സമരം പിന്‍വലിച്ച് വ്യാപാരികള്‍, വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

കോഴിക്കോട് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നാളെ കടതുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. എന്നാല്‍ പ്രസിഡണ്ട് ടി നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് കടകള്‍ തുറന്ന് പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്ന് നേതാക്കള്‍ വിശദീകരിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. 

വ്യാപാരികളുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് സൂചന. യുഡിഎഫും ബിജെപിയും നാളത്തെ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനിടെയാണ് സമരത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാക്കുകൾ  – 

എനിക്കവരോട് (വ്യാപാരികൾ) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസിലാക്കുന്നു. അതോടൊപ്പം നിൽക്കാനും പ്രയാസമില്ല. എന്നാൽ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടുന്ന പോലെ തന്നെ നേരിടും. അതു മനസിലാക്കി കളിച്ചാൽ മതി അത്രയേ പറയാനുള്ളൂ. 

vimal 4

ഇതുവരെ രോഗം വരാത്തവരുടെ എണ്ണം കേരളത്തിൽ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായം കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കിൽ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയിൽ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കിയപ്പോൾ സിയിലേക്ക് പോയി. എന്നാൽ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകൾ അലസതയോടെ ഉപയോഗിച്ചപ്പോൾ അവിടെ രോഗവ്യാപനം കൂടി. 

friends travels

കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കടകൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ വ്യാപാരികൾ

എല്ലാ കടകൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

vimal 4

കോഴിക്കോട് നടത്തിയ കട തുറക്കൽ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കടകളു തുറക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. അതേസമയം പള്ളികൾ തുറക്കാൻ അനുവദിക്കണം എന്ന ആവശ്യവുമായി കൂടുതൽ മുസ്ലിം സംഘടനകളും രംഗത്തെത്തി

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26 ന്: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍,

മസോണ്‍ പ്രൈം ഡേ വില്‍പ്പന ജൂലൈ 26 ന് ഇന്ത്യയില്‍ ആരംഭിക്കും. വില്‍പ്പന രാവിലെ 12 ന് ആരംഭിച്ച് ജൂലൈ 27 അര്‍ദ്ധരാത്രി വരെ തുടരും. രണ്ട് ദിവസത്തെ വില്‍പ്പന പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ്. പുതിയ വരിക്കാരെ നേടുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായാണ് ആമസോണിന്റെ ഈ നീക്കം. സ്മാര്‍ട്ട്‌ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ടിവികള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചന്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ കാര്യമായ ഡിസ്‌ക്കൗണ്ടുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. 

vimal 4

ഇതിനു പുറമെ, ചില കമ്പനികള്‍ പ്രൈം ഡേ വില്‍പ്പന സമയത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.  വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവയ്ക്കും ഡിസ്‌ക്കൗണ്ടുകളുണ്ട്. വില്‍പ്പനയ്ക്ക് മുമ്പായി, ആമസോണ്‍ ഇതിനകം തന്നെ വില്‍പ്പന സമയത്ത് ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. അടിസ്ഥാന വേരിയന്റിനായി 22,999 രൂപയ്ക്ക് പുറത്തിറക്കിയ വണ്‍പ്ലസ് നോര്‍ഡ് സിഇ 5 ജി പോലുള്ള പുതുതായി ആരംഭിച്ച ചില സ്മാര്‍ട്ട്‌ഫോണുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. റെഡ്മി നോട്ട് 10 എസ്, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, ഐഫോണ്‍ 11, വണ്‍പ്ലസ് 9 ആര്‍ 5 ജി, റെഡ്മി നോട്ട് 10 എന്നിവയും വിലകുറച്ച് ലഭ്യമാകും.

.

ഐഫോണ്‍ 12 പ്രോ, സാംസങ് നോട്ട് 20, മി 11 എക്‌സ് 5 ജി, മി 10 ഐ 5 ജി, ഐക്യു 7 ലെജന്റ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ മിഡ് റേഞ്ച്, മുന്‍നിര ഫോണുകളില്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡീലുകളുടെ കൃത്യമായ വിശദാംശങ്ങള്‍ ആമസോണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച ഡീലുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും, പ്രൈം ഡേ വില്‍പ്പനയില്‍ എന്തെങ്കിലും വാങ്ങാന്‍, നിങ്ങള്‍ ഒരു പ്രൈം വരിക്കാരനാകേണ്ടതുണ്ട്

മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ആമസോണ്‍ വെളിപ്പെടുത്തി. ഇതുകൂടാതെ, വാങ്ങുന്നവര്‍ക്ക് അവരുടെ പഴയ ഫോണ്‍ പുതിയ ഫോണിലേക്ക് കൈമാറ്റം ചെയ്യാനും കഴിയും. കൂടാതെ, നോ കോസ്റ്റ് ഇഎംഐ പ്രയോജനപ്പെടുത്താം.

പ്രതിവര്‍ഷം 999 രൂപയ്ക്ക് ഇന്ത്യയിലെ ആമസോണ്‍ പ്രൈം അംഗത്വം വാങ്ങാം. ഇത്രയധികം തുക ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, 129 രൂപ വിലയുള്ള പ്രതിമാസ പ്ലാന്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് 329 രൂപ നല്‍കാം. പ്രൈം ഡേ വില്‍പ്പനയിലേക്ക് പ്രവേശനം നേടാന്‍ പ്രൈം അംഗത്വം നിങ്ങളെ സഹായിക്കുന്നു മാത്രമല്ല, ഉപയോക്താക്കള്‍ക്ക് സൗജന്യവും, വേഗത്തിലുള്ള ഡെലിവറിയും, പരിധിയില്ലാത്ത വീഡിയോ, പരസ്യരഹിത സംഗീതം, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, ജനപ്രിയ മൊബൈല്‍ ഗെയിമുകളില്‍ സൗജന്യ ഇന്‍ഗെയിം ഉള്ളടക്കം എന്നിവയും ആസ്വദിക്കാന്‍ ഇത് അനുവദിക്കും. 18 നും 24 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് പ്രൈം സ്‌പെഷ്യല്‍ യൂത്ത് ഓഫര്‍ ലഭിക്കും. കമ്പനിയുടെ ഡാറ്റ അനുസരിച്ച്, ഇന്ത്യ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിലവില്‍ 200 ദശലക്ഷം പ്രൈം അംഗങ്ങളുണ്ട്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മികച്ച പ്രതികരണം

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും.
ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് ക്ഷീര വികസന വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി ‘ഡബിൾ ബെൽ’ നൽകി. മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സംസ്കരിച്ച് സൂക്ഷിക്കുവാനുള്ള സംവിധാനം കേരളത്തിൽ വേണമെന്നും കോവിഡ് പ്രതിസന്ധിയിൽ  മിച്ചം വന്ന പാൽ ഇതരസംസ്ഥാന തൊഴിലാളികൾ, അങ്കണവാടി കുഞ്ഞുങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, കോവിഡ് രോഗികൾ എന്നിവർക്ക് വിതരണം ചെയ്ത മിൽമയുടെ നടപടി പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.

pa5

ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്സിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ് 
‘മിൽമ ബസ് ഓൺ വീൽസ്’ എന്ന വിപണന പദ്ധതി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും ആവശ്യക്കാർക്ക് വാങ്ങാനാകും.
കൂടാതെ നാല് പേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസ്സുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക് 
മുതൽക്കൂട്ടാകും.പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള  എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന് 
ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ച് കോവിഡിന്റെ പ്രതിസന്ധിയിലും  കാർഷികമേഖലയ്ക്ക് താങ്ങായി നിന്ന പൊതുമേഖലാ സ്ഥാപനമാണ് മിൽമ.

achayan ad

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻസെന്റീവായി 5.5 കോടി രൂപ മിൽമ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നു. മിൽമ ഓൺ വീൽസ് പദ്ധതി ഉൾപ്പെടെയുള്ള നൂതനവിപണന മാർഗങ്ങൾ നടപ്പിലാക്കാനും ഓൺലൈൻ വിപണനം ശക്തിപ്പെടുത്താനും മിൽമ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജയ് ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എംഎൽഎ കെ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു.വാർഡ് കൗൺസിലർ വിനോദ് പൊള്ളേഞ്ചേരി
ഉൽപന്നം ഏറ്റുവാങ്ങി.ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ കെഎസ്ആർടിസി അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ 
പങ്കെടുത്തു.

e bike

കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം!

കേരളം വിട്ടുപോകുന്നെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓഹരിവിലയിലെ കുതിച്ചുചാട്ടം. 

കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഹൈദരാബാദിലാണിപ്പോഴുള്ളത്. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ  സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ ഹൈദരാബാദിലെത്തിയത്. നിക്ഷേപം നടത്താൻ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിമാനത്താവളത്തിൽ സാബു ജേക്കബിനെയും സംഘത്തെയും തെലങ്കാന വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചർച്ച പുരോഗമിക്കുകയാണ്. 

ദേശീയ മത്‌സ്യ കർഷക ദിനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ മത്‌സ്യ കർഷക ദിനാഘോഷം 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതം പറയും. ഫിഷറീസ് ഡയറക്ടർ സി.എ ലത റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാനത്തെ 141 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി നടത്തും. ബ്ലോക്ക് തലത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കലും, നൂതന മത്സ്യകൃഷി രീതികളുടെ വിവരണങ്ങളും ഉണ്ടാകും. ബ്ലോക്ക് തലത്തിൽ എംഎൽഎ മാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കലും തദ്ദേശ സ്വയംഭരണ തലത്തിൽ ‘അക്വാകൾച്ചർ റിസോഴ്സസ്’ പുസ്തകത്തിന്റെ പ്രകാശനവും പൊതു കുളങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപവും നടക്കും.

കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

കേരളത്തിലും, കർണ്ണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കിയ സാഹചര്യത്തിൽ  കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ  ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കർണ്ണാടക സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട്, കാസർഗോഡ് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും സർവ്വീസ് നടത്തുക. തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് – സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

e bike

പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം

പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു.
അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാം. ഏജന്റിനെ തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ ഒപ്പ് വാങ്ങണം. എന്നാൽ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിന്റെ ആധികാരികരേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ ചെയ്ത് നൽകുന്ന പാസ്ബുക്ക് ആണെന്നും ഡയറക്ടർ അറിയിച്ചു.

e bike

കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണം: കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ

ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണത്തിൽ കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് എത്രയും വേഗം സ്വകാര്യവത്കരണം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയാണ് ബിപിസിഎല്‍. 2019 നവംബറിലാണ് കന്പനിയുടെ സ്വകാര്യവത്കരണ നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയത്.ഒരു വർഷത്തിനിടെ താല്പര്യം അറിയിച്ച് എത്തിയത് മൂന്ന് കമ്പനികൾ. വേദാന്ത,അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയേഴ്സ് ക്യാപിറ്റൽ. കൊവിഡ് നടപടിക്രമങ്ങൾ വൈകിച്ചെങ്കിലും വില്പന നീക്കം സജീവമാണ്. 

sap1

നിലവിൽ ബിപിസിഎല്ലിന്‍റെ സാന്പത്തിക വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കുകയാണ് ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച കന്പനികൾ. 100ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാൻ കന്പനികൾക്ക് അനുമതി നൽകുന്നത് ഉൾപ്പടെ പല വ്യവസ്ഥതകളും എളുപ്പത്തിലാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം.ബിപിസിഎല്ലിനെ വാങ്ങുന്ന കന്പനിക്ക് പെട്രോനെറ്റ് എൽഎൻജിയിലും, ഇന്ദ്രപ്രസ്ഥ ഗ്യാസിലും ഉള്ള കന്പനി ഓഹരികൾ വിറ്റഴിക്കുന്നതിന് അനുമതി നൽകാനും സാധ്യതകളുണ്ട്. 

 

koottan villa

തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥതകൾ വെട്ടിക്കുറച്ചും കന്പനി നടപടികൾ തുടങ്ങി. ഏത് രീതിയിലും പൊതുമേഖലയിലെ ഈ സ്ഥാപനം വിറ്റഴിച്ച് വലിയ തുക സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.സ്വകാര്യവത്കരണം സജീവമായിരിക്കെ 11,300 കോടി രൂപയുടെ പോളിയോൾ പദ്ധതിയുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. എച്ച്ഒസി, എഫ്എസിടി, കൊച്ചിൻ പോർട്ട് തുടങ്ങിയ വ്യവസായങ്ങൾക്ക് ബിപിസിഎൽ വില്‍പ്പന ഉണ്ടാക്കുക വലിയ തിരിച്ചടിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

insurance ad
Verified by MonsterInsights