കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

 ജില്ലയില്‍ ജൂലൈ 9ന്  ശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

insurance ad

സംസ്ഥാനത്തെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

* എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിൻ ചേർത്ത് ആകെ ഒന്നര കോടി പേർക്കാണ് (1,50,58,743 ഡോസ്) വാക്‌സിൻ നൽകിയത്. അതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളാണ് പുരുഷൻമാരെക്കാർ കൂടുതൽ വാക്‌സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷൻമാരുമാണ് വാക്‌സിൻ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്‌സിൻ സ്വീകരിച്ചത്.
18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാർത്ഥികൾ, സ്വകാര്യ ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ, മാനസിക വെല്ലുവിളിയുള്ളവർ എന്നിവരെക്കൂടി പുതുതായി വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി.
ജനുവരി 16 നാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുൻഗണനാക്രമം അനുസരിച്ചാണ് വാക്‌സിൻ നൽകി വരുന്നത്. ഇപ്പോൾ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി വരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ 1,13,441 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച 23,770 ഡോസ് കോവാക്‌സിൻ കൂടി എത്തി. സംസ്ഥാനത്തിനാകെ ഇതുവരെ 1,37,80,200 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ ബുധനാഴ്ച വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒന്നു മുതൽ രണ്ടര ലക്ഷത്തിന് മുകളിൽ വരെ വാക്‌സിനേഷൻ നൽകുന്നുണ്ട്. വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

insurance ad

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി- പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി  100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച ജലാശയ സംരക്ഷണ പദ്ധതിയായി വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയെ മാറ്റും.  കായലിനെ മാലിന്യമുക്തമാക്കി നവീകരിച്ച് തനതായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കായലിന്റെ പരമ്പരാഗത മത്സ്യസമ്പത്തു സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ജനകീയ പങ്കാളിത്തതോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് തല കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആര്‍.കെ.  എഫ്. എന്ന പേരില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് രൂപീകരിച്ചിരിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ചേര്‍ന്നാണ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ 375 ഓളം തോടുകള്‍ ശുചീകരിക്കാനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു, അഡ്വ.എ. എം. ആരിഫ് എം.പി., തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, കെ. രാജപ്പന്‍ നായര്‍, എം.കെ. ഉത്തമന്‍ , സി.പി. വിനോദ് കുമാര്‍, പി.കെ. സാബു, എം.പി. ഷിബു, പി. ശശിധരന്‍ നായര്‍, ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

banner

ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5)മുതല്‍

          2011 ല്‍ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ താഴ്ന്ന ജീവിതനിലവാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ ജീവിത സാഹചര്യം വിലയിരുത്തുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5) മുതല്‍. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്. ബ്ലോക്ക് അടിസ്ഥാനത്തചന്റ ജില്ലയിലെ 1,35,000 കുടുംബങ്ങളില്‍ നടത്തുന്ന വിവരശേഖരണം ജൂലൈ 20 ന് പൂര്‍ത്തിയാകും. സര്‍വേയുടെ സംസ്ഥാനതല ഗവേണിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ ഗ്രാമവികസന കമ്മീഷണറും ജില്ലാതല നോഡല്‍ ഓഫീസര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമാണ്. അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരാണ് ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാര്‍. വിവരശേഖരണ ചുമതല വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ്.

          ജനപ്രതിനിധികള്‍, കുടുംബശ്രീ, ആര്‍.ആര്‍.ടി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിവരശേഖരണത്തില്‍ പ്രായോജനപെടുത്തും. കോവിഡ് സാഹചര്യം പരിഗണിച്ച് പരമാവധി ഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ഫോണ്‍, വാട്‌സാപ്പ് മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് വിവരശേഖരണം. ശേഖരിക്കുന്ന വിവരങ്ങളുടെ രേഖപ്പെടുത്തലും വാലിഡേഷനും പോര്‍ട്ടലില്‍ സമാന്തരമായി നടത്തും. ബ്ലോക്ക്തല വിവരശേഖരണത്തിന് ശേഷമുള്ള അന്തിമ വാലിഡേഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നിര്‍വഹിക്കും. സര്‍വ്വേ കാലയളവില്‍ വി.ഇ.ഒമാരെ നിര്‍വഹണ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. സര്‍വ്വേ നടത്തിപ്പുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ 11 ബ്ലോക്കുകളിലും പൂര്‍ത്തിയായി.

