ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയെത്തി; പ്രതീക്ഷയുടെ ട്രാക്കിൽ ഇടുക്കി, പൂപ്പാറയിൽനിന്ന്‌ 37 കി.മീ

രാജാക്കാട് > ഹൈറേഞ്ചിന്റെ തൊട്ടടുത്തുള്ള ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയുടെ ചൂളംവിളി ഉയരുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ പ്രതീക്ഷകൾ ട്രാക്കിലാകുകയാണ്‌. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ, വ്യാപാര, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി മൂന്നാർ, മധുര റെയിൽവേ സ്വപ്‌നം പൂവണിയണം. നിലവിൽ കൊച്ചി ധനുഷ്കോടി ഹൈവേയിൽ കൊച്ചി – മധുര ദൂരം 290 കിലോമീറ്ററാണ്.

കൊച്ചിയിൽനിന്ന്‌ ഹൈവേക്ക് സമാന്തരമായി റെയിൽവേ വന്നാൽ നേർപകുതി ദുരത്തിൽ മധുരയിൽ എത്താനാകും. അന്തരാഷ്‌ട ടുറിസം മാപ്പിൽ സ്ഥാനമുള്ള മൂന്നാർ, തേക്കടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ എളുപ്പം എത്തിച്ചേരാം. സുഗന്ധവ്യഞ്ജന കേന്ദ്രങ്ങളിലൂടെയുള്ള റെയിൽവേ സർവീസ് കർഷകർക്കും വ്യാപാരികൾക്കും വളരെയേറെ സഹായകരമാകും. ഇന്ത്യയിലെ ഏത് വിപണിയിലും കർഷകർക്ക് സ്വന്തം നിലയിൽ ഉൽപന്നങ്ങൾ സുഗമമായി എത്തിച്ച് വിപണനം ചെയ്യാനാകും എന്നതും സവിശേഷതയാണ്‌.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഇരു സംസ്ഥാന സർക്കാരുകളും മുൻകൈയെടുത്ത് കേന്ദ്രത്തിന് പല തവണ നിവേദനം നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടത്തിൽ മൂന്നാറിന്റെ മലനിരകളിൽ മോണോ റെയിൽ സർവീസ് നടത്തിയിരുന്നു. 1909 മുതൽ 1924 വരെ പ്രവർത്തനക്ഷമമായിരുന്നു. 1924ലെ വെള്ളപ്പൊക്കത്തിലാണ് തകരുന്നത്. മൂന്നാറിലെ റെയിൽവേയുടെ അവശിഷ്‌ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ചു. കെട്ടിടം ഇന്ന് ടാറ്റാ ടീയുടെ ഓഫീസാണ്.”

മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത: 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും പോകാം

കേരളത്തിലെ പ്രത്യേഗിച്ച് കൊച്ചിയിലെ പൊതുജനങ്ങൾ യാത്രകൾക്ക് ആശ്രയിക്കുന്നത് മെട്രോയെ ആണ് .ആറാം വാർഷികത്തോട് അനുബന്ധിച്ച് പൊതു ജനങ്ങൾക്ക് ജൂൺ 17 നു ഇരുപതു രൂപക്ക്‌ എത്ര ദൂരവും യാത്ര ചെയ്യാം.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഹാൻഡിൽ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് തീരുമാനം അറിയിച്ചത്. നിലവിൽ മിനിമം ടിക്കറ്റ് പ്രൈസ് നിലവിൽ വരുന്നത് 10 രൂപയും മാക്സിമം ടിക്കറ്റ് പ്രൈസ് വരുന്നത് 60 രൂപയുമാണ്.

“ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത്”

എങ്ങോട്ടു യാത്ര പോകണമെന്ന തിരഞ്ഞെടുപ്പില്‍ ഇക്കാലത്തു സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും വലിയ സ്വാധീനം ചെലുത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട ശ്രദ്ധേയമായ ചിത്രമോ കുറിപ്പോ ഒക്കെയാണ് പല സ്ഥലങ്ങളെയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതെന്ന് സോഷ്യല്‍ മീഡിയയെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവലാണ് സോഷ്യല്‍ മീഡിയയിലെയും ഗൂഗിളിലേയും തിരച്ചിലുകളുടെയും ട്രെന്‍ഡുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭൂമിയിലെ ഏറ്റവും മനോഹരമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ഇന്ത്യയെക്കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമിലുള്ളതെന്ന് ടൈറ്റന്‍ ട്രാവല്‍ പറയുന്നു. ഇന്ത്യയുടെ വൈവിധ്യവും സൗന്ദര്യവും കുറിക്കുന്നവയാണ് ഇവയില്‍ വലിയൊരു പങ്കും. ഇക്കാരണം കൊണ്ടുതന്നെയാണ് ഇന്ത്യ മനോഹര രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയതെന്നും ടൈറ്റന്‍ ട്രാവലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

