പിടി 7 ആനയ്ക്ക് വലത് കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; പെല്ലറ്റ് തറച്ചതാവാമെന്ന് സംശയം

ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 എന്ന കാട്ടാനയ്ക്ക് വലത് കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് സമിതിയുടെ നിഗമനം. അതേസമയം ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല.മയക്ക് വെടിവെച്ച് പിടികൂടുന്നതിന് മുൻപ് തന്നെ കാഴ്ച ശക്തി നഷ്ടമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിടികൂടുമ്പോൾ ആനയുടെ ശരീരത്തിൽ നിന്നും പെല്ലറ്റ് കണ്ടെത്തിയിരുന്നു. ഒരുക്ഷേ ജനവാസ മേഖലയിൽ ഇറങ്ങിയപ്പോൾ കമ്പി കൊണ്ടോ അല്ലെങ്കിൽ പെല്ലറ്റ് തറച്ചോ ആകാം കാഴ്ചശക്തി നഷ്ടമായതെന്നാണ് വിലയിരുത്തൽ.




കാഴ്ച പ്രശ്നത്തിന് ആനയ്ക്ക് മരുന്ന് നൽകിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കൂട്ടിലടച്ചത് മുതൽ ആനയ്ക്ക് തുള്ളി മരുന്ന് നൽകി വരുന്നുണ്ടായിരുന്നുവെന്നും വനംവകുപ്പ് അറിയിച്ചു.നിലവിൽ ആനയുടെ ഇടതുവശത്ത് നിന്നാണ് പാപ്പാൻമാർ അതിന് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസാണ് ആനയുടെ പ്രായം.ആനയ്‌ക്ക് തുടര്‍ചികിത്സ ആവശ്യമാണെന്ന് വനം വകുപ്പ് വിദഗ്‌ധ സമിതിയെ അറിയിച്ചിട്ടുണ്ട്. ടി 7 പൂർണ തോതിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ഡ. അരുൺ സക്കറിയയുടെ സഹായം തേടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു




visat 1

പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച കാട്ടാനയെ ആറ് മാസങ്ങൾക്ക് മുൻപായിരുന്നു മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യ സംഘമായിരുന്നു ആനയെ പിടികൂടിയത്. ചീഫ് വെറ്റിനറി സർജനായ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് കുങ്കി ആനകളുടെ സഹായത്തോടെ ഏകദേശം നാല് മണിക്കൂർ എടുത്താണ് ആനയെ കാടിന് വെളിയിൽ എത്തിച്ചത്.2022 മുതൽ ധോണി, മായാപുരം, മുണ്ടൂർ മേഖലകളെ മുൾമുനയിൽ നിർത്തിയ കൊമ്പനായിരുന്നു പിടി 7. ആന ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മാത്രമല്ല പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു. മായാപുരം സ്വദേശി ശിവരാമനായിരുന്നു കൊല്ലപ്പെട്ടത്. തുടർന്ന് നാട്ടുകാരെല്ലാം ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ദിവസങ്ങൾ നീണ്ട ദൗത്യത്തിനൊടുവിൽ പിടി 7 നെ പിടികൂടിയത്.




ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു; അഭിമാനത്തിന്റെ റോക്കറ്റേറി രാജ്യം

രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു. 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍ കുതിച്ചത്. 43.5 മീറ്റര്‍ ഉയരവും 10.4 മീറ്റര്‍ വീതിയും 642 ടണ്‍ ഭാരവുമുള്ള റോക്കറ്റാണ് എല്‍വിഎം 3. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങും എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്.


ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിംഗ്, ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക, ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക തുടങ്ങിവയാണ് ചന്ദ്രയാന്‍-3 ന്റെ ലക്ഷ്യങ്ങള്‍. ചന്ദ്രേപരിതലത്തില്‍ ഇറങ്ങാനായാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍.ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ റോവര്‍, ലാന്‍ഡറിനെ ചന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവ അടങ്ങിയിരിക്കുന്നതാണ് മൂന്നാം ചാന്ദ്രദൗത്യം. 1752 കിലോഗ്രാം ആണ് ലാന്‍ഡറിന്റെ ഭാരം. റോവറിന് 26 കിലോഗ്രാം ഭാരമാണ് ഉള്ളത്. 615 കോടി രൂപയാണ് മൂന്നാം ചാന്ദ്രദൗത്യത്തിന് ഐഎസ്ആര്‍ഒ വിനിയോഗിച്ചത്.




ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിന് ശേഷം അഞ്ച് ഘട്ടമായാണ് ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരിക. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ വേര്‍പെടും. 14 ഭൗമദിനത്തിന് സമാനമായ ഒരു ചാന്ദ്രദിനത്തില്‍ ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ പരീക്ഷണം നടത്തുംസൗരോര്‍ജത്തില്‍ 738 വാട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിന്റെയും 50 വാട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. നേരത്തെ 2019 ല്‍ ചന്ദ്രയാന്‍-2 ലൂടെ ചന്ദ്രേപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമം ചന്ദ്രയാന്‍-3 നടത്തിയിരുന്നു. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിനുള്ള ശ്രമം പരാജയപ്പെട്ടു.




ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ചാന്ദ്രദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറായത്. 2008 ഒക്ടോബര്‍ 22 നായിരുന്നു ഇന്ത്യയുടെ ആദ്യ ചന്ദ്രയാന്‍ ദൗത്യം. വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാത്ത കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.


‘ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം’; ചന്ദ്രയാൻ-3 ന് ആശംസകളുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പറയുന്നയരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഐഎസ്ആർഒ ദൗത്യ സംഘത്തെ പ്രകീർത്തിച്ചും ചന്ദ്രയാൻ-3 ന് ആശംസ അറിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ചന്ദ്രയാൻ-3 പറന്നുയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

‘ചന്ദ്രയാൻ-1 വരെ ചന്ദ്രൻ നിർജ്ജീവവും,നിർജ്ജലവും, വാസയോഗ്യമല്ലാത്തതുമായ ആകാശഗോളമാണെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ജലത്തിന്റെയും ഹിമത്തിന്റേയും സാന്നിധ്യം കണ്ടെത്തി. ഒരുപക്ഷേ ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 എപ്പോഴും സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും നമ്മുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അതിന്റെ യാത്ര ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.


‘ഭാവിയിൽ ചന്ദ്രൻ വാസയോഗ്യമായേക്കാം’; ചന്ദ്രയാൻ-3 ക്ക് ആശംസകളുമായി പ്രധാനമന്ത്രി

യമുനയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി; പ്രശ്‌നം തീര്‍ന്നില്ല, സുപ്രീം കോടതിയിലും വെള്ളമെത്തി

യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. ഡല്‍ഹി നിവാസികള്‍ക്കുള്ള താല്‍ക്കാലിക ആശ്വാസമാണിത്. നഗരം ഇപ്പോഴും വെള്ളത്തിലാണ്. ഇന്നലെ സര്‍വകാല റെക്കോര്‍ഡിലേക്ക് യമുനയിലെ ജലനിരപ്പ് എത്തിയത്. ഇത് പതിയെ കുറഞ്ഞ് തുടങ്ങുകയാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ആറ് മണിക്ക് 208.46 മീറ്ററാണ് ജലനിരപ്പ്. ഇന്നല രാത്രിയിത് 208.66 ആയിരുന്നു. 208.30 മീറ്ററായി ഉച്ചയ്ക്ക് ഒരു മണിയോടെ താഴുമെന്നാണ് ജലമ്മീഷന്‍ പറയുന്നു.അതേസമയം ഡല്‍ഹിയില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ശ്മശാനം, എന്നിവയെല്ലാം നഗരത്തില്‍ അടച്ചിട്ടിരിക്കുകയാണ്. നഗരമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇവയെല്ലാം പൂട്ടാന്‍ തീരുമാനിച്ചത്.ഐടിഒ, രാജ്ഘട്ട് എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇറിഗേഷന്‍-വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇന്ദ്രപ്രസ്ഥത്തിന് സമീപത്താണ് തകരാറുകള്‍ ഉണ്ടായിരിക്കുന്നത്. ഇത് ഡല്‍ഹിയിലെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.




