങ്ങൾക്കും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം. നിരപരാധികളായ യാത്രക്കാർക്കാണ് കല്ലേറിൽ പരിക്കേൽക്കുന്നത്. ഇക്കാര്യംകൂടി പരിഗണിച്ചാണ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ആക്‌ടിലെ പരമാവധി ശിക്ഷയ്ക്കുള്ള വകുപ്പുകൾ ചേർക്കണമെന്ന്‌ നിർദേശിച്ചത്‌.

പാലക്കാട് ഡിവിഷനിൽ മാസത്തിൽ ശരാശരി മൂന്ന് കേസാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്‌കൂളുകളും കോളേജുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആർപിഎഫ് ബോധവൽക്കരണവും പ്രചാരണവും നടത്തും. ഫോൺ: 8138913773 (ആർപിഎഫ് കൺട്രോൾ റൂം), 139 (റെയിൽവേ മദാദ്).

മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം; കൊച്ചിയിൽ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ

മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി തത്വത്തിൽ ധാരണയായതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. ബിപിസിഎൽ പ്രതിനിധികളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാർ കൈമാറുന്ന സ്ഥലത്ത് ബിപിസിഎല്ലിന്റെ ചെലവിലാകും പ്ലാന്റ് നിർമ്മിക്കുക.പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്തവും ബിപിസിഎല്ലിനാകും. ഒരു വർഷം കൊണ്ട് പ്ലാന്റ് പ്രവർത്തന സജ്ജമാക്കാനാകുമെന്നാണ് ബിപിസിഎൽ അറിയിച്ചിരിക്കുന്നത്. ബ്രഹ്‌മപുരത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ. കൊച്ചിയിലെയും സമീപ നഗരസഭകളുടെയും മാലിന്യം (മുൻസിപ്പൽ സോളിഡ് വേസ്റ്റ്)പ്ലാന്റിൽ സംസ്‌കരിക്കാനാകും. മാലിന്യ സംസ്‌കരണത്തിലൂടെ നിർമ്മിക്കുന്ന പ്രകൃതിവാതകംബിപിസിഎല്ലിന്റെ പ്രവർത്തനങ്ങൾക്കാകും ഉപയോഗിക്കുക. ഇതോടൊപ്പം ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം വിപണനം ചെയ്യും. പ്രതിദിനം പ്ലാന്റ് പ്രവർത്തിക്കാൻ ലഭ്യമാക്കേണ്ടുന്ന തരംതിരിച്ച മാലിന്യം കോർപറേഷനും മുൻസിപ്പാലിറ്റികളും ഉറപ്പാക്കും.

കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള സർക്കാർ ശ്രമങ്ങളിലെ നിർണായക ചുവടുവെപ്പാകും തീരുമാനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ വിൻഡ്രോ കമ്പോസ്റ്റ് സ്ഥാപിക്കാൻ സിഎസ് ആർ ഫണ്ടിൽ നിന്ന് തുക നൽകാൻ ബിപിസിഎൽ മുൻപ് തന്നെ സന്നദ്ധത അറിയിച്ചിരുന്നു. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് കുറച്ചുകൂടി അനുയോജ്യമാവുക പ്രകൃതി വാതക പ്ലാന്റാണെന്ന് കണ്ടെത്തിയാണ് ബിപിസിഎൽ പുതിയ നിർദേശം മുന്നോട്ടുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വരുംദിവസങ്ങളിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക്

ചാൾസ് മൂന്നാമന്റെ കിരീടധാരണം കാണാൻ ലോകത്തിന്റെ നാനാദിക്കിൽ നിന്നും ആളുകൾ ലണ്ടനിലേക്ക് ഒഴുകുകയാണ്. കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി അന്താരാഷ്‌ട്ര രാജഭക്തന്മാർ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ആഘോഷിക്കുന്നത് നേരിട്ട് കാണാൻ ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രശസ്തരായ താമസക്കാരെ എങ്ങനെ മുതലാക്കണമെന്ന് അറിയുന്ന നഗരമാണ് ലണ്ടൻ.

ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്! എന്നായിരുന്നു ലണ്ടനിലേക്ക് പോകുന്നതിന് ഏതാനും ദിവസം മുമ്പ് 24 കാരിയായ ഫ്രഞ്ച് വനിത ലുഡിവിൻ ഡെക്കർ പ്രതികരിച്ചത്. യഥാർത്ഥത്തിൽ വടക്കുകിഴക്കൻ ഫ്രാൻസിലെ മെറ്റ്‌സിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ വർക്കറായ ലുഡിവിൻ ഡെക്കർ ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ആരാധന കൊണ്ട് ഒറ്റയ്ക്കാണ് ലണ്ടനിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 2011ൽ വില്യമിന്റെയും കേറ്റിന്റെയും വിവാഹം നടക്കുമ്പോൾ ലുഡിവിൻ ഡെക്കർ കുട്ടിയായിരുന്നു. കഴിഞ്ഞ വർഷം എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുമ്പോഴും ലുഡിവിൻ വിദ്യാർത്ഥിനിയായിരുന്നു. അതുകൊണ്ട് കിരീടധാരണം പോലൊരു രാജകീയ ചടങ്ങിൽ പങ്കെടുക്കാനുള്ള ഈ അവസരം  ‘ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും കിട്ടില്ല’ എന്നും ലുഡിവിൻ ഡെക്കർ കൂട്ടിച്ചേർത്തു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ സ്‌ക്രീനുകളിലൊന്നിൽ ചടങ്ങുകൾ കാണാനും രാജാവും അദ്ദേഹത്തിന്റെ കുടുംബവും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പിലിരിക്കാനുമാണ് ലുഡിവിന്റെ പദ്ധതി.

സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, ലണ്ടൻ ഇതിനകം തന്നെ ഓരോ വർഷവും ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ കിരീടധാരണ ചടങ്ങുകൾ വീക്ഷിക്കാൻ 2,50,000 ലധികം പേർ കൂടി വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസം, ഭക്ഷണം, ഷോപ്പിംഗ് എന്നിവയ്ക്കായി ഈ അതിഥികൾ 322 മില്യൺ പൗണ്ടിലധികം (401 മില്യൺ ഡോളർ) ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നാല്പതുവയസ്സുള്ള ഓസ്‌ട്രേലിയക്കാരിയായ അന്ന ബ്ലൂംഫീൽഡ് കിരീടധാരണ ചടങ്ങിന് മുന്നോടിയായി ലണ്ടനിൽ എത്തിക്കഴിഞ്ഞു. രാജകുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ അദ്ദേഹത്തിന് സഹിക്കേണ്ടി വന്ന എല്ലാത്തിനും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു അന്നയുടെ പ്രതികരണം. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ 54 കാരി കാതറിൻ ബ്രിട്ടീഷുകാരുടെ പ്രശസ്തമായ ആഡംബര ചടങ്ങുകൾ കണ്ട് ആസ്വദിക്കാനാണ് എത്തിയിരിക്കുന്നത്.

അതുല്യമായ അനുഭവം

യു.എസ്. സെർച്ച് എഞ്ചിനായ കയാക്കിൽ നിന്നുള്ള ഡാറ്റ പ്രകാരം കിരീടധാരണം നടക്കുന്ന ആഴ്ചയിൽ ലണ്ടനിലേക്കുള്ള വിമാനങ്ങൾക്ക് വേണ്ടി യൂറോപ്യൻ യാത്രക്കാർ നടത്തിയ ഇന്റർനെറ്റ് സേർച്ചുകൾ 2022 ലെ ഇതേ ആഴ്ചയേക്കാൾ 65 ശതമാനം കൂടുതലാണ്. അതുപോലെ തന്നെ ഹോട്ടലുകളിലെ ബുക്കിങ് ശരാശരിയും 105 ശതമാനം അധികരിച്ചിട്ടുണ്ട്. യൂറോപ്പിന് പുറത്ത് നിന്നുള്ള സന്ദർശകരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്.

