‎mostbet Live Activity Betting Within The App Store”

It’s also worth observing that certain gamblers from select territories is only going to be able…

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത് .

കട്ടന്‍ചായയോട് അതിയായ ഇഷ്ടമുള്ളവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍. ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യും.ദിവസം കൂടുതല്‍ ഉന്മേഷത്തോടെയും ഊര്‍ജത്തോടുകൂടിയിരിക്കാനും കട്ടന്‍ ചായ ഗുണം ചെയ്യും.കട്ടന്‍ ചായയില്‍ പോളിഫെനോള്‍ എന്ന ആന്റിഓക്സിഡന്റ് ഉണ്ട്. കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.
ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ വിസറല്‍ കൊഴുപ്പ് കുറയ്ക്കുകയും അമിതവണ്ണം തടയാനും ഗുണം ചെയ്യും. ഭക്ഷണത്തില്‍ കട്ടന്‍ ചായ ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് നിലനിര്‍ത്താന്‍ ശരീരത്തെ പ്രാപ്തമാക്കും.







ഫ്‌ളേവനോയ്ഡുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രയോജനം ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാന്‍ കട്ടന്‍ചായ നല്ലതാണ്.
കട്ടന്‍ ചായയുടെ അമിത ഉപഭോഗം നല്ലതല്ല. കഫീന്‍ വൃക്കകള്‍ക്ക് നല്ലതാണെങ്കിലും കൂടുതല്‍ അളവില്‍ ശരീരത്തിലെത്തുന്നത് നല്ലതല്ല. കഫീന്‍ രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. ഉയര്‍ന്ന അളവിലുള്ള കഫീന്‍ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം കൂട്ടും. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതല്‍ തകരാറിലാക്കുന്നത്. ഇത് കിഡ്നി സ്റ്റോണും വരുത്തിവെക്കും





കട്ടന്‍ ചായയുടെ അമിത ഉപഭോഗം നിര്‍ജ്ജലീകരണം വരുത്തിവെക്കും. ഇതില്‍ ഗ്രീന്‍ ടീയേക്കാള്‍ ഉയര്‍ന്ന കഫീനുണ്ട്. ഇത് വലിയ അളവില്‍ കഴിച്ചാല്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഇതില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. അത് അമിതമായാല്‍ വയറ്റിലെ അസ്വസ്ഥതയ്ക്കും ഓക്കാനം ഉണ്ടാക്കുന്നതിനും കാരണമാകും.
കൂടാതെ ഇതില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. അത് അമിതമായാല്‍ വയറ്റിലെ അസ്വസ്ഥതയ്ക്കും ഓക്കാനം ഉണ്ടാക്കുന്നതിനും കാരണമാകും.



ഇന്ത്യയില്‍ ജീവിക്കണോ? ഈ പത്ത് രേഖകള്‍ നിര്‍ബന്ധമായും കൈയ്യില്‍ ഉണ്ടായിരിക്കണം

നമ്മുടെ രാജ്യത്ത് ജീവിക്കണമെങ്കില്‍ പ്രധാനപ്പെട്ട പത്ത് രേഖകളാണ് നിര്‍ബന്ധമായും കൈയ്യില്‍ ഉണ്ടായിരിക്കേണ്ടത്. ഒരു ബാങ്ക് അക്കൗണ്ട് തയ്യാറാക്കാനായാലും ജോലി നേടാനായാലും,യാത്ര ചെയ്യാനായാലും ഒക്കെ ഇവ വളരെ അത്യാവശ്യമാണ്. ഈ രേഖകളെല്ലാം നിങ്ങള്‍ ആരാണെന്ന് തെളിയിക്കാന്‍ മാത്രമല്ല പല സേവനങ്ങളും അവസരങ്ങളും പെട്ടെന്ന് ലഭിക്കാനും സഹായിക്കും.

