വിനോദസഞ്ചാരം: ലോകശ്രദ്ധയാകർഷിച്ച് യു.എ.ഇ. മലനിരകൾ

യു.എ.ഇ.യിലെ മലനിരകൾ ഇതിനകംതന്നെ ശ്രദ്ധയാകർഷിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ നിക്ഷേപമിറക്കാൻ ശക്തമായ ഇടമായും യു.എ.ഇ.യിലെ പ്രധാന മലനിരകൾ ഇടംപിടിച്ചുകഴിഞ്ഞു.

പ്രധാനമായും ഹത്ത, ജെബൽ ജയ്‌സ്, ഖോർഫക്കാൻ പ്രദേശങ്ങളെല്ലാം ഏറ്റവും പ്രമുഖ പർവത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ഈ മൂന്ന് പ്രദേശങ്ങളും രാജ്യത്തെ വിനോദസഞ്ചാര നിധികൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ വിനോദസഞ്ചാര സീസൺ തുടങ്ങുന്നതോടെ ഈ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന സന്ദർശകരുടെ എണ്ണം വർഷംതോറും ഉയർന്നുവരുന്ന കാഴ്ചയാണ് കാണുന്നത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി മലനിരകളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമങ്ങളും ഊർജിതമാണ്.

ക്യാമ്പിങ്, നീന്തൽ, കയാക്കിങ് പ്രേമികൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന മലനിരകൾ, ഹത്ത അണക്കെട്ട്, തടാകം തുടങ്ങി പ്രകൃതിരമണീയമായ ധാരാളം ദൃശ്യങ്ങളാൽ സമ്പന്നമാണ് ഹത്ത. 2016-ൽ ആരംഭിച്ച ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ കഴിഞ്ഞ വർഷം വരെ വിനോദസഞ്ചാരികളുടെ എണ്ണം 15 മടങ്ങാണ് വർധിപ്പിച്ചത്. 2016-ൽ 60,000 സന്ദർശകർ ഉണ്ടായിരുന്നതിൽ നിന്നും 2020-ൽ ഒരു ദശലക്ഷത്തിലേറെ സന്ദർശകരായി ഉയർന്നു.

നിക്ഷേപമിറക്കാനും വിനോദസഞ്ചാരത്തിനും പറ്റിയ പ്രാദേശിക, അന്തർദേശീയതലങ്ങളിലെ ലക്ഷ്യസ്ഥാനമായി ഹത്ത മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹത്ത വികസന പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്. 5.4 കിലോമീറ്റർ നീളമുള്ള ചെയർലിഫ്റ്റുകൾ സ്ഥാപിക്കൽ, സുസ്ഥിര വെള്ളച്ചാട്ട പദ്ധതി, ഹോട്ടൽ എന്നിവയും അതിലുൾപ്പെടുന്നുണ്ട്. ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനായി 200 ഹോളിഡേ ഹോമുകൾ നിർമിക്കാനും പദ്ധതിയുണ്ട്.

യു.എ.ഇ.യിലെ ഏറ്റവും ഉയരംകൂടിയ റാസൽഖൈമയിലെ ജെബൽ ജെയ്‌സ് മലനിരകളിൽ കഴിഞ്ഞ ജൂലായിലാണ് കൂടുതൽ ഉല്ലാസ പരിപാടികൾ ആരംഭിക്കുമെന്ന് റാക്ക് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. ടൂറിസം സാധ്യതകളുള്ള പുതിയ മേഖലകൾ വികസിപ്പിക്കാനാണ് പദ്ധതി. മലനിരകളിൽ ഇതിനകം പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇക്കോ ടൂറിസം പദ്ധതികളും വിപുലമാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് വേഗത്തിലെത്താൻ നൂതന സംവിധാനങ്ങളോടെയുള്ള പുതിയ റോഡുകൾ നിർമിച്ചുവരികയാണെന്ന് പൊതുമരാമത്ത് വിഭാഗം ഡയറക്ടർ ജനറൽ അഹമ്ദ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. സൈക്കിൾ യാത്രയ്ക്കായി പ്രത്യേക പാതകളും ഇവിടെ ഒരുങ്ങുന്നുണ്ട്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഈ മലമുകളിൽ നിന്നാൽ അറബിക്കടൽ കാണാം; മഞ്ഞിൽ പൊതിഞ്ഞ ഗ്രാമം

ഒറ്റയ്ക്കുള്ള യാത്രകളെന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ്. ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനത്തിലമർന്ന ബുദ്ധൻ ശരീരം മാത്രം അവിടെവച്ച് മനസ്സുകൊണ്ട് ഒറ്റയ്ക്കൊരു യാത്ര പോയതായിരിക്കാം. അഴിച്ചുവിട്ട ചിന്തകൾ അപ്പൂപ്പൻതാടി പോലെ പറന്നുനടക്കും. അതുപോലെയാണ് ഒറ്റയ്ക്കുള്ള യാത്രകളും. എന്ന്, എപ്പോൾ‍ തിരികെചെല്ലുമെന്ന് ആരോടും പറയാതെയുള്ള യാത്രകൾ. അത്തരമൊരു യാത്ര ഒട്ടുമിക്കവർക്കും അസാധ്യമായിരിക്കാം. പണ്ട് എസ്.കെ.പൊറ്റെക്കാട് രാവിലെ കോഴിക്കോട്ടെ പാളയം സ്റ്റാൻഡിൽ ചെന്ന് ആദ്യം കാണുന്ന ബസ്സിൽ കയറി അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കുമായിരുന്നുവത്രേ. അറിയാത്ത ഏതോ നാട്ടുവഴികളിലൂടെ നടന്നുനടന്നുപോവുന്ന യാത്രികന്റെ യാത്രകൾ ഏതൊരാളെയും മോഹിപ്പിക്കും.അത്തരമൊരു യാത്രയ്ക്ക് പുറപ്പെട്ടിറങ്ങുമ്പോൾ പുറത്ത് മഴയങ്ങനെ ‘പെയ്യാൻവിതുമ്പി നിൽക്ക’യാണ്. ഈ യാത്ര അറിയാത്ത വഴികൾ തേടിയാണ്.

jaico 1

 * വഴികൾ, യാത്രികർ…

കോഴിക്കോട് ബെംഗളൂരു ദേശീയപാതയിൽ കുന്നമംഗലത്തുനിന്ന് വലത്തോട്ടു തിരിഞ്ഞ് മുക്കം റോഡിലേക്ക് കയറുകയാണ്. ചെത്തുകടവ് പാലം പിന്നിട്ട് മുന്നോട്ടുപോവുകയാണ്. പണ്ടൊരിക്കൽ ഈ പാലം കടന്ന് പ്രസംഗിക്കാൻ പോയ അബ്ദുറഹ്മാൻ സാഹിബ് നിർജീവമായ ശരീരമായാണ് തിരികെ കടത്തുകടന്നുപോയത്. അൽപം മുന്നോട്ടുപോയപ്പോൾ ഇടതുവശത്തായി എൻഐടി ക്യാംപസ് പച്ചത്തുരുത്തുപോലെ നിൽപ്പുണ്ട്. പണ്ടു പണ്ടൊരു അടിയന്തരാവസ്ഥക്കാലത്ത് പി.രാജനെന്ന വിദ്യാർഥി കണ്ണീരായി പെയ്തിറങ്ങിയ ക്യാംപസാണിത്. അന്ന് ഇത് ആർഇസി ക്യാംപസായിരുന്നു. മാമ്പറ്റ പിന്നിട്ട് മുക്കത്തേക്ക് എത്തുകയാണ്. മുക്കത്തുനിന്ന് ഇരുവഞ്ഞിപ്പുഴകടന്ന് കാരമൂല വഴി പൂവാറൻതോട് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒരു മണിക്കൂറിലധികം സമയമായി വണ്ടിയുടെ എൻജിന്റെ ഇരമ്പൽ ഒരു പാട്ടുപോലെ കേൾക്കുകയാണ്.

