അബുദബിയില്‍ നഴ്സിങ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അബുദബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ് നടക്കുന്നത്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉളളവരായിരിക്കണം അപേക്ഷിക്കേണ്ടത്. എച്ച്എഎഡി / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബുദബി (ഡിഒഎച്ച്) പരീക്ഷ വിജയിച്ചവരാകണം അപേക്ഷകര്‍.

അപേക്ഷകന്റെ പ്രായപരിധി 35 വയസ്സാണ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎൽഎസ്), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (എസിഎൽസി), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (പിഎഎൽഎസ്) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ ( ഇഎച്ച്ആർ) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

 

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിർ​ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും ഒപ്പം വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഒക്ടോബര്‍ ഒമ്പതാം തീയതിക്കുള്ളിൽ അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Kometa Casino ️ Комета Казино Официальный Сай

Kometa Casino ️ Комета Казино Официальный Сайт стулочасы Зеркало Официального Сайта Для Игры же Слоты Онлайн…

80000 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശത്തെത്തിയ ധൂമകേതു, ഇന്ത്യയില്‍ നിന്ന് കാണാം.

ഏകദേശം 80000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ആകാശത്ത് ദൃശ്യമായ ധൂമകേതുവിനെ വീണ്ടും കാണാന്‍ അവസരം. കോമറ്റ് സി/2023 എ3 (സുചിന്‍ഷന്‍-അറ്റ്‌ലസ്) എന്ന ധൂമകേതുവിനെ സൂര്യോദയത്തിന് മുമ്പ് പുലര്‍ച്ചെയുള്ള ആകാശത്ത് ഒക്ടോബര്‍ ആദ്യവാരം കാണാനാവും.

2023 ലാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 2024 സെപ്റ്റംബറിലാണ് ഇത് സൂര്യന് ഏറ്റവും അടുത്തെത്തിയത്. ഇപ്പോള്‍ സൂര്യനില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ ധൂമകേതു ഭൂമിയില്‍ നിന്ന് കാണാനാവും.

ഇന്ത്യയില്‍ നിന്ന് എങ്ങനെ കാണാം?

സൂര്യോദയത്തിന് മുമ്പാണ് കോമറ്റ് സി/2023 എ3 നെ കാണാനാവുക. ആകാശത്ത് വെളിച്ചം വരും മുമ്പ് നോക്കണം. കിഴക്കന്‍ ആകാശത്തേക്ക് സൂക്ഷിച്ച് നോക്കണം. തടസങ്ങളില്ലാതെ ആകാശം കാണാന്‍ സാധിക്കുന്ന ഒരിടം അതിനായി തിരഞ്ഞെടുക്കണം. നഗരങ്ങളിലെയും കെട്ടിടങ്ങളിലേയും പ്രകാശ മലിനീകരണം ഇല്ലാത്ത ഇടങ്ങളാണ് അതിന് ഉചിതം.

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിച്ചേക്കാമെങ്കിലും ബൈനോകുലറുകളും ചെറു ദൂരദര്‍ശിനികളും കൂടുതല്‍ വ്യക്തത നല്‍കും. ഒരു വാലോടുകൂടിയ നക്ഷത്രത്തെ പോലെയാണ് ഇത് കാണപ്പെടുക.

ഒക്ടോബര്‍ ആദ്യം, ധൂമകേതു കണ്ടുപിടിക്കാന്‍ ചന്ദ്രന്‍ നിങ്ങളെ സഹായിക്കും. കിഴക്കന്‍ ആകാശത്ത് ചന്ദ്രനു താഴെ മൂടല്‍മഞ്ഞ് വാലുള്ള ഒരു അവ്യക്തമായ നക്ഷത്രമായി കോമറ്റ് സി/2023 എ3 നെ കാണാം. ഒക്ടോബര്‍ ആദ്യം ഈ ധൂമകേതുവിന് കൂടുതല്‍ തിളക്കമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

ഒക്ടോബറിലുടനീളം ആകാശത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ധൂമകേതുവിനെ പിന്നീട് അസ്തമയ ശേഷവും ആകാശത്ത് കാണാനാവും. എന്നാല്‍ ഇത് കൂടുതല്‍ മങ്ങിയിട്ടുണ്ടാവും. മാത്രവുമല്ല ധൂമകേതുവിന്റെ തിളക്കത്തിലും ദൃശ്യതയിലും മാറ്റമുണ്ടാവാം. അതുകൊണ്ട് ജ്യോതിശാസ്ത്ര വെബ്‌സൈറ്റുകളിലെ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി കോമറ്റ് സി/2023 എ3 നെ നിരീക്ഷിക്കാം.

