ആഡംബരത്തിൽ നീന്തുന്ന കപ്പൽ; വിൽക്കാനുണ്ട് ഒരു സൂപ്പർയോട്ട്, വില 218 കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാനങ്ങളിലൊന്ന് ലേലത്തില്‍ വയ്ക്കുന്നു. 393 അടി നീളമുള്ള, വൈ 910 എന്നറിയപ്പെടുന്ന സൂപ്പർയോട്ടാണ് പുതിയ ഉടമയെ തേടുന്നത്. ഏതാണ്ട് 29 ദശലക്ഷം ഡോളര്‍ (218 കോടിരൂപ) മൂല്യം കണക്കാക്കുന്ന ഈ ആഡംബര യോട്ടിന്റെ ലേലം അടിസ്ഥാന വില ഇല്ലാതെയാണ് തുടങ്ങുക. ‘ഞങ്ങള്‍ ലോകം ശ്രദ്ധിച്ച പലതും മുൻപു ലേലം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അപൂര്‍വ അവസരമാണ്’ യോട്ട് ലേലത്തിൽ വയ്ക്കുന്ന കണ്‍സീര്‍ജ് ഓക്‌ഷന്‍സിന്റെ സ്ട്രാറ്റജിക് അഡ്വൈസർ ചാർലി സ്മിത്ത് പറയുന്നു. ഇവര്‍ക്കൊപ്പം ബോട്ട്ഹൗസ് ഓക്‌ഷന്‍സും ചേര്‍ന്നാണ് ലേലം നടത്തുന്നത്. ആഡംബര കെട്ടിടങ്ങളും വസ്തുവകകളും ലേലത്തില്‍ വിറ്റാണ് കണ്‍സീര്‍ജ് ഓക്‌ഷന്‍സ് ശ്രദ്ധ നേടുന്നത്. ഇത് പുതിയ മേഖലയാണെങ്കിലും വെള്ളത്തില്‍ ഒഴുകി നടക്കുന്ന ആഡംബര ഭവനമെന്ന രീതിയിലും ഉയര്‍ന്ന മൂല്യമുള്ള വസ്തുവെന്ന നിലയിലും തങ്ങളുടെ ഇടപാടുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് സ്മിത്ത് വിശദീകരിക്കുന്നുണ്ട്. നവംബര്‍ 11 മുതല്‍ 23 വരെ ഓണ്‍ലൈനായാണ് ലേലം.

36 അതിഥികളെ ഉള്‍ക്കൊള്ളാനാകുന്ന 18 ആഡംബര മുറികളാണ് സൂപ്പര്‍യോട്ടിലുള്ളത്. 50 ജോലിക്കാർക്കും താമസിക്കാം. രണ്ടു നീന്തല്‍കുളങ്ങള്‍, രണ്ട് ഹെലിപാഡുകള്‍, ഒരു ഹെലിക്കോപ്റ്റര്‍ ഹാംഗര്‍, ആറ് ഗാരിജുകള്‍, രണ്ട് വിഐപി കാബിന്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഈ സൂപ്പർയോട്ടിലുള്ളത്. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍യോട്ട് സ്വന്തമാക്കാനാഗ്രഹിക്കുന്ന ശതകോടീശ്വരന്മാരോ മുന്‍നിര സ്ഥാപനങ്ങളോ പര്യവേക്ഷണ കമ്പനികളോ ആയിരിക്കാം ലേലത്തില്‍ ഇത് സ്വന്തമാക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

valam original

1990 ല്‍ പോളണ്ടിൽ നിർമിച്ച കപ്പലാണ് ആഡംബര നൗകയായി രൂപന്തരം പ്രാപിച്ചത്. 1998 വരെ റഷ്യൻ ഓഫ്ഷോർ ഓയിൽ റിഗ്ഗുകളിലേക്ക് ജീവനക്കാരെയും കയറ്റിപ്പോകുന്ന പാസഞ്ചർ കപ്പലായിരുന്നു ഇത്. 2000 ലാണ് ഇതിനെ പ്രോജക്ട് വൈ910 എന്ന പേരിൽ ആഡംബര യോട്ടായി മാറ്റുന്ന ജോലികൾ ആരംഭിക്കുന്നത്. ജലയാനരൂപകല്‍പനയിലെ പ്രമുഖനായ കോര്‍ ഡി റോവറാണ് ഇത് നിർമിച്ചത്. ആദ്യം 295 അടി നീളമുണ്ടായിരുന്ന ഈ സൂപ്പർയോട്ടിന് പിന്നീട് ഇറ്റാലിയന്‍ കമ്പനിയായ ഫിൻകാൻടിരി രൂപമാറ്റം നൽകി. ഇറ്റലിയിലെ ഫിൻകാൻടിരിയുടെ കപ്പല്‍ നിർമാണ കേന്ദ്രത്തിലാണ് ഇപ്പോള്‍ ഈ സൂപ്പര്‍യോട്ട് നങ്കൂരമിട്ടിരിക്കുന്നത്. മഞ്ഞ് നിറഞ്ഞ കടലിലൂടെയും സഞ്ചരിക്കാന്‍ ശേഷിയുള്ള ആ‍ഡംബര യാനമാണിത്.ഏകദേശം 1000 ടൺ ഭാരമുള്ള ഈ കപ്പലിനെ ചലിപ്പിക്കുന്നത് ഡീസലും ഇലക്ട്രിക്കും ചേർന്ന ഹൈബ്രിഡ് പവർട്രെയിനാണ്. 16 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം.