 * ഉറുമികൾ വീശാത്തൊരു നാട്..

കൂടരഞ്ഞിയിലേക്കെത്തുമ്പോൾ കാലംമാറുന്നു, കാലാവസ്ഥ മാറുന്നു. പട്ടാപ്പകൽപോലും മൂടിക്കെട്ടി നിൽക്കുകയാണ്. മുന്നോട്ടുള്ള വഴികളിൽ ചാലിപ്പുഴ സമാന്തരമായി അങ്ങനെ കൂടെയുണ്ട്. അൽപം മുന്നോട്ടു ചെന്നപ്പോൾ കുളിരാമുട്ടിയെന്ന അങ്ങാടിയിലെത്തി. മലകൾ കയറി,പാറക്കെട്ടുകൾക്കിയിലൂടെ ചുറ്റിക്കറങ്ങിയാണ് യാത്ര. റോഡിന്റെ ഒരു വശത്ത് ചെറുചെറു പാറക്കെട്ടുകൾക്കിടയിലൂടെ ചെറുചെറു വെള്ളച്ചാട്ടങ്ങൾ കാണാം. വടക്കൻപാട്ടിലെ വീരൻമാർ എടുത്തുവീശുന്ന അപകടം നിറഞ്ഞ ആയുധമാണ് ഉറുമി. ‘ഉറുമി’ എന്നൊരു ഗ്രാമത്തിനു പേരുണ്ടാവുമോ? റോഡരികിലെ സൈൻബോർഡിൽ ‘ഉറുമി’ വെള്ളച്ചാട്ടമെന്ന പേരു കണ്ടപ്പോൾ ആദ്യം മനസിലുയർന്ന ചോദ്യമാണിത്. ഉറുമി വെള്ളച്ചാട്ടത്തിനോടു ചേർന്നാണ് ഉറുമി ജലവൈദ്യുത പദ്ധതിയും. വഴി പിന്നെയും മുന്നോട്ട്. എതിരെ വരുന്ന കാറ്റിന് തണുപ്പേറുന്നു. നട്ടുച്ചയാവാറായെങ്കിലും വെയിലിനുപോലും നല്ലൊരു തണുപ്പ്. വെള്ളച്ചാട്ടങ്ങളുടെ ശബ്ദം കേട്ട് വണ്ടി നിർത്തി നോക്കുന്നു. എന്നാൽ ശബ്ദം മാത്രമേയുള്ളൂ. വെള്ളച്ചാട്ടങ്ങൾ ഒളിച്ചിരിക്കുകയാണ്.

 * മേടം പൂത്തുതുടങ്ങീ..

പൂവാറൻതോട് തപാലാപ്പീസ് കഴിഞ്ഞ് മുന്നോട്ടാണു യാത്ര. പള്ളിയിലേക്ക് തിരിയുന്നിടത്തുനിന്ന് വലത്തോട്ട് ഒരു റോഡുണ്ട്. ഇവിടെ വനംവകുപ്പിന്റെ കുഞ്ഞുബോർഡ് കാണാം. വലത്തോട്ടുള്ള റോഡിലേക്ക് കയറി മുന്നോട്ടുപോവുമ്പോൾ റോഡ് പിന്നെയും ഘട്ട് റോഡ് പോലെ വളഞ്ഞുപുളഞ്ഞ് മുന്നോട്ടുനീളുകയാണ്. നായാടംപൊയിൽ അങ്ങാടിയെത്തുമ്പോൾ മലയോരഗ്രാമത്തിന്റെ എല്ലാ നിഗൂഢതകളും മുന്നിൽവിരിയുകയാണ്. താഴ്‌വാരത്തിലേക്ക് പ്രതികാരവുമായി നടന്നുവരുന്ന ലാലേട്ടനെപ്പോലും ഓർത്തുപോയി. ഇനി മുന്നോട്ടുള്ള യാത്രയിൽ മുന്നിൽത്തെളിയുന്ന ഗ്രാമമാണ് മേടപ്പാറ.ഏതു സമയത്തും കോടയിറങ്ങാവുന്ന മലമുകളിലെ ഗ്രാമം. യാത്രികർ അറിഞ്ഞുവരുന്നതേയുള്ളൂ. അതുകൊണ്ട് പ്ലാസ്റ്റിക് മലകൾ ഇതുവരെ രൂപപ്പെട്ടിട്ടില്ലാത്ത ഗ്രാമം. വണ്ടി ചെല്ലുന്നിടം വരെ ഓടിച്ചുചെന്നു.പിന്നെ ഇറങ്ങി മേൽപ്പോട്ടു നോക്കി നിൽപ്പായി. അപ്പോഴാണ് ഒരു ബൈക്കിൽ പ്രായമായ രണ്ടുപേരുടെ വരവ്. ‘മേടപ്പാറ കാണാൻ എതിലേപോണം?’ എന്ന ചോദ്യത്തിന് ‘ഇവനാരെടാ’ എന്ന മട്ടിലായിരുന്നു ആദ്യത്തെ നോട്ടം. ‘നേരെ നടന്നാൽ മതി’ എന്നായിരുന്നു മറുപടി. അവർക്കു പിറകെ നടന്നു കയറ്റംകയറിത്തുടങ്ങി.

 * കോടയ്ക്കിടയിലെ മേടപ്പാറ

തലയുയർത്തി നിൽക്കുന്നൊരു വലിയ പാറ. അതാണ് മേടപ്പാറ. മേടമാസത്തിലെ സൂര്യൻപോലും ഈ പാറ മുഴുവനായി കണ്ടുകാണില്ല. ഏതു നേരത്താണ് കോടമഞ്ഞിറങ്ങുകയെന്നറിയില്ലല്ലോ. എങ്കിലും ആരായിരിക്കാം പാറയ്ക്ക് മേടപ്പാറയെന്നു പേരിട്ടിട്ടുണ്ടാവുക. മുന്നോട്ടു നടക്കുമ്പോൾ ഇരുവശത്തുംപാറക്കെട്ടുകളാണ്. വഴിയ്ക്കുകുറുകെ വെള്ളച്ചാട്ടങ്ങൾ. കാട്ടുകുറിഞ്ഞിപ്പൂക്കൾ ഇളംവയലറ്റുനിറത്തിലങ്ങനെ നാണിച്ചുപൂത്തുനിൽക്കുന്നു.

ഓഫ്റോഡ് യാത്രകൾക്കു പറ്റിയ റോഡാണല്ലോ എന്ന് ചിന്തിക്കുന്നതിനിടെ കൂടെ നടക്കുന്ന നാട്ടുകാരിലൊരാൾ സംസാരിച്ചുതുടങ്ങി. ബുള്ളറ്റുമായി പലരും ഇതുവഴി വരാറുണ്ട്. പാറക്കെട്ടിൽ അടിച്ചുതെറിച്ചങ്ങനെ ബുള്ളറ്റിന്റെ ഘടഘടട ശബ്ദം കയറ്റം കയറിപ്പോവുന്നതു വീട്ടിലിരിക്കുമ്പോൾ കേൾക്കാമത്രേ.