ജനന സര്‍ട്ടിഫിക്കേറ്റ്
ജനന സര്‍ട്ടിഫിക്കറ്റിലാണ് ജനന തീയതിയും സ്ഥലവും പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് പോലെയുളള രേഖകള്‍ ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. നിങ്ങളുടെ വ്യക്തിപരമായ എല്ലാ രേഖകളുടേയും അടിസ്ഥാനം ഈ ജനന സര്‍ട്ടിഫിക്കറ്റാണ്.
ആധാര്‍ കാര്‍ഡ്

ആധാര്‍കാര്‍ഡ് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഒക്കെ ഇവ ആവശ്യമുണ്ട്.

പാന്‍ കാര്‍ഡ്

ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും നികുതി ഫയല്‍ ചെയ്യാനും ഉള്‍പ്പടെയുള്ള സാമ്പത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ കൈകാര്യം ചെയ്യുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആദായ നികുതി വകുപ്പാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് നല്‍കുന്നത്.

വോട്ടര്‍ ഐഡി

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും വിശ്വസനീയതയ്ക്ക് വേണ്ടിയുമുള്ളതാണ്. ഇലക്ട്രല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി)എന്ന് അറിയപ്പെടുന്ന വോ്ട്ടര്‍ ഐഡി ഇലക്ട്രല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് നല്‍കുന്നത്.

പാസ്‌പോര്‍ട്ട്

അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള പ്രധാന രേഖയാണ് പാസ്‌പോര്‍ട്ട്. വിദേശകാര്യമന്ത്രാലയം നല്‍കുന്ന ഈ രേഖ ഇന്ത്യന്‍ പൗരത്വത്തിന്റെ സ്ഥിരീകരണമായി പ്രവര്‍ത്തിക്കുന്നു.

ഡ്രൈവിങ് ലൈസന്‍സ്

നിയമപരമായി വാഹനമോടിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) ആണ് ഇത് നല്‍കുന്നത്. തിരിച്ചറിയലിന്റെ ഒരു പ്രധാന രേഖയായി ഇത് നിലനില്‍ക്കുന്നു.

റേഷന്‍ കാര്‍ഡ്

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഐഡന്റിറ്റിയായും താമസത്തിന്റെ തെളിവായും ഈ രേഖ പ്രവര്‍ത്തിക്കുന്നു. റേഷന്‍ കാര്‍ഡ് സംസ്ഥാന ഗവണ്‍മെന്റാണ് ഇഷ്യു ചെയ്യുന്നത്.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍

നിങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യത തെളിയിക്കാന്‍ വളരെ അത്യാവശ്യമാണ്. ജോലി അപേക്ഷകള്‍ക്കും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ വളരെ അത്യാവശ്യമാണ്.

ബാങ്ക് പാസ്ബുക്ക്

നമ്മുടെ ഇടപാടുകളുടെയും അക്കൗണ്ട് ബാലന്‍സിന്റെയും രേഖയാണ് ബാങ്ക് പാസ്ബുക്ക്. ധനകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവ നിര്‍ണ്ണയകമാണ്. വായ്പ്പകള്‍ക്കോ അധിക ബാങ്ക് സേവങ്ങള്‍ക്കും അപേക്ഷിക്കുമ്പോള്‍ ഇത് പലപ്പോഴും ആവശ്യമാണ്.

വിവാഹ സര്‍ട്ടിഫിക്കറ്റ്

വിവാഹത്തിന്റെ നിയമപരമായ തെളിവായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. പങ്കാളിയുടെ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാനും ഔദ്യേഗിക രേഖകളില്‍ വിവാഹിതയാണോ വിവാഹിതനാണോ എന്ന് അപ്‌ഡേറ്റ് ചെയ്യാനും ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

വ്യാപകമായി മഞ്ഞപ്പിത്തം; ഓരോത്തുള്ളി വെള്ളത്തില്‍ പോലും വേണം വലിയ ജാഗ്രത.