indoor ad

2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സൂപ്പർയോട്ടുകള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കോവിഡ് കാലത്ത് ഇത്തരം സൂപ്പർയോട്ടുകള്‍ ശതകോടീശ്വരര്‍ ഇഷ്ട ആഘോഷ കേന്ദ്രങ്ങളായി മാറ്റുകയും ചെയ്തിരുന്നു. കോവിഡിനെ തുടര്‍ന്ന് മറ്റുള്ളവരില്‍നിന്നു മാറിസുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാനുള്ള അവസരമായാണ് സൂപ്പർയോട്ടുകളെ പലരും കാണുന്നത്. അതേസമയം സൂപ്പർയോട്ടുകളുടെ വിപണി 2019 നെ അപേക്ഷിച്ച് 2020 ല്‍ ഇടിയുകയാണുണ്ടായതെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ബോട്ട് ഇന്റര്‍നാഷനല്‍ വിശദീകരിക്കുന്നത്. 2019 ല്‍ 404 യോട്ടുകള്‍ വിറ്റിട്ടുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 341 ആയി കുറഞ്ഞുവെന്നാണ് ഈ വെബ്‌സൈറ്റ് പറയുന്നത്. 2.46 ബില്യൻ പൗണ്ട് വ്യാപാരം 2019 ല്‍ നടന്നെങ്കില്‍ 2020 ല്‍ ഇത് 1.86 ബില്യണ്‍ പൗണ്ടായി കുറയുകയും ചെയ്തു. 240 അടി നീളമുള്ള ഹസ്‌നയെന്ന സൂപ്പർയോട്ടാണ് 2020ല്‍ വിറ്റതില്‍ വച്ച് ഏറ്റവും വലുത്. ഈവര്‍ഷം നടക്കാനിരിക്കുന്ന ഏറ്റവും വലിയ സൂപ്പർ‌യോട്ട് ലേലമാണ് വൈ910ന്റേത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

‘മെഗാ ഡിസ്കൗണ്ട്’: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ കൊച്ചി മെട്രോയിൽ ഇനി പകുതി നിരക്ക്‌

യാത്രക്കാരെ ആകർഷിക്കാൻ യാത്രാ നിരക്കിൽ ഇളവ് വരുത്തി കൊച്ചി മെട്രോ. നിശ്ചിത സമയങ്ങളിൽ യാത്രാനിരക്ക് 50 ശതമാനം ആയാണ് ഇളവ് വരുത്തിയിരിക്കുന്നത്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ, കൊച്ചി മെട്രോ ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചുവെന്നാണ് മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

ഒക്ടോബർ 20 മുതലായിരിക്കും ഇത് നടപ്പിലാകുക. ഫ്ലെക്സി ഫെയർ സിസ്റ്റത്തിൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മണി മുതൽ രാത്രി 10.50 വരെയും മെട്രോകളിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം ഇളവാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

FAIMOUNT

കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

എവറസ്റ്റ് കയറുന്നതിനിടെ ശ്വാസംമുട്ടി വിദ്യാർഥി മരിച്ചു

നേപ്പാളിൽ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെത്തുടർന്ന് വിദ്യാർഥി മരിച്ചു. വണ്ടൂർ തിരുവാലി ചെള്ളിത്തോടിലെ വാളശ്ശേരി സെയ്ഫുള്ളയുടെയും സമീറയുടെയും മകൻ മാസിൻ (19) ആണ് മരിച്ചത്.