ELECTRICALS

 * കുടിയേറ്റക്കാരന്റെ പോരാട്ടങ്ങൾ

പേപ്പതിയിൽ മാത്യുവും അനിയൻ സണ്ണിയുമാണ് ഈ രണ്ടുപേർ. 1964ൽ മൂവാറ്റുപുഴയിൽനിന്ന് മേടപ്പാറയിലേക്ക് കുടിയേറിപ്പാർത്തവരാണ് ഈ എട്ടനുമനിയനും. അക്കാലത്തും ഇക്കാലത്തും ഇങ്ങോട്ട് നല്ലൊരു നടവഴിയില്ല. എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഓഫ്റോഡിങ്ങിനു പോവാൻ കഴിയില്ലല്ലോ !റേഷൻ വാങ്ങി ഓഫ്റോഡിങ് നടത്തി വീട്ടിലെത്തുന്നതൊക്കെ വൻകോമഡിയാവുമെന്നാണ് സണ്ണിയുടെ പക്ഷം!മാത്യുവിന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ട് പത്തുവർഷം പോലുമായിട്ടില്ല. അതിനുമുൻപൊരു കാലമുണ്ടായിരുന്നു. കോടയിറങ്ങുന്ന മേടപ്പാറയുടെ ചരിവിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അങ്ങകലെ താഴ്്വാരത്തിലേക്ക് കണ്ണുംനട്ടുകഴിഞ്ഞൊരു കാലം. താഴെ അടിവാരത്തെ വീടുകളിൽ കളർടീവിയിൽ ആളുകൾ സിനിമ കാണുന്നതു കണ്ടപ്പോൾ മനസിലൊരു സങ്കടമുണ്ടായിരുന്നുവത്രേ. എന്നായിരിക്കാം തന്റെ വീട്ടിലും അതുപോലൊരു ടീവി വാങ്ങാൻ കഴിയുകയെന്നാണ് മാത്യു അന്നു ചിന്തിച്ചത്. അങ്ങനെ ആഗ്രഹം മൂത്താണ് റോയൽഎൻഫീൽഡ് ബുള്ളറ്റിന്റെ ഡയനാമോ വാങ്ങിക്കൊണ്ടുവന്നത്. ഇതുവെള്ളച്ചാട്ടത്തിൽ വച്ച് ബാറ്ററി ചാർജ ചെയ്യും. രാത്രി വീട്ടിൽ അത്യാവശ്യം ഒരു ബൾബ് കത്തിക്കാം. ചെറിയൊരു പോർട്ടബിൾ ടീവിയും വാങ്ങി. അക്കാലത്ത് ഒരിക്കൽ സണ്ണി കോഴിക്കോട്ടെ ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ചെന്നു. അഡ്രസ് തെളിയിക്കുന്ന രേഖയായി വൈദ്യുതബില്ലോ ടെലിഫോൺ ബില്ലോ തരാൻ ആവശ്യപ്പെട്ടു. ഇതൊന്നുമില്ലെന്നു പറഞ്ഞപ്പോൾ ഇവനേത് ആദിമവാസിയാണെന്ന രീതിയിലാണത്രേ അവർ നോക്കിയത്. 2011ലാണ് മാത്യുവിന്റെ വീട്ടിൽ വൈദ്യുതി കിട്ടിയത്. അന്നും ഫോണില്ല. പിന്നീടൊരിക്കൽ ഒരു കുഞ്ഞുഫോൺവാങ്ങി. എന്നാൽ റെയ്ഞ്ചില്ല. അടുത്തകാലത്താണ് തൊട്ടടുത്ത മലയിൽ ടവർ വന്നത്. മാത്യുവിന്റെ നമ്പർ വാങ്ങി സേവ് ചെയ്തു. മലയിറങ്ങി തിരികെ വരുമ്പോൾ വീട്ടിൽ‍ കയറണമെന്നായി മാത്യു. പാർക്കലാം. പാത്തുപാത്തു പോവലാം !വീട്ടിലേക്കുള്ള വഴിയിലൂടെ മാത്യുവും സണ്ണിയും നടന്നുമറഞ്ഞു.

FAIRMOUNT

 * ജാതിക്കാത്തോട്ടങ്ങൾ, പുൽത്തൈലഗന്ധങ്ങൾ…

വീണ്ടും മല കയറുകയാണ്. ജാതിക്കാത്തോട്ടങ്ങളാണ് ഈ ഗ്രാമം നിറയെ. ജാതികൃഷിയാണ് വിജയകരം. ജാതിക്കാത്തോട്ടം..എജ്ജാദി നിന്റെ നോട്ടമെന്ന പാട്ടാണ് തികട്ടിവന്നത്. പിന്നെയും നടക്കുകയാണ്. കാട് ചെന്നുതൊടുകയാണ്. മേടപ്പാറ ഇപ്പോഴും അപ്രാപ്യമായ ഉയരത്തിലങ്ങനെ നിൽക്കുന്നു. മുന്നോട്ടുള്ള വഴികളിൽ കാറ്റിന് പുൽത്തൈലത്തിന്റെ ഗന്ധം. ചുറ്റും തലനീട്ടി തൊടുകയാണ് പുല്ലാഞ്ഞികൾ. കോടമഞ്ഞിന്റെ തണുപ്പ് ചുറ്റുംപരക്കുന്നു.

 * മലമുകളിലെ ബോധോദയം

കയറ്റത്തിനെന്തൊരു കയറ്റമാണ്. പാറയ്ക്കുമുകളിൽ പരന്നുകിടക്കുന്നൊരു പുൽമേടുണ്ട്. പിന്നെയും മുകളിലേക്ക് പാറയാണ്. കാടാണ്. വഴി ചോദിക്കാൻ പോലും ആരുമില്ല. സമുദ്രനിരപ്പിൽനിന്ന് 3760 അടിയോളം ഉയരത്തിലാണത്രേ മേടപ്പാറ. എന്താണീ പാറയ്ക്കിത്ര പ്രത്യേകത? ഉള്ളിൽചോദിച്ചു. ഒന്നുമില്ല. ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ല. ഏതെങ്കിലും കാലത്ത് സഞ്ചാരികൾ വരുമെന്നു കരുതി നിർമാണം നടക്കുന്ന അനേകം റിസോർട്ടുകൾ താഴെ കൂണുപോലെ മുളയ്ക്കുന്നുണ്ട്.

st. marys

 * ചുറ്റും ഈരേഴു പതിനാലു ലോകവും

ഈ മലമുകളിൽനിന്ന് നോക്കിയാൽ അങ്ങകലെ അറബിക്കടൽ കാണാം. അറബിക്കടൽവരെ നീണ്ടുകിടക്കുന്ന കോഴിക്കോട് ജില്ല കാണാം. ഇടത്തോട്ട് തലയൊന്നു ടിൽറ്റ് ചെയ്ത് ഫോക്കസ് ചെയ്താൽ മാവൂരിന്റെ മണ്ണിനെ ചുറ്റിക്കറങ്ങിപ്പോവുന്ന ചാലിയാർ കാണാം. പിന്നെയും ഇടത്തോട്ടു തിരിഞ്ഞാൽ നിലമ്പൂരേക്കുള്ള വഴികൾ കാണാം. അതെ..മലപ്പുറം ജില്ല കാണാം. രാത്രി മലമുകളിലിരുന്നാൽ അങ്ങകലെ കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിലെ വിളക്കുകൾ മിന്നാമിന്നികളെപ്പോലെ കാണാം. ആകാശത്ത് വിമാനങ്ങൾ വട്ടമിട്ടു പറന്ന് താഴ്ന്നിറങ്ങുന്നതും കുതിച്ചുപൊങ്ങുന്നതും കാണാം. വലത്തോട്ടൊന്നു തല ചെരിച്ചുനോക്കിയാൽ അങ്ങകലെ ലക്കിടി കാണാം. വയനാടിന്റെ മണ്ണാണത്. താമരശ്ശേരി ചുരംകടന്ന് ലക്കിടി വ്യൂപോയന്റിലൂടെ പോവുന്ന വാഹനങ്ങളും കാണാമത്രേ. മൂന്നു ജില്ലകൾ കാണാൻകഴിയുന്നത്ര ഉയരമാണത്രേ. പക്ഷേ ഇതൊന്നും ഞാൻ കണ്ടില്ല. മാത്യുവും സണ്ണിയും പറഞ്ഞുള്ള അറിവുമാത്രം. മലമുകളിൽ കോടമഞ്ഞിറങ്ങുമ്പോൾ എവിടെയാണ് മുന്നുജില്ലകൾ കാണുക !