സംസ്ഥാനത്ത് ഈ വര്‍ഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വന്‍തോതില്‍ കൂടി. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേര്‍ക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേര്‍ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും
താരതമ്യേന വലിയ സങ്കീര്‍ണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു.പ്രമേഹം, അമിത രക്തസമ്മര്‍ദം, ഫാറ്റിലിവര്‍പോലുള്ള ജീവിതശൈലീരോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.
കണ്ണൂര്‍ ജില്ലയില്‍ 800-ലധികം പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂര്‍, തൃപ്രങ്ങോട്ടൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി വന്നത്. നിലവില്‍ തളിപ്പറമ്പിലാണ് കൂടുതല്‍ രോഗികള്‍.






തളിപ്പറമ്പില്‍ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് കൂടുതല്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തളിപ്പറമ്പ്
നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേര്‍ കിടത്തിചികിത്സ എടുത്തു. രോഗം ബാധിച്ചവര്‍ വീടുകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിക്കാത്തതാണ് രോഗപ്പകര്‍ച്ച തടയുന്നതിനു തടസ്സമായി നില്‍ക്കുന്നതെന്ന് ഡി.എം.ഒ. പറഞ്ഞു. തളിപ്പറമ്പില്‍ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കന്‍ഡറി കേസുകള്‍ ആണ്.




ഭക്ഷണപദാര്‍ത്ഥങ്ങളുടെ എക്‌സ്പയറി ഡേറ്റ് കാര്യമാക്കാറില്ലേ? വലിയ അപകടമാണ് കാത്തിരിക്കുന്നത്

എല്ലാ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും അത് ഉപയോഗിക്കാന്‍ ഒരു നിശ്ചിത സമയമുണ്ട്. അതായത് അതിന്റെ (എക്‌സ്പയറിഡേറ്റ്). നമ്മള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ കവറിന് പുറത്ത് അത് നിര്‍മ്മിച്ച തീയതിയും എന്ന് വരെ ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ടാവാം. ആ ദിവസത്തിന് ശേഷം ആ ഉല്‍പ്പന്നം കഴിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി പായ്ക്ക് ചെയ്യാത്ത ഭക്ഷണമാണെങ്കില്‍ അതിന്റെ ഉപയോഗക്രമം എങ്ങനെയാണ് ?

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണം കഴിച്ചാല്‍?

പലപ്പോഴും നമ്മുടെ ചുറ്റിലും ഉള്ളവര്‍ ഗോതമ്പ് പൊടി, ചെറുപയര്‍, ശുദ്ധീകരിച്ച മാവ് എന്നിവയുടെയൊക്കെ പാക്കറ്റുകള്‍ അവയുടെ കാലഹരണ തീയതിക്ക് ശേഷവും ഉപയോഗിക്കാറുണ്ട്. ഇത് ഒരു സമയം വരെ അപകടകരമല്ല. എന്നാല്‍ പാല്‍, ഇറച്ചി, മുട്ട, പനീര്‍ പോലെയുള്ളവയില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ബാക്ടീരിയ പെരുകുകയും അത് ഭഷ്യജന്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയുണ്ടാവാന്‍ സാധ്യതയുണ്ട്.ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, ശരീരവേദന, പനി എന്നിവയൊക്കയാണ് രോഗലക്ഷണങ്ങള്‍. കാലഹരണപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.

പായ്ക്ക് ചെയ്യാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍

പായ്ക്ക് ചെയ്ത ഭക്ഷണപദാര്‍ഥങ്ങളില്‍ പലപ്പോഴും അത് ഉപയോഗിക്കാവുന്നതിന്റെ തീയതിയും മറ്റും ഉണ്ടാവും. എന്നാല്‍ പായ്ക്ക് ചെയ്യാതെ നാം വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോള്‍ വരെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ക്ക് സംശയമുണ്ടാവാറുണ്ട്. ഇത്തരത്തിലുളള ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ത്തന്നെ അവ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചോളൂ.അവയില്‍ പൂപ്പലോ, കേടോ, കീടങ്ങളോ ഉണ്ടോ എന്ന് നോക്കാം. അതുപോലെ ചിലതിന്റെയൊക്കെ ഗന്ധം നോക്കിയും അത് കേടായോ എന്ന് അറിയാന്‍ സാധിക്കും. അത്തരത്തില്‍ കേടായതിന്റെതായ ഗന്ധമുണ്ടെങ്കില്‍ അവ ഒഴിവാക്കാവുന്നതാണ്.

