കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; ഒന്നര ലക്ഷത്തിന് മുകളില്‍ ശമ്പളം; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം .

എന്‍.ബി.സി.സി ഇന്ത്യ ലിമിറ്റഡില്‍ പുതിയ റിക്രൂട്ട്‌മെന്റ്. ജനറല്‍ മാനേജര്‍, എ.ഡി.എല്‍ ജനറല്‍ മാനേജര്‍, ഡി.വൈ ജനറല്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍ തുടങ്ങിയ വിവിധ മാനേജീരിയല്‍ പോസ്റ്റുകളിലാണ് അവസരമുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 93 ഒഴിവുകളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളവും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 07 ആണ്.

തസ്തിക& ഒഴിവ്

എന്‍.ബി.സി.സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ മാനേജര്‍, എഞ്ചിനീയര്‍ ഒഴിവുകള്‍.

ജനറല്‍ മാനേജര്‍, എഡിഎല്‍. മാനേജര്‍, മാനേജര്‍, ഡി.വൈ ജനറല്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍, ഡി.വൈ മാനേജര്‍, ഡി.വൈ പ്രോജക്ട് മാനേജര്‍, എസ്.ആര്‍. പ്രോജക്ട് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രെയിനി, ജൂനിയര്‍ എഞ്ചിനീയര്‍- എന്നിങ്ങനെയാണ് പോസ്റ്റുകള്‍. 

ആകെ 93 ഒഴിവുകള്‍. 

പ്രായപരിധി
ജൂനിയര്‍ എഞ്ചിനീയര്‍ = 28 വയസ്. 

മാനേജ്‌മെന്റ് ട്രെയിനി = 29 വയസ്. 

എസ്.ആര്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് = 30 വയസ്. 

ഡി.വൈ മാനേജര്‍, ഡി.വൈ പ്രോജക്ട് മാനേജര്‍ = 33 വയസ്. 

മാനേജര്‍, പ്രോജക്ട് മാനേജര്‍ = 37 വയസ്. 

ഡി.വൈ ജനറല്‍ മാനേജര്‍ = 41 വയസ്. 

എഡി.എല്‍ ജനറല്‍ മാനേജര്‍ = 45 വയസ്. 

ജനറല്‍ മാനേജര്‍ = 49 വയസ്

യോഗ്യത

ജനറല്‍ മാനേജര്‍ (സ്ട്രക്ച്ചറല്‍ ഡിസൈന്‍- സിവില്‍)
മുഴുവന്‍ സമയ സിവില്‍ ബിരുദം, എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യം. 
15 വര്‍ഷത്തെ പ്രവൃത്തി പരിചയം

 

ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍& മെക്കാനിക്കല്‍ ഡിസൈന്‍)

മുഴുവന്‍ സമയ ഇലക്ട്രിക്കല്‍ ബിരുദം/ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് അല്ലെങ്കില്‍ തത്തുല്യം.

15 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ജനറല്‍ മാനേജര്‍ (ആര്‍കിടെക്ച്ചര്‍&  പ്ലാനിങ്) 

മുഴുവന്‍ സമയ ആര്‍കിടെക്ച്ചര്‍ ബിരുദം. 

12 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

എ.ഡി.എല്‍. ജനറല്‍ മാനേജര്‍ (ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്) 

സിഎ/ ഐസിഡബ്ല്യൂഎ- അല്ലെങ്കില്‍ മുഴുവന്‍ സമയ എം.ബി.എ (ഫിനാന്‍സ്)/ പി.ജി.ഡി.എം (ഫിനാന്‍സ്).

12 വര്‍ഷത്തെ പ്രവൃത്തി പരിചയം

ഡി.വൈ ജനറല്‍ മാനേജര്‍

മുഴുവന്‍ സമയ സിവില്‍ ബിരുദം എഞ്ചിനിയറിങ് അല്ലെങ്കില്‍ തത്തുല്ല്യം.