ഇനി തിരികെയാത്ര. കയറിപ്പോയതുപോലെയല്ല, തിരിച്ചിറക്കം. കാലിടറുന്നു. ചെങ്കുത്തായ ഇറക്കം സൂക്ഷിക്കണം. എവിടെവച്ചോ കാലിൽ ഇരിപ്പുറപ്പിച്ച അട്ടയെകണ്ട് ഞെട്ടി. അതിന്റെ പിടിച്ചുവലിച്ചെറിഞ്ഞു. അകലെ ആകാശത്തിന്റെ ഒരു കോണിൽനിന്ന് കോടമഞ്ഞിങ്ങനെ ഒഴുകിവരികയാണ്. മേടപ്പാറയുടെ തലയിൽമുട്ടി അവയിങ്ങനെ ഒഴുകിയിറങ്ങുന്നു. ആകാശം ഇരുണ്ടുതുടങ്ങുന്നു. ഒരു മഴ ഏതു നിമിഷവും പെയ്തേക്കാം. താഴെയിറങ്ങിയപ്പോഴേക്ക് മഴ ചാറിത്തുടങ്ങി. ഫ്രീസറിന്റെ തണുപ്പുള്ള മഴത്തുള്ളികൾ കൈകളിലേക്ക് പതിക്കുന്നു. പുൽത്തൈലത്തിന്റെ ഗന്ധം മേമ്പൊടിയായി മൂക്കിലേക്കെത്തുന്നു. മാത്യുവും സണ്ണിയും ചൂടോടെ കാത്തുവച്ച ചായ പിന്നെയെന്നെങ്കിലും വന്നു കുടിക്കാം. ആദ്യം മലയിറങ്ങണം. നടന്നുനടന്ന് വണ്ടിയിൽക്കയറി. പുറംലോകവുമായുള്ള ബന്ധം മുറിച്ച് ഗ്ലാസുകൾ ഉയർത്തി.

achayan ad

 * വരുമെന്ന വാക്ക്

വണ്ടി മുന്നോട്ട്. ആനക്കല്ലുംപാറ വെള്ളച്ചാട്ടവും റോഡിലെ പാലങ്ങളുമടക്കം ഇനിയുമെത്രയോ കാണാനുണ്ട്. വിളിക്കാതെവന്ന മഴയിൽ ആ കാഴ്ചകൾ മങ്ങിപ്പോയിരിക്കുന്നു. ഇനിയും തിരികെവരണം. മലമുകളിലിരുന്ന് ധ്യാനിക്കണം. ഈ മണ്ണിന്റെ ഊർവരതകളിൽ അലിഞ്ഞുചേരണം. വാക്കുകൾ കാട്ടുകുറിഞ്ഞികൾ പോലെ പൂക്കണം. തിരികെവരാമെന്ന വാക്കിലാണല്ലോ യാത്രയുടെ ആത്മാവ് !

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ

സംഗീതവിരുന്നുമായി ആഘോഷ കാഴ്ചകളുമായി 27-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും. ജനുവരി 29 വരെ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന സംഗീതവിരുന്ന്, ലൈറ്റ് ഷോകൾ, ഫയർവർക്ക് ഷോകൾ, ഡ്രോൺ ഷോകൾ, ആഗോള ബ്രാന്റുകളുടെ പ്രദർശനങ്ങൾ, മെഗാ നറുക്കെടുപ്പുകൾ, പ്രൊമോഷനുകൾ എന്നിവ നടക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആർ.ഇ.) അറിയിച്ചു.

വിവിധ മാളുകളും റീട്ടെയിൽ ബ്രാൻഡുകളും തങ്ങളുടേതായ വിനോദപരിപാടികളും നറുക്കെടുപ്പുകളും മത്സരപരിപാടികളും സംഘടിപ്പിക്കും. പുതുവർഷത്തലേന്ന് പ്രത്യേക ആഘോഷങ്ങളും അരങ്ങേറും. കോവിഡിന് ശേഷം ദുബായ് നഗരം വരവേൽക്കുന്ന മറ്റൊരു ആഘോഷമായിരിക്കും ഷോപ്പിങ് ഫെസ്റ്റിവൽ. ഇത്തവണത്തെ ഫെസ്റ്റിവൽ ദുബായ് എക്സ്‌പോയ്ക്കും യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇടയിലായതുകൊണ്ട് പ്രത്യേകതയുള്ളതാണെന്ന് സംഘാടകർ വ്യക്തമാക്കി.

siji

ആയിരങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെത്തുമെന്ന് ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹ്മദ് അൽ ഖാജ അഭിപ്രായപ്പെട്ടു. നാടകങ്ങൾ, സിനിമകൾ, കമ്യൂണിറ്റി മാർക്കറ്റുകൾ, സവിശേഷമായ പ്രദർശനങ്ങൾ, പരമ്പരാഗത കലാപ്രകടനങ്ങൾ, ഭക്ഷണമേള തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ആനന്ദിപ്പിക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളതന്നും അദ്ദേഹം അറിയിച്ചു

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആലപ്പുഴ തുറമുഖത്തെ അടിമുടി മാറ്റുമോ ആ അദ്ഭുതക്കപ്പൽ? വരും മ്യൂസിയം, റാംപ്, പൂന്തോട്ടം…

കൊച്ചി വലിയ തുറമുഖമാകുന്നതിനു മുൻപ് ആലപ്പുഴയായിരുന്നു പ്രധാന തുറമുഖം. കൊച്ചി പുതിയ കൊച്ചിയായതോടെ പ്രതാപം നഷ്ടമായ ആലപ്പുഴ തുറമുഖത്തിന്റെ മുഖമായി ഇനി നാവികസേനയുടെ പടക്കപ്പൽ മാറും. നാവികസേന ഡീകമ്മിഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി–81 ആലപ്പുഴയുടെ പുതിയ കാഴ്ച.

 * ആലപ്പുഴയുടെ കപ്പല്‍ ചരിത്രം

രാജാ കേശവദാസൻ ആലപ്പുഴ നഗരത്തെ രൂപപ്പെടുത്തിയപ്പോൾ അതിന്റെ ഏറ്റവും പ്രധാന ആകർഷണം വിശാലമായ ബീച്ച് ഉൾപ്പെടുന്ന തുറമുഖമായിരുന്നു. കോട്ടയം ഉൾപ്പെടെ മലയോയര മേഖലകളിൽ നിന്നുള്ള ചരക്കുകൾ വേമ്പനാട്ടു കായലിലൂടെ ആലപ്പുഴയിലെത്തിച്ച് കൃത്രിമമായി നിർമിച്ച വാണിജ്യ കനാൽ വഴി തുറമുഖത്ത് എത്തിച്ചാണ് കപ്പലിൽ കയറ്റി വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയിരുന്നത്. 19–ാം നൂറ്റാണ്ടിൽ ആലപ്പുഴയിൽ കയർ വ്യവസായം പച്ചപിടിച്ചു തുടങ്ങി. അതോടെ കയർ ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണിയിലേക്കു കയറ്റി അയക്കാൻ തുടങ്ങിയതോടെ തുറമുഖം വികസിച്ചു. 1862ൽ ആലപ്പുഴയിൽ കടൽപ്പാലം നിർമിച്ചു. നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കു കയറ്റുന്നതും ഇറക്കുന്നതും എളുപ്പമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചി തുറമുഖം വികസിക്കുന്നതുവരെ കേരളത്തിലെ ചരക്കു കയറ്റുമതിയുടെ പ്രധാന േകന്ദ്രമായിരുന്നു ആലപ്പുഴ തുറമുഖം. ആലപ്പുഴയിലെ കയർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ തളരുകയും വ്യവസായികൾ കൊച്ചിയിലേക്കു ചേക്കേറുകയും ചെയ്തതോടെയാണ് ആലപ്പുഴ തുറമുഖം അനക്കമറ്റത്. ഏറെക്കാലം പ്രവർത്തനം നിലച്ചു കിടന്ന തുറമുഖത്തിന് പ്രതീക്ഷയായി 1989 ഒക്ടോബർ 11 ന് ഒരു ചരക്കു കപ്പൽ എത്തിയെങ്കിലും പിന്നീട് ഒരു കപ്പലും ഇവിടേക്ക് കടൽ‍മാർഗം എത്തിയിട്ടില്ല.