സുപ്രീം കോടതിയില്‍ വരെ വെള്ളം കയറിയിരിക്കുകയാണ്. തിലക് മാര്‍ഗ് ഏരിയയിലാണ് സുപ്രീം കോടതി സ്ഥിതി ചെയ്യുന്നത്. ഇവിടമാകെ വെള്ളത്തിലാണ്. നാശനഷ്ടങ്ങളുടെ റെഗുലേറ്ററെ അറിയിച്ച്, പെട്ടെന്ന് പരിഹരിക്കാനാണ് മന്ത്രി സൗരഭ് ഭരദ്വാജ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്. എഞ്ചിനീയര്‍മാര്‍ പ്രശ്‌നം പരിഹരിക്കാന്‍ രാത്രി മുഴുവന്‍ പരിശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.അതേസമയം കുടിവെള്ളം-വൈദ്യുതി എന്നിവ ചില സ്ഥലങ്ങളില്‍ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നിന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചു. തലസ്ഥാന നഗരിയിലെ സാഹചര്യത്തിലെ കുറിച്ച് പ്രധാനമന്ത്രിക്ക്, അമിത് ഷാ വിശദീകരിച്ച് കൊടുത്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ യമുന നദിയിലെ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.




അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഞായറാഴ്ച്ച വരെ അടച്ചിടാന്‍ ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. അതേസമയം അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കാം. സിംഘു അടക്കം നാല് അതിര്‍ത്തികളില്‍ നിന്ന് വാഹനങ്ങള്‍ വരുന്നതാണ് വിലക്കിയിരിക്കുന്നത്.പഞ്ചാബിലും, ഹരിയാനയിലും മഴക്കെടുതി രൂക്ഷമാണ്. ഇവിടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചതായി ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. പഞ്ചാബില്‍ പതിനൊന്ന് പേരാണ് മരിച്ചത്. അതേസമയം ഇരു സംസ്ഥാനങ്ങളിലും മഴ കുറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ 14 ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ടത്. ഹരിയാനയിലെ ഏഴോളം ജില്ലകള്‍ മഴയെ തുടര്‍ന്ന് ദുരിതത്തിലാണ്.




കെഎസ്ആർടിസിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ബുക്കിം​ഗ് ആരംഭിച്ചു; വിശദ വിവരങ്ങൾ

ഈ വർഷത്തെ ഓണക്കാലത്തോട് അനുബന്ധച്ച് കെഎസ്ആർടിസി ഓ​ഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ കേരളത്തിൽ നിന്നും ബം​ഗ്ലൂർ, ചെന്നൈ, എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തുന്ന സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്ക് ആകുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി കേരമീകരിക്കുമെന്ന് കെഎസ്ആർടിസി അറയിച്ചു.


ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ., വോൾവോ, സ്വിഫ്റ്റ് എസി, നോൺ എസി ഡിലക്സ് ബസുകൾ കൃത്യമായി സർവീസ് നടത്താനും കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി.യത്രക്കാരുടെ തിരക്ക് മനസ്സിലാക്കിയും ആവശ്യകത മനസ്സിലാക്കിയും ആണ് ഈ അധിക സർവ്വീസുകൾ നടത്തുക, ഇക്കാര്യം മനസ്സിലാക്കാൻ ക്ലസ്റ്റർ ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെൻഡ്, മറ്റ് സംസ്ഥാന ആർടിസി, ട്രാഫിക് ട്രെൻഡ്, മുൻ വർഷത്തെ വിവരങ്ങൾ എന്നിവയും സമായാസമയം ബെം​ഗളൂർ സർവീസ് ഇൻ ചാർജുകൾ. ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ട് ആവും സർവീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവീസും തിരക്കുള്ള ഭാ​ഗത്ത് നിന്ന് തിരിച്ചുള്ള ​ട്രിപ്പുകളും ബാം​ഗ്ലൂരിലേക്ക് ഉള്ള ട്രിപ്പുകളും ക്രമീകരിച്ച് മാത്രം തിരികെ വരികയും നിരക്കിൽ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.



ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കാൻ ഈ സർവ്വീസുകൾക്ക് എല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ, ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാൽ അനുവദനീയം ആയ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. അനധികൃത പാരലൽ സർവീസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുന്നതിനും കെഎസ്ആർടിസിക്ക് നഷ്ടം ഉണ്ടാവാതെ നടത്തുന്നതിനും കഴിയുന്ന വിധത്തിലാണ് എന്നും അധികൃതർ വ്യക്തമാക്കി. ‍

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ നല്ലത് സ്വര്‍ണം..!!? പ്രിയം കൂടുന്നത് ഇക്കാരണത്താല്‍

കാലങ്ങളായി സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണ്ട് വരുന്നവരാണ് ഭൂരിഭാഗം പേരും. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഗ്രാമീണ ജനതയ്ക്കും ഇടയില്‍ ആഡംബര വസ്തു എന്നതിലുപരിയായി ചെറിയ ചെറിയ സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയുണ്ട്. സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവ് വന്നാല്‍ പോലും ഇത് പൂര്‍ണമായി അവസാനിക്കുന്ന സ്ഥിതിയുണ്ടാകാറില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) അടുത്തിടെ നടത്തിയ ഗാര്‍ഹിക സര്‍വേയിലെ കണ്ടെത്തലുകള്‍. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം ഇപ്പോഴും സ്വര്‍ണം ഒരു അവശ്യഘടകമാണെങ്കില്‍ പോലും മധ്യവര്‍ഗക്കാരായ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വര്‍ണം എന്നത് സുരക്ഷിതമായ നിക്ഷേപം തന്നെയാണ് എന്നാണ് ഇതില്‍ പറയുന്നത്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അതായത് ഫിക്‌സഡ് ഡെപ്പോസിറ്റായി പണം സൂക്ഷിക്കുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. പണപ്പെരുപ്പ പ്രതിരോധവും ഹ്രസ്വകാലത്തേക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാലുള്ള ഉപയോഗവും എല്ലാം മുന്‍നിര്‍ത്തിയാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്. നാണയപ്പെരുപ്പം തടയാന്‍ സ്വര്‍ണം വഹിക്കുന്ന പങ്ക് ഇത്തരക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ ഘടകമാണ്.

 

ഇന്ത്യ ലോകത്തെ നാലാമത്തെ സൈനിക ശക്തി ; ഒന്നാമത് അമേരിക്ക

ന്നാമത്

Read more at: https://www.janmabhumi.in/news/world/india-worlds-fourth-strength-in-army-first-america

Read more at: https://www.janmabhumi.in/news/world/india-worlds-fourth-strength-in-army-first-america

ഷെങ്കന്‍ വിസക്കായുള്ള 1.2 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തള്ളി; നഷ്ടം കോടികള്‍ ……

യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് അള്‍ജീരിയന്‍ പൗരന്മാരുടെതാണ്. 179,409 അള്‍ജീരിയന്‍ അപേക്ഷകളാണ് തള്ളിപ്പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും തുര്‍ക്കിയുമാണ് ഈ പട്ടികയില്‍ അള്‍ജീരിയക്ക് പിന്നിലായുള്ളത്. ഇന്ത്യയുടെ 121,188 അപേക്ഷകളും തുര്‍ക്കിയുടെ 120,876 അപേക്ഷകളും ഷെങ്കന്‍ വിസ അധികാരികള്‍ തള്ളി.




മൊറോക്കോയും റഷ്യയുമാണ് ഈ പട്ടികയില്‍ ഇന്ത്യക്കും തുര്‍ക്കിക്കും പിന്നിലായുള്ളത്. പതിനെട്ട് ശതമാനമാണ് ഇന്ത്യയുടെ ശരാശരി റിജക്ഷന്‍ റേറ്റ്. ആഗോള തലത്തിലുള്ള റിജക്ഷന്‍ റേറ്റിനേക്കാള്‍ (17.9) അധികമാണിത്. ഷെങ്കന്‍ വിസക്കായുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ 415% വര്‍ധനവുണ്ടായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇത്തവണ യൂറോപ്യന്‍ യാത്രക്കായി ഷെങ്കന്‍ വിസ വിസ അപേക്ഷ നൽകിയത്. ഇതില്‍ 121,188 പേരുടെ അപേക്ഷകള്‍ പല കാരണത്താല്‍ തള്ളുകയായിരുന്നു.





7200 രൂപയോളമാണ് ഷെങ്കന്‍ വിസ അപേക്ഷയ്ക്കുള്ള ഫീസ്. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2022.



സങ്കടക്കടൽ താണ്ടി… വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

Verified by MonsterInsights