9 വര്‍ഷത്തെ പ്രവൃത്തി പരിചയം

 

ഡി.വൈ ജനറല്‍ മാനേജര്‍
മുഴുവന്‍ സമയ സിവില്‍ ബിരുദം എഞ്ചിനിയറിങ് അല്ലെങ്കില്‍ തത്തുല്ല്യം.
9 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

മാനേജര്‍ (ആര്‍കിടെക്ച്ചര്‍& പ്ലാനിങ്) 

മുഴുവന്‍ സമയ ആര്‍കിടെക്ച്ചര്‍ ബിരുദം. 

6 വര്‍ഷത്തെ പ്രവൃത്തി പരിചയം 

മാനേജ്‌മെന്റ് ട്രെയിനി (ലോ)

മുഴുവന്‍ സമയ എല്‍.എല്‍.ബി

OR 5 വര്‍ഷത്തെ സംയോജിത എല്‍.എല്‍.ബി ഡിഗ്രി

ജൂനിയര്‍ എഞ്ചിനീയര്‍ 

മുന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്

ജൂനിയര്‍ എഞ്ചിനീയര്‍

മുന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, പിഡബ്ല്യൂഡി ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.

മറ്റുള്ളവര്‍ (ജനറല്‍ മാനേജര്‍, എഡിഎല്‍. മാനേജര്‍, മാനേജര്‍, ഡി.വൈ ജനറല്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍, ഡി.വൈ മാനേജര്‍, ഡി.വൈ പ്രോജക്ട് മാനേജര്‍, എസ്.ആര്‍. പ്രോജക്ട് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എഞ്ചിനീയര്‍) പോസ്റ്റുകളിലേക്ക് 1000 രൂപ അപേക്ഷ ഫീസടക്കണം. 

മാനേജ്‌മെന്റ് ട്രെയിനി പോസ്റ്റിലേക്ക് 500  രൂപയും അപേക്ഷ ഫീസായി അടക്കണം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മെയ് 7 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

 

കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ.

വിമാനത്തിൽ കയറി ആകാശക്കാഴ്ചകൾ കണ്ടൊരു യാത്ര. എത്ര ചെറിയ യാത്രയാണെങ്കിലും വിമാനത്തിൽ കയറിയുള്ള യാത്രാനുഭവം എന്താണെന്നറിയുക സാധാരണക്കാരുടെ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ചിലവ് പോക്കറ്റിൽ ഒതുങ്ങില്ല എന്ന കാരണത്താല്‍ സാധാരണക്കാരുടെ വിമാനയാത്രാ സ്വപ്നങ്ങള്‍ ആഗ്രഹങ്ങളായി തന്നെ നിൽക്കാറാണ് കൂടുതലും. കണ്ണൂർ- കൊച്ചി യാത്രയാണെങ്കിലും കൊച്ചി- തിരുവനന്തപുരം യാതയാണെങ്കിലും കുറഞ്ഞത് 2500 രൂപയെങ്കിലും ആകും.എന്നാൽ എല്ലാവരും ഒരു ചെറിയ യാത്ര പോകുന്ന ചെലവിലോ ഒരു ഫുൾ മന്തി ഓർഡർ ചെയ്യുന്ന തുകയിലോ ഒരു വിമാന യാത്ര നടത്താന്‍ സാധിക്കുമെന്ന് പറഞ്ഞാലോ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ.. നേരത്തെ മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വെറും 400 രൂപാ മാത്രം വരുന്ന വിമാനയാത്രപോലെ വടക്കു കിഴക്കൻ ഇന്ത്യ വരെയൊന്നും പോകണ്ട കേട്ടോ… ഈ ചെലവ് കുറഞ്ഞ വിമാനയാത്ര നമ്മുടെ കൊച്ചിയിൽ നിന്നാണ്.കേന്ദ്ര സര്‍ക്കാരിന്‍റെ ഉ‍ഡാൻ പദ്ധതി വഴിയാണ് ഇത് സാധ്യമാകുന്നത്. ഉഡേ ദേശ് കാ ആം നാഗരിക് എന്ന ഉഡാന്‍ (UDAN) പദ്ധതി വഴി വിമാനയാത്രകൾ സാധാരണക്കാർക്കു കൂടി താങ്ങാനാകുന്ന ചെലവിൽ ലഭ്യമാക്കും.

