ട്രാന്‍സ്‌ജെണ്ടേയ്സ് റിനൈ മെഡിസിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന് (28) നീതി ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടേയ്സ് റിനൈ  മെഡിസിറ്റിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിജയകരമായി നടത്താമായിരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ശാരീരിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന അനന്യ കുമാരിയെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് അനന്യ, കൊച്ചിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന റിനൈ മെഡിസിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു.

indoor ad

ഡോ. അരുണ്‍ അശോക് ചികിത്സിച്ച നിരവധി ട്രാന്‍സ്‍ജെണ്ടേഴ്സ് ഇപ്പോഴും അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുകയാണെന്നും അതിനാല്‍ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രാന്‍സ്ജെണ്ടേഴ്സ് റിനൈ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. റിനൈ മെഡിസിറ്റിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി അനന്യ ദില്ലിയിലേക്ക് പോകാനായി ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്നു. തുടര്‍ ചികിത്സയ്ക്കായി റിനൈ മെഡിസിറ്റിയിലെ തന്‍റെ ചികിത്സാ വിവരങ്ങള്‍ അയച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് അനന്യ റിനൈ മെഡിസിറ്റിയിലേക്ക് ഏതാണ്ട് പത്തോളം കത്തുകള്‍ അയച്ചിരുന്നു.

insurance ad

അനന്യയുടെ മരണ കാരണം വ്യക്തമാകുന്നത് വരെ ഡോ.അരുണ്‍ അശോക് പരിശോധനകള്‍ നിര്‍ത്തി വെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ അനന്യയ്ക്ക് റിനൈ മെഡിസിറ്റിയിലെ ചികിത്സയ്ക്കിടെ ആശുപത്രി അധികൃതരില്‍ നിന്ന് മര്‍ദ്ദനം ഏറ്റിരുന്നതായി അച്ഛന്‍ അലക്സാണ്ടര്‍ വെളിപ്പെടുത്തി. അതോടൊപ്പം ഓപ്പറേഷന് ശേഷം അനന്യ വളരെയേറെ വേദന അനുഭവിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു

 അനന്യയെ പരിശോധിച്ച ഡോക്ടര്‍ ഇതുവരെയായി 350 ഓളം ട്രാന്‍സ്ജന്‍റര്‍ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളയാളാണെന്നും ഇദ്ദേഹത്തിന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. 

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോട്ടയം ജില്ലയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില് തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ച(ജൂലൈ 19) രോഗ ലക്ഷണങ്ങള് പ്രകടമായതിനെത്തുടര്ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില് പാര്പ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് ജില്ലയില് രോഗപ്രതിരോധ മുന്കരുതല് നടപടികള് ഊര്ജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് കൊതുകകളുടെ ഉറവിട നിര്മാര്ജ്ജനം അനിവാര്യമാണ്. സിക്ക വൈറസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളാണ് ഈ പോസ്റ്റിലുള്ളത്.
e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊവിഡ് വന്ന ശേഷം ഒമ്പത് മാസത്തോളം ആന്റിബോഡി ശരീരത്തില്‍ കാണുമെന്ന് പഠനം

പാഡ്വ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. കൊവിഡ് ഭേദമായവരില്‍ എത്ര സമയത്തേക്ക് വരെ വൈറസിനെതിരായ ആന്റിബോഡി കാണുമെന്നതായിരുന്നു ഇവരുടെ പഠനവിഷയം. ഏതാണ്ട് ഒമ്പത് മാസത്തോളം കൊവിഡ് വന്നുപോയവരില്‍ ആന്റിബോഡി കാണുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. വാക്‌സിന്‍ ലഭ്യമായതോടെ പകുതി ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.എങ്കില്‍പ്പോലും കൊവിഡ് ഭേദമായവരില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ കാണുമെന്നതിനാല്‍ ചെറിയ സുരക്ഷിതത്വം ഇത് നല്‍കുന്നുണ്ട്.

