യുഎസ്സിലെ ഇന്ത്യക്കാർ ആഗസ്റ്റ് 15 -ന് ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തും

രാജ്യത്തെ 75 -ാമത് സ്വാതന്ത്ര്യദിനം അടുത്തെത്തിയിരിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളൊന്നുമില്ലെങ്കിലും, ആളുകൾ അത് ആചരിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ പൗരന്മാർക്കൊപ്പം, യുഎസിലെ ആയിരക്കണക്കിന് പ്രവാസികളും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു. ആ ദിവസത്തിന്റെ ഓർമയ്ക്കായി, യുഎസിലെ ഒരു പ്രമുഖ ഇന്ത്യൻ പ്രവാസ സംഘടന ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓഗസ്റ്റ് 15 -ന് ഏറ്റവും വലിയ ത്രിവർണ പതാക ഉയർത്താൻ പദ്ധതിയിടുന്നു. 25 അടിയോളം നീളമുള്ള തൂണിൽ ആറടി നീളവും പത്ത് അടി വീതിയുമുള്ള ത്രിവർണ പതാകയാണ് ഉയർത്തുന്നത്.  

vimal 4

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാരുടെ സംഘടനായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ (എഫ്ഐഎ) ആഗസ്റ്റ് 15 -ന് ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ടൈംസ് സ്ക്വയറിലെ ആദ്യത്തെ ഇന്ത്യാ ഡേ ബിൽബോർഡ് 24 മണിക്കൂറും പ്രദർശിപ്പിക്കും. എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഇന്ത്യൻ ത്രിവർണ്ണത്തിന്റെ നിറങ്ങളിൽ പ്രകാശിപ്പിക്കും. സർക്കാർ-ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങളും പങ്കെടുക്കുന്ന ഹഡ്‌സൺ നദിയിലെ ഉല്ലാസയാത്രയോടെ ദിവസം അവസാനിക്കും. ടൈംസ് സ്ക്വയറിലെ ഏറ്റവും വലിയ പരസ്യ ബോർഡിൽ ഒരു സ്വാതന്ത്ര്യദിന സന്ദേശവും 24 മണിക്കൂറും പ്രദർശിപ്പിക്കും.

achayan ad

പതാക ഉയർത്തുന്നത് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലായ രൺദീർ ജയ്‌സ്വാളാണ്. റോഡ് ഐലൻഡിലെ തലസ്ഥാനത്തും സംഘടന ത്രിവർണ്ണ പതാക ഉയർത്തുമെന്ന് എഫ്ഐഎയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അനിൽ ബൻസാൽ പറഞ്ഞു. ഇന്ത്യൻ അമേരിക്കനായ ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായ 12 കാരനായ അഭിമന്യു മിശ്രയെയും 17 -കാരനായ സമീർ ബാനർജിയെയും ചടങ്ങിൽ ആദരിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.  

insurance ad

ഊർജ്ജ രംഗത്ത് ഇന്ത്യയും റഷ്യയും കൈകോർക്കുന്നു

ഊർജ്ജ രംഗത്ത് നിലവിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. എണ്ണ, പ്രകൃതി വാതകം എന്നിവയ്ക്ക് പുതിയ രാജ്യങ്ങളെ ആശ്രയിക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. റഷ്യയിലെ ഊർജ്ജ വകുപ്പ് മന്ത്രി നികോളേ ഷുൽഗിനോവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. റഷ്യയിലെ ഓയിൽ ആന്റ് ഗ്യാസ് സെക്ടറിൽ ഇന്ത്യ ഇതുവരെ 15 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. 2017 ൽ റഷ്യയിലെ ഇന്ധന രംഗത്തെ ഭീമനായ റോസ്നെഫ്റ്റും പാർട്ണറും എസ്സാർ ഓയിൽ കമ്പനിയെ വാങ്ങുകയും ഇതിനെ നയറ എനർജിയെന്ന് പുനർനാമകരണം നടത്തുകയും ചെയ്തിരുന്നു. 12.9 ബില്യൺ ഡോളറിന്റേതായിരുന്നു ഈ ഇടപാട്.

vibgyor ad

ഇന്ത്യയിലെ ഊർജ്ജ രംഗത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യമാണ് റഷ്യയെന്നും റഷ്യയിലെ ഓയിൽ ആന്റ് ഗ്യാസ് സെക്ടറിലാണ് വിദേശത്ത് ഇന്ത്യ ഏറ്റവുമധികം നിക്ഷേപം നടത്തിയതെന്നും ഹർദീപ് സിങ് തന്റെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ ഓയിൽ കോർപറേഷൻ റോസ്നെഫ്റ്റുമായി 20 ലക്ഷം ടൺ ക്രൂഡ് ഓയിലിനായി കരാറിലെത്തിയിരുന്നു. 

friends travels

ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേര്‍ മരിച്ചു

ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. പൂർണ്ണമായി മണ്ണ് മൂടിക്കിടക്കുന്ന ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്താനുള്ള  ശ്രമം തുടരുകയാണ്. 

vimal 4

ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചൽ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. ഇന്നലെ  ഉച്ചയ്ക്ക് 12.45 ഓടെ വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്

achayan ad

യുഎഇയിലേക്ക് നാളെ മുതല്‍ പ്രവേശനാനുമതി

യുഎഇയിലേക്ക് നാളെ മുതല്‍ യാത്രാനുമതി. യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തിരിച്ചെത്താന്‍ യുഎഇ അനുമതി നല്‍കിയത്. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് പോവാനാവുക.