കേരളത്തിൽ നിന്നും പോകാൻ പറ്റിയ ചെലവ് കുറഞ്ഞ വിമാന യാത്രാ റൂട്ട് കൊച്ചി- സേലം റൂട്ട് ആണ്. വെറും ഒരു മണിക്കൂർ മാത്രമാണ് യാത്രാ ദൈർഘ്യം. ഈ യാത്രയുടെ അടിസ്ഥാന നിരക്ക് എത്രയാണെന്ന് അറിയേണ്ടെ? വെറും 600 രൂപാ മാത്രം. അതെ, ഒരു അറുനൂറ് രൂപാ മാറ്റിവെയ്ക്കാനുണ്ടെങ്കിൽ നിങ്ങളുടെ വിമന യാത്ര എന്ന സ്വപ്നം വളരെ വേഗത്തില് പൂർത്തിയാക്കാം.അലയൻസ് എയർ ആണ് ഈ ചെലവ് കുറഞ്ഞ കൊച്ചി- സേലം വിമാന സർവീസ് നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിമാൻഡ് കൂടുതലുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെങ്കിലും നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തന്നെ സേലത്തിന് പറക്കാം.അലയൻസ് എയർ ആണ് ഈ ചെലവ് കുറഞ്ഞ കൊച്ചി- സേലം വിമാന സർവീസ് നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിമാൻഡ് കൂടുതലുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെങ്കിലും നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തന്നെ സേലത്തിന് പറക്കാം.നേരത്തെ സൂചിപ്പിച്ചതു പോലെ കേന്ദ്രസര്‍ക്കാരിന്‍റെ ഉ‍ഡാൻ പദ്ധതിയുടെ ഭാഗമായാണ് അലൈന്‍സ് എയർ സര്‍വീസ് നടത്തുന്നത്. പ്രാദേശിക എയര്‍ കണക്റ്റിവിറ്റിയാണ് ഇതിന്‍റെ ലക്ഷ്യം റീജ്യണല്‍ കണക്റ്റിവിറ്റി സ്‌കീം എന്നും ഇതറിയപ്പെടുന്നു. സാധാരണ എയര്പോർട്ടിൽ വിമാനം ലാന്‍ഡ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുള്ള ചെലവാണ് എയര്‍ലൈനുകളുടെ ഏറ്റവും വലിയ ചെലവ്.

എന്നാൽ ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന എയർ ലൈനുകളുടെ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പാര്‍ക്കിംഗിനും നിരക്ക് ഈടാക്കില്ല. ഈ കുറവ് ടിക്കറ്റ് നിരക്കിൽ കാണാം. അതിനാലാണ് ഇത്രയും കുറഞ്ഞ നിരക്കിൽ വിമാന യാത്ര സാധ്യമാകുന്നത്. സാധാരണക്കാർക്ക് പ്രാദേശിക വിമാന യാത്രകൾ വളരെ കുറഞ്ഞ നിരക്കിൽ നടത്തുകയും ചെയ്യാം.ഗുവാഹത്തി-ഷില്ലോങ്- 400 രൂപ

ഇംഫാൽ- ഇസാവൽ – 500 രൂപയിൽ താഴെ

ദിമ്മാപൂര്‍-ഷില്ലോങ്- 500 രൂപയിൽ താഴെ

ഷില്ലോങ്-ലൈലാബാരി – 500 രൂപയിൽ താഴെ

കേലഹട്ടി-ബാഷിഗട്ട് – 999 രൂപ

ലൈലാബാരി-ഗുവാഹത്തി – 5954 രൂപ

രൂപബാംഗ്ലൂര്‍-സേലം – 525 രൂപ

കൊച്ചിയിൽ നിന്ന് സേലത്തിന് റോഡ് മാര്‍ഗം 351 കിലോമീറ്ററാണ് ദൂരം. ഏഴു മണിക്കൂറിന് മുകളിൽ സമയം വേണം റോഡ് മാർഗം പോകുവാൻ. ട്രെയിനിലാണ് യാത്രയെങ്കിലും ആറര മുതൽ ഏഴ് മണിക്കൂർ വരെ യാത്ര വേണ്ടി വന്നേക്കും.