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘അരികിലുണ്ട് ഡോക്ടര്‍’ പദ്ധതി അന്‍പത് ദിവസങ്ങള്‍ പിന്നിട്ടു

ആരോഗ്യകേരളത്തിന് മാതൃകയായി ചിറയിന്‍കീഴ് പഞ്ചായത്ത് നടപ്പിലാക്കിയ ‘അരികിലുണ്ട് ഡോക്ടര്‍’ പദ്ധതി അന്‍പത് ദിവസങ്ങള്‍ പിന്നിട്ടു. വിവിധ രോഗങ്ങള്‍ ഉളളവര്‍ കോവിഡ് ഭീതിയില്‍ വീടുകളില്‍ നിന്നും പുറത്ത് പോകാത്തവരുടെ അരികിലേക്ക് ഡോക്ടര്‍ നേരിട്ട് എത്തുന്ന പദ്ധതിയാണിത്. കോവിഡ് മഹാമാരിയില്‍ ചികില്‍സ കിട്ടാതെ വിഷമിക്കുന്ന സാധാരണക്കാര്‍ക്ക് സാന്ത്വനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

pa5

ഒരു ഡോക്ടറും ഫാര്‍മസിസ്റ്റും നഴ്സും അടങ്ങുന്ന സംഘം രോഗികളുടെ അരികിലെത്തി വിദഗ്ദ്ധ ചികിത്സ നല്‍കുന്നു. ഇതിനായി സഞ്ചരിക്കുന്നഒരു വാഹനം ആശുപത്രിയായി സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആരംഭിച്ച പദ്ധതി വന്‍വിജയമായി. പദ്ധതിയിലൂടെ ആയിരക്കണക്കിന് നിരാലംബരായ രോഗികള്‍ക്കാണ് ചികിത്സ നേടുവാന്‍ സാധിച്ചത്.ചിറയിന്‍കീഴ് പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് പദ്ധതി നടപ്പാലാക്കിയിരിക്കുന്നത്.തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസ ങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഓരോ ദിവസവും മൂന്ന് വാര്‍ഡുകളില്‍ വാഹനം മുന്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തും. ഒരു വാര്‍ഡില്‍ രണ്ട് സ്ഥലം എന്ന രീതിയിലാണ് പരിശോധന നടത്തുന്നത്.

e bike2

ഓരോ വാര്‍ഡിലും നൂറുകണക്കിന് രോഗികളാണ് ഇങ്ങനെ ചികിത്സ തേടുന്നത്. ആശുപത്രികളില്‍ പോകാനോ, മരുന്ന് വാങ്ങുവാനോ കഴിയാത്തവര്‍ക്ക് പദ്ധതി താങ്ങായി. പ്രായമുള്ളവരും കുട്ടികളുമാണ് ചികിത്സ തേടുന്നതില്‍ അധികവും. രക്തസമ്മര്‍ദം, പ്രമേഹം എന്നീ അസുഖങ്ങള്‍ക്കാണ് ചികിത്സയും മരുന്നും കൂടുതലായി നല്‍കുന്നത്. ദിവസവും പതിനായിരത്തിലധികം രൂപയുടെ മരുന്നാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. പഞ്ചായത്തിന്റെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ മറ്റു പഞ്ചായത്തുകളിലെ രോഗികള്‍ക്കും ചികിത്സ നല്‍കുന്നുണ്ട്.

തീരദേശ വാര്‍ഡുകളിലാണ് കുടുതല്‍ പേര്‍ ചികിത്സയ്ക്കായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പദ്ധതിയുടെ നടത്തിപ്പിനുള്ള ചെലവ് പഞ്ചായത്തും പൊതുജനങ്ങളുമാണ് വഹിക്കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണരീതിയിലാകുന്നത് വരെ ഈ പദ്ധതി ജനത്തിന് ആശ്രയമാണെന്ന് ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അറിയിച്ചു..

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മൂന്നാമത്തെ ‘ബൂസ്റ്റര്‍ ഡോസ്’ വാക്‌സിന്‍

പ്രതിരോധശേഷി തീരെ കുറഞ്ഞവര്‍ക്ക് മൂന്നാമതായി ഒരു ‘ബൂസ്റ്റര്‍ ഡോസ്’ വാക്‌സിന്‍ കൂടി പല രാജ്യങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്.  ഇതോടെ രണ്ട് ഡോസ് വാക്‌സിന്‍ പര്യാപ്തമല്ലേ, അതോ മൂന്നാമത്തെ ഡോസ് കൂടി നിര്‍ബന്ധമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മുറുകിവരികയാണ്. ഇന്ത്യയില്‍ നിന്നുള്ള ‘ഡെല്‍റ്റ’ വൈറസ് വകഭേദം ആഗോളതലത്തില്‍ തന്നെ ഭീഷണിയായി പടരുന്നതിനിടെയാണ് ‘ബൂസ്റ്റര്‍ ഡോസ്’ ചര്‍ച്ചയാകുന്നത്. 