കടല്‍തീരങ്ങളും മഞ്ഞു മലകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളും കൊട്ടാരങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭാഷകളും സംസ്‌കാരങ്ങളും വന്‍ നഗരങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ചേർന്നാണ് ഇന്ത്യയെ സമാനതകളില്ലാത്ത രാജ്യമാക്കി മാറ്റുന്നത്. പ്രാദേശിക സഞ്ചാരികള്‍ മാത്രമല്ല നിരവധി വിദേശ സഞ്ചാരികളും ഇന്ത്യയെ അറിയാന്‍ എത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര, യുനെസ്‌കോയുടെ ഒരു ലോക പൈതൃക കേന്ദ്രമെങ്കിലും സന്ദര്‍ശിക്കാതെ പൂര്‍ത്തിയാവില്ലെന്നും ടൈറ്റന്‍ ട്രാവല്‍ പറയുന്നു. 

മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു ജപ്പാനാണ്. ആ രാജ്യത്തെക്കുറിക്കുന്ന 16.43 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണുള്ളത്. മൗണ്ട് ഫുജി, ചെറി തോട്ടങ്ങള്‍, വ്യത്യസ്തമായ സംസ്‌കാരവും ഭക്ഷണങ്ങളും, ഒരേസമയം പഴമയേയും പാശ്ചാത്യ സംസ്‌കാരത്തേയും സ്വീകരിക്കാനുള്ള മനസ്സ്, ലോകത്ത് മറ്റെവിടെയും കാണാത്ത തനതായ രീതികള്‍ എന്നിങ്ങനെ ജപ്പാന്റെ മേന്മകളായി സഞ്ചാരികള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പലതുണ്ട്. 

മൂന്നാം സ്ഥാനത്തുള്ള ഇറ്റലിക്കും പാരമ്പര്യത്തിന്റെയും തനതായ രുചിവൈവിധ്യത്തിന്റെയുമെല്ലാം മേന്മകള്‍ അവകാശപ്പെടാനുണ്ട്. ഏകദേശം 15.96 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇറ്റലിയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇറ്റലിക്കു പിന്നില്‍ ഇന്തൊനീഷ്യ, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഭൂമിയിലെ മനോഹര രാജ്യങ്ങളുടെ ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയത്.”

friends travels

“നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം”

“സംസ്ഥാനത്ത് എഐക്യാമറയിൽ പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയ ശേഷം വൻ കുറവാണ് നിയമ ലംഘനങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇതൊരു ശുഭസൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

നിയമ ലംഘനം കണ്ടെത്തിയ വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട് വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക. 

എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഒറ്റയടിക്ക് കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാ‍ഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.

ചൊവ്വാഴ്‌ച കണ്ടെത്തിയത്‌ 49,317 റോഡ്‌ നിയമ ലംഘനങ്ങള്‍ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച്‌ മണിവരെയുള്ള കണക്കുകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത്‌ ആലപ്പുഴയിലാണ്‌. 1252 പേരാണ്‌ ആലപ്പു‍ഴയിലെ ക്യാമറ കണ്ണില്‍പ്പെട്ടത്‌. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

അതേ സമയം, തങ്ങൾ നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ വല്ല സംവിധാനമുണ്ടോ എന്ന അന്വേഷണത്തിലാണ് ജനങ്ങൾ.എഐ ക്യാമറ പണി തുടങ്ങിയതോടെ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും എങ്ങനെ അറിയാമെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹന്‍’ വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പരിവാൻ വഴി അറിയാം അതിവേഗം

പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള സംവിധാനം പരിവാഹൻ വെബ്സൈറ്റിലുണ്ട് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് കാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹൻ’ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം കാമറക്കണ്ണിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ ഓൺലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.