100 വര്‍ഷത്തിനിടെ അലിഗഡ് സര്‍വകലാശാലയ്‌ക്ക് ആദ്യ വനിതാ വൈസ് ചാന്‍സലര്‍.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ(എഎംയു) 123 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായി (എഎംയു) വൈസ് ചാന്‍സലറായി വനിത. പ്രൊഫ. നൈമ ഖാത്തൂനാണ് പുതിയ വിസി. ജാമിയ മിലിയ സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവയ്‌ക്ക് പിന്നാലെ ആദ്യമായ വനിതാ വിസി ചാര്‍ജെടുക്കുന്ന മൂന്നാമത്തെ കേന്ദ്ര സര്‍വകലാശാലയാണ് എഎംയു. 2019ല്‍ നജ് അക്തര്‍ ജാമിയ മിലിയ സര്‍വകലാശാലയുടെയും 2022ല്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് ജെഎന്‍യുവിന്റെയും വിസിമാരായി നിയമിക്കപ്പെട്ടിരുന്നു. സര്‍വകലാശാല വിസിറ്റര്‍ കൂടിയായ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രത്യേക അനുമതിയോടെയാണ് നൈമയുടെ നിയമനം നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനോടും അനുമതി വാങ്ങിയിരുന്നു.അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. നൈമ ഖത്തൂണ്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായിരിക്കെയാണ് വിസിയായി നിയമനം ലഭിക്കുന്നത്.




ഏപ്രിൽ 26ന് കേരളത്തിൽ അവധി.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് അവധി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ടിന്‍റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

അടിച്ചു മോനേ! 170 രൂപയുടെ ഇന്നത്തെ മൂല്യം 13000 രൂപ; 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 7.4 കോടി; ജനപ്രിയ ബ്രാൻഡിന് ചരിത്രനേട്ടം.

വർഷങ്ങൾക്ക് മുൻപ് 173 രൂപ കൊടുത്ത് വാങ്ങിയ ഓഹരിയുടെ വില ഇന്ന് 13,000രൂപ. മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2003 ജൂലൈ 11ന് മാരുതി സുസുക്കിയുടെ ഓഹരി 173.35 രൂപയിലാണ് വ്യാപാരം നടത്തിയിരുന്നത്. ഇതേ ഓഹരിയുടെ ഇന്നത്തെ മൂല്യമാണ് 13,024.50 രൂപയിലെത്തിയത്. കഴിഞ്ഞ 21 വർഷത്തിനിടെ മാരുതി സുസുക്കി 7,384.86 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഇക്കാലേയളവിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് 7.4 കോടിയോളം രൂപയോളം ലഭിക്കും.

ഏപ്രിൽ 26ന് പുറത്തിറങ്ങുന്ന ത്രൈമാസ ഫലത്തിന് മുന്നോടിയായാണ് മാരുതി സുസുക്കിയുടെ ഓഹരികളിൽ ഈ ഉയർച്ച. പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനിയുടെ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 19 ശതമാനവും ത്രൈമാസ അടിസ്ഥാനത്തിൽ 20 ശതമാനവും മികച്ച വളർച്ച രേഖപ്പെടുത്തി. ഫലം പുറത്ത് വവന്നതോടെ മാരുതി സുസുക്കി ഓഹരിയുടെ വില ഇനിയും ഉയർന്നേക്കും. 