 * ആലപ്പുഴയുടെ പടക്കപ്പൽ

ആലപ്പുഴ പൈതൃക നഗര പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയം ആരംഭിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചതോടെയാണ് ആലപ്പുഴയ്ക്കു സ്വന്തമായി കപ്പൽ എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച തുടങ്ങിയത്. അന്നു ധനമന്ത്രിയും ആലപ്പുഴ എംഎൽഎയുമായിരുന്ന ടി.എം.തോമസ് ഐസക് മുൻകൈയെടുത്ത് പദ്ധതി മുന്നോട്ടു പോയി. നാവികസേനയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഡീ കമ്മിഷൻ ചെയ്ത നാവികസേന കപ്പൽ ഇൻഫാക് ടി 81 ആലപ്പുഴ പൈതൃക മ്യൂസിയത്തിനു നൽകാൻ തീരുമാനമായത്.2021 മേയിൽ ഇതു സംബന്ധിച്ച ധാരണയായി. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് കടലിലൂടെ 5 ദിവസം കൊണ്ട് എത്തിച്ച കപ്പൽ ജൂലൈയിൽ കോട്ടയം തുറമുഖത്ത് എത്തിച്ചു. സെപ്റ്റംബറിൽ തണ്ണീർമുക്കത്ത് എത്തിച്ച കപ്പൽ റോഡ് മാർഗം ആലപ്പുഴയിലെത്തിക്കുകയായിരുന്നു.

dance

 * കപ്പലിനു മ്യൂസിയം

ആലപ്പുഴ ബീച്ചിന്റെ അടയാളമായിരുന്ന കടൽപ്പാലം ദ്രവിച്ചു നശിച്ചു. ഇവിടെ ടൂറിസം സാധ്യതകൾ മുൻനിർത്തി പുതിയ കടൽപ്പാലം നിർമിക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇൻഫാക് ടി 81 പ്രദർശിപ്പിക്കാൻ മ്യൂസിയം പദ്ധതി തുടങ്ങാനാണ് ധാരണ. തീരദേശ പരിപാലന നിയമം പാലിച്ച് ഇവിടെ മ്യൂസിയം തയാറാക്ക‍ാൻ പ്രത്യേക അനുമതി തേടും. രണ്ടു നിലകളിലായി മാരിടൈം മ്യൂസിയം നിർമിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. പരിസ്ഥിതി പഠനം ഉൾപ്പെടെ 3 വർഷത്തെ നടപടികൾക്കു ശേഷം പുതിയ കടൽപ്പാലത്തിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നു. ടിക്കറ്റ് ബൂത്ത്, ഫുഡ് കോർട്ട്, ചുറ്റുമതിൽ, ലാൻഡ്സ്കേപ്പിങ് തുടങ്ങിയവ സിഡൈനിലുണ്ട്. ടിക്കറ്റ് ബൂത്തിൽനിന്ന് കപ്പലിലേക്കു കയറാൻ റാംപുണ്ടാവും. തീരത്തെ മണ്ണൊലിപ്പു തടയാൻ കപ്പലിനും കടലിനും ഇടയിലുള്ള ഭാഗത്ത് ചെടികൾ നട്ടുപിടിപ്പിക്കും. കടൽത്തീരങ്ങളിൽ സാധാരണ കാണാറുള്ള ബേഹോപ്സ് എന്ന സസ്യമാണ് ഇതിന് ഉദ്ദേശിക്കുന്നത്. ഡ്രൈ ഡോക്കിങ് രീതിയിൽ കപ്പൽ നിലത്ത് ഉറപ്പിക്കാമെന്നു രൂപകൽപനയിൽ നിർദേശമുണ്ട്. തൽക്കാലം ഇപ്പോഴുള്ള പ്ലാറ്റ്ഫോമിൽ തന്നെ കപ്പൽ സന്ദർശകർക്കു കാഴ്ചയൊരുക്കും.

 * പടക്കപ്പലിന്റെ ചരിത്രം

നാവികസേനയുടെ അതിവേഗ ആക്രമണ കപ്പലുകളുടെ കൂട്ടത്തിൽ രണ്ടാമത്തേതായിരുന്നു ഇൻഫാക് ടി – 81. 1999 ജൂൺ 5ന് അന്നത്തെ ഗോവ ഗവർണർ ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ.ജേക്കബ് കമ്മിഷൻ ചെയ്ത കപ്പലിൽ 2 ഓഫിസർമാരും 18 സെയ‍‍ിലർമാരുമാണ് ഉണ്ടായിരുന്നത്. മണിക്കൂറിൽ 45 നോട്ട്സ് ആയിരുന്നു വേഗം. ഹ്രസ്വദൂര ശേഷിയുള്ള തോക്കുകൾ ഇതിൽ ഘടിപ്പിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ കടലിൽ ഇറക്കാൻ കഴിയുന്ന വിധമാണ് നിർമാണം. ശത്രുനിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയവയായിരുന്നു ചുമതലകൾ. നുഴഞ്ഞു കയറുന്ന ചെറുയാനങ്ങളെ അതിവേഗത്തിൽ തടയാൻ കഴിയുമായിരുന്നു. ഐതിഹ്യത്തിലെ വരുണദേവന്റെ വാഹനമായ കടൽക്കുതിരയെ ഇതിൽ ചിത്രീകരിച്ചിരുന്നു. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് കപ്പൽ. ഈ വർഷം ജനുവരി 28ന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽ വച്ച് കപ്പൽ ഡീകമ്മിഷൻ ചെയ്തു. 60 ടൺ ഭാരമുള്ള കപ്പലിന് 25.94 മീറ്റർ നീളവും 5.6 മീറ്റർ ഡെക്കുമുള്ള കപ്പലാണ് ഇൻഫാക് ടി 81. എൻജിൻ റൂം, ആഫ്റ്റ് (പിൻഭാഗം) ക്രൂ കംപാർട്ട്മെന്റ്, ക്യാപ്റ്റൻസ് ക്യാബിൻ, ലിവിങ് ഏരിയ, ഫോർവേഡ് (മുൻഭാഗം) ക്രൂ കംപാർട്ട്മെന്റ് എന്നിവയാണ് കപ്പലിന്റെ ഭാഗങ്ങൾ.

hill monk ad

 * ആലപ്പുഴയുടെ പേരിലുമുണ്ട് ഒരു പടക്കപ്പൽ

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ആലപ്പുഴയുടെ പേരിൽ ഒരു കപ്പൽ ഉണ്ടായിരുന്നു – ഐഎൻഎസ് ആലപ്പി. റഷ്യയിൽനിന്ന് ഇന്ത്യ 1980 ൽ വാങ്ങിയ കോസ്റ്റൽ മൈൻ സ്വീപ്പർ (തീര മൈൻ വാരി കപ്പൽ) വിഭാഗത്തിൽപ്പെടുന്ന കപ്പലായിരുന്നു ഇത്. ഇത്തരം കപ്പലുകൾക്ക് ചെറുകിട തുറമുഖങ്ങളുടെ പേര് നൽകുന്ന പതിവനുസരിച്ചാണ് ‘ഐഎൻഎസ് ആലപ്പി’ക്ക് ആ പേര് വന്നത്. പോണ്ടിച്ചേരി കേന്ദ്രീകരിച്ചാണു മൈൻവാരിക്കപ്പലുകളെ നേവി നീറ്റിലിറക്കിയത്. അതിനാൽ പോണ്ടിച്ചേരി ക്ലാസ് വിഭാഗത്തിലാണു കപ്പലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പിക്കു പുറമെ ഐഎൻഎസ് കോഴിക്കോട്, ഐഎൻഎസ് കണ്ണൂർ എന്നിവയാണു കേരളത്തിലെ നഗരങ്ങളുടെ പേരിലുള്ള മൈൻവാരിക്കപ്പലുകൾ. യുദ്ധമുഖത്ത് ശത്രുക്കൾ പ്രയോഗിക്കുന്ന മൈനുകൾ കടലിൽ നിന്നു നീക്കം ചെയ്യുകയായിരുന്നു ഇത്തരം കപ്പലുകളു‍ടെ ചുമതല. റഷ്യയിൽ നിന്നു കപ്പൽ വാങ്ങിയ ശേഷം കപ്പലിലെ നാവികസേനാംഗങ്ങൾക്ക് രണ്ടര വർഷത്തോളം റഷ്യയിൽ പരിശീലനവും നൽകിയിരുന്നു. 

റഷ്യയിൽ നിന്ന് 45 ദിവസം കൊണ്ടാണ് കടൽമാർഗം ഐഎൻഎസ് ആലപ്പ‍ി മുംബൈയിലെത്തിച്ചത്. 2015 മാർച്ചിൽ ഐഎൻഎസ് ആലപ്പി ഡീകമ്മിഷൻ ചെയ്തു. ഐഎൻഎസ് ആലപ്പിയിലെ ആദ്യ ക്യാപ്റ്റനും ആലപ്പുഴക്കാരനായിരുന്നു. ആലപ്പുഴ മുല്ലയ്ക്കൽ പോപ്പൻസ് വില്ലയിൽ ഹെക്ടർ പോപ്പൻ (76). ജന്മനാടിന്റെ പേരുള്ള കപ്പലിനെ ആലപ്പുഴയിലെത്തിക്കണമെന്ന ആഗ്രഹം ഹെക്ടർ പോപ്പനുണ്ടായിരുന്നു. അങ്ങനെ 1981 മേയ് 11 ന് പോപ്പൻ കപ്പലുമായി ആലപ്പുഴ തീരത്തേക്കു വന്നു. അന്ന് ആലപ്പുഴയുടെ തീരത്തിന് ഒന്നര കിലോമീറ്റർ അകലെ കടലിൽ നങ്ക‍ൂരമിട്ട് പോപ്പൻ ആഗ്രഹം സഫലീകരിച്ചു. കൊച്ചിയിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് പ്രത്യേകാനുമതി വാങ്ങി 2 ദിവസത്തേക്ക് കപ്പലുമായി ആലപ്പുഴയിൽ വന്നതെന്നു പോപ്പൻ പറഞ്ഞിട്ടുണ്ട്. തീരത്തേക്ക് എത്താനുള്ള സൗകര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൊല്ലത്തു നിന്നു ടഗ്ഗ് എത്തിച്ചാണ് ഹെക്ടറും സംഘവും തീരത്തെത്തിയത്. പോപ്പൻ 1989 ൽ കമാൻഡറായി വിരമിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടം

ഗൂഗിളിൽ മോസ്റ്റ് ഹോണ്ടഡ് പ്ലേസ് ഇൻ കേരള എന്നു കൊടുത്താൽ ആ ലിസ്റ്റിലേക്ക് ആദ്യം കയറിവരുന്ന ഇടമാണ് ബോണാക്കാട് ബംഗ്ലാവ്. തേയിലകൃഷിക്കായി ബ്രിട്ടീഷുകാർ ഒരുക്കിയെടുത്ത ഇവിടുത്തെ എസ്റ്റേറ്റും ബംഗ്ലാവും എങ്ങനെയാണ് ഒരു പ്രേതകഥയുടെ കേന്ദ്രമായതും സഞ്ചാരികെളെ പേടിപ്പിക്കുന്ന ഇടമായതും എന്നറിയുമോ? തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരിടമണ് ബോണക്കാട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു എസ്റ്റേറ്റിനെയും അവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ബംഗ്ലാവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

hill monk ad

നൂറ്റാണ്ടുകൾ പിന്നിലേക്ക് പോകേണ്ടി വരും ബോണാക്കാട് എസ്റ്റേറ്റിന്റെ ചരിത്രം അറിണമെങ്കിൽ. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ തേയിലത്തോട്ടം സ്ഥാപിക്കുന്നത്. 1850 കളിലാണ് ബ്രിട്ടീഷുകാർ ഈ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. . 1414 ഏക്കർ സ്ഥലത്തായുള്ള എസ്റ്റേറ്റിൽ 110 ഏക്കറിൽ ഏലവും കൂടാതെ റബർ, ഗ്രാമ്പൂ, കശുമാവ്, ഏലം, തുടങ്ങിയവും കൃഷി ചെയ്തിരുന്നു. ബാക്കി മുഴുവനും തേയില തോട്ടമായിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുംകൊണ്ടുവന്ന തൊഴിലാളികളായിരുന്നു ഇവിടെയുണ്ടായിരുന്നത്.ആദ്യ കാലങ്ങളിൽ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും പ്രേത കഥകളിൽ ഇടം പിടിക്കുവാൻ ഇവിടെ തേയിലത്തോട്ടത്തിനു നടുവിലെ ബംഗ്ലാവിന് അധികസമയം വേണ്ടി വന്നില്ല. 1951 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ബംഗ്ലാവാണ് കഥയിലെ നായകൻ. ബ്രിട്ടീഷുകാർ രാജ്യം വിട്ട് പോയിട്ടും എസ്റ്റേറ്റ് മാനേജരായിരുന്ന സായിപ്പ് പുതുതായി താമസത്തിന് നിർമ്മിച്ച വീടായിരുന്നു ഇത്. കുടുംബസമേതം സായിപ്പ് ഇവിടെ താമസം ആരംഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ 13 വയസ്സുള്ള മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ കഥകൾ തുടങ്ങുകയാണ്.25 ജിബി ബംഗ്ലാവ് എന്നാണ് ഇത് അറിയപ്പെടുന്നത്.

siji

മകളുടെ മരണ ശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. എന്നാൽ ഈ കഥകൾക്കു പോലും വേണ്ടത്ര വിശ്വാസ്യതയില്ല എന്നതാണ് സത്യം. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറക് എടുക്കാനായി ഇവിടെ എത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രെ. പണ്ട് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവളെ ബാധിച്ചതാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരണത്തിനു കീഴടങ്ങി എന്നാണ് കഥ.എന്നാൽ ഇവിടെ വന്ന് രാത്രി മുഴുവൻ താനസിച്ച് ഒരു പ്രശ്നവുമില്ലാതെ മടങ്ങിയവരും ഒരുപാടുണ്ട്. ഇവിടുത്തെ പ്രദേശ വാസികളോട് ചോദിച്ചാലും അവർക്ക് ഇതുതന്നെയാണ് പറയുവാനുള്ളത്. ഇവിടുത്തെ ബംഗ്ലാവിലെ പ്രേതകളോ, ഇവിടെ എത്തി ആരെങ്കിലും മരിച്ചതായോ ഇവർക്ക് അറിയില്ല.