മൊബൈൽ ഫോണിലോ ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പിലോ ടാബ്ലറ്റിലോ echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചലാൻ സ്റ്റാറ്റസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിൻഡോയിൽ മൂന്നു വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും.”ചലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പർ എടുത്താൽ വാഹന രജിസ്ട്രേൻ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എൻജിൻ അല്ലെങ്കിൽ ഷാസി നമ്പർ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ അറിയാൻ സാധിക്കും.

നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.

പിഴ വിവരം 

നോ പാർക്കിംഗ്- 250

സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500

മൊബൈൽ ഉപയോഗിച്ചാൽ- 2000

റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും

അമിതവേഗം 1500″

SAP TRAINING

ട്രെയിനിലെ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യണോ? എത്ര രൂപ ചെലവാകും

 കുടുംബമായോ സുഹൃത്തുക്കളായോ ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഒരുമിച്ച് ഒരുപാട് പേർ യാത്ര ചെയ്യുമ്പോൾ ഒരു കോച്ച് മുഴുവനായി വേണ്ടിവരുന്ന ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ എന്തുചെയ്യും? എങ്ങനെ ബുക്ക് ചെയ്യാം? എത്ര രൂപ ചെലവാകും? ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനോ വിനോദയാത്രയോ പ്ലാൻ ചെയ്യുമ്പോൾ യാത്രയ്ക്കായി ട്രെയിൻ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 

ഇന്ത്യൻ റെയിൽവേ ഫുൾ താരിഫ് റേറ്റ് (FTR) സേവനം ഒരു സമ്പൂർണ്ണ കോച്ചോ അല്ലെങ്കിൽ മുഴുവൻ ട്രെയിനോ റിസർവ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇനി ഇത് എങ്ങനെ ഉപയോഗിക്കും എന്നല്ലേ., ഈ സേവനം ആക്‌സസ് ചെയ്യുന്നതിന്, https://www.ftr.irctc.co.in/ftr എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി നിങ്ങൾ ആദ്യം ഒരു പ്രത്യേക യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. 

വെബ്സൈറ്റിൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഒരു കോച്ച് അല്ലെങ്കിൽ മുഴുവൻ ട്രെയിനും ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും. ഇവിടെ ആവശ്യകതകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഉചിതമായ തിരഞ്ഞെടുപ്പ് നടത്താം.  തുടർന്ന് യാത്രാ തീയതിയും ഏത് കോച്ച് എന്നിവ പോലുള്ള അധിക വിശദാംശങ്ങൾ നൽകാം.

തുടർന്ന് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പേയ്‌മെന്റ് നടത്താം. ഒരു ട്രെയിൻ അല്ലെങ്കിൽ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യുന്നതിന് അതുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും തീർച്ചയായും അറിഞ്ഞിരിക്കണം.  എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ, എസി 2 കം 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ എന്നിവയുൾപ്പെടെ ഏത് ക്ലാസിലെയും കോച്ചുകൾ  മുഴുവൻ റിസർവ് ചെയ്യാം

ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിൽ

കണ്ണൂർ: ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസ് നിർത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ രണ്ട് വിമാനക്കമ്പനികള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുത്തനെ ഉയര്‍ത്തിയതോടെ യാത്രക്കാരും പ്രതിസന്ധിയിലായി. അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്. ദുബൈ, അബുദാബി, മസ്ക്റ്റ്, കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്കായിരുന്നു ഗോ ഫസ്റ്റിന്‍റെ സര്‍വീസുകള്‍.

കണ്ണൂരില്‍ നിന്നും കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നു. ഗോഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് എയര്‍ ഇന്ത്യ വന്‍ തോതില്‍ വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്കും തിരിച്ചടിയായി. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

യാത്രാ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണം; രണ്ടു വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണം

യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്നു ബാലാവകാശ കമ്മിഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

കുട്ടികളുടെ പിൻസീറ്റ് യാത്രരണ്ടു വയസിനു താഴെയുള്ളവർക്കു ബേബി സീറ്റ് എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂർത്തിയാക്കി ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റുന്ന വേളയിൽ കർശന നിർദേശം വഴി നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷൻ നിർദ്ദേശം നൽകി.

ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിൽ നിന്ന് മെയ് 19ന് പുറപ്പെടും

വേനലവധി ആഘോഷമാക്കാൻ മലയാളികൾക്ക് ഒരു ടൂർ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ചുരുങ്ങിയ ചിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്താൻ ‘ഭാരത് ഗൗരവ് ടൂറിസം ടൂർ’പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് എന്ന ഐആർസിടിസി. മേയ് 19 -ന് കേരളത്തിൽ നിന്ന് യാത്രതിരിച്ച് ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് മെയ്30- ന് തിരിച്ചെത്തുന്ന തരത്തിലാണ് ഈ ടൂർ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ‘ദേഖോ അപ്നാ ദേശ്’, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നീ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്.

കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്പൂർ, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ചാണ് തിരികെ എത്തുന്നത്. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന ട്രെയിനിൽ ആകെ 750 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സ്റ്റാൻഡേർഡ് ക്ലാസ്സ് 544 യാത്രക്കാർ കംഫർട്ട് ക്ലാസ്സ് 206 യാത്രക്കാർക്കും യാത്ര ചെയ്യാനാകും.യാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ,സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതുമാണ്.

പതിനൊന്ന് രാത്രിയും പതിനൊന്ന് പകലുകളും നീണ്ടു നിൽക്കുന്നതാണ് യാത്ര. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.നോൺ എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900/ രൂപയും തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്‌ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,050/ രൂപയുമാണ്. ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര, എ.സി അല്ലെങ്കിൽ നോൺ എ.സി വാഹനങ്ങളിൽ യാത്ര ചെയ്യാം. യാത്രാ ഇൻഷ്വറൻസ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും IRCTC വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വിമാനത്തിനുള്ളില്‍ കരിയുന്ന മണം; സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്തോനേഷ്യയിലിറക്കി

ജക്കാര്‍ത്ത: തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം അനുഭവപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൈലറ്റ് മേദാനിലുള്ള എയര്‍പോര്‍ട്ടിലേക്ക് വിമാനമിറക്കിയത്. അതേസമയം ക്വാലനാമുവിലെത്തിയ വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി വിമാനം ക്വാലനാമുവില്‍ തന്നെ പിടിച്ചിട്ടിരുന്നു. ഇതിലെത്തിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ഇന്‍ഡിഗോ വിമാനമായ 6E 1007 തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ഇന്തോനേഷ്യയ്ക്ക് അടുത്തത്തെത്തിയപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം ക്രൂ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്.

വിമാനവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന പലതരം വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിമാനത്തിനുള്ളിലെ അതിക്രമം, മൂത്രമൊഴിക്കല്‍, പാമ്പിനെയും എലിയെയും കണ്ടെത്തിയത് തുടങ്ങിയ സംഭവങ്ങള്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍വെച്ച് ഒരു യുവതിക്ക് തേളിന്റെ കുത്തേറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് വിമാനത്തില്‍ വെച്ച് യുവതിക്ക് തേളിന്റെ കുത്തേറ്റത്. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തില്‍ (AI 630) ആണ് സംഭവം. ഇതോടെ എയര്‍ഇന്ത്യ അടിയന്തരമായി ഒരു ഡോക്ടറെ മുംബൈ വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഡോക്ടര്‍ യുവതിയെ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായും എയര്‍ ഇന്ത്യ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനിയുടെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. വിമാനങ്ങളില്‍ എലികളെ കാണുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ തേളിന്റെ ആക്രമണത്തില്‍ യാത്രക്കാരിക്ക് പരിക്കേല്‍ക്കുന്നത് ആദ്യ സംഭവമാണ്.

കോക്ക് പിറ്റിനുള്ളിൽ അഞ്ച് അടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതും വാർത്തയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ വിമാനമാണ് പാമ്പിനെ കണ്ടതിനെ തുടർന്ന് നിലത്തിറക്കിയത്. പൈലറ്റിന്‍റെ സീറ്റിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. റുഡോൾഫ് ഇറാസ്മസ് എന്ന ദക്ഷിണാഫ്രിക്കൻ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. നാലു യാത്രക്കാരുമായി 11,000 അടി ഉയരത്തിൽ പറത്തുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനടിയിലായി കാലിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ വെള്ളക്കുപ്പി ചോർന്നതാകുമെന്നാണ് ഇറാസ്മസ് ആദ്യം കരുതിയത്. തുടർന്ന് സീറ്റിനടിയിലേക്ക് നോക്കിയപ്പോഴാണ് പാമ്പ് കിടക്കുന്നത് കണ്ടത്.

മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കും.

Verified by MonsterInsights