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി.

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.  ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.

ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.

Рейтинг Лучших Онлайн Казин

Рейтинг Лучших Онлайн Казино Топ Онлайн Казино 2022 Лучшие Casino в Деньги Рейтинг Казино Топ 10…

ഒരിത്തിരി മദ്യം കഴിച്ചാലൊന്നും കുഴപ്പമില്ലെന്ന ധാരണയുണ്ടോ ? പിറകേയുണ്ട് ആറുതരം കാന്‍സറുകള്‍.

മദ്യം ലഹരി മാത്രമല്ല, പിറകേതന്നെ അര്‍ബുദവും ശരീരത്തിന് നല്‍കുന്നുവെന്ന് പഠനങ്ങള്‍. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാന്‍സറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം കാന്‍സര്‍ വരാനുള്ള സാധ്യകളെക്കുറിച്ചാണ് പഠനം വിശദമാക്കുന്നത്. മദ്യപാനത്തോടൊപ്പമുള്ള പുകവലി മൂലം കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. യു.എസ്സില്‍ 5.4 ശതമാനം കാന്‍സര്‍ രോഗികള്‍ മദ്യപാനം മൂലം രോഗം വന്നവരാണ്. ഇത്തിരി സ്പിരിറ്റ് അകത്തുചെന്നാല്‍ പ്രശ്‌നമൊന്നുമില്ല എന്ന പൊതുധാരണയെ തിരുത്തേണ്ടതുണ്ടെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ച് നിര്‍ദേശിക്കുന്നു.

മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാന്‍സര്‍ പടരാനുള്ള സാധ്യതറേുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2019-ല്‍ പാശ്ചാത്യരാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കാന്‍സര്‍ രോഗികളില്‍ ഇരുപതുപേരില്‍ ഒരാള്‍ മദ്യപാനം മൂലം രോഗം വന്നവരാണ്. അമേരിക്കയില്‍ അമ്പതുവയസ്സിനു താഴെയുള്ളവരില്‍ വന്‍കുടലിലെ കാന്‍സറില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുചെയ്യുന്നു.

എല്ലാ മദ്യപാനികള്‍ക്കും കാന്‍സര്‍ വന്നുകൊള്ളണമെന്നില്ല, പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. ഏതുതരം മദ്യമാണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ നിലവിലില്ലെങ്കിലും മദ്യത്തിലടങ്ങിയിട്ടുള്ള എഥ്‌നോള്‍ ആണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യത്തിന്റെയും കാന്‍സറിന്റെയും അപകടകരമായ ബന്ധത്തെക്കുറിച്ച് അമ്പതുശതമാനം മദ്യപാനികളും തിരിച്ചറിയുന്നില്ല എന്നതിനാല്‍ ഇതേക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നത്”

തേങ്ങക്കും വെളിച്ചെണ്ണക്കും സംസ്ഥാനത്ത് വില കുത്തനെ വർധിക്കുന്നു

കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്ന് വ്യാപാരികൾ പറയുന്നു.

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 40 രൂപയും തേങ്ങ കിലോയ്ക്ക് 20 രൂപവരെയുമാണ് വർധിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

കിലോയ്ക്ക് 45 രൂപയായിരുന്ന തേങ്ങക്കിന്ന് മൊത്ത വ്യാപാരശാലകളിൽ 60 രൂപക്ക് മുകളിൽ ആണ് വില. ചില്ലറകച്ചവടക്കാർ നൽകുന്നത് 70 മുതൽ 80 രൂപ വിലയിലും.

തേങ്ങക്ക് വില കൂടിയതോടെ എണ്ണയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്.180 രൂപയിൽ കിടന്ന എണ്ണ വില ഇന്ന് 220 രൂപയാണ്. ഒരുതരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്ത തേങ്ങയ്ക്കും എണ്ണയ്ക്കും വില കൂടിയതോടെ താളം തെറ്റിയിരിക്കുന്നത് സാധാരണക്കാരുടെ ബജറ്റാണ്.