vimal 4

ബോണാക്കാട് അപ്പറിലുള്ള ബംഗ്ലാവിലേക്ക് കുറച്ചുദൂരം നടന്നാണ് എത്തേണ്ടത്.ഇലപൊഴിയും മരങ്ങളുള്ള വഴിയേ നടന്ന് എത്തിച്ചേരുന്നത് ഒരു പഴയ പൊട്ടിപ്പൊളിഞ്ഞ ബംഗ്ലാവിന്റെ മുന്നിലേക്കാണ്. ബംഗ്ലാവിന്റെ മുറ്റത്ത് നിൽക്കുന്ന അത്യാവശ്യം വലുപ്പത്തിലുള്ള ഒരു ക്രിസ്തുമസ് ട്രീയാണ് ഇവിടുത്തെ ആദ്യകാഴ്ച അതുകടന്ന് മുന്നോട്ട് പോയാൽ ബംഗ്ലാവിൽ കയറാം. വാതിലുകളും ജനലുകളും ഒന്നു കാണാനില്ല. ആർക്കും എപ്പോൾ വേണമെങ്കിലും കയറിയിറങ്ങാവുന്ന ഇവിടെ പശുക്കളാണ് സ്ഥിരമായി വരുന്നവർ.ബോണക്കാടിന്‍റെ മുഴുവൻ ഭംഗിയും അഗസ്ത്യാർകൂടത്തിന്റെ ദൂരക്കാഴ്ചകളും ഏറ്റവും വന്നായി ആസ്വദിക്കുവാൻ പറ്റിയ തരത്തിലാണ് ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിൻറെ മുറ്റത്ത് നിന്നാൽ പേപ്പാറ അണക്കെട്ടിന്റെയും ബോണക്കാടിന്റെയും ഒക്കെ കിടിലൻ കാഴ്ചകളും കാണാം.ഇത് കൂടാതെ ബംഗ്ലാനി‍റെ പിന്നിലും പരിസരങ്ങളിലുമായി വേറെയും കുറേ കെട്ടിടങ്ങളും ചെറിയ ചെറിയ വീടുകളും കാണാം.

jaico 1

വിതുരയിൽ നിന്നും ബോണാക്കാടിന് വരുന്ന വഴി ചെക്പോസ്റ്റ് കഴിഞ്ഞാണ് വനത്തിന്റെ നടുവിലായുള്ള ബോണക്കാട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം കൂടിയാണ് കാടിനു നടുവിലെ ഈ വെള്ളച്ചാട്ടം. സർക്കാർ മേൽനോട്ടത്തിലുള്ള ഒരു പശു ഫാമും ഈ വഴിയിലുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും എത്തിപ്പെടുവാൻ പറ്റിയ ഒരിടമല്ല ഇത്. വനംവകുപ്പ് അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയോട് കൂടി മാത്രം ഇവിടേക്ക് പ്രവേശിക്കുവാൻ ശ്രമിക്കുക. എന്നാൽ കെഎസ്ആർടിസി ബസുകൾക്കു ഇവിടേക്ക് പോകുന്നതിന് മുൻകൂട്ടിയുള്ള അനുമതിയുടെ ആവശ്യമില്ല. വിതുര സ്റ്റാൻഡിൽ നിന്നുമാണ് ബസുകൾ പുറപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 61 കിലോമീറ്റർ അകലെയാണ് ബോണാക്കാട്. .വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. ഇവിടെ നിന്നും പൊന്മുടിയിലേക്ക് കിലോമീറ്ററാണുള്ളത്.വിധുര-പൊന്മുടി റൂട്ടിൽ വലത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ ദൂരം പോന്നാൽ ഇവിടെ എത്താം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ദൃശ്യ വിരുന്നൊരുക്കി ഊട്ടിയിലെ കുറിഞ്ഞി

ഊട്ടിയിലെത്തുന്ന സഞ്ചാരികളെക്കാത്ത് സസ്യോദ്യാനത്തിൽ മറഞ്ഞിരിക്കുന്ന ഒരു അപൂർവ കാഴ്ചയുണ്ട്. ഉദ്യാനത്തിലെ ഇറ്റാലിയൻ ഗാർഡന്റെ മുകളിലുള്ള പാറയിടുക്കിൽ പൂവണിഞ്ഞുനിൽക്കുന്ന കുറിഞ്ഞി.

അപൂർവമായി കാണപ്പെടുന്ന സ്ട്രോബിലാന്തസ് ലനാടാ എന്നയിനത്തിൽപ്പെട്ടതാണിത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുമായി ഏറെ സാദൃശ്യവുമുണ്ടിതിന്.നീലഗിരിയിൽമാത്രം കാണപ്പെടുന്ന അപൂർവയിനം കുറിഞ്ഞിയാണിത്. പശ്ചിമഘട്ട മലനിരകളിലാണ് ഇവ വളരുന്നത്. സമുദ്രനിരപ്പിൽനിന്നും 2,400 അടിയെങ്കിലും ഉയരമുള്ള തുറസ്സായ മലമുകളിൽ മാത്രമേ വളരുകയുള്ളൂ എന്ന പ്രത്യേകതകൂടിയുണ്ട് ഈ അപൂർവയിനം ചെടിക്ക്.

dance

ലനാടാ ഇനത്തിൽപ്പെട്ട കുറിഞ്ഞി ഏത്രവർഷംകൂടുമ്പോഴാണ് പൂക്കുക എന്നതിനെക്കുറിച്ച് ഗവേഷണം നടന്നുവരികയാണെന്നും കൃത്യമായ കാലയളവ് കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകയായ ബിൻസിയും പ്രദീപും പറഞ്ഞു. ഇലകൾ വെൽവെറ്റ് പോലെയായതിനാൽ ബ്രിട്ടീഷുകാർ ഈ ചെടിയെ അലങ്കാരച്ചെടിയാക്കി മാറ്റി.പശ്ചിമഘട്ട മലനിരകളിൽനിന്ന് കൊണ്ടുവന്ന് ഇവ ഊട്ടിയിലെ പല ഉദ്യാനങ്ങളിളും നട്ടുപിടിപ്പിച്ചതായി ചരിത്രരേഖകളുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനായ സത്യമൂർത്തി പറഞ്ഞു. സഞ്ചാരികൾക്ക് ഊട്ടി സസ്യോദ്യാനത്തിൽവന്ന് ഈ അപൂർവതകണ്ട് ആസ്വദിക്കാം. ഒരുമാസംവരെ ഇതിൽ പൂക്കൾ വിരിയുമെന്ന് ഹോർട്ടിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ കെ. രാധാകൃഷ്ണൻ പറഞ്ഞു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിലെ ആദ്യ കാരവാൻ പാർക്ക് മറയൂരിൽ

കേരളത്തിലെ ടൂറിസത്തിന് പുതിയ മുഖം നൽകുന്നതിനായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൗഹാർദ ടൂറിസം പദ്ധതിയുടെ ആദ്യ കാരവാൻ പാർക്ക് മറയൂരിനു സമീപം വയൽക്കടവിൽ. പരിസ്ഥിതിലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച കാരവാൻ ടൂറിസത്തിനു സ്വീകാര്യത വർദ്ധിച്ച സാഹചര്യത്തിലാണ്. കേരളത്തിലും കാരവാൻ ടൂറിസം നടപ്പിലാക്കാൻ ടൂറിസം വകുപ്പ് സന്നദ്ധമായിരിക്കുന്നത്.

jaico 1

ഏറ്റവും ആസ്വാദ്യകരമായ യാത്ര അനുഭവങ്ങൾ നൽകുന്നതിനായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്, ഹാരിസൺ മലയാളം,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, സിജി എച്ച് എർത്ത് എന്നീ സ്ഥാപനങ്ങളാണ് മുന്നോട്ടു വന്നിരിക്കുന്നത്. കേരളത്തിൽ ഇടുക്കി, വയനാട്,കണ്ണൂർ എന്നീ ജില്ലകളിലായി അഞ്ച് കാരവാൻ പാർക്കുകൾ സ്ഥാപിക്കുന്നതിനായാണ് അനുമതി ആയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മറയൂരിനു സമീപം വയൽക്കടവ് എസ്റ്റേറ്റിലാണ് അഞ്ചേക്കറിൽ ആദ്യ കാരവാൻ പാർക്ക് സജ്ജീകരിക്കുന്നത്.