പഴകുമ്പോള്‍ പോഷകം നഷ്ടപ്പെടുന്നു


മുമ്പ് പറഞ്ഞതുപോലെ ഗോതമ്പ് പൊടി, ചെറുപയര്‍, ശുദ്ധീകരിച്ച മാവ് എന്നിവയുടെയൊക്കെ പാക്കറ്റുകള്‍ അവയുടെ കാലഹരണ തീയതിക്ക് ശേഷവും ഉപയോഗിക്കുന്നവരുണ്ട്. അതുപോലെ റഫ്രിജറേറ്ററില്‍ വച്ച് ഉപയോഗിക്കുന്നവയും കൂടുതല്‍ കാലം കേടുകൂടാതെ ഉപയോഗിക്കാം എന്ന് ഭൂരിഭാഗം ആളുകളും കരുതാറുണ്ട്. കാലഹരണപ്പെട്ട ഭക്ഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ രുചിയും പോഷകഗുണവും നഷ്ടപ്പെടുകയും അത് ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും എന്ന് മറക്കരുത്.

വെറും പത്ത് രൂപയ്‌ക്ക് ഡൈ; നാല് തവണ ഉപയോഗിച്ചാൽ പിന്നെ നര വരില്ല, മിനിട്ടുകൾക്കുള്ളിൽ തയ്യാറാക്കാം

ഈ കാലഘട്ടത്തിൽ ഏത് പ്രായക്കാരും നേരിടുന്ന വലിയൊരു സൗന്ദര്യ പ്രശ്നമാണ് നര മുടി നരച്ചാൽ അവ കറുപ്പിക്കാൻ പല പരീക്ഷണങ്ങളും നടത്തി മടുത്ത് ഒടുവിൽ കെമിക്കൽ ഡെെകൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ് വില കൂടിയതും കുറഞ്ഞതുമായ നിരവധി കെമിക്കൽ ഡെെകൾ മാർക്കറ്റിൽ ലഭ്യമാണ്.എന്നാൽ അവ വാങ്ങി ഉപയോഗിക്കുന്നതിന് മുൻപ് ഒരു കാര്യം ചിന്തിക്കുക ഈ കെമിക്കൽ ഡെെകൾ ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്.
ഇവ മുടിയുടെ ആരോഗ്യത്തെ മോശമാക്കുകയും മുടികൊഴിച്ചിൽ കൂട്ടുകയും ചെയ്യുന്നു.അതിനാൽ, പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതാണ് നല്ലത്.വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം  






ആവശ്യമായ സാധനങ്ങൾ

വെള്ളം – ഒന്നരഗ്ലാസ്ചായപ്പൊടി – ഒന്നര ടീസ്‌പൂൺ

ചിരട്ടക്കരി – 2 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാവുമ്പോൾ ചായപ്പൊടിയിട്ട് എട്ട് മിനിട്ട് ലോ ഫ്ലെയിമിൽ തിളപ്പിച്ച് കുറുക്കിയെടുക്കുകശേഷം ഇതിനെ തണുക്കാനായി മാറ്റിവയ്‌ക്കണംമറ്റൊരു പാത്രത്തിൽ ചിരട്ടക്കരി എടുത്ത് ആവശ്യത്തിന് ചായപ്പൊടി തിളപ്പിച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക
ഇതിലേക്ക് കറ്റാർവാഴ ജെൽ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിട്ട് മാറ്റി വയ്‌ക്കണം.

DIGITAL MARKETING

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക  രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല
ആഴ്‌ചയിൽ മൂന്ന് തവണ ഈ ഡൈ ഉപയോഗിക്കംനാലാമത്തെ ഉപയോഗത്തിൽ പൂർണമായ ഫലം ലഭിക്കുന്നതാണ്





നുണ പറയുന്നവരെ കൈയ്യോടെ പിടികൂടാം, ഇതാ ചില ടിപ്‌സ്!