 

എടാ മോനേ… സ്വര്‍ണവില മലക്കം മറിഞ്ഞു! കേരളത്തില്‍ ഇന്ന് വില കൂടി; വെള്ളിയും മേലോട്ട്

ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വന്‍ ആശ്വാസം പകര്‍ന്ന് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് നിരാശപടര്‍ത്തി മലക്കം മറിഞ്ഞു. ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി.

ഇന്നലെ പവന് 1,120 രൂപയും ഗ്രാമിന് 120 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഏറെക്കാലത്തിന് ശേഷം 52,000 രൂപ നിലവാരത്തിലേക്ക് ഇന്നലെ ഇടിഞ്ഞവില ഇന്ന് വീണ്ടും 53,000 രൂപയ്ക്ക് മുകളില്‍ എത്തുകയും ചെയ്തു.

18 കാരറ്റും വെള്ളിയും

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5,570 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയുമായി. കഴിഞ്ഞവാരം ഗ്രാമിന് 90 രൂപയെന്ന റെക്കോഡ് കുറിച്ചശേഷം 87 രൂപ വരെ വെള്ളിവില താഴ്ന്നിരുന്നു. തുടര്‍ന്നാണ്, ഇന്ന് വീണ്ടും വില കയറിയത്.

എന്തുകൊണ്ട് ഇന്ന് വില കൂടി?

മധ്യേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധഭീതി ഒഴിഞ്ഞതും ഓഹരി-കടപ്പത്ര വിപണികള്‍ മെച്ചപ്പെട്ടതുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ ഇടിയാന്‍ സഹായിച്ചത്. എന്നാല്‍, ഇത് ഉയര്‍ന്ന വില മുതലെടുത്തുള്ള സ്വാഭാവിക ലാഭമെടുപ്പ് മാത്രമായിരുന്നു എന്നാണ് വിലയിരുത്തലുകള്‍.

ഇന്നലെ ഔണ്‍സിന് 2,310 ഡോളറിന് താഴേക്കുപോയ രാജ്യാന്തരവില ഇന്ന് 2,328 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുമുണ്ട്.

എന്താണ് തിരിച്ചടി?

സ്വര്‍ണവില കുത്തനെ ഇടിഞ്ഞത് സുവര്‍ണാവസരമാക്കി ഇന്നലെ അഡ്വാന്‍സ് ബുക്കിംഗ് നടത്തിയവര്‍ക്ക് വലിയ നേട്ടം ലഭിച്ചു. ഇന്നും വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, അപ്രതീക്ഷിതമായി വില കൂടിയത്. നികുതികളും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 57,700 രൂപ കൊടുത്താലേ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

വെറുതേ വെട്ടി ഇട്ട് വേവിച്ചാൽ മാത്രം പോരാ.. ഈ ​ഗുണങ്ങൾ കൂടി അറിയണം! കാപ്സിക്കത്തെ ക്യാച്ച് ചെയ്തോളൂ.

ചൂടിൽ വാടാത്ത പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക്

വേനൽചൂടിനപ്പുറം ചൂടേറിയ പരസ്യപ്രചാരണത്തിന്‍റെ ദിനരാത്രങ്ങൾക്ക് ഇന്ന് സമാപനം. വോട്ടുതേടിയുള്ള സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വിശ്രമമില്ലാത്ത ഓട്ടവും പരിസമാപ്തിയിലേക്ക്. ആളും ആരവവും നിറയുന്ന ‘കൊട്ടിക്കലാശ’ത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം വൈകീട്ട് ആറോടെയാണ് സമാപിക്കുക. വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും. 

മൈക്ക് അനൗൺസ്മെന്‍റുകൾ, പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ, വീടുവീടാന്തരമുള്ള സ്ക്വാഡുകൾ, സ്വീകരണപരിപാടികൾ, റോഡ്ഷോകൾ എന്നിങ്ങനെ വോട്ടർമാരുടെ മനസ്സ് തേടിയുള്ള തീവ്രയജ്ഞത്തിലായിരുന്നു പിന്നിട്ട ദിവസങ്ങൾ. പ്രാദേശികവും ദേശീയവുമായ നിരവധി വിഷയങ്ങൾ പ്രചാരണ വിഷയങ്ങളായി. നിർണായക തെരഞ്ഞെടുപ്പിൽ തങ്ങൾക്കാണ് മേൽക്കൈ എന്ന് ഇടതുപക്ഷവും യു.ഡി.എഫും വിലയിരുത്തുന്നു. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും പങ്കുവെക്കുന്നു.

കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ കർശന സുരക്ഷ പൊലീസും ഒരുക്കിയിട്ടുണ്ട്. പരസ്യപ്രചാരണത്തിന് കൊടിയറിങ്ങുമ്പോഴും അടിയൊഴുക്കുകൾ അനുകൂലമാക്കാൻ എല്ലാ ശ്രമവും പാർട്ടികൾ നടത്തും. പ്രത്യേകിച്ചും തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ. എല്ലാ പാർട്ടികളുടേയും ദേശീയ നേതാക്കളടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിയത് പ്രചാരണത്തിന് ആവേശം വർധിപ്പിച്ചു. സ്ഥാനാർഥി പര്യടനവും പരാതിക്കിടനൽകാത്തവിധം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർ ശ്രദ്ധിച്ചു. 

പോരായ്മകൾ പരിഹരിക്കാനും സ്ലിപ് വിതരണമടക്കം പൂർത്തിയാക്കാനുമുള്ള കൂടിയലോചനകളും ഇടപെടലുകളുമാണ് പരസ്യ പ്രചാരണം കഴിഞ്ഞുള്ള മണിക്കൂറൂകളിൽ നടക്കുക. സ്ഥാനാർഥികൾ മണ്ഡലത്തിലുടനീളം പലവട്ടം പര്യടനം നടത്തിക്കഴിഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കനത്ത വേനൽചൂടാണ് ഇത്തവണ പ്രചാരണത്തിൽ നേരിട്ട വലിയ വെല്ലുവിളി. പകൽ സമയത്തെ സ്വീകരണയോഗങ്ങളുടെ ദൈർഘ്യംപോലും വേനൽചൂടിൽ പരിമിതപ്പെടുത്തേണ്ടിവന്നു. 

വെള്ളിയാഴ്ച അവധി

പോളിങ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ.

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്. ചെറുപ്പമാണല്ലോയെന്ന് കരുതി 


കൊളസ്ട്രോൾ പരിശോധിക്കാതെ നടക്കുന്ന ഭൂരിഭാഗം യുവാക്കളും ഒടുവിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്നത് ഉയർന്ന കൊളസ്ട്രോൾ നിരക്കാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരക്കാരുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞതിന്റേതായ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെടുകയില്ല. ക്ഷീണമോ .മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടർ രക്തം പരിശോധിക്കാനുള്ള സാധ്യതയും കുറവാണ്. മറ്റെന്തെങ്കിലും ആവശ്യത്തിന്റെ ഭാഗമായി ഇത്തരക്കാർ രക്തപരിശോധന നടത്തുമ്പോഴാണ് കൊഴുപ്പിന്റെ അളവ് കുതിച്ചുയർന്നത് ശ്രദ്ധയിൽപ്പെടുക.



എങ്ങനെ ഇതിനെ മറികടക്കാം: 25 വയസ് പൂർത്തിയാകുമ്പോൾ തന്നെ കൊളസ്ട്രോൾ പരിശോധന പതിവാക്കുക. ഇത് കൊളസ്ട്രോളിന്റെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. അതുവഴി മരുന്നില്ലാതെ തന്നെ ആഹാരക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.


കൊഴുപ്പിന്‌‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ :ഉടൻ തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തുക. ഡോക്ടറെ സമീപിച്ച് ഉചിതമായ ആഹാരക്രമീകരണം തിരഞ്ഞെടുക്കുക. ഭാരം കുറയ്‌ക്കുക, വ്യായാമം ചെയ്യുക, പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപ്പും മധുരവും അധികമുള്ള ആഹാര പദാർത്ഥങ്ങളും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രമിക്കുക. റെഡ്-മീറ്റ് ഒഴിവാക്കി, ചെറുമീനുകളും ഇലക്കറികളും ധാന്യങ്ങളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക..

കൊളസ്ട്രോൾ കണ്ടെത്തിയാൽ നിർബന്ധമായും ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക. മദ്യപാനവും പുകവലിയും കൊളസ്ട്രോൾ നിയന്ത്രണവിധേയമാകുന്നത് വരെ പൂർണമായും മാറ്റി നിർത്തുക. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാൽ പ്രത്യക്ഷത്തിൽ ഒരാൾക്ക് പ്രശ്നമൊന്നും അനുഭവപ്പെടില്ലെങ്കിലുംആന്തരീക അവയവങ്ങളുടെ പ്രവർത്തനത്തെ അത് വളരെ വേഗം കീഴടക്കുന്നതാണ്. പെട്ടെന്ന് മരണം സംഭവിക്കുന്നതിലേക്കോ ഹൃദയത്തിന്റെ പ്രവ‍ർത്തനത്തെ താളംതെറ്റിക്കുന്നതിലേക്കോ കൊളസ്ട്രോൾ കാരണമായേക്കും. അതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതങ്ങളെ ഗൗരവത്തോടെ കാണാൻ ചെറുപ്പക്കാർ ശ്രമിക്കേണ്ടതാണ്.





ഐ.ടി.ഐക്കാര്‍ക്ക് റെയില്‍വേയില്‍ വമ്പന്‍ അവസരം; സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 1113 ഒഴിവുകള്‍.

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. റായ്പൂര്‍ ഡിവിഷനില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനാണ് ഇപ്പോള്‍ അപേക്ഷ വിളിച്ചിട്ടുള്ളത്. വിവിധ ട്രേഡുകളിലായി ആകെ 1113 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ മേയ് 1നകം അപേക്ഷ നല്‍കണം. ഡി.ആര്‍.എം ഓഫീസിലും, വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായാണ് പരിശീലനം.

തസ്തിത& ഒഴിവ്

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. ആകെ ഒഴിവുകള്‍ 1113. ഡി.ആര്‍.എം ഓഫീസിലും, വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമാണ് പരിശീലനം. പരിശീലന കാലാവധി ഒരു വര്‍ഷമായിരിക്കും. ബന്ധപ്പെട്ട ട്രേഡുകളും ഒഴിവുകളും ചുവടെ, 

ഡി.ആര്‍.എം ഓഫീസ്
വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍)- 161
ടര്‍ണര്‍ – 54
ഫിറ്റര്‍ – 207
ഇലക്ട്രീഷ്യന്‍ – 212
സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്) – 15
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി) – 8
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് – 10
ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍ – 25
മെഷീനിസ്റ്റ് – 15
മെക്കാനിക് ഡീസല്‍ – 81
മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനര്‍- 21
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്- 35

വാഗണ്‍ റിപ്പയര്‍ ഷോപ്പ്

ഫിറ്റര്‍  – 110

വെല്‍ഡര്‍ – 110

മെഷീനിസ്റ്റ് – 15

ടര്‍ണര്‍ – 14

ഇലക്ട്രീഷന്‍- 14

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 4

സ്റ്റനെഗ്രോഫര്‍ (ഇംഗ്ലീഷ്) – 1

സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)- 1

 

യോഗ്യത

പ്ലസ് ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം/ തത്തുല്യം ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐയും. പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 

 

പ്രായപരിധി

02-04-2024 ന് 24 വയസ്. 

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും പത്തുവര്‍ഷവും ഇളവ് ലഭിക്കും. 

 

തെരഞ്ഞെടുപ്പ്

പത്താം ക്ലാസിന്റെയും, ഐ.ടി.ഐയുടെയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയും ഉണ്ടായിരിക്കും. 

 

അപേക്ഷ

https://apprenticeshipindia.org. എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

Verified by MonsterInsights