പിന്നോട്ടടി നേരിടുന്ന രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കിരീടധാരണ ചടങ്ങ് നൽകുന്ന ഉത്തേജനം വളരെ വലുതാണ് വിസിറ്റ് ബ്രിട്ടന്റെ ഡയറക്ടർ ജനറൽ പട്രീഷ്യ യേറ്റ്സിന്റെ അഭിപ്രായപ്പെട്ടു. കെൻസിംഗ്ടൺ കൊട്ടാരത്തിലെ രാജകീയ വസ്ത്രങ്ങളും മാഡം തുസാഡ്സിലെ പ്രത്യേക മെഴുക് പ്രതിമകളും വിനോദ സഞ്ചാരികളുടെ കാഴ്ചകളിൽ ഉൾപ്പെടുന്നു. അന്നേ ദിവസം പല കടകളിലും രാജകുടുംബത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന സുവനീറുകൾ വിൽപനയ്‌ക്കെത്തും. വില്യമിന്റെയും കേറ്റിന്റെയും വിവാഹത്തിന് ശേഷം ബ്രൈഡൽ ഗൗൺ പ്രദർശിപ്പിച്ചത് കാണാൻഏകദേശം 600,000 ആളുകൾബക്കിംഗ്ഹാം കൊട്ടാരം സന്ദർശിച്ചത് യേറ്റ്സ് അനുസ്മരിച്ചു. രു രാജാവിനെ കിരീടമണിയിക്കുന്നത് കാണുന്നതിനേക്കാൾ മികച്ച അനുഭവം എന്താണ് ഉള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 05 മുതല്‍ മേയ് 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും.

ദന്തൽ മേഖലയിൽ കൂടുതൽ അവസരം

*യുകെയിലെ ദന്തൽ മേഖലയിലെ സംഘമെത്തുന്നത് ഇതാദ്യം

           യുകെയിലെ ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. നോർക്ക യു.കെ. കരിയർ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടറിയേറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജും സംഘവും യുകെയിൽ നടത്തിയ ചർച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. യുകെയിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ ഹെൽത്ത് സർവീസിൽ നിന്നും മുതിർന്ന പ്രധിനിധികൾ ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.

             ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കാൻ തടസമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മന്ത്രി സംഘത്തോട് അഭ്യർത്ഥിച്ചു. യുകെയിൽ ദന്തിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതിന് ജനറൽ ദന്തൽ കൗൺസിൽ നടത്തുന്ന ഓവർസീസ് രജിസ്ട്രേഷൻ എക്സാം അഥവാ ഒ.ആർ.ഇ. വിജയിക്കേണ്ടതായിട്ടുണ്ട്. വർഷാവർഷം നൂറുകണക്കിന് ബിഡിഎസ്എംഡിഎസ് ബിരുദധാരികൾ ഒ.ആർ.ഇ.യിൽ ബുദ്ധിമുട്ടുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഒ.ആർ.ഇ.യ്ക്ക് കൂടുതൽ സ്ലോട്ടുകൾ അനുവദിക്കുകപരീക്ഷാ ഫീസ് മെഡിക്കൽ മേഖലയിലെ ലൈസൻസിംഗ് പരീക്ഷയായ പ്ലാബിന് സമാനമായി കുറയ്ക്കുകപാർട്ട് ഒന്ന് പരീക്ഷാ കേന്ദ്രം കേരളത്തിൽ അനുവദിക്കുക എന്നിവയാണ് പ്രധാനമായി സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടത്. ഈ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യുകെ സർക്കാരിനോട് ചർച്ച ചെയ്ത് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് യുകെ സംഘം അറിയിച്ചു. യുകെയിൽ ധാരാളം ദന്തിസ്റ്റുകളെ ആവശ്യമാണ്. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ധാരാളം ദന്തിസ്റ്റുകൾക്ക് അവസരം ലഭിക്കുകയും ദന്ത ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്യും. ഫാർമസിപ്രൈമറി കെയർപാലിയേറ്റീവ് കെയർ എന്നീ മേഖലകളിലെ കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

 യു.കെ.യിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെഅന്താരാഷ്ട്ര വർക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാർത്ത്വെയിൽസ് ആരോഗ്യ വകുപ്പ് മേധാവി ഇയാൻ ഓവൻനാവിഗോ ഡെപ്യൂട്ടി ചീഫ് മൈക്ക് റീവ്നാവിഗോ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ജോജി കുര്യാക്കോസ്ഇംഗ്ലണ്ടിലെ ഓഫീസ് ഓഫ് ചീഫ് ഡന്റൽ ഓഫീസറുടെ ക്ലിനിക്കൽ പോളിസി ലീഡ് ദിവ്യേഷ് പട്ടേൽവെസ്റ്റ് പരേഡ് ഡെന്റൽ കെയറിലെ പാർട്ട്ണർ കപിൽ സാങ്ഗ്വിലിംങ്കൻഷെയർ ഡെന്റൽ കമ്മിറ്റി ചെയർമാൻ കെന്നി ഹ്യൂംഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ പ്രതിനിധി ഡോ. നൈജൽ വെൽസ് (എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ) ഡോ. മാരി മില്ലർകരോലിൻ ഹെവാർഡ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

             നോർക്ക റൂട്ട്‌സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻസി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരിജനറൽ മാനേജർ അജിത്ത് കോളശ്ശേരിമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുജോ. ഡയറക്ടർ ഡോ. അനിതാ ബാലൻകേരള ദന്തൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്ഡോ. മാത്യൂസ് നമ്പേലി എന്നിവരും പങ്കെടുത്തു.

യുകെ. സംഘം സംസ്ഥാനത്തെ വിവിധ ദന്തൽ കോളേജുകൾദന്തൽ ക്ലിനിക്കുകൾദന്തൽ ലാബുകൾ എന്നിവ സന്ദർശിക്കും.

ചുവപ്പും നീലയും കലർന്ന മെറ്റ് ഗാലയിലെ കാർപെറ്റ് ആലപ്പുഴയിൽ നിന്ന്; നെയ്തെടുത്തത് 60 ദിവസം കൊണ്ട്

ന്യൂയോർക്ക്: ന്യൂയോർക്കിലെ മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിൽ മെറ്റ് ഗാല 2023ന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രശസ്തരും പരിപാടിയുടെ ഭാഗമായി എത്തിയിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര ജൊനാസ്, ആലിയ ഭട്ട് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. മെറ്റ് ഗാലയിലെ പ്രധാന ആകർഷണം അവിടെ വിരിച്ചിരുന്ന പരവതാനിയാണ്.

ഈ പരവതാനി നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള കലാകാരൻമായിരുന്നു. ചുവപ്പ്, നീല നിറങ്ങളിലാണ് കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത്. ജപ്പാനീസ് ആർക്കിടെക്റ്റ് തഡാവോ ആൻഡോയുടെ നിർദേശ പ്രകാരം നിർമ്മിച്ച ഈ പരവതാനി കേരളത്തിലെ നെയ്ത്ത് ബൈ എക്‌സ്ട്രാവീവാണ് നിർമ്മിച്ചത്. ഏകദേശം 60 ദിവസമെടുത്താണ് കലാകാരൻമാർ ഈ പരവതാനി നിർമ്മിച്ചത്.

ആലപ്പുഴയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ശിവൻ സന്തോഷ്, നിമിഷ ശ്രീനിവാസ്, എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. സിസൽ ഫൈബർ കൊണ്ടാണ് പരവതാനി നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ ഡിസൈനർമാരാണ് ഇവ പെയ്ന്റ് ചെയ്തിരിക്കുന്നത്. നിരവധി സെലിബ്രിറ്റികൾ പരവതാനിയിൽ നിന്ന് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇവയെല്ലാം മെറ്റ് ഗാലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കിം കർദാഷിയാൻ, റിഹാന, ഡോജ ക്യാറ്റ്, ലേഡി ഗാഗ ബിയോൺസ്, ടെയ്‌ലർ സ്വിഫ്റ്റ്, തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്തരിച്ച ഡിസൈനറും ക്രിയേറ്റീവ് ഡയറക്ടറുമായ കാൾ ലാഗർഫെൽഡിനാണ് പരിപാടിയുടെ പ്രമേയം സമർപ്പിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ ഭവന പദ്ധതി; 20,073 വീടുകളുടെ താക്കോല്‍ ഇന്ന് കൈമാറും

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച വീടുകള്‍ ഇന്ന് നാടിനു സമര്‍പ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,073 വീടുകളുടെ താക്കോല്‍ കൈമാറ്റമാണ് നടത്തുക. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്.

ലൈഫ് 2020 പട്ടികയിലുള്‍പ്പെട്ട ഉപഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിയിരുന്നു.