വൈകാതെ തന്നെ ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യത്തെ കുറിച്ചും അത് നിര്‍ബന്ധമാക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ചും വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് ആരോഗ്യരംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത ആളുകള്‍ നിരവധിയുള്ളപ്പോള്‍ നിലവില്‍ അവരിലേക്കാണ് ശ്രദ്ധ പോകേണ്ടതെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കവേ ചില രാജ്യങ്ങള്‍ മൂന്നാം ഡോസ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഫ്രാന്‍സ്, ഇസ്രയേല്‍, ഹംഗറി എന്നീ രാജ്യങ്ങളാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുത്തവര്‍ക്ക് മൂന്നാം ഡോസ് പ്രഖ്യാപിച്ചിരിക്കുന്നത്. പല ഘടകങ്ങള്‍ മൂലം പ്രതിരോധ ശേഷി ദുര്‍ബലമായവര്‍ക്കാണ് പ്രഥമപരിഗണന

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കൊവിഡ് ബാധിച്ച കുട്ടികളില്‍ ഓര്‍മ്മക്കുറവ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍!

കുട്ടികളുടെ കേസുകളില്‍ വ്യാപകമായി കാണപ്പെടുന്ന ചില പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ സൂചിപ്പിച്ചിരിക്കുന്നത്. ദില്ലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ കുട്ടികളുടെ കേസ് വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

ഓര്‍മ്മക്കുറവിനും തലവേദനക്കും പുറമെ ദഹനപ്രശ്‌നങ്ങള്‍, ശ്വാസതടസം, ശരീരവേദന എന്നിവയാണ് കുട്ടികളില്‍ കാര്യമായി കാണുന്ന പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളത്രേ. എന്നാല്‍ പൊതുവേ കുട്ടികളില്‍ കൊവിഡ് അത്ര തീവ്രമാകാറില്ലെന്നും പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ഇനി വിശദമായ പഠനങ്ങള്‍ വരേണ്ടതുണ്ടെന്നും ഇവര്‍ വാദിക്കുന്നു. 

sap1

ചിലര്‍ കൊവിഡിന് ശേഷം വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടി വരുന്നുണ്ടെന്നും ഇത് മൈഗ്രേയ്‌നിന്റെ തുടക്കമാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ ഇത് വ്യക്തമാകൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

‘പഠിക്കുന്ന കുട്ടികളെ ഈ ഓര്‍മ്മക്കുറവ് കാര്യമായി ബാധിക്കുന്നുണ്ട്. ബ്രെയിന്‍ ഫോഗ് എന്നാണ് മെഡിക്കലി നമ്മളിതിനെ പറയുക. ഓര്‍മ്മയെ മാത്രമല്ല ഇത് ബാധിക്കുന്നത്. ആകെ ചിന്തകളെ ഇത് ബാധിക്കാം. അധിക കേസുകളിലും മാതാപിതാക്കള്‍ക്ക് ഇക്കാര്യം മനസിലാകുന്നില്ലായിരുന്നു. പഠനകാര്യങ്ങളില്‍ കുട്ടികള്‍ ഉഴപ്പുന്നതായി മാത്രമേ അവര്‍ക്കിത് തോന്നുന്നുള്ളൂ…

insurance ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാസ ഉത്തേജനത്തിനുള്ള പ്രതികരണമായി കുടൽ ബാക്ടീരിയയുടെ സ്വഭാവം ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു

മനുഷ്യ കുടലിലെ ബാക്ടീരിയ നിവാസിയായ ഇ-കോളി രാസവസ്തുക്കളിലേക്ക് എങ്ങനെ നീങ്ങുന്നുവെന്നതിന്റെ രഹസ്യം – കീമോടാക്സിസ് എന്ന പ്രതിഭാസം വളരെക്കാലമായി ശാസ്ത്രജ്ഞരെ കൗതുകപ്പെടുത്തുന്നു. മനുഷ്യന്റെ ദഹനനാളത്തിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത രാസവസ്തുക്കളോടുള്ള പ്രതികരണമായി ഇ.കോളി ബാക്ടീരിയ കീമോടാക്സിസ് കാണിക്കുന്നു.