Blog_banner_01 (1)

മഞ്ചേരി ഏറനാട് നോളജ് സിറ്റിയിൽ ബി.ബി.എ. വിദ്യാർഥിയാണ്. ഒന്നരമാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയതായും എവറസ്റ്റ് കയറുന്നതിനിടെ വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായുമാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പിതൃസഹോദരൻ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.മാസിനും കുടുംബവും മഞ്ചേരിക്കടുത്ത് പാണ്ടിയാടാണ് പുതിയ വീടുവെച്ച് താമസിക്കുന്നത്. സഹോദരി: ഷെസ

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

മൂന്നാറും വാഗമണ്ണും കണ്ടു കഴിഞ്ഞോ? ഇനി യാത്ര ഇവിടെയാക്കാം.

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോവിഡിന്റെ ആലസ്യത്തിൽ നിന്നും പതുക്കെ ഉണരുകയാണ്. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ മനോഹരയിടങ്ങളിലെല്ലാം യാത്രാപ്രേമികൾ എത്തിത്തുടങ്ങിയിരിക്കുന്നു. തണുപ്പ് പുണരാൻ തുടങ്ങുമ്പോൾ മൂന്നാറിന്റെയും വാഗമണ്ണിന്റെയുമൊക്കെ സൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികൾ, പാതയൊരല്പം മാറ്റിപിടിച്ചാൽ ഇലവീഴാപൂഞ്ചിറ എന്ന മനോഹരിയുടെ മടിത്തട്ടിലെത്താം. ഇടുക്കിയുടെയും കോട്ടയത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂഭാഗം പേരുപോലെതന്നെ കാഴ്ചയിലും അതിസുന്ദരിയാണ്. പുൽമേടുകളും വീശിയടിക്കുന്ന തണുത്ത കാറ്റും, ഇടയ്ക്കിടെ പെയ്യുന്ന ചെറുചാറ്റൽ മഴയും പുകച്ചുരുളുകൾ പോലെ കാഴ്ചകളെ മൂടുന്ന കോടമഞ്ഞും ഇലവീഴാപൂഞ്ചിറയിലെത്തുന്ന സഞ്ചാരികളുടെ മനസു നിറയ്ക്കും.

മഹാഭാരതവുമായി ബന്ധമുള്ള ഒരു പഴങ്കഥ പറയാനുണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്ക്. പഞ്ചപാണ്ഡവർ വനവാസകാലത്തു ഇവിടെ താമസിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അക്കാലത്തു ഭീമസേനൻ പാഞ്ചാലിയ്ക്കു കുളിയ്ക്കാനായി നിർമിച്ചു നൽകിയതാണ് ഈ ചിറ(കുളം) എന്നാണ് പറയപ്പെടുന്നത്. ഈ ചിറയിൽ ഇല വീഴില്ല എന്നുള്ളതുകൊണ്ടാണ് കാലക്രമേണ ഈ സ്ഥലത്തിനു ഇലവീഴാപൂഞ്ചിറ എന്ന പേര് വന്നതെന്നു കരുതപ്പെടുന്നു. പാഞ്ചാലി കുളിക്കുമ്പോൾ ചില ദേവന്മാർ ഇത് കണ്ടുനിൽക്കുമായിരുന്നെന്നും അവരുടെ കണ്ണിൽ നിന്നും പാഞ്ചാലിയെ മറയ്ക്കുന്നതിനായി ഇന്ദ്രൻ പുഷ്പങ്ങൾ നിറഞ്ഞ മരങ്ങൾ നിൽക്കുന്ന മൂന്നു മലകൾ ചിറയ്ക്കു ചുറ്റുമായി സൃഷ്ടിച്ചു എന്നും പറയപ്പെടുന്നു. ഈ പുരാണകഥയുടെ സാക്ഷ്യപത്രം പോലെ ഇവിടെ ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

hill monk ad

കോട്ടയത്തിന്റെ സ്വന്തം ഹിൽ സ്റ്റേഷൻ

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാങ്കുന്നത്ത്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3200 അടി മുകളിലായാണ് ഇലാവീഴാപൂഞ്ചിറയുടെ സ്ഥാനം. ട്രെക്കിങ് പ്രിയർക്കു ഏറെ ഇഷ്ടപ്പെടും ഇവിടം. ഉദയാസ്തമയങ്ങളുടെ മനോഹാരിത ആസ്വദിക്കാൻ ഇതിലും സുന്ദരമായ ഇടങ്ങൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. മിന്നലും ഇടിയും ആദ്യമെത്തുന്ന സ്ഥലമായതുകൊണ്ടുതന്നെ സന്ദർശകർക്കു ഇവിടെ അധികസമയം ചെലവിടുന്നതിനു നിയന്ത്രണങ്ങളുണ്ട്.