തുടർന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതില്‍ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒ ഡി എഫ് പ്ലസ് റാങ്കിങ്ങ് ത്രീസ്റ്റാർ കാറ്റഗറിയിൽ രാജ്യത്ത് വയനാട് ഒന്നാമത്

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഒ ഡി എഫ് പ്ലസ് റാങ്കിങ്ങിലെ ത്രീ സ്റ്റാർ വിഭാഗത്തിൽ വയനാട് ജില്ല ഒന്നാമത്. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതൽ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാങ്കിങ്ങ് ഏർപ്പെടുത്തുന്നത്. ജില്ലയിലെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപിച്ചതിനാലാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത പദവി ഉയർത്താനുള്ള ഒ.ഡി.എഫ് പ്ലസ് പദ്ധതിയിലൂടെ ഖര ദ്രവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഗ്രാമ തലങ്ങളിൽ മികച്ച ഇടപെടൽ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ ഡി എഫ് പ്ലസിന്റെ ലക്ഷ്യം.

ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും വ്യക്തിഗത ശൗചാലയ നിർമ്മാണംപുതുക്കി പണിയൽപൊതു ശൗചാലയ നിർമ്മാണംപൊതു ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികൾ സ്ഥാപിക്കൽപൊതു ദ്രവ മാലിന്യ സംസ്‌കരണ ഉപാധികൾവിവിധ വിവര വിജ്ഞാന പ്രവത്തനങ്ങൾ എന്നിവയാണു പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കിയത്. 26 വില്ലേജുകൾ 2022 ഒക്ടോബറിൽ തന്നെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 25 വില്ലേജുകൾ ഗ്രാമ പഞ്ചായത്തുകൾ പ്രഖ്യാപിക്കുകയും ജിയോ ടാഗിങ്ബ്ലോക്ക് തല പരിശോധന പൂർത്തീകരിക്കുകയും ചെയ്തു. നേട്ടം കൈവരിച്ചത് കേന്ദ്ര സംസ്ഥാന ഗ്രാന്റുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കാൻ കാരണമാവും. ഹരിത ട്രൈബ്യൂണൽ പിഴ ഒഴിവാക്കാനും പദ്ധതി സഹായിക്കു

സമ്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്ത പദവിയെക്കാൾ ഉയർന്ന പദവിയാണ് ഒ ഡി എഫ് പ്ലസ്. എല്ലാ വീടുകളിലും ശൗചാലയങ്ങൾ ഉറപ്പു വരുത്തിയാണ് ഗ്രാമ പഞ്ചായത്തുകൾ ഒ ഡി എഫ് പദവി കൈവരിച്ചത്. പ്ലസ് പദവിക്കായി ഗ്രാമങ്ങളെ വെളിയിട വിസർജ്ജന രഹിതമാക്കി തുടർന്നു കൊണ്ട് പോവുന്നതോടൊപ്പം എല്ലാവർക്കും ഖര ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തുകയും വേണം. എല്ലാ വില്ലേജുകളിലും ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതു ശൗചാലയംവിദ്യാലയങ്ങൾഅംഗൻ വാടികൾഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളിൽ ശുചി മുറികൾപൊതു ഇടങ്ങളിൽ മലിന ജലം കെട്ടി നിൽക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനംവീടുകൾവിദ്യാലയങ്ങൾഅംഗൻ വാടികൾഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളിൽ മാലിന്യ സംസ്‌ക്കരണ സംവിധാനംകമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനംദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനംഅജൈവ മാലിന്യ ശേഖരണസംസ്‌ക്കരണ സംവിധാനംഹരിത കർമ്മ സേന സേവനംശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോർഡുകൾ എന്നിവയാണ് പദവി നേടാനുള്ള മാനദണ്ഡങ്ങൾ. ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയിൽ ദേശീയ തലത്തിൽ രണ്ട് അവാർഡുകൾ ലഭിച്ച ജില്ലയാണ് വയനാട്.

ശ്രീനഗറിലെ ദാൽ തടാകത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടെയ്ന്‍ വന്നേക്കും

ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വാണ്ടർ ഫൗണ്ടെയ്ൻ സ്ഥാപിച്ചേക്കും. ബുർജ് ഖലീഫയിലെ പ്രശസ്തമായ ദുബായ് ഫൗണ്ടെയ്നേക്കാളും സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഫൗണ്ടെയ്നേക്കാളും ഉയരമുണ്ടാകും ഇതിനെന്നാണ് റിപ്പോർട്ടുകൾ. ദാൽ തടാകത്തിൽ 250 മുതൽ 300 മീറ്റർ വരെ ഉയരമുള്ള വാണ്ടർ ഫൗണ്ടെയ്ൻ സ്ഥാപിക്കാനുള്ള സാധ്യതകൾ തേടി കൺസൾട്ടന്റുമാരെ അന്വേഷിക്കുകയാണ് ജമ്മു കശ്മീർ സർക്കാർ.