ഇന്ത്യ,പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാന്‍. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം.

hill monk ad

പെണ്‍കുട്ടികള്‍ രാത്രി ബീച്ചിലിറങ്ങരുതെന്ന് വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി. കുട്ടികളെ സംരക്ഷിക്കല്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയൊക്കെ രാത്രി പുറത്തുവിടുന്നത് ന്യായീകരിക്കാനാകില്ലെന്നുമാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്.

sap 8

ദിവസങ്ങള്‍ക്കു മുന്‍പാണ് പനാജിക്കടുത്തുള്ള ബെനോലിം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന 14 വയസായ പെണ്‍കുട്ടികളെ പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘം ബലാത്സംഗം ചെയ്തത്. ഇതിനു പിന്നാലെ നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങള്‍.ഈ പ്രസ്താവന വിവാദത്തിലായതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പിയുടെ ഭരണത്തില്‍ ഗോവയില്‍ പ്രതിസന്ധി വര്‍ധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.

friends travels
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചൈനയിൽ 300 അടി ഉയരത്തില്‍ മണല്‍ക്കാറ്റ്

sand storm

ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ 300 അടിയോളം ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസും അറിയിച്ചു.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യുഎസ്സിൽ കാട്ടുതീ,കത്തിനശിച്ചത് മൂന്നുലക്ഷം ഏക്കർ

യുഎസ് സംസ്ഥാനമായ ഒറിഗോണിൽ, രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീയില്‍ കത്തിനശിച്ചത് 300,000 ഏക്കര്‍. ആയിരക്കണക്കിന് ആളുകളെയാണ് കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിക്കേണ്ടി വന്നത്. ഒറിഗോണിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. ഈ ബൂട്ട്ലെഗ് ഫയര്‍ നിയന്ത്രണവിധേയമാക്കാനായി പരിശ്രമിക്കുന്നത് രണ്ടായിരത്തിലധികം അഗ്നിശമനാസേനാംഗങ്ങളാണ്. 

ജൂലൈ ആറിന് ആരംഭിച്ച കാട്ടുതീ, ലോസ് ഏഞ്ചലസ് നഗരത്തിന്‍റെ വിസ്തൃതിയോളം വരുന്ന സ്ഥലങ്ങളെ മുഴുവനും വിഴുങ്ങിക്കളഞ്ഞു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ ഏറ്റവും ശക്തിയുള്ളതാണ് ഇത്. അടുത്തുള്ള ബൂട്ട്ലെഗ് സ്പ്രിംഗിന്റെ പേരിലുള്ള ബൂട്ട്ലെഗ് ഫയർ, മിക്കവാറും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള രണ്ടായിരമെങ്കിലും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇതുവരെ 160 വീടുകളും കെട്ടിടങ്ങളും നശിച്ചു. 

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അതിശക്തമഴയില്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പ്രളയം; 70 മരണം, 1300 ഒളം പേരെ കാണാതായി

രു നൂറ്റാണ്ടിലെ കനത്ത മഴയെത്തുടർന്ന് ജർമ്മനിയിലും ബെൽജിയത്തിലുമായി 70 പേർ മരിച്ചെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ, തെക്കൻ ജർമ്മനിയിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. “ചില പ്രദേശങ്ങളിൽ 100 ​​വർഷത്തിനിടയിൽ ഇത്രയധികം മഴ ഞങ്ങൾ കണ്ടിട്ടില്ല,” ജർമ്മൻ കാലാവസ്ഥാ സേവന വക്താവ് ആൻഡ്രിയാസ് ഫ്രീഡ്രിക്ക് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

vimal 4

ചില പ്രദേശങ്ങളിൽ മഴയുടെ ഇരട്ടിയിലധികമാണ് പെയ്തത്.  ഇത് വെള്ളപ്പൊക്കത്തിന് കാരണമായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മേഘസ്ഫോടനത്തിന് സമാനമായ രീതിയിലാണ് മഴ പെയ്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം ഒരു സ്ഥലത്ത് തന്നെ പെയ്തത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. ദുരന്ത പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് 1300 ഓളം പേരെ കാണാതായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 50 രോഗികൾ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തിൽ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി.  ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്ന് പടർന്ന തീ വൈകാതെ കെട്ടിടം മുഴുവൻ പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വർഷം ഇത്തരത്തിൽ ഇറാഖിൽ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.

ഏപ്രിലിൽ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 82 പേരാണ് മരിച്ചത്.  110 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം. ബാ​ഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം.

e bike2
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഒമാനില്‍ ഞായറാഴ്ച ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ ഞായറാഴ്ച ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.  ഇന്നലെ ‘ദുല്‍ ഖഅദ്’ 29ന് വൈകിട്ട്   രാജ്യത്ത് മാസപ്പിറവി…

Verified by MonsterInsights