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

* കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ
കോവിഡ് കാലത്ത് മലയാളികളുടെ ഇടയിൽ വളരെ വേഗം പ്രചരിച്ച സർക്കാരിന്റെ സൗജന്യ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂൺ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേർ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടർമാർ സേവന സന്നദ്ധരായുണ്ട്.
ഇ സഞ്ജീവനി സേവനം പരമാവധി ആളുകൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ഓൺലൈൻ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കിൽ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങൾ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്നു. മെഡിക്കൽ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയിൽ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്കായുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ സേവനവും ലഭ്യമാണ്.
ഇ സഞ്ജീവനി സേവനങ്ങൾ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ വഴിയും വോളന്റിയർമാർ വഴിയും ജനങ്ങളിൽ കൂടുതലായി എത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. സേവനങ്ങൾ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ ഭവന സന്ദർശന വേളകളിൽ സാഹചര്യങ്ങൾ മനസിലാക്കിക്കൊണ്ട് ആരോഗ്യ പ്രവർത്തകർ നൽകും.
esanjeevaniopd.in എന്ന വെബ്‌സൈറ്റിലും ഇ സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് സേവനങ്ങൾ ലഭിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.  നമ്പരുകളിൽ വിളിക്കാവുന്നതാണ്.  

banner

കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്. വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കുന്നു. 

vimal1

മന്ത്രി ഇടപെട്ടു; സ്വപ്‌നയ്ക്ക് പുതിയ റേഷൻ കാർഡായി

റേഷൻകാർഡ് പൊതുവിഭാഗത്തിൽ ആയതിനാൽ 15കാരിയായ സ്വപ്‌നയ്ക്ക് ചികിത്‌സാ സഹായം നിഷേധിക്കപ്പെട്ട സംഭവത്തിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ ഇടപെടൽ ആശ്വാസമായി. പൊതുവിഭാഗത്തിലായിരുന്ന റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകി. ഹൃദയ സ്പന്ദന തോത് കുറവായതിനാൽ പതിവായി തലകറങ്ങി വീഴുന്ന അസുഖത്തിന് ശ്രീചിത്രയിൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായ രാജാക്കാട് പുളയമാക്കൽ ശ്രീജിത്തിന്റേയും ഗീതുവിന്റേയും മകൾ സ്വപ്‌നയുടെ സ്ഥിതി അറിഞ്ഞ് മന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു. കാർഡ് മാറ്റി നൽകിയതിന് സ്വപ്‌ന ഫോൺ ഇൻ പരിപാടിയിൽ വിളിച്ച് മന്ത്രിയെ നന്ദി അറിയിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കാസർകോട് ബദിയഡുക്ക കുംബഡാജെകജെ കാരയ്ക്കാട് കോളനിയിലെ നാഗരാജ്, ഹർഷിരാജ്, അപർണ്ണ, സനത്ത്‌രാജ് എന്നിവർക്കും മന്ത്രിയുടെ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡ് ലഭിച്ചു. പരേതരായ രാഘവന്റേയും സീതയുടെയും വീട്ടിലെ റേഷൻ കാർഡ് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിലാണെന്ന് അറിഞ്ഞ മന്ത്രി ജില്ലാ പൊതുവിതരണ വകുപ്പ് അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തര നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു. വിവരം നാഗരാജിനെ മന്ത്രി തന്നെ ഫോണിൽ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന ഫോൺ ഇൻ പരിപാടിയിൽ നാഗരാജ് വിളിക്കുകയും മന്ത്രിയെ നന്ദി അറിയിക്കുകയും ചെയ്തു.

pa2

യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്.

20 വയസ് പ്രായമുള്ള അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിംഗ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്‍റെ ആഗ്രഹമെന്ന് അദിതി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിയത്. കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വിശദമാക്കുന്നു. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ബ്ഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചതെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ് അദിതി ആദ്യം കണ്ടെത്തിയത്. ഇത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിലെത്തിച്ചതിന് പിന്നാലെ ബിരുദമില്ലാതിരുന്നിട്ടും അദിതിയ്ക്ക് മാപ് മൈ ഇന്ത്യ ജോലി നല്‍കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബമുള്ളത്. 

sap feb 13 2021

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021: അസിസ്റ്റന്റ് ജോലി ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട തൊഴിൽ വിജ്ഞാപനം കേരള ഹൈക്കോടതി പുറത്തിറക്കി. ആവശ്യമായ യോഗ്യതയുള്ള യോഗ്യതയുള്ള സ്ഥാനാർത്ഥികളിൽ നിന്ന് സർക്കാർ ഓർഗനൈസേഷൻ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ 55 അസിസ്റ്റന്റ് തസ്തിക ഇന്ത്യയിലുണ്ട്. യോഗ്യതയുള്ളവർക്ക് 08.07.2021 മുതൽ 28.07.2021 വരെ ഓൺ‌ലൈൻ വഴി തസ്തികയിലേക്ക് അപേക്ഷിക്കാം.

pa5
  • Organization Name : High Court of Kerala
  • Post Name : Assistant
  • Job Type : Central Govt
  • Recruitment Type : Direct Recruitment
  • Advt No : No.01/2021
  • Vacancies : 55
  • Job Location : All Over Kerala
  • Salary : Rs.39,300 83,000 (Per Month)
  • Mode of Application : Online
  • Application Start : 08 July 2021
  • Last Date : 28 July 2021


Qualification:

  • Bachelor’s degree with at least 50% marks (no stipulation of marks in the case of candidates belonging to Scheduled Castes/cheduled Tribes), OR Master’s Degree OR Law Degree, awarded or recogonised by any of the Universities in Kerala.
  • Desirable: Knowledge in Computer Operation.
Note: if a candidate possesses only Bachelor Degree with less than 50% marks, he/she is not eligible to apply for the post. Ronding off to the nearest integer id not allowed (For eg. 49.5% cannot be rounded off to 50%)

Wherever CGPA/OGPA or letter grade is awarded in a qualiying examination, equivalent percentage of marks should be indicated in the application from as per norms adopted by university/Institute where candidate studied. Candidate shall also obtain a certificate to this effect from University/Institute which shall be required at the time of Interview.

Candidates ust have acquired all the qualifications on or before the date of closure of Step II process of online application.
 
Vacancy Details:
  • Assistant : 55 (Fifty Five)
(Vacancies that may arise during the period of validity of the ranked list shall also be filled up from the list. The ranked list prepared pursuant to this notificatio shall remain in force for a minimum period of one year from the date on which it is brought into force and shall continue to remain in force until the publication of a fresh list or till the expiry of two years, whichever is earlier)

Age Limit:
  • Candidates born between 02/01/1985 and 01/01/2003 (both days inclusive) are eligible to apply
  • Candidates belonging to scheduled castes/ Scheduled Tribe born between between 02/01/1980 and 01/01/2003 (both days inclusive) are eligible to apply
  • Candidates belonging to Other Backward Classess born between between 02/01/1982 and 01/01/2003 (both days inclusive) are eligible to apply
 
Salary Details:
  • Assistant : Rs.39,300 83,000 (Per Month)
Application Fees
  • General/ OBC : Rs. 450/-
  • SC/ST/PWD/ExServiceman : Nil
Pay the Examination Fee as per the notified payment mode. (Net banking/ Credit Card/ Debit Card/ UPI/ ChallanDemand Draft)
 
Selection Process:
  • The selection will be on the basis of objective Test, Descriptive Test an Interview.
Objective Test : 100 Marks
Descriptive Test : 60 Marks
Interview : 10 Marks

Note: For details regarding the Duration of the Exam and the Pattern of the exam, you guys should check the official notification.
 
Important Dates:
  • Starting Date to Apply : 08.07.2021
  • Last Date to Apply : 28.08.2021
  • Offline Mode Starting Date : 11.07.2021
  • (Application Fee – Online Mode) : 09.07.2021
  • Offline Mode Closing Date : 27.08.2021

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6 മുതൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ മാറ്റിവെച്ച ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6, 7, 8 തീയതികളിൽ  നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
  6ന് ജില്ലാപഞ്ചായത്ത്, 7ന് മുൻസിപ്പാലിറ്റി, 8ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തും. ജില്ലാ കളക്ടറാണ് വരണാധികാരി.
ആസൂത്രണ സമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും മറ്റു 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുൻസിപ്പാലിറ്റി കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്.  
    ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനായി കരട് വികസന പദ്ധതി തയ്യാറാക്കുന്നതിനും ചുമതലയുള്ള ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ രൂപീകരണം അടിയന്തരമായി നടത്തേണ്ട സാഹചര്യമുണ്ട്.  
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വരണാധികാരികൾക്ക് നിർദ്ദേശം നൽകി.

oetposter2

പെൻഷൻ:സാക്ഷ്യപത്രം നൽകണം.

അൻപത് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/വിധവ പെൻഷൻ ലഭിയ്ക്കുന്ന ഗുണഭോക്താക്കൾ വിവാഹിത/പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ജൂലൈ അഞ്ചിനകം തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമാക്കണം. പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം ജൂലൈ 15 നകം അപ്‌ലോഡ് ചെയ്യണം.

banner
Verified by MonsterInsights