ചില ആളുകള്‍ മുഖത്ത് നോക്കി അങ്ങ് കള്ളം പറഞ്ഞുകളയും. എത്ര ശ്രമിച്ചാലും കണ്ടുപിടിക്കാന്‍ സാധിക്കില്ല. അങ്ങനെ സ്ഥിരമായി പറ്റിക്കപ്പെടുന്നവരാണോ നിങ്ങള്‍. എന്നാല്‍ വിഷമിക്കേണ്ട. നുണയന്മാരെ കണ്ടുപിടിക്കാന്‍ വഴിയുണ്ട്. ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ..

  • നുണയന്മാര്‍ നമ്മളോട് ചില കഥകളും കാര്യങ്ങളുമൊക്കെ പറയും. ഈപറഞ്ഞ കാര്യങ്ങളൊക്കെ പിന്നീട് എപ്പോഴെങ്കിലും അവരോട് ഒന്നുകൂടി ചോദിച്ച് നോക്കിക്കേ.അവര്‍ ആ കഥകളൊക്കെ ഓര്‍ത്തെടുത്ത് നേരെയാക്കാന്‍ പാടുപെടുന്നത് കാണാം. അവരോട് ഇവയുടെയൊക്കെ വിശദാംശങ്ങള്‍ ചോദിച്ച് നോക്കൂ. അവര്‍ പൊരുത്തമില്ലാതെ സംസാരിക്കുന്നത് കാണാം. കള്ളക്കഥകളാണ് മെനഞ്ഞെടുക്കുന്നത്. അത് കാലാകാലം ഓര്‍ത്തിരിക്കാന്‍ ഇത്തിരി പാടാണേ.
  • കള്ളം പറയുമ്പോള്‍ അവരുടെ ശരീരഭാഷ ഒന്ന് ശ്രദ്ധിച്ച് നോക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു കാര്യം ചോദിക്കുമ്പോള്‍ ‘ഇല്ല’ എന്ന് അവര്‍ തലയാട്ടിയെന്ന് ഇരിക്കട്ടെ. പക്ഷേ വാക്കുകൊണ്ട് അവര്‍ ‘യെസ്’ എന്നായിരിക്കും പറയുക.
  • ആരോടെങ്കിലും സംസാരിക്കുമ്പോള്‍ വളരെ സൂക്ഷ്മമായി അവരെ നിരീക്ഷിക്കുക. അവരുടെ മൈക്രോ എക്‌സ്പ്രഷന്‍സ് (ഇത് ആളുകള്‍ അറിയാതെ തന്നെ അവരുടെ മനസിലുണ്ടാകുന്ന യഥാര്‍ഥ വികാരങ്ങള്‍ മുഖത്തു പ്രതിഫലിക്കുന്ന സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന മുഖഭാവങ്ങളാണ്) നല്ലവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലൂടെ അവരുടെ മനസിലുള്ളത് പിടികിട്ടും.
  • ചില ആളുകളെ കണ്ടിട്ടില്ലേ അവര്‍ നമുക്ക് എന്തെങ്കിലും ഉത്തരം നല്‍കുന്നതിന് മുന്‍പ് നമ്മളോട് വീണ്ടും ചോദ്യം ആവര്‍ത്തിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ. ഇത് എന്തിനാണെന്നല്ലേ അതിനെപ്പറ്റി ചിന്തിക്കാനും വ്യാജമറുപടി നല്‍കാനായി ആലോചിക്കുന്നതിനുമുള്ള സമയം കണ്ടൈത്താനാണ്
  • കള്ളം പറയുന്നവരുടെ കണ്ണുകള്‍ നോക്കിയാല്‍ ചില കാര്യങ്ങളൊക്കെ മനസിലാകും. ഇവര്‍ നുണ പറയുമ്പോള്‍ ഒന്നുകില്‍ മുഖത്ത് നോക്കി സംസാരിക്കില്ല,. അല്ലെങ്കില്‍ അമിതമായി നേത്രസമ്പര്‍ക്കം പുലര്‍ത്തും. ഇനി ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ഇക്കാര്യം ഒന്ന് നിരീക്ഷിച്ച് നോക്കൂ.
  • എന്തെങ്കിലും കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നുകില്‍ അക്കാര്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ മടിക്കും. അല്ലെങ്കില്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ വേണ്ടി സ്വയം വിശദീകരിക്കും. ഇങ്ങനെ വിശദാംശങ്ങള്‍ നല്‍കുന്നതിലുളള പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചാല്‍ അവര്‍ കള്ളം പറയുകയാണോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കും.
  • മറ്റൊരു മാര്‍ഗ്ഗം നുണപറയുന്നവരോട് നമ്മള്‍ തര്‍ക്കിക്കുകയാണെങ്കില്‍ അവര്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് പകരം നിങ്ങളുടെ ചോദ്യത്തെ ചോദ്യം ചെയ്തുകൊണ്ട് അക്കാര്യം ഒഴിവാക്കുകയോ, വിഷയം മാറ്റി സംസാരിക്കുകയോ ചെയ്യും.
  • ചില ആളുകള്‍ സംസാരത്തിനിടയില്‍ ‘സത്യസന്ധമായി’ അല്ലെങ്കില്‍ ‘ സത്യം പറയാന്‍’ തുടങ്ങിയ പദങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കും. അത് ചിലപ്പോള്‍ അവര്‍ കള്ളം പറയുകയാണ് എന്നതിനുള്ള സൂചനയാകാം. കാരണം അവര്‍ അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

വിദ്യാഭ്യാസത്തിലെ എഐ ഉപയോഗം: കുട്ടികള്‍ക്ക് ഗുണമോ ദോഷമോ?

AI ടെ വരവ് ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള എന്തും ടെക്‌സ്‌റ്റുകൾ സൃഷ്ടിച്ച് നിങ്ങളിലേക്ക് എത്തിക്കാൻ AI ക്ക് സാധിക്കും. എന്നാൽ കുട്ടികളുടെ പഠനത്തിൽ AI യുടെ ഉപയോഗം ഗുണകരമാണോ അതോ ദോഷമാണോ എന്ന് അറിയാമോ?

മനുഷ്യ മസ്തിഷ്കത്തെ അടിസ്ഥാനമാക്കിയാണ് AI രൂപകല്പന ചെയ്തിരിക്കുന്നത്. 1950-കളുടെ പകുതി മുതൽ AI സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലുള്ള കുട്ടികൾക്കിടയിലും AIയുടെ വരവ് മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പഠനരീതികളെ മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠനത്തിൽ വേഗതയും അവർക്ക് ആവശ്യമായ ഉള്ളടക്കവും നൽകാൻ AI ക്ക് സാധിക്കും. ആവശ്യമുള്ള വിഷയങ്ങളുടെ ഉദാഹരണങ്ങൾ അടക്കം AI ക്ക് നൽകാൻ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത ഒരു വിഷയത്തെ പറ്റി ഒന്നിലധികം ആശയങ്ങൾ നൽകാൻ AI ക്ക് സാധിക്കും. വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് അത് നന്നായി ഫോർമാറ്റ് ചെയ്‌ത് ആവശ്യമുള്ള രീതിയിലാണ് നൽകുന്നത്.

യുണിസെഫിലെ ശിശു ആരോഗ്യ വിദഗ്ധർ നടത്തിയ പഠന പ്രകാരം ലോകമെമ്പാടുമുള്ള കുട്ടികൾ മിക്കവാറും എല്ലാ ദിവസവും AI ഉപയോഗിക്കുന്നു. കുട്ടികൾക്കായി നിർമ്മിച്ച മിക്ക സംവേദനാത്മക കളിപ്പാട്ടങ്ങളും ഗെയിമുകളും ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമുകളും AI സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നതാണ്. കുട്ടികൾക്ക് അറിയേണ്ട, അവർക്ക് മനസിലാകേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്ന ഒരു സ്പീക്കറായി മാറി കഴിഞ്ഞു ഇന്ന് AI. എന്നാൽ കുട്ടികൾ ഏറെ ആശ്രയിക്കുന്നതും അവർ ആരാധിക്കുന്നതുമായ AI ക്ക് ഏറെ ദോഷവശങ്ങളുമുണ്ട്.

പലപ്പോഴും ഫീഡ് ചെയ്തിട്ടുള്ള ഡാറ്റകളാണ് AI നൽകുന്നത്. അതുകൊണ്ട് തന്നെ പല ഉത്തരങ്ങളും കുട്ടികൾ അതേപടി സ്വീകരിക്കും. എന്നാൽ എല്ലാം ശരിയാകണം എന്നുമില്ല. AI നൽകുന്ന ഈ ഉത്തരങ്ങൾ ഭാവിയിൽ കുട്ടികളെ ബാധിക്കാൻ സാധ്യതയുമുണ്ട്. പലപ്പോഴും കുട്ടികൾ തിരയുന്ന വിവരങ്ങളുടെയും അവർ ശേഖരിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തട്ടിപ്പുകാർക്ക് ഡാറ്റ ചോർത്തിയെടുക്കാൻ സാധിക്കും. വിവരങ്ങൾക്കായി AIയെ പൂർണ്ണമായി ആശ്രയിക്കുന്നത് ശരിയല്ല, AIയെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളിൽ അവരുടെ ചിന്താശക്തി കുറയ്ക്കാനും പുതിയ കഴിവുകൾ കണ്ടെത്തുന്നതിൽ കുറവുണ്ടാക്കും.

AIയുടെ ഗുണഫലങ്ങൾ തിരിച്ചറിയുന്നതിലും കുട്ടികളെ അത് സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ദൈനംദിന ജീവിതത്തിൽ AI കൊണ്ടുവരുന്ന മാറ്റങ്ങളും അവ കുട്ടികളിൽ ഉണ്ടാക്കാവുന്ന മാറ്റങ്ങളും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഒരു സമീപകാല പഠന റിപ്പോർട്ടിൽ പറയുന്നത് നാലിലൊന്ന് എന്ന കണക്കിലേ മാതാപിതാക്കള്‍ക്ക് തങ്ങുടെ കുട്ടികൾ ഐ ഉപയോഗിക്കുന്നതായി അറിയുകയുള്ളു എന്നാണ്. എങ്കില്‍ പോലും കുട്ടികളിലും മുതിർന്നവരിലും പഠനവിഷയങ്ങളിലുള്ള കാര്യക്ഷമമായ ആശയവിനിമയം മെച്ചപ്പെടുത്താനും ഈ മേഖലയിൽ കൂടുതൽ വളർച്ച ഉണ്ടാക്കാനും AI-യുടെ വരവ് സഹായിക്കുന്നു

കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും മാറുന്നു, ഔദ്യോഗിക തീരുമാനം ഉടന്‍.

കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും വൈകുന്നേരം തിരിച്ചും ഓടുന്ന ഒരു ട്രെയിനും. രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും മാറ്റം കൊണ്ടുവരികയാണ് റെയില്‍വേ. വിവിധ വാര്‍ത്താ ഏജന്‍സികളും ദേശീയ മാദ്ധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നിലവില്‍ തിരുവനന്തപുരം – കാസര്‍കോട് റൂട്ടിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണ് ഉള്ളത്. ഇത് 20 കോച്ചുള്ള പുതിയ റേക്കായി മാറ്റുകയാണ്. അതോടൊപ്പം നിലവില്‍ എട്ട് കോച്ചുകളുള്ള മംഗളൂരു – തിരുവനന്തപുരം റൂട്ടിലെ വന്ദേഭാരത് 16 കോച്ചുള്ള ട്രെയിനായി മാറുകയും ചെയ്യും. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിനെ മംഗളൂരു – തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റിയ ശേഷം തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ പുതിയ 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ചേക്കും. എട്ട് കോച്ചുകളുള്ള ട്രെയിന്‍ സംസ്ഥാനത്ത് നിന്ന് കൊണ്ടുപോകും. ഇത് തിരക്ക് കുറവുള്ള മറ്റൊരു റൂട്ടിലേക്ക് മാറ്റും.

ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് കാലമായി ഉയരുന്നുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതിലൂടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയും യാത്രക്കാരും. അതേസമയം, കൊച്ചി – ബംഗളൂരു റൂട്ടിലെ സ്‌പെഷ്യല്‍ സര്‍വീസായി ഓടിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇപ്പോഴും അധികൃതര്‍ക്ക് മുന്നിലുണ്ട്. യാത്രക്കാര്‍ കയറാത്തതോ ദക്ഷിണ റെയില്‍വേ സമ്മര്‍ദ്ദം ചെലുത്താത്തതോ അല്ല സര്‍വീസ് നിന്ന് പോകാന്‍ കാരണം. ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ അസൗകര്യം അറിയിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിന് കൊച്ചി – ബംഗളൂരു സര്‍വീസ് നിന്ന് പോകാന്‍ കാരണമായത്. ട്രെയിനിനെ സ്വീകരിക്കാന്‍ പ്ലാറ്റ്ഫോം ഇല്ലെന്ന സോണിന്റെ നിലപാടാണ് മലയാളികള്‍ക്ക് ആശ്വാസമായ ഈ ട്രെയിന്‍ നിന്ന് പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കും, ആഭ്യന്തര വിപണിയില്‍ നിന്ന് പിന്മാറരുതെന്ന് ടയര്‍ കമ്പനികളോട് റബര്‍ ബോര്‍ഡ്.

ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ടയര്‍ കമ്പനികളുടെ നിലപാടിനെതിരേ റബര്‍ ബോര്‍ഡ് രംഗത്ത്. ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ യോഗത്തിലാണ് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ പോലെയുള്ള ദീര്‍ഘകാല വിളയില്‍ പെട്ടെന്നുണ്ടാകുന്ന വിലയിടിവും അനിശ്ചിതത്വവും നല്ലതല്ല. കോമ്പൗണ്ടഡ് റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി ഈ മേഖലയുടെ നിലനില്‍പ്പിന് ആശങ്കയാണ്. റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര റബര്‍വില ഇനിയും ഇടിഞ്ഞാല്‍ കര്‍ഷകര്‍ ടാപ്പിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. വിലയിടിക്കാന്‍ ശ്രമിക്കുന്ന ടയര്‍ ഉത്പാദകരെയും ഇത് ബാധിക്കും. ആഭ്യന്തര വിപണിയെ തകര്‍ക്കാതെ മുന്നോട്ടു പോകാന്‍ മാര്‍ക്കറ്റില്‍ സജീവമായി ഇടപെടണമെന്നും റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. വില 180 രൂപയില്‍ താഴെയായതോടെ ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് തടസപ്പെട്ടിട്ടുണ്ട്. റബര്‍ വില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച കൂലിക്ക് ആനുപാതികമായി വരുമാനം ലഭിക്കുന്നില്ലെന്നതാണ് പലരും നേരിടുന്ന പ്രതിസന്ധി. വില കൂടിയതോടെ വായ്പയെടുത്തും മറ്റും തോട്ടങ്ങള്‍ ഒരുക്കിയെടുത്തവരും സാമ്പത്തിക ബാധ്യതയിലായിട്ടുണ്ട്.

റബര്‍ ബോര്‍ഡ് വിലയനുസരിച്ച് കോട്ടയം വില നിലവില്‍ 183 രൂപയാണ്. എന്നാല്‍ മിക്കയിടത്തും ചെറുകിട വ്യാപാരികള്‍ 10 രൂപയോളം കുറച്ചാണ് റബര്‍ ശേഖരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ വില 150 രൂപയില്‍ താഴെയാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

Verified by MonsterInsights