ഇല്ലിക്കൽകല്ലും നരകപാലവും

ഇലവീഴാപൂഞ്ചിറയുടെ സമീപസ്ഥമായി സ്ഥിതി ചെയ്യുന്ന മറ്റൊരാകർഷണമാണ് ഇല്ലിക്കൽകല്ല്. ഈ രണ്ടു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒരൊറ്റയടിപ്പാതയുണ്ട്. നരകപാലമെന്നാണ് അതറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഏറെ അപകടകാരമാണ് ഈ പാതയിലൂടെയുള്ള യാത്ര. കാലൊന്നു തെറ്റിയാൽ താഴേക്കു പതിക്കാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ആ യാത്രയ്ക്കു ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്.

സഞ്ചാരികളെ ഇതിലേ…ഇതിലേ…

ഇലവീഴാപൂഞ്ചിറയെ കുറിച്ച് കേട്ടറിഞ്ഞു ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. അതിലേറെയും ട്രെക്കിങ് പ്രിയരാണ്. വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകളെ മുന്നിൽകണ്ട് ഡി.റ്റി. പി.സി ഈ പ്രദേശത്തെ ഒരു ട്രെക്കിങ് പോയിന്റായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി

combo

Lorem ipsum dolor sit amet, consectetur

പതിനഞ്ചു പേർക്കുവരെ താമസിക്കാൻ സൗകര്യമുള്ള ഡോർമെറ്ററി ഇവിടെ നിർമിച്ചിട്ടുണ്ട്‌.

എത്തിച്ചേരാൻ

കോട്ടയത്തു നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിൽ എത്തിച്ചേരാം. തൊടുപുഴയിൽ ഇന്നും 20 കിലോമീറ്റർ മാത്രമേയുള്ളൂ. തൊടുപുഴ – മൂലമറ്റം പാതയിലൂടെയുള്ള യാത്ര കാഞ്ഞാറെത്തി, അവിടെ നിന്നും വലതുഭാഗത്തേയ്ക്കു 7 കിലോമീറ്റർ കൂടി യാത്ര ചെയ്താൽ ലക്ഷ്യത്തിലെത്തി ചേരാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

18 മുതൽ പരിധിയില്ലാതെ ആഭ്യന്തര വിമാന സർവീസുകൾ

ഈ മാസം 18 മുതൽ വിമാനക്കമ്പനികൾക്ക് നിയന്ത്രണങ്ങളില്ലാതെ പൂർണതോതിൽ ആഭ്യന്തര സർവീസുകൾ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

indoor ad

കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബർ 18 മുതൽ ആഭ്യന്തര സർവീസുകൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് ഇത് പൂർണതോതിലാക്കാൻ അനുമതി നൽകിയത്.കോവിഡ് കാലത്ത് രണ്ടുമാസം നിർത്തിവെച്ച സർവീസുകൾ കഴിഞ്ഞവർഷം മേയ് 25-ന് പുനഃരാരംഭിച്ചപ്പോൾ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വർധിപ്പിച്ചുകൊണ്ടുവന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് ഡീസൽ വില സെഞ്ച്വറിയടിച്ചു.

ഇന്ധനവില ഇന്നും കൂട്ടി. രാജ്യത്ത് ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് കടന്നു. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിലാണ് ഡീസൽ വില 100 രൂപ കടന്നത്. ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പതിനേഴ് ദിവസത്തിനിടെ ഡീസലിന് 4 രൂപ 55 പൈസയും, പെട്രോളിന് 2 രൂപ 99 പൈസയുമാണ് എണ്ണ കമ്പനികൾ വർദ്ധിപ്പിച്ചത്.

hill monk ad

കൊച്ചിയില്‍ ഡീസൽ വില ഒരു ലിറ്ററിന് 97 രൂപ 95 പൈസയും, കോഴിക്കോട് 98 രൂപ 28 പൈസയുമായി കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104 രൂപ 42 പൈസയും, കോഴിക്കോട് 104 രൂപ 64 പൈസയും, തിരുവനന്തപുരത്ത് 104 രൂപ 40 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ്. അവിടെ പെട്രോള്‍ ലിറ്ററിന് 116.09 രൂപയും, ഡീസലിന് 106.77 രൂപയുമാണ് വില.സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.ഡീസൽ നിരക്ക് വർദ്ധനവിന് ഒരു ദിവസം മുമ്പ്, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ ഇന്ധനം ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കാത്തതിനാൽ രാജ്യത്ത് പെട്രോൾ വില കുറയുന്നില്ല എന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പകുതിയോളം കേന്ദ്ര എക്സൈസും സംസ്ഥാന വാറ്റും (മൂല്യവർദ്ധിത നികുതി) ഉൾപ്പെടുന്നു. അവ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.