സിജിഎച്ച് ഗ്രൂപ്പാണ് മറയൂരിനു സാമീപം പാർക്ക് സജ്ജമാക്കുന്നത്. കാരവാൻ ടൂറിസം നടപ്പിലാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങൾ മാറ്റം വരുത്തേണ്ടതും സജ്ജീകരണങ്ങളും തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.

siji

സ്വകാര്യ നിക്ഷേപകരും പ്രാദേശിക ടൂർ ഓപ്പറേറ്റർമാരും പ്രദേശിക സമൂഹത്തെയും ഉൾകൊള്ളിച്ചാണ് കേരളാ ടൂറിസം വകുപ്പ് കാരവാൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആഡംബര ഹോട്ടൽ മാതൃകയിലാണ് ബസിനെ സജ്ജീകരിക്കുന്നത്. ആഡംബര വാഹനത്തിനുള്ളിൽ തന്നെ എല്ലാവിധ സംവിധാനങ്ങളോടെ യും താമസിക്കുന്നതിനുള്ള സംവിധാനമാണ് കാരവാൻ. ഇപ്പോൾ ചലച്ചിത്ര മേഖലയിൽ ഷൂട്ടിംഗ് സെറ്റുകളിൽ വിശ്രമിക്കുന്നതിനായാ കാരവാൻ ഉപയോഗിച്ചു വരുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

റെക്കോർഡുകളിലേക്ക് കറങ്ങി ‘ഐൻ ദുബായ്’

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം (ഒബ്സർവേഷൻ വീൽ) ‘ഐൻ ദുബായ്’ റെക്കോർഡുകളിലേക്കു കറക്കം തുടങ്ങി.ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ 250 മീറ്റർ ഉയരമുള്ള ഈ വിസ്മയ ചക്രത്തിന്റെ മുകളിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇരിക്കുന്ന ചിത്രം ഉദ്ഘാടനദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി.കുതിരയോട്ടം ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങളിൽ രാജ്യാന്തര താരം കൂടിയായ ഹംദാൻ, ഒരു കപ്പ് ചായയുമായി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

jaico 1

ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. ഇന്നും കലാപരിപാടികൾ ഉണ്ടാകും.നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായിൽ ഒരേ സമയം 1,750 പേർക്കു കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്.ഒരുതവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്കുവരെ കയറാമെങ്കിലും േകാവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാൽ 10 പേർ.

 * ടിക്കറ്റ് നിരക്ക്

സാധാരണ ടിക്കറ്റിന് 130 ദിർഹവും 3 വയസ്സിനും 12നും ഇടയ്ക്കുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് നിരക്ക്. 2 മുതിർന്നവർക്കും 2 കുട്ടികൾക്കും കയറാവുന്ന ഫാമിലി പാസ് 370 ദിർഹം, ലഘുഭക്ഷണം ലഭിക്കുന്ന ഫാമിലി പാസ് 450 ദിർഹം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: aindubai.com.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഉടമകള്‍ ജാഗ്രത, ഈ 11 കാറുകള്‍ ഗുഡ്ബൈ പറയുന്നു; അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഉണ്ടാകില്ല!

ഓരോ വര്‍ഷവും വാഹനലോകത്ത് നിന്ന് നിരവധി മോഡലുകള്‍ അപ്രത്യക്ഷമാകാറുണ്ട്. 2020 -ൽ, ബിഎസ് 4 -ൽ (BS4) നിന്ന് ബിഎസ് -6 (BS6) ലേക്കുള്ള മാറ്റം കാരണം നിരവധി കാർ നിർമ്മാതാക്കൾ പല കാർ മോഡലുകളും നിർത്തലാക്കിയിരുന്നു. എന്നാല്‍ ഈ വർഷം ഈ രാജ്യത്ത് നിന്നുള്ള വാഹന വിട വാങ്ങലുകളുടെ എണ്ണം അല്‍പ്പം കൂടുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് -19 (Covid 19) മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങൾ മൂലം ഏതാനും മോഡലുകള്‍ വിപണിയിൽ നിന്ന് പുറത്താകുകയാണ് (Discontinued Vehicles). ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണമായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ല്‍ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ പരിചയപ്പെടാം. 

FAIMOUNT

 1. ഫോർഡ് എൻഡവർഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റം മികച്ച നാല് വാഹന മോഡലുകളെയാണ് ഒറ്റയടിക്ക് ഇന്ത്യക്കാര്‍ക്ക് അന്യമാക്കുന്നത്.

 2 . ഫോർഡ് ഇക്കോസ്പോർട്ട് 2013 ജൂണിലാണ് ഫോർഡ് ഇക്കോസ്പോർട്ട് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവികളിൽ ഒന്നായിരുന്നു ഫോർഡ് ഇക്കോസ്‌പോർട്ട്.

 3 . ഫോർഡ് ആസ്പയർഫിഗോയുടെ സെഡാൻ പതിപ്പായിരുന്നു ആസ്പയർ.

 4 . ഫോർഡ് ഫിഗോജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയും ഇനിമുതല്‍ ഇന്ത്യയ്ക്ക് അപ്രാപ്യമാകും

hill monk ad

 5 . ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ഫിഗോക്ക് ഫ്രീസ്റ്റൈൽ എന്ന ക്രോസ്ഓവർ പതിപ്പും ഫോർഡ് നൽകിയിരുന്നു.

 6 .  മഹീന്ദ്ര എക്സ്യുവി 500വിൽപ്പനക്കുറവോ മറ്റ് മോശം പ്രകടനങ്ങളോ അല്ല മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വിയായ എക്സ്.യു.വി 50ന്‍റെ നിർബന്ധിത പിൻവാങ്ങലിനുകാരണം.

 7 .  ടൊയോട്ട യാരിസ്ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു.  ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ്.വിപണിയിൽ അവതരിപ്പിച്ച് വെറും മൂന്ന് വർഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയിൽ നിന്നും മടങ്ങുന്നത്.

 8 . ഹോണ്ട സിവിക്ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയം നേടിയ വാഹന മോഡലാണ് ഹോണ്ട സിവിക്.

afjo ad

 9. ഹോണ്ട സിആർവിമോണോകോക്ക് ഷാസിയിൽ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആർ.വി. എസ്.യു.വി എന്നതിനേക്കാൾ ക്രോസ് ഓവർ എന്നാണ് സി.ആർ.വിയെ വിളിക്കേണ്ടത്.

 10 .  മഹീന്ദ്ര ആള്‍ട്ടുറാസ് ജി4മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 11 .  ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വർഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാർശ. താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ശുപാർശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാർശ പ്രാബല്യത്തിൽ വരുത്തുക. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാർശകളാണ് തയാറാക്കിയിട്ടുള്ളത്.

jaico 1

ഭക്ഷ്യ സുരക്ഷ മുൻ‌നിർത്തി കൃഷി, മത്സ്യബന്ധനവും വിതരണവും, കോഴി-കാലി വളർത്തൽ, പാൽ ഉൽപാദനം, ഭക്ഷ്യവസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും ഉൽപാദിപ്പിക്കലും വിതരണം ചെയ്യലും, ഷോപ്പിങ് സെന്ററുകൾ, റസ്റ്ററന്റുകൾ, ബോട്ട്‌ലിങ് കമ്പനികൾ എന്നിവിടങ്ങളിലേക്ക് വാണിജ്യ സന്ദർശക വീസ, തൊഴിൽ വീസ എന്നിവ നൽകുന്നതിനും ശുപാർശയുണ്ട്. സ്ഥാപനങ്ങളുടെയും ഇടപാടുകളുടെയും അവസ്ഥ, ജീവനക്കാരുടെ എണ്ണം, കൂടുതൽ ആളുകളുടെ ആ‍വശ്യകത തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും വീസ അനുവദിക്കുക.

പൊതു ആരോഗ്യ മേഖല

 * ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ.

 * വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭർത്താവിനെയും 16ൽ താഴെ പ്രായമുള്ള മക്കളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ. ഡോക്ടർ, നഴ്സ് അല്ലാത്ത വനിതാ മെഡിക്കൽ ജീവനക്കാർക്ക് ഭർത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വീസ.

സ്വകാര്യ ആരോഗ്യ മേഖല

 * ക്ലിനിക്കുകൾ അല്ലാത്ത സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും 16ൽ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

 * സ്വകാര്യ ആശുപത്രികളിൽ (ക്ലിനിക് അല്ലാത്തവ) ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights