ആരോഗ്യവകുപ്പ് ഇടപെടലിൽ സംസ്ഥാനത്ത് ആന്റി-ബയോട്ടിക് മരുന്നു വിൽപനയിൽ പ്രതിവർഷം 1000 കോടി രൂപയുടെ കുറവ്.

സംസ്ഥാനത്ത് ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്.കഴിഞ്ഞ ഒരു വർഷം കൊണ്ട് ആയിരം കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ പ്രതിവർഷം 15,000- കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നുണ്ട് ഇതിൽ 4500- കോടിയോളം വരുന്നത് ആന്റി-ബയോട്ടിക് മരുന്നുകളാണ്. സ്വകാര്യ ആശുപത്രികൾ,മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വില്പനയിലാണ് ആയിരം കോടി രൂപയുടെ കുറവ് വന്നത്.

കഴിഞ്ഞ വർഷം പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യവകുപ്പ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്ക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു .

ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദ്ദേശിച്ചു. സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ആന്റി-ബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ  കുറവ് വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറയുന്നു.

.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കും 800 -കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട് ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡയറി ,പോൾട്രി, മത്സ്യകൃഷി മേഖലകളിലും ആന്റിബയോട്ടിക് ഉപയോഗം കുടി വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .

 ആന്റി-ബയോട്ടിക് എന്ന പ്രതിസന്ധി

ആന്റിബയോട്ടിക് മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്. രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ ഊർജിക്കും. ഇത് ചികിത്സാ ചിലവ് വൻതോതിൽ വർധിക്കാൻ കാരണമാകും.മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 250- ഓടെ ലോകമെമ്പാടും ഒരുകോടി ആളുകൾ എം ആർ എം കാരണം മരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു.

നമ്മുക്ക് ശ്രദ്ധിക്കാം
1 .വൈറസ് ബാധകളിൽ ആന്റിബയോട്ടിക് ഫലപ്രദമല്ല
2 .ഡോക്ടർ നിർദ്ദേശിക്കുന്നആന്റി-ബയോട്ടിക് മാത്രമേ ഉപയോഗിക്കാവൂ
3 .ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന മരുന്നുകൾ ഉപയോഗിക്കരുത്
4 .ഇവ കരയിലും ,ജലാശയങ്ങളിലും വലിച്ചെറിയരുത്
5 .രോഗശമനം തോന്നിയാലും ഡോസ് പൂർത്തിയാക്കണം.

വമ്പൻ ഓഫറുമായി ലുലു; സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്.

മധ്യവേനൽ അവധിക്കു ശേഷം മടങ്ങിയെത്തുന്ന കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. സ്കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഓഫറിൽ ഉൾപ്പെടും. വിലക്കുറവിൽ പഠനോപകരണങ്ങൾ ലുലുവിൽ നിന്നു സ്വന്തമാക്കാം. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ കോക്കോമിലൻ, ഡിസ്നി, മാർവൽ, സ്റ്റാർവാർസ് തീമിൽ ഡിസൈൻ ചെയ്ത സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിൽ എന്നിവ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ സ്കൂൾ ഷൂസും ലഭിക്കും. 150 ദിർഹത്തിന് മുകളിൽ സ്കൂൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് സ്കോളർഷിപ് സ്കീമിൽ പങ്കെടുക്കാൻ അവസരം. 25 കുട്ടികൾക്ക് 10000 ദിർഹം വീതം സ്കോളർഷിപ് നേടാം. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. 200 വിജയികൾക്ക് 2 കോടിയുടെ ലുലു ഹാപ്പിനസ് പോയിന്റുകൾ നേടാനും അവസരമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി 1000 പേർക്ക് ദുബായ് പാർക്ക്, ഗ്രീൻ പ്ലാനറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസ് സമ്മാനമായി നേടാം. 

സ്കൂൾ യൂണിഫോം റീസൈക്ലിങ് പദ്ധതിയും ആരംഭിച്ചു. ഉപയോഗിക്കാവുന്ന പഴയ സ്കൂൾ യൂണിഫോമുകൾ ലുലുവിൽ നൽകാം. ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗ യോഗ്യമാക്കും. ഇതുവഴി മാലിന്യം കുറയ്ക്കാനും കഴിയുമെന്ന് ലുലു അധികൃതർ പറഞ്ഞു. പഴയ ടെക്സ്റ്റ് ബുക്കുകളും ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. ടെക്സ്റ്റ് ബുക്ക് ടേക്ക് ബാക്ക് പോയിന്റിൽ എത്തിക്കുന്ന പുസ്തകങ്ങൾ ആവശ്യക്കാർക്ക് എത്തിക്കും.

നിങ്ങളുടെ കയ്യിലെ കാർഡിൽ ഈ നേട്ടമുണ്ടോ? കാർഡ് ഉപയോ​ഗിച്ച് ഇന്ധനം നിറച്ചാൽ വർഷത്തിൽ 40 ലിറ്റർ സൗജന്യം!

പെട്രോൾ വിലയെ പറ്റി പറയേണ്ടതില്ല. സ്വന്തമായി വാഹനം ഉപയോ​ഗിക്കുന്നവർക്ക് ഇന്ധന വിലയുടെ ബുദ്ധിമുട്ട് നേരിട്ടറിയാം. മഴക്കാലം കൂടി എത്തിയതോടെ കാർ എടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ഇതിനാൽ നല്ല ഇന്ധന ചെലവാകും സ്ഥിരം യാത്രക്കാർക്ക് അനുഭവപ്പെടുക. സ്ഥിരം യാത്രക്കാർക്ക്, വലിയ തോതിൽ ഇന്ധന ചെലവു വരുന്നവർക്ക് ഉപയോ​ഗിക്കാവുന്നൊരു വഴിയാണ് വിശദീകരിക്കുന്നത്. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വർഷത്തിൽ 40 ലിറ്ററോളം പെട്രോൾ സൗജന്യമായി നേടാം. ഇത് എങ്ങനെയാണെന്ന് നോക്കാം.

എണ്ണ വിതരണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരിച്ച് ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകളാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡ്. കാര്‍ഡുമായി സഹകരിക്കുന്ന കമ്പനികളുടെ പമ്പില്‍ നിന്ന് വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോള്‍ നേട്ടങ്ങള്‍ ലഭിക്കുമെന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഇതുവഴി ഇന്ധന ചെലവ് കുറയ്ക്കാന്‍ സാധിക്കും.

ഉദാഹരണത്തിന് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാം. ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ നിന്ന് 150 രൂപയ്ക്ക് ഇന്ധനം നിറച്ച് സിറ്റി ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 4 ടര്‍ബോ പോയിന്റ് ഉപഭോക്താവിന് ലഭിക്കും. ഒരു ടര്‍ബോ പോയിന്റ് 1 രൂപയ്ക്ക് തുല്യമാണ്. ഇതുപ്രകാരം 10,000 രൂപയ്ക്ക് ഇന്ധനം അടിക്കുന്നൊരാളാള്‍ക്ക് 267 ടര്‍ബോ പോയിന്റുകള്‍ ലഭിക്കും. ഇത് 267 രൂപയ്ക്ക് തുല്യമാണ്. ഇതോടൊപ്പം ഈ കാര്‍ഡ് ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഉപഭോഗത്തിന് അധിക പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ പെട്രോള്‍ പമ്പില്‍ റഡീം ചെയ്യാ

1xbet Review: Licenses, Bonuses, Payment Methods, And Opinions In India

1xbet APK New Version The latest 1xbet APK version offers improved performance, faster loading times, and…

എന്താണ് മുദ്ര യോജന? അതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ?

എന്താണ് മുദ്ര യോജന? അതിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

സ്കീം മൂന്ന് തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നു:

a) ശിശു –  50,000 രൂപ വരെ വായ്പ

b) കിഷോർ – 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ

c) തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? 

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും. 

3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്  

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘പുതിയ സംരംഭകൻ’, ‘നിലവിലുള്ള സംരംഭകൻ’, ‘സ്വയം തൊഴിൽ ചെയ്യുന്നവർ’ എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, ‘അപേക്ഷകൻ്റെ പേര്’, ‘ഇമെയിൽ ഐഡി’, ‘മൊബൈൽ നമ്പർ’ എന്നിവ ചേർക്കുക.

OTP വഴി രജിസ്റ്റർ ചെയ്യുക.

പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിൾസ്, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ, സാമ്പത്തിക സാക്ഷരത, ബോധവൽക്കരണ ക്യാമ്പുകൾ, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകൾ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്‌നുകൾ ഇതിൽ ഉൾപ്പെടുന്നു. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന്  10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

ഓൺലൈൻ തട്ടിപ്പിന് അറുതിയാകുമോ? അക്കൗണ്ടിന്റെ കെവൈസി കർശനമാക്കാൻ ആർബിഐ നിർദേശം

ഓൺലൈൻ പണമിടപാടുകൾ രാജ്യത്ത് അനുദിനം വർധിക്കുകയാണ്. സമയലാഭവും വേഗതയും സൗകര്യപ്രദവുമായതും ഡിജിറ്റൽ പണമിടപാട് തെരഞ്ഞെടുക്കാൻ ഇന്ന് ഏവരേയും പ്രേരിപ്പിക്കുന്നു. യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളും ഈ മാറ്റത്തിന് ഗതിവേഗം പകരുന്നുണ്ട്. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് (ആർബിഐ), അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (Know Your Customer) രേഖകൾക്ക് കർശനമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.

ബാങ്കിന് ഉത്തരവാദിത്തം

ഓൺലൈൻ പണം തട്ടിപ്പുകളിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഭാഗമാകുന്നുണ്ട്. ഒന്നാമത്തേത് തട്ടിപ്പിലൂടെ പണം നഷ്ടമായ അക്കൗണ്ട്. രണ്ടാമതായി പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്. ഭൂരിഭാഗം കേസുകളിലും പണം തട്ടിയെടുക്കുന്നതിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖകൾ (കെവൈസി) നൽകിയാകും ആരംഭിച്ചിട്ടുണ്ടാകുക. ചില കേസുകളിൽ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും പണം കൈമാറുന്നതിന് ഉപയോഗിക്കാറുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിലും തട്ടിപ്പു നടത്തുന്ന ‌വ്യക്തികൾ ഇരകളിൽ നിന്നും പണം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ട് ഉള്ള ബാങ്കിന് ഉത്തരവാദിത്തം വന്നുചേരുന്നു.

വ്യാജ കെവൈസി

തട്ടിപ്പ് നടന്ന മിക്കവാറും സംഭവങ്ങളിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോൾ അതിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കാറില്ല. ആ അക്കൗണ്ടിൽ നൽകിയ മേൽവിലാസത്തിൽ അന്വേഷിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം. അതായത്, പണം ശേഖരിച്ച തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, വ്യാജ തിരിച്ചറിയിൽ രേഖകൾ (കെവൈസി) നൽകിയാണ് ആരംഭിച്ചതെന്ന് ചുരുക്കം. അക്കൗണ്ട് തുറക്കുന്ന വേളയിൽ സമർപ്പിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ, ബാങ്ക് ഉദ്യോഗസ്ഥർ ശരിയായി അന്വേഷിച്ചു ഉറപ്പുവരുത്തതാണ് ഇതിനു കാരണം.

friends catering

നഷ്ടപരിഹാരം

ഈയൊരു പശ്ചാത്തലത്തിലാണ് സൈബർ പണം തട്ടിപ്പുകൾക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വളരെ വിശദമായ കെവൈസി നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. അതുകൊണ്ട്, തട്ടിപ്പിന് ഇരയാകുന്ന അക്കൗണ്ട് ഉടമയ്ക്ക്, ബാങ്കിന്റെ നേതൃത്വത്തിൽ പരാതി പരിഹരിച്ചു നൽകാത്തപക്ഷം ഓംബുഡ്സ്മാനെ സമീപിക്കാം.

തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ട് ആരംഭിച്ചത്, വ്യാജ രേഖകളുടെ പിൻബലത്തിലോ അല്ലെങ്കിൽ സമർപ്പിച്ച വ്യക്തിഗത തിരിച്ചറിയൽ രേഖകൾ പൂർണമായും പരിശോധന നടത്താതെയോ ആണെന്ന് തെളിഞ്ഞാൽ, നഷ്ടമായ തുക പൂർണമായോ ഭാഗികമായോ നൽകാൻ ആ ബാങ്കിനോട് ഉത്തരവിടാൻ ഓംബുഡ്സ്മാന് കഴിയുന്നതാണ്. പണം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനകം ഉപഭോക്താവ് പരാതിയുമായി ബാങ്കിനെ സമീപിച്ചിരിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യം

ഓൺലൈൻ പണം തട്ടിപ്പ് കേസുകളിൽ, നഷ്ടം വരുന്ന തുക തിരികെ നൽകാനുള്ള ബാധ്യത, കെവൈസി രേഖകളിൽ പാളിച്ചവരുത്തിയ ബാങ്കിനാണെന്ന് റിസർവ് ബാങ്ക് ഇതുവരെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ, പരാതി പരിഗണിക്കുന്ന ഓംബുഡ്സ്മാന്റെ വിവേചനാധികാരത്തെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത.

എന്നിരുന്നാലും പണം നഷ്ടമായാൽ വിഷമിച്ചിരിക്കാതെ എത്രയും വേഗം ആവശ്യമായ നടപടിക്രമം പാലിച്ച് ആർബിഐയുടെ ഓംബുഡ്സ്മാന് പരാതി നൽകുക. ഇതിനകം റിപ്പോർട്ട് ചെയ്ത പല ഓൺലൈൻ തട്ടിപ്പുകളിലും വ്യാജ കെവൈസി ഉള്ള സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനായി രാജ്യത്തെ വിവിധ ഓംബുഡ്സ്മാൻമാർ നിർദേശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകുന്ന ഇടപാടുകാർക്ക് ആശ്വാസകരമാകുന്ന നടപടികൾ ഓംബുഡ്സ്മാന്റെ ഭാഗത്തുനിന്നും വരുമെന്ന് പ്രതീക്ഷിക്കാം.

ഒരു തവണ മാത്രം കേള്‍ക്കാം; ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്..

ഡിസപ്പിയറിങ് വോയ്‌സ് മെസേജസ് ഫീച്ചറുമായി വാട്‌സാപ്പ്. ഒറ്റത്തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദ സന്ദേശങ്ങളാണിവ്. ചിത്രങ്ങളും വീഡിയോയും അയക്കുന്നതിനായി ‘വ്യൂ വണ്‍സ്’ എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പില്‍ നേരത്തെ തന്നെയുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും ഒരുതവണ മാത്രമേ കാണാന്‍ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിങ് വോയസ് മെസേജസ്.

സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡിസപ്പിയറിങ് വോയ്‌സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന ‘ വണ്‍ ടൈം’ ഐക്കണും ഉണ്ടാവും.

friends catering

വാട്‌സാപ്പിലെ എല്ലാ സന്ദേശങ്ങളും എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ആണ്. ഇതിനെ പുറമെയാണ് അധിക സുരക്ഷയ്ക്കായി ഡിസപ്പിയറിങ്, വ്യൂ വണ്‍സ് എന്ന പേരുകളില്‍ ഒറ്റത്തവണ മാത്രം കാണാനാവുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്.

അടുത്തിടെയാണ് സീക്രട്ട് കോഡ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. ലോക്ക് ചെയ്ത ചാറ്റുകള്‍ തുറക്കാന്‍ ഒരു രഹസ്യ കോഡ് വെക്കുന്നതിനുള്ള സൗകര്യമാണിത്.

പാൻ കാർഡിൽ ഈ തെറ്റ് വരുത്തിയോ..? നിങ്ങളെ കാത്തിരിക്കുന്നത് 10,000 രൂപയുടെ പിഴ..!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ നമ്മൾ കണ്ണുംപൂട്ടി പറയുക ആധാർ കാർഡും, പാൻ കാർഡും എന്നായിരിക്കും. അതിൽ ആധാർ ഇപ്പോൾ ഏറ്റവും ജനകീയമായി കഴിഞ്ഞു, മറ്റൊരു തിരിച്ചറിയൽ രേഖയായി പാൻ കാർഡ് ബാങ്ക് ഇടപാടുകൾക്ക് എല്ലാം കൂടിയേ തീരൂ. പതിനായിരം രൂപയിൽ കൂടുതൽ നിക്ഷേപം നടത്താൻ പോലും, സുഗമമായ ബാങ്കിങ് സേവനം ആസ്വദിക്കാനും ഇന്ന് പാൻ കാർഡ് എടുക്കേണ്ടത് നിർബന്ധമാണ്.


എന്നാൽ നിങ്ങളുടെ കൈവശം ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ അതിന് എന്തായിരിക്കും പ്രതിവിധി. ചോദ്യം നിസാരമായി കാണേണ്ട, രാജ്യത്തെ വലിയൊരു വിഭാഗം പേർക്കും ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചാലുള്ള ഭവിഷ്യത്ത് എന്താണ് ? ആദായ നികുതി വകുപ്പ് പിഴ ചുമത്തുമോ ? തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങൾ നിരവധിയാണ്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

എന്താണ് പാൻ കാർഡ് ?

ഇന്ത്യയിൽ ഒരു നികുതി ദാതാവിന് നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് യഥാർത്ഥത്തിൽ പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ. പാൻ നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും ഉണ്ടാവുക. ഇത് നികുതി ദായകരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.


ഒന്നിലധികം പാൻ കാർഡുകൾ

വ്യക്തിഗത നമ്പറുകളാണ് പാൻ നമ്പർ എന്ന് നമ്മൾ നേരത്തെ പറഞ്ഞല്ലോ. ഓരോ വ്യക്തിക്കും ഒരു പാൻ കാർഡ് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉള്ളത് നിയമവിരുദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ച് പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.


നടപടികൾ

ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരമാണ് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ നടപടിയെടുക്കുക. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഈ വ്യക്തി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണമെന്നും ചട്ടത്തിൽ പറയുന്നു. ഇത് ഓൺലൈനായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്

friends catering

പിടിവിട്ട് പറന്ന് പൊന്ന് ; സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത്ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 46,000 രൂപ കടന്നു. പവന് 600 രൂപയാണ് കൂടിയത്.

ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 5,810 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു കൂടിയ വില . ഒക്ടാേബര്‍ 28 നും 29നും രേഖപ്പെടുത്തിയത് പവന് 45,920 രൂപയാണ്. ഇത് കേരള വിപണിയില്‍ ചരിത്രത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ തിങ്കളാഴ്ച പവന് 45,880 രൂപ നിരക്കുയര്‍ന്നപ്പോള്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായി മാറി.

“വായ്പ എടുക്കുന്നത് സ്ത്രീയാണോ? ആനുകൂല്യങ്ങൾ നിരവധി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെ സ്വത്തുക്കളുടെ കാര്യത്തിലും വര്ധനവുണ്ടായിട്ടുണ്ട്. നിരവധി കാരണങ്ങളാൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ഭവന വായ്പ പരിശോധിക്കാം.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിച്ചേക്കാം”

വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പലിശ സബ്‌സിഡികൾ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ആവാസ് യോജന, ഇത് പ്രകാരം നിർബന്ധമായും സ്ത്രീ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു, അവർക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നോ (ഇഡബ്ല്യുഎസ്) അല്ലെങ്കിൽ താഴ്ന്ന വരുമാന ഗ്രൂപ്പിൽ നിന്നോ (എൽഐജി) വായ്പയെടുക്കുന്ന അവിവാഹിതരായ അല്ലെങ്കിൽ വിധവയായ സ്ത്രീകൾക്ക് 6 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 6.5% സബ്‌സിഡിക്ക് അർഹതയുണ്ട്.”

friends travels
Verified by MonsterInsights