ഇക്കഴിഞ്ഞ മാർച്ചിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സബർവാൻ മുതൽ ദാൽ തടാകത്തിലെ ക്രാലെ സാംഗ്രി വരെയുള്ള അഞ്ച് സ്ഥലങ്ങളിൽ ഡാൻസിങ് ഫൗണ്ടെയ്നുകളും 90 മീറ്റർ വരെ ഉയരത്തിൽ വെള്ളം എത്തിക്കാൻ കഴിയുന്ന ഒരു ഉയർന്ന വാട്ടർ ജെറ്റും ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

“ദാൽ തടാകത്തിൽ, ജമ്മു കശ്മീർ ലേക് കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ജെറ്റ് സ്ഥാപിക്കാൻ ആലോചിക്കുകയാണ്”, എന്ന് മേയ് 2 ന് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ദാൽ തടാകത്തിൽ ഒരു സൂപ്പർ ഹൈ ജെറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടും ബജറ്റും സമർപ്പിക്കാനും ഇവർ കൺസൾട്ടന്റുമാരോട് ആവശ്യപ്പെട്ടിരുന്നു.

രണ്ടു ഘട്ടങ്ങളിലായാകും ഈ പ്രൊജക്ട് നടപ്പിലാക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‌പദ്ധതിയുടെ ചുമതലയേൽപ്പിക്കുന്ന കൺസൾട്ടന്റ് ഇത് ആവിഷ്കരിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്യും.

ദാൽ തടാകത്തിൽ അടുത്തിടെ സ്ഥാപിച്ച 90 മീറ്റർ ഉയരമുള്ള വാട്ടർ ജെറ്റ് പത്തു കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. കശ്മീരിൽ ഇത്തരത്തിലുള്ള ആദ്യത്തേതും രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വാട്ടർ ജെറ്റുകളിൽ ഒന്നും കൂടിയാണിത്. ജമ്മു കശ്മീർ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്.

ദുബായിലെ പ്രശസ്തമായ വാണ്ടർ ഫൗണ്ടെയ്ന് 152 മീറ്ററാണ് ഉയരം. അതിനെ കടത്തിവെട്ടാനാണ് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ നീക്കം. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടെയ്ൻ സൗദി അറേബ്യയിലെ കിങ്ങ് ഫഹദ് ഫൗണ്ടെയ്ൻ ആണ്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഫൗണ്ടെയ്ൻ പരമാവധി 260 മീറ്റർ വരെ ഉയരത്തിൽ വെള്ളം എത്തിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫൌണ്ടെയ്ൻ എന്ന പേരിൽ ഗിന്നസ് ബുക്കിലും ഇത് ഇടംപിടിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ സർക്കാർ ദാൽ തടാകത്തിന്റെ ഒരു ഭാ​ഗത്ത് ഒരു ഭീമൻ ഫെറിസ് വീലും ശ്രീനഗറിൽ ഒരു ലോകോത്തര അമ്യൂസ്‌മെന്റ് തീം പാർക്കും കൊണ്ടുവരാനും ആലോചിക്കുന്നുണ്ട് എന്നും മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 

ഐഐടിയിൽ പഠിക്കണോ? ജെഇഇ അഡ്വാൻസ്ഡ് എഴുതാം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കളിലെ,  ബിരുദതല / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനു നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയാണ് , ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് . നിർദിഷ്ട യോഗ്യതയുള്ളവർക്ക് ഓൺ ലൈൻ ആയി മേയ് 7വരെയാണ് , രജിസ്റ്റർ ചെയ്യാനവസരം. മേയ് 8 വരെ ഫീസടക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) പരീക്ഷ ജൂൺ 4ന് രാജ്യത്തെ വിവിധയിടങ്ങളിൽ വെച്ചു നടക്കും.
 
 
നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ നടത്തിയ, ജെ.ഇ.ഇ. മെയിൻ 2023 പേപ്പർ 1 (ബി.ഇ./ബി.ടെക്.)-ൽ, വിവിധ കാറ്റഗറികളിൽനിന്ന്‌ മുന്നിലെത്തിയവർക്കാണ് അവസരം. കട്ട് ഓഫ് സ്കോർ നേടിയ 2,50,255 പേർക്കാണ് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതയുള്ളത്. ഓരോ വിഭാഗങ്ങൾക്കും കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് സ്കോർ താഴെ കൊടുക്കുന്നു. ഓരോ വിഭാഗങ്ങളിലും താഴെ സൂചിപ്പിച്ച പെർസന്റൈൽ സ്കോർ ലഭിച്ചവർക്കാണ് ഇപ്പോൾ ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്യാൻ അർഹതയുള്ളത്.
 
പൊതു വിഭാഗം: 90.7788642
ജനറൽ-ഇ.ഡബ്ല്യു.എസ്.-75.6229025
ഒ.ബി.സി. (എൻ.സി.എൽ.)- 73.6114227
എസ്.സി.-51.9776027
എസ്.ടി.-37.2348772
പി.ഡബ്ല്യു.ഡി. (പി.എച്ച്.)-0.0013527
 
ഐ.ഐ.ടി. പ്രവേശനം തേടുന്നവർ 1.10.1998 നു ശേഷം ജനിച്ചവരായിരിക്കണം. പട്ടികജാതി/വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവുണ്ട്. തുടർച്ചയായി രണ്ടുവർഷങ്ങളിലായി രണ്ടുതവണ മാത്രമേ ഒരാൾക്ക് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച് 2022-ലോ 2023-ലോ ആദ്യമായി ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചവരായിരിക്കണം ,അപേക്ഷകർ. അപേക്ഷാർത്ഥി, ഇതിനുമുമ്പ് ഏതെങ്കിലും ഐ.ഐ.ടി.യിൽ പ്രവേശനം നേടിയവർ ആയിരിക്കരുത്.
 
 
ജെ.ഇ.ഇ. അഡ്വാൻസ്ഡിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന 23 ഐ.ഐ.ടി.കളുണ്ട്. ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർഖി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോധ്‌പുർ, മാൺഡി, പാലക്കാട്, പട്‌ന, റോപ്പർ, തിരുപ്പതി. എന്നിവിടങ്ങളിലെ ഐ.ഐ.ടികളിലാണ് , പ്രവേശനം. നമ്മുടെ സംസ്ഥാനത്തുള്ള പാലക്കാട് ഐ.ഐ.ടി.യിൽ സിവിൽ, കംപ്യൂട്ടർസയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളുണ്ട്.
 
 
1.ബാച്ചിലർ ഓഫ് ടെക്‌നോളജി
2.ബാച്ചിലർ ഓഫ് സയൻസ്
3.ബാച്ചിലർ ഓഫ് ആർക്കിടെക്ചർ
4.ബി.ടെക് -എം.ടെക്.ഡ്യുവൽ ഡിഗ്രി
5. ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി
6.ഇന്റഗ്രേറ്റഡ് എം.ടെക്.
7. ഇന്റഗ്രേറ്റഡ് എം.എസ്.
 
 
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് രണ്ടുപേപ്പറുകളാണുള്ളത്.ഓരോ പേപ്പറിലും, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷാർഥിയുടെ കോംപ്രിഹൻഷൻ, റീസണിങ്, അനലിറ്റിക്കൽ എബിലിറ്റി മികവുകൾ വിലയിരുത്തുന്നതാകും ചോദ്യങ്ങൾ. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ, സൈറ്റിലെ ആർക്കൈവ്‌സ് ലിങ്കിലുണ്ട്.
 
കേരളമുൾപ്പടെയുള്ള തെക്കേയിന്ത്യയിലെ  പരീക്ഷാകേന്ദ്രങ്ങൾ ഐ.ഐ.ടി. ഹൈദരാബാദ് മേഖലയുടെ കീഴിലാണ്. ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പണ സമയത്ത് എട്ട് സെന്ററുകൾ,മുൻഗണന നിശ്ചയിച്ച് നൽകണം.
 
Verified by MonsterInsights