മുടി പെട്ടന്നു വളരാന്‍ തലയോട്ടില്‍ ഇതു മാത്രം പുരട്ടിയാല്‍ മതി.
“പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട. പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ എ, ഡി, ഇ, അവശ്യധാതുക്കള്‍ എന്നിവയുടെ ഉറവിടമാണ്. ഇത് മുടിക്കും ചര്‍മത്തിനും വളരെ നല്ലതുമാണ്. മുട്ടയിലെ പ്രോട്ടീന്‍ മുടിവളര്‍ച്ചയ്ക്കും മുടിയുടെ ഉള്ള് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ഹെയര്‍പാക്കായും മുട്ട ഉപയോഗിക്കാവുന്നതാണ്. ഇതിനായി മുട്ടകൊണ്ടുള്ള ഹയര്‍ പാക്കുകള്‍ ഏതൊക്കെയാണെന്നു നോക്കാം.
ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുറച്ച് ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ആദ്യം തലമുടി ചെറുതായൊന്നു നനച്ചു കൊടുക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

മുടിയില്‍ ജലാംശം നിലനിര്‍ത്താനും മുടിയിഴകളെ ശക്തിപ്പെടുത്താനും ഈ ഹെയര്‍ മാസ്‌ക് സഹായിക്കും. ഇത് മുടിവേഗത്തില്‍ വളരാനും പൊട്ടിപ്പോവാതിരിക്കാനും സഹായിക്കും.
പഴുത്ത പഴവും ഒരു മുട്ടയും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയൊന്ന് നനച്ചതിനു ശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടിയെ മൃദുവാക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
ഒരു പാത്രത്തിലേക്ക് ഒരു മുട്ടയും കുറച്ച് കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പേടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞു കഴുകാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കു മികതച്ചതാണ്.

മാതാപിതാക്കളുടെ പേര് ഒഴിവാക്കും; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ 5 പ്രധാന മാറ്റങ്ങൾ.
കാലത്തിന് അനുസരിച്ച് സാങ്കേതികമായും അല്ലാതെയുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും വരുത്താറുണ്ട്. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുണ്ടാകാൻ പോകുന്ന പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങളുണ്ടെന്നാണ് സൂചന. യാത്രകള്‍ കൂടുതല്‍ അനായാസമാക്കാനും സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണിത്. ഇ– പാസ്‌പോര്‍ട്ട് മുതല്‍ പാസ്‌പോര്‍ട്ടിനായി ജനന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തില്‍.
∙ ഇ-പാസ്‌പോര്‍ട്ട്
ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങുമെന്നതാണ് 2025ലെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും. എന്നാല്‍ ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ഒരു വിഭാഗത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. അതേസമയം അതിനു മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ജനനതീയതി തെളിയിക്കാന്‍ രേഖകളായി ഉപയോഗിക്കാം

“പാസ്‌പോര്‍ട്ടില്‍ വിലാസമില്ല”
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം നല്‍കുന്ന പതിവ് അവസാനിപ്പിക്കും. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇതോടെ അധികൃതര്‍ക്കു മാത്രമായിരിക്കും പാസ്‌പോര്‍ട്ട് ഉടമയുടെ വിലാസം പരിശോധിക്കാനാവുക.
മാതാപിതാക്കളുടെ പേര് ഒഴിവാക്കും
ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കുന്നതാണ് അടുത്ത പ്രധാന മാറ്റം. അനാവശ്യമായി സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഇതില്‍ നിന്നും ഒഴിവാക്കാനാവും. പ്രത്യേകിച്ചും കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്ക് ഇത് ആശ്വാസമാവും.
കളര്‍കോഡ്
വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. ഇതോടെ എളുപ്പത്തില്‍ പാസ്‌പോര്‍ട്ടുകളെ തിരിച്ചറിയാന്‍ സാധിക്കും. ഇത് ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകളെ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവും ആക്കി മാറ്റും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക.

പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ?
പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം വിമാനത്തിനുള്ളിലിരുന്ന് കഴിക്കാനാകുമോ? പെർഫ്യൂം കാബിൻ ബാഗിൽ കൊണ്ടുപോകാനാകുമോ? എന്നിങ്ങനെ വിമാനയാത്രയ്ക്കായി പെട്ടി തയാറാക്കുമ്പോൾ ഒരു നൂറു സംശയങ്ങൾ സ്ഥിരം യാത്രികർ പോലും നേരിടാറുണ്ട്. അതിനുള്ള ഉത്തരങ്ങൾ അറിയാം.
പുറത്തുനിന്നുള്ള ഭക്ഷണം ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിലെ യാത്രക്കാർക്കു ചില നിയന്ത്രണങ്ങളോടെ കൊണ്ടുവരാം. ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളിൽ പഴവർഗങ്ങൾ ഉൾപ്പെടെ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അനുവദിക്കുക. മദ്യം അനുവദനീയമല്ല. രാജ്യാന്തര വിമാനങ്ങളിൽ പഴങ്ങളും പച്ചക്കറികളും പോലുള്ള ജൈവ ഭക്ഷണങ്ങളും മദ്യവും അനുവദിക്കില്ല.
പെർഫ്യൂം ചെക്ക് ഇൻ ബാഗേജിലും കാബിൻ ബാഗേജിലും അനുവദിക്കും. കാബിൻ ബാഗിൽ 100 മില്ലിയിൽ (3.4 ഔൺസ്) കൂടുതൽ അനുവദിക്കില്ല.
∙ ചെടികളും മരങ്ങളുമൊക്കെ ഇഷ്ടപ്പെടുന്നയാളാണു നിങ്ങളെങ്കിൽ യാത്രയ്ക്കിടെ കിട്ടിയ ചെടിയും ചെടിച്ചട്ടിയൊക്കെയായി വിമാനത്തിൽ കയറാൻ കഴിയില്ല. മണ്ണുമായുള്ള യാത്ര അനുവദിക്കില്ല പ്രത്യേകിച്ച് രാജ്യാന്തര വിമാനങ്ങളിൽ തീരെ അനുവദിക്കില്ല.
കഴുത്തിനു പ്രശ്നം, യാത്രയ്ക്കിടെ ഒന്നും മയങ്ങണം എന്നിവയ്ക്കായി നെക്ക് പില്ലോയും സാധാരണ തലയണയും കയ്യിൽ കരുതാം.

പ്രസവം സർക്കാർ ആശുപത്രിയിലാക്കാം; പ്രോത്സാഹന പദ്ധതിയുമായി സർക്കാർ.
പ്രസവം സർക്കാർ ആശുപത്രികളിലാക്കുന്നതിനു പ്രോത്സാഹന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സർക്കാർ ആശുപത്രികളിലെ പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പരമാവധി പ്രചാരണം നൽകും. മാതൃ–നവജാത ശിശുമരണ നിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനനി സുരക്ഷാ യോജന പദ്ധതി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുണ്ട്. സർക്കാർ ആശുപത്രികളിലാണു പ്രസവമെങ്കിൽ ഗ്രാമ പ്രദേശത്തുള്ളവർക്ക് 700 രൂപയും നഗരവാസികൾക്ക് 600 രൂപയും ഈ പദ്ധതി പ്രകാരം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
സർക്കാർ ആശുപത്രികളിലും പൊതു ആരോഗ്യ കേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാത ശിശുക്കൾക്കും സൗജന്യ ചികിത്സ, പരിശോധന, ഭക്ഷണം എന്നിവ നൽകുന്ന ജനനി ശിശു സുരക്ഷാ കാര്യക്രമം പദ്ധതി സംസ്ഥാനത്തെ ആശുപത്രികളിൽ നടപ്പിലാക്കിയിട്ടുണ്ട്.

ടെറസിലും വീട്ടുമുറ്റത്തും സുലഭമായി കൃഷി ചെയ്യാം, കിലോയ്ക്ക് 85 രൂപ വരെ വിലയും കിട്ടും.
വീട്ടുമുറ്റത്തും ടെറസിലും മരങ്ങളിലും പടര്‍ന്നു പന്തലിച്ച് കായ്ച്ച് കിടക്കുന്ന പാഷന്‍ ഫ്രൂട്ട് കാഴ്ചക്കാര്‍ക്കെന്നും കൗതുകം തന്നെയാണ്. കുറച്ച് വര്‍ഷം മുന്‍പ് വരെ ആര്‍ക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷന്‍ ഫ്രൂട്ട്. എന്നാലിന്ന് അതല്ല സ്ഥിതി. പാഷന്‍ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ പാഷന്‍ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു. പതിയെ സ്‌ക്വാഷ് വിപണിയിലും പാഷന്‍ ഫ്രൂട്ടിന്റെ രുചി ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമായി. പാഷന്‍ ഫ്രൂട്ടില്‍നിന്ന് വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഒട്ടേറെ സംരംഭങ്ങളും ഇന്ന് സജീവമാണ്.
മിക്കപ്രദേശങ്ങളിലുമിപ്പോള്‍ ഏറിയും കുറഞ്ഞും വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 40 മുതല്‍ 85 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നു. വിപണിയില്‍ ലഭ്യത കുറയുന്ന സമയത്ത് കിലോയ്ക്ക് 100 രൂപയ്ക്ക് വരെ വ്യാപാരം നടക്കുന്ന സ്ഥിതിയുണ്ട്. കാര്യമായ മുന്നറിവൊന്നുമില്ലാതെ കൃഷി ചെയ്യാമെന്നതും വിപണി ഉറപ്പാണെന്നതും ഏറെപ്പേരെ പാഷന്‍ ഫ്രൂട്ട് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു.
ഗുണങ്ങളേറെ
വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, പോളിഫെനോള്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണിത്. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. പാഷന്‍ഫ്രൂട്ടിലെ ഉയര്‍ന്ന അളവിലുള്ള നാരുകള്‍ ദഹനത്തെ പിന്തുണയ്ക്കും. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ അണുബാധകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. കിലോയ്ക്ക് 40 – 85 രൂപ.

ഉപ്പ് കൊണ്ട് ആര്‍ക്കുമറിയാത്ത ചില ടിപ്‌സുകള്‍.
പാചകത്തിന് ടേസ്റ്റ് കൂട്ടാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപ്പ് കൊണ്ട് വേറെയും ഗുണങ്ങളുണ്ട്. എന്താണെന്നല്ലേ…
മീന്‍ മുറിച്ച് നമ്മള്‍ ഫ്രീസറില്‍ വയ്ക്കാറുണ്ട്. രാവിലത്തെ തിരക്കില്‍ ഇതൊന്നു ഐസ് കട്ട വിട്ടുകിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടാറുമുണ്ട്. കുറേ സമയം വേണം ഇതൊന്നു മെല്‍റ്റായി വരാന്‍. അതിനായി നിങ്ങള്‍ ഇതുമാത്രം ചെയ്താല്‍ മതി. ഫ്രീസറില്‍ നിന്നും മീന്‍ എടുത്ത് അതിനു മുകളില്‍ കുറച്ച് ഉപ്പ് വിതറിക്കൊടുക്കുക. പെട്ടെന്നു തന്നെ ഇത് റെഡിയാവും.
മിക്‌സിയുടെ ബാഡ് സ്‌മെല്‍ പോവാനും ബ്ലെയ്ഡ് മൂര്‍ച്ചകൂട്ടാനും ഉപ്പ് ബെസ്റ്റാണ്. കല്ലുപ്പ് കുറച്ചെടുത്ത് മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്ക് കുറച്ച് ഗ്രാമ്പൂവും ഇട്ടുകൊടുക്കുക. അത് അരച്ചെടുക്കുക. ശേഷം ഒരു പേപ്പറിലോ തുണിയിലോ ഇത് പൊതിഞ്ഞെടുക്കുക. എന്നിട്ട് അലമാരക്കുള്ളിലും അടുക്കളയിലെയോ മറ്റുള്ള സ്ഥലത്തോ ബോക്‌സുകളിലെ ഡ്രോയര്‍ വലിക്കുമ്പോള്‍ ഒരു സ്‌മെല്‍ വരില്ലേ. അത് മാറാന്‍ ഇത് അതിലേക്ക് ഇട്ടു കൊടുത്താല്‍ മതി.

ഈച്ചയോ പാറ്റയോ വരുമെന്ന പേടിയും വേണ്ട. വെളിച്ചെണ്ണ, മറ്റു സാധനങ്ങള്‍ എന്നിവയൊക്കെ വയ്ക്കുന്ന സ്ഥലത്ത് ഇതൊന്നു വച്ചു കൊടുത്താല്‍ പിന്നെ ഉറുമ്പിന്റെയോ പാറ്റയുടെ പൊടിപോലും വരില്ല. കാരണം ഗ്രാമ്പുവിന് നല്ലൊരു മണമായിരിക്കും.
സവാള ചെറിയുള്ളി ഒക്കെ വയ്ക്കുമ്പോള്‍ അത് ചീഞ്ഞു പോവാതിരിക്കാനും ഉണങ്ങിപ്പോവാതിരിക്കാനും ഉപ്പും ഗ്രാമ്പുവുമുള്ള മിശ്രിതം ഇട്ടു കൊടുക്കുക.
കുക്കറിന്റെയോ മറ്റു പാത്രങ്ങളുടെയോ കറ കളയാന്‍ മുട്ടത്തോട് പൊടിച്ചുവയ്ക്കുക. നന്നായി കഴുകി ഉണക്കിയതിനു ശേഷം നല്ലപോലെ പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഒരു സ്പൂണ്‍ കല്ലുപ്പ് ഇട്ടുകൊടുക്കുക. ഇനി സ്‌ക്രബര്‍ എടുത്ത് ഇത്തിരി വെള്ളം ഒഴിച്ച് നന്നായി കഴുകുക. വെട്ടിത്തിളങ്ങും. കുക്കറിന്റെ വാഷര്‍ ലൂസായാല്‍ രാത്രി കുറച്ചു വെള്ളത്തില്‍ കല്ലുപ്പ് ഇട്ട് അതിലേക്ക് വാഷര്‍ ഇട്ടു കൊടുക്കുക.
നല്ല ക്ലീനായി കിട്ടും. അതുപോലെ കുക്കറില്‍ പാകം ചെയ്യുമ്പോള്‍ തിളച്ചുപോവുകയും കുക്കറിന്റെ മൂടി വൃത്തികേടാവുകയും ചെയ്യുന്നതു കാണാം. അതിനായി വെളിച്ചെണ്ണ കുറച്ചു പുരട്ടിക്കൊടുക്കുക. കുക്കറിന്റെ മൂടിയിലും മറ്റും. എന്നിട്ട് കറിവച്ചു നോക്കൂ. എവിടെയും ഒരുതുള്ളി പോലും തൂവാതെ കിട്ടും.

അവകാഡോയുടെ ഏതാനും ഗുണങ്ങള്‍.
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പഴവർഗമാണ് അവകാഡോ അഥവാ വെണ്ണപ്പഴം. ഏറ്റവും പോഷകപ്രധാനമായ പഴങ്ങളിൽ ഒന്നാണിത്. നമ്മുടെ നാട്ടിൽ മുമ്പുള്ളതിനേക്കാൾ ഏറെ ആവശ്യക്കാരുണ്ട് ഇപ്പോൾ അവകാഡോക്ക്. ചർമസംരക്ഷണത്തിനും ജീവിതശൈലീ രോഗങ്ങളെ നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ അവകാഡോ സഹായിക്കും. കടയിൽ നിന്ന് വലിയ വില കൊടുത്തുവാങ്ങുന്ന അവകാഡോ മനസ്സുവെച്ചാൽ നമുക്ക് സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും വളർത്തിയെടുക്കാനാകും. വലിയ പരിചരണം ആവശ്യമില്ലെന്നത് അവകാഡോ കൃഷിയുടെ പ്രത്യേകതയാണ്. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും അവകാഡോ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.
മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പായിരിക്കും. മൂത്താല്‍ കടുംപച്ചയാകും. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.
വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍തന്നെയാണ് ഒട്ടിക്കുക.

അവകാഡോയുടെ ഏതാനും ഗുണങ്ങള്‍
ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.
അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. അതിനൊപ്പം ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും.

കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തി; കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും.
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്.
3-4 ദിവസത്തിനുള്ളിൽ,തെക്കൻ അറബിക്കടൽ, മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്. കാലവർഷം കേരളത്തിൽ മെയ് 27 ഓടെ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
മൺസൂൺ മഴയല്ല
മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്.മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

സേന വിളിക്കുന്നു; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം.
ഇന്ത്യൻ സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് അവസരം. ടിഇഎസ്-54 (ജനുവരി 2026) ബാച്ചിലേക്ക് സൈന്യം അപേക്ഷ ക്ഷണിച്ചു. മേയ് 13 മുതൽ ജൂൺ 12 വരെയാണ് അപേക്ഷിക്കാൻ അവസരം. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജെഇഇ മെയിൻസ് 2025 പരീക്ഷയിൽ പങ്കെടുത്തവർക്കാണ് പരീക്ഷ എഴുതാൻ അവസരം. അപേക്ഷർ 10+2 മോഡിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവരാവണം.