തമിഴ്നാട്ടിലും മൈസൂരിലും കർണാടകയിലും ഒക്കെ തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ അവിടെ നിന്നും കയറ്റി അയക്കുന്ന തേങ്ങകളുടെ വില കൂടി. ഇതാണ് കേരളത്തിലും വിലകൂടാൻ കാരണം. ഡിസംബർ വരെയുള്ള കാലം സ്വതവേ തേങ്ങയുടെ ഉൽപാദനം കുറവുള്ള സമയമാണ്. അതിനാൽ അടുത്തവർഷം ജനുവരി വരെ ഈ വിലക്കയറ്റം ഇങ്ങനെ തുടരുമെന്ന് വിലയിരുത്തപ്പെടുന്നത്.

10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ബുദ്ധിയോടെ പ്രവർത്തിച്ചാൽ സ്വന്തമാക്കാനാകുക വമ്പൻ നിക്ഷേപം

സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000  രൂപയോളം നൽകേണ്ട അവസ്ഥയാണ്. വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാൽ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം. സ്വർണം അനുദിനം വില കൂടുന്ന ഒരു ലോഹമാണ്. 2007  ൽ ഒരു പവൻ സ്വർണത്തിന് 7000 രൂപ മാത്രമായിരുന്നു വില. ഗ്രാമിന് 875 ഉം. 17  വർഷങ്ങൾ കൊണ്ട് അര ലക്ഷം രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. മികച്ച നിക്ഷേപ മാർഗം തന്നെയാണ് സ്വർണം എന്നതിൽ തർക്കമില്ല. എന്നാൽ വലിയ തുകയാണ് പലരെയും സ്വർണം വാങ്ങുന്നതിൽ നിന്നും വിലക്കുന്നത്. ഇതിന് പരിഹാരമുണ്ട്. സ്വർണം ഡിജിറ്റലായും വാങ്ങി സൂക്ഷിക്കാം. എങ്ങനെയെന്നല്ലേ…..

സ്വർണത്തിൽ നിക്ഷേപിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്. ഫിസിക്കൽ സ്വർണ്ണത്തിന്റെ വിപണി വിലതന്നെയാണ്, ഇത്തരം നിക്ഷേപത്തിന്റെ വരുമാനവും നിർണ്ണയിക്കുന്നത് എന്നതിനാൽ സ്വർണ്ണവിലകുറയുമെന്ന ആശങ്കയും വേണ്ട. ഡിജിറ്റൽ ഗോൾഡ് 100% ശുദ്ധവും, സുരക്ഷിതമായി സൂക്ഷിക്കാവുന്നതുമാണ്.മാത്രമല്ല ഈ നിക്ഷേപത്തിന് പൂർണ്ണമായി ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്‌സൈറ്റുകളിൽ നിന്നോ, വിശ്വാസ്യതയുള്ള കമ്പനികളിലൂടെയോ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാം.

ഇപ്പോഴിതാ പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ, ഫിനാൻഷ്യൽ ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ജാറുമായി സഹകരിച്ച് ഡിജിറ്റൽ സ്വർണ്ണം വാങ്ങുന്നതിനായുള്ള  പുതിയ ‘ഡെയിലി സേവിംഗ്സ്’ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഫോൺ പേ പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ വഴി ഫോൺപേ ഉപയോക്താക്കൾക്ക് 24 കാരറ്റ് സ്വർണം ഡിജിറ്റലായി വാങ്ങാം. അതായത് ഡിജിറ്റൽ സ്വർണം വാങ്ങാം. പ്രതിദിനം 10 രൂപ മുതൽ വാങ്ങാനും ലഭ്യമാണ്.  പരമാവധി രൂപ. 5,000 വരെ തുക നൽകി നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. 45 സെക്കൻഡിൽ ഇടപാടുകൾ പൂർത്തിയാക്കാം എന്നാണ് ഫോൺപേ അവകാശപ്പെടുന്നത്. 

ഉപയോക്താക്കൾക്ക് പ്രതിദിന നിക്ഷേപം നടത്താൻ ‘ഓട്ടോ പേ’ സൗകര്യം ഉപയോഗിക്കാം. കൂടാതെ എപ്പോൾ വേണമെങ്കിലും ഇത് ദ്ദാക്കാനും സൗകര്യമുണ്ട്. കൂടാതെ നിങ്ങൾ വാങ്ങിയ സ്വർണം എപ്പോൾ വേണമെങ്കിലും ഓൺലൈനിൽ വിൽക്കുകയും പണം തിരികെ നേടുകയും ചെയ്യാം.  1.2 കോടി ആളുകൾ ഇതിനകം തന്നെ ഫോൺപേ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങുന്നുണ്ട്. കൈയിൽ 10  രൂപയുണ്ടെങ്കിലും സ്വർണം വാങ്ങാമെന്നാണ് ഇതിനർത്ഥം.

“Fifty Freispiele Ohne Einzahlun

“Fifty Freispiele Ohne Einzahlung Vulkan Las Vegas 50 Freispiele Bonus Ohne Einzahlung ️ 50 Free Moves…

ഗുണങ്ങളേറെയാണ്; ദിവസവും അനാർ കഴിക്കുന്നത് നല്ലതോ

അനാർ അല്ലെങ്കിൽ മാതളനാരങ്ങ എല്ലാവർക്കും പ്രിയപ്പെട്ട പഴമാണ്. ഒരു ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള അനാറിനെ സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കുന്നത്. പുറത്തെ തൊലിയൊക്കെ പൊളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അകത്തുള്ള ചെറിയ കുഞ്ഞു മണികൾ ഒരുപാട് ​ഗുണകരമാണ്. പഴത്തിൽ അരിൽസ് എന്നറിയപ്പെടുന്ന നൂറുകണക്കിന് ഭക്ഷ്യയോഗ്യമായ വിത്തുകൾ അടങ്ങിയിരിക്കുന്നു. വിവിധ പാചക വിഭവങ്ങളിലും അനാർ പ്രതൃക്ഷപ്പെടാറുണ്ട്.

144 ഗ്രാം മാതളനാരങ്ങയിൽ 93 കലോറിയും 2.30 ഗ്രാം പ്രോട്ടീനും 20.88 ഗ്രാം കാർബോഹൈഡ്രേറ്റും 0.14 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട് എന്നാണ് കണക്ക്. പലപ്പോഴും അസുഖങ്ങൾ കാരണം ഡോക്ടർമാരെ കണ്ടാൽ അവർ ഉടൻ പറയുന്നതും അനാർ കഴിക്കണം എന്നാണ്.

അനാറിൻ്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയണ്ടേ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദവും രക്താതിമർദ്ദവും ഉള്ള ആളുകൾക്ക് ഏറെ ​ഗുണകരമാണ് അനാർ അഥവാ മാതളനാരങ്ങ. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് മാതളനാരങ്ങ ജ്യൂസ് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

അണുബാധയെ പ്രതിരോധിച്ചു നിൽക്കുന്നു

നിങ്ങൾക്ക് ഈയിടെയായി അസുഖം വരികയും നിങ്ങളുടെ പ്രതിരോധശേഷി കുറയുകയും ചെയ്തിട്ടുണ്ടോ? അനാറിൻ്റെ സത്തിൽ ശക്തമായ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ദിവസവും അനാർ കഴിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധം മെച്ചപ്പെടുത്തുകയും നിങ്ങളെ ആരോഗ്യമുള്ളവരും ശക്തരുമാക്കുകയും ചെയ്യുന്നു.

ഓർമ്മ ശക്തി വർദ്ധിപ്പിക്കും

നാലാഴ്ചത്തേക്ക് മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് കാഴ്ചശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഓര്‍മ്മ തകരാറുകൾ ഇതിലൂടെ ഒരു പരിധി വരെ മെച്ചപ്പെടുത്താം.

വ്യായാമം മെച്ചപ്പെടുത്താം

നൈട്രേറ്റ് ഉള്ളത് കാരണം, വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് കഴിക്കുമ്പോൾ മാതളനാരങ്ങ പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ്, രക്തത്തിലെ ലിപിഡുകളെ ഓക്‌സിഡേഷനിൽ നിന്ന് സംരക്ഷിക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

Verified by MonsterInsights