dance
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ലക്ഷദ്വീപ് യാത്ര കപ്പൽ സർവീസ് പുനരാരംഭിച്ചു; രണ്ട് ഡോസ് എടുത്തവർക്ക് അനുമതി

നിർത്തിവച്ച ലക്ഷദ്വീപ് യാത്രകപ്പൽ സർവീസ് ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ആദ്യയാത്രയിൽ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. ലക്ഷദ്വീപിലെ ആന്ത്രോത്ത് തുറമുഖത്ത് നിന്ന് ബേപ്പൂർ തുറമുഖത്ത് കൃത്യസമയത്ത് തന്നെ ചെറിയപാനി എത്തി. 130 പേരെ വഹിക്കാവുന്ന ചെറുയാത്ര വെസലാണ് ഇത്. കോവിഡ് കാലത്ത് ഇതിനിടെ പലതവണ സർവീസ് നിർത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു.

ഒടുവിൽ നാല് മാസം മുമ്പ് മൺസൂൺ സീസണ് മുന്നോടിയായി നിർത്തിയ സർവീസാണ് വീണ്ടും തുടങ്ങിയത്.
കാലാവസ്ഥ അനുകൂലമായതിനാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ എത്താനായി.62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറെയും പ്രായമേറിയവരും രോഗികളുമായിരുന്നു. ചികിൽസയ്ക്കായി എത്തിയവരാണ് ഭൂരിഭാഗവും. തിരക്ക് അനുസരിച്ച് യാത്രാകപ്പലുകളുടെ എണ്ണം കൂട്ടാനാണ് ലക്ഷദ്വീപ് അധികൃതരുടെ തിരുമാനം. വെള്ളിയാഴ്ച്ച ഉച്ചയോടെ ചെറിയപാനി ലക്ഷദ്വീപിലേയ്ക്ക് തിരിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ടൂറിസം: പ്രചാരണവുമായി കേരളം പുറംനാടുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ കോവിഡനന്തര ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്താനും കേരളത്തിനു പുറത്ത് വിനോദസഞ്ചാര വകുപ്പ് പ്രചാരണം പുനരാരംഭിച്ചു. ഇതിൻറ ഭാഗമായി അഹമ്മദാബാദ് ട്രാവൽ ആൻഡ് ടൂറിസം മേളയിൽ കേരള പവിലിയൻ സജ്ജമാക്കി.

കേരള ടൂറിസത്തിന്റെ പ്രധാന ആർഷണങ്ങൾ പരിചയപ്പെടുത്തുകയും ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതവും ശുചിത്വവുമുള്ളതാക്കി കോവിഡനന്തര ടൂറിസത്തിന് സംസ്ഥാനം സജ്ജമായെന്ന് വിളംബരം ചെയ്യുന്നതുമായിരുന്നു പവിലിയൻ. ഇവിടത്തെ 14 ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുടമകളും മേളയിൽ

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കുന്നുണ്ട്. ‘എചേഞ്ച് ഓഫ് എയർ’ എന്നതാണ് പ്രമേയം. കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം മേളയായ അഹമ്മദാബാദ് ട്രാവൽ ആൻഡ് ടൂറിസം ഫെയർ കേരള ടൂറിസത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്ന് ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു.

dance

യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്.

ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി.  ഉപഭോക്തകൾക്ക് പുതിയ സാധ്യതകൾ തേടിപോകാനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഉതകുംവിധമാണ് പുതിയ ആപ്പിന്റെ രൂപകല്പന. ഇത്തരത്തിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടും.

FAIRMOUNT

ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും. ടൈപ്പിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം ശബ്ദ ഉത്തരങ്ങളായി വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ കൂടി ചേർത്ത് ഗെയിമിംഗ് സ്റ്റേഷന്റെ സ്വഭാവത്തിൽ പുറത്തിറക്കുന്ന നവീകരിച്ച ടൂറിസം മൊബൈൽ ആപ്പിന് മികച്ച സ്വീകാര്യതയാണുള്ളത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി ലൈസൻസും ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും

ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

ELECTRICALS

വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം കാണിക്കുന്ന സ്‍പീഡോമീറ്ററിന്റെ രംഗങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

eldho

ഇത്തരം രംഗങ്ങള്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെന്നും കണ്ടെത്തി. ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടി തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

e bike2
Verified by MonsterInsights