മികച്ച കീമോടാക്റ്റിക് പ്രകടനം ലഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ അവസ്ഥ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. കെമിക്കൽ സിഗ്നലുകളോടുള്ള പ്രതികരണമായി ഇ-കോളി ബാക്ടീരിയയുടെ സ്വഭാവം നിരീക്ഷിക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കും. കുടൽ ബാക്ടീരിയയിലെ രാസവസ്തുക്കളോടുള്ള ഇ-കോളിയുടെ പ്രതികരണം മനുഷ്യ കുടലിന്റെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രകൃതിയിലെ പല ജീവികളും ശാരീരിക ചലനം അല്ലെങ്കിൽ കീമോടാക്സിസ് ആയി കാണിച്ച് അവയുടെ പരിസ്ഥിതിയിൽ നിന്ന് ലഭിച്ച രാസ സിഗ്നലിനോട് പ്രതികരിക്കുന്നു. കീമോടാക്സിസ് ഉപയോഗിച്ച് ഒരു ബീജകോശം അണ്ഡത്തെ കണ്ടെത്തുന്നു. മുറിവുകൾ ഭേദമാക്കാൻ ആവശ്യമായ വെളുത്ത രക്താണുക്കൾ കീമോടാക്സിസ് വഴി പരുക്കേറ്റ അല്ലെങ്കിൽ വീക്കം സംഭവിക്കുന്ന സ്ഥലം കണ്ടെത്തുന്നു. ചിത്രശലഭങ്ങളും പൂക്കളെ ട്രാക്കുചെയ്യുന്നു, കൂടാതെ പുരുഷ പ്രാണികൾ കീമോടാക്സിസ് ഉപയോഗിച്ച് ലക്ഷ്യത്തിലെത്തുന്നു. 

achayan ad

കീമോടാക്സിസ് മനസിലാക്കുന്നത് സെല്ലിനുള്ളിലോ പരിസ്ഥിതിയിലോ ഉള്ള വിവിധ അവസ്ഥകളെ എങ്ങനെ ബാധിക്കുന്നു എന്നത് ഉൾക്കൊള്ളുന്നു. കൂടുതൽ പോഷകങ്ങളുള്ള പ്രദേശത്തേക്ക് കുടിയേറാൻ ഇ.കോളി അതിന്റെ റൺ-ടംബിൾ ചലനം ഉപയോഗിക്കുന്നു. കോശ സ്തരത്തിൽ അടങ്ങിയിരിക്കുന്ന കീമോ-റിസപ്റ്ററുകളുമായി പോഷക തന്മാത്രകൾ ബന്ധിപ്പിക്കുന്നു, ഈ ഇൻപുട്ട് സിഗ്നൽ സിഗ്നലിംഗ് നെറ്റ്‌വർക്കിന്റെ സെൻസിംഗ് മൊഡ്യൂൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു, ഒടുവിൽ സെല്ലിന്റെ റൺ-ടംബിൾ ചലനത്തെ മോഡുലേറ്റ് ചെയ്യുന്നു. സിഗ്നലിംഗ് നെറ്റ്‌വർക്കിന്റെ അഡാപ്റ്റേഷൻ മൊഡ്യൂൾ, ഇൻട്രാ സെല്ലുലാർ വേരിയബിളുകൾ അവയുടെ ശരാശരി മൂല്യങ്ങളിൽ നിന്ന് വളരെ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. 

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ , ഗവൺമെന്റിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് കീഴിൽ സ്ഥാപിതമായ ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമായ എസ്എൻ ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസിലെ ശാസ്ത്രജ്ഞർ . ഇന്ത്യയിൽ, റിസപ്റ്റർ ക്ലസ്റ്ററുകളുടെ ഒപ്റ്റിമൽ വലുപ്പമുണ്ടെന്ന് സൈദ്ധാന്തികമായി തെളിയിച്ചിട്ടുണ്ട്, ഇ.കോളി സെൽ അതിന്റെ പരിസ്ഥിതിയിൽ നിന്ന് ലഭിച്ച രാസ സിഗ്നലുകളാൽ നയിക്കപ്പെടുന്ന ഏറ്റവും മികച്ച ദിശയിലുള്ള ചലനം കാണിക്കുന്നു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ

തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കൊവിഡ്. തൃശൂർ സ്വദേശിനിയായ പെൺകുട്ടി ഡൽഹി യാത്രയ്ക്കു വേണ്ടി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്. രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു.

തൃശൂരിലെ വീട്ടിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷം ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ നിന്ന്‌ എത്തിയ പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസുമായിരുന്നു ഇത്.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 3566 കിടക്കകൾ

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3566 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5353 കിടക്കകളിൽ 1787 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി 2326 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 832 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 56 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1494 കിടക്കൾ ഒഴിവുണ്ട്.  

sap1

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ  54  കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.  ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 944 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 404 പേർ ചികിത്സയിലുണ്ട്.  ജില്ലയിൽ 540 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

friends catering

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 13  കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 803  കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 273 പേർ ചികിത്സയിലാണ്. ജില്ലയിൽ 530 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 15  സർക്കാർ ആശുപത്രികളിലായി 1226 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 278 പേർ ചികിത്സയിലാണ്. കോവിഡ്  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ  വിവിധ ആശുപത്രികളിലായി 948 കിടക്കകളും ലഭ്യമാണ്.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.  

